"ആണായി പിറന്നവന്മാർ ഉണ്ടേൽ വെട്ടെടാ!!"
ഊരി പിടിച്ച കത്തിയുമായി നിൽക്കുന്ന നാലംഗ സംഘത്തിനു മുന്നിൽ കാവി മുണ്ട് വളച്ചു കുത്തി നെഞ്ച് വിരിച്ചു കയറി നിന്നപ്പോൾ ആണ് വട്ടച്ചോറി നിവാസികൾ ആദ്യമായി അദ്ദേഹത്തെ ശ്രദ്ധിക്കുന്നത്.സിനിമയെ തോൽപ്പിക്കുന്ന ചങ്കൂറ്റത്തോടെ തങ്ങളുടെ ഇടയിൽ നിന്നും മുന്നിൽ കയറി നിന്ന ആളുടെ മട്ടും ഭാവവും കണ്ടിട്ടോ... അതോ ആ ഭാവം പകർന്നു നൽകിയ ധൈര്യത്തിൽ ഊർജ്ജിതരായ വട്ടച്ചോറിയിലെ പ്രബുദ്ധരെ കണ്ടിട്ടോ എന്നറിയില്ല... നാലംഗ സംഘം കിട്ടിയ വണ്ടിയിൽ സ്ഥലം വിട്ടു.
കൃതാർത്ഥരായ വട്ടച്ചോറി നിവാസികൾക്ക് മുന്നിൽ അയാൾ സ്വയം പരിചയപ്പെടുത്തി.കുറി കമ്പനി നടത്തി വരുന്ന വനജയുടെ കെട്ടിയവൻ രാമൻ.
കല്യാണ ശേഷം...വനജയുടെ വട്ടച്ചോറിയിലെ തറവാടിനടുത്തുള്ള കുരങ്ങൻ പാടത്തിനോട് ചേർന്നുള്ള പത്ത് സെൻറ് വാങ്ങി പെറ്റനാട് വിട്ടു അങ്ങോട്ട് കുടിയേറിയതാണ് രാമൻ.കാലങ്ങളായി നടത്തിവന്നിരുന്ന പലവക ബിസിനസ്സുകൾ തൻ്റെ ദൂർത്ത് കൊണ്ട് മാത്രം മുടിഞ്ഞപ്പോൾ മിച്ചം വന്ന പണമെല്ലാം ചേർത്തുവച്ച് തൻ്റെ പത്തുസെന്റിൽ തരക്കേടില്ലാത്തൊരു പുര തല്ലികൂട്ടിക്കൊണ്ടിരിക്കുകയാണ് രാമൻ.ചെന്ന നാട്ടിലെല്ലാം തരക്കേടില്ലാത്ത പേരെടുത്ത ചരിത്രം രാമനെ ജനങ്ങൾക്കിടയിൽ വ്യത്യസ്തൻ ആക്കുന്നു.ഇനി ശിഷ്ട ജീവിതം കഴിയേണ്ട നാട്ടിൽ പത്താൾ അറിയുന്ന ഒരുവൻ ആയില്ലേൽ തനിക്ക് നാണക്കേട് ആകും എന്നത് കൊണ്ടല്ല രാമൻ ആയുധ ധാരികളായ നാൽവർ സംഘത്തിനു മുന്നിൽ കയറി നെഞ്ച് വിരിച്ചു നിന്നത്.അല്ലേലും ചെല്ലുന്ന എല്ലാ നാട്ടിലും വിധി ഒരുക്കുന്ന സാഹചര്യങ്ങൾ തന്നെ ആണല്ലോ രാമനെ നാട്ടാരറിയുന്നവൻ ആക്കി മാറ്റിയിരുന്നത് !!
കാവിമുണ്ടിൽ നുരഞ്ഞ ചങ്കൂറ്റത്തിന്റെ പേരിൽ മാത്രം പുതിയ നാട്ടിൽ ചെറിയ രീതിയിൽ അറിയപ്പെട്ടുതുടങ്ങിയ കാലത്ത് ആണ് കുരങ്ങു പാടത്തിനപ്പുറത്തെ പത്ത് സെന്റിന് നടുവിലായി രാമൻറെ സ്വപ്ന സൗധം പൂർത്തിയായത്.പക്ഷി പനി പേടി നാടൊട്ടുക്കുള്ള പക്ഷി വ്യാപാരികൾക്കിടെ ഉറക്കം കെടുത്തി ആയി പരന്നു തുടങ്ങിയ സാഹചര്യവും തനിക്ക് വേണ്ടി വിധി ഒരുക്കി തന്നത് തന്നെ എന്നുറച്ചു വിശ്വസിച്ച രാമൻ, താറാവ് കളത്തിലും കോഴി കുളത്തിലും ഒക്കെ ചെന്ന് പക്ഷിപനി പേടിയിൽ കൂട്ടിലെ പക്ഷികളെ നോക്കി കുത്തിയിരുന്നിരുന്ന വ്യാപാരികളെ പറ്റിച്ച് പത്ത് സെന്റ് നിറച്ചും പല കൂടുകളിൽ ആയി പക്ഷികളെ നിരത്തി.
പക്ഷികളുടെ കലപില ശബ്ദത്തിൽ പേടിച്ചരണ്ട മാർക്കടർ കുരങ്ങുപാടത്തിൽ ഇറങ്ങാതെ മരങ്ങളിൽ കുത്തിയിരുന്നുറങ്ങിയ ഒരുനാൾ പക്ഷികളുടെ കലപില ശബ്ദം പിടച്ചിലായി മാറിയ ആ പുലർക്കാലത്ത് വട്ടച്ചോറിയിലെ സൂര്യൻ ഉദിച്ചത്... ദം ഇട്ട ചെമ്പിൽ ഒളിച്ച ബിരിയാണി മണത്തോടെ ആണ്.അന്നേ ദിവസം പത്ത് സെന്റിൽ എത്തി ചേർന്ന എല്ലാ വയറുകളും വനജയുടെ സഹായത്തോടെ ബിരിയാണി ഇട്ടു നിറച്ചു രാമൻ.കയ്യും വീശി നടന്നു വന്ന പ്രായപൂർത്തിയായ പുരുഷ പ്രജകളുടെ ഒരു കയ്യിൽ കോഴികാലും മറുകയ്യിൽ വിദേശ മദ്യവും ഒട്ടിച്ചു കൊടുത്തതോടെ "വനജയുടെ കെട്ടിയവൻ രാമൻ" എന്ന പേര് നാട്ടാര് തന്നെ പുതുക്കി പണിതു.രാമേട്ടൻ ആയി പ്രസിദ്ധൻ ആയ രാമൻ അങ്ങനെ നാലാളറിയുന്നവൻ ആയി വട്ടച്ചോറിയിലൂടെ നെഞ്ച് വിരിച്ചു നടന്നു.
തവള കണ്ണുള്ള 3 വയസ്സുകാരി പൈതൽ അവളുടെ വലിഞ്ഞ സ്പ്രിങ് പോലുള്ള മുടിയിൽ പിടിച്ചു വലിച്ച് കൊണ്ട് ചിണുങ്ങി. "നി..ച്ച് കുച്ച...ണ്ടാ".
വെള്ളം കണ്ടാൽ സ്ഥിരമായി പനി വരുമായിരുന്ന അവളെ തറവാട് വീടിന് ചുറ്റും ഓടിച്ചിട്ടു പിടിച്ച് അവർ ബക്കറ്റിൽ നിറച്ച വെള്ളത്തിൽ മുക്കി ചകിരിക്ക് ഉരച്ചെടുത്ത് വെയിലത്തുണങ്ങാൻ വച്ച അന്ന് രാത്രി പതിവ് പനിയോടൊപ്പം ശരീരത്തിൽ അങ്ങിങ്ങായി ചൊറിഞ്ഞു തടിച്ചും തുടങ്ങി.പിന്നീട് ആ ചൊറി വട്ടത്തിൽ വലുതായി തുടങ്ങി.തന്നെയുമല്ല ആ ചൊറി തറവാട്ടിലെ മറ്റുള്ളവരിലേക്കും പടർന്നു എന്നതാണ് സത്യം.
അങ്ങിനെ തറവാട്ടിലെ എല്ലാവരും ഒഴിവു സമയങ്ങളിൽ തറവാട്ട് മുറ്റത്ത് വട്ടത്തിലിരുന്നു ചൊറിഞ്ഞു തുടങ്ങി.അവിടം കൊണ്ടും നിന്നില്ല, ആ പ്രക്രീയ തറവാട് മുറ്റവും കടന്നു അയൽ വീടുകൾ തോറും സഞ്ചരിച്ചുകൊണ്ടിരുന്നു.ഒടുവിൽ നാടൊട്ടുക്ക് ആളുകൾ ചൊറിയാൻ വേണ്ടി മാത്രം വട്ടമേശ സമ്മേളനങ്ങൾ തുടങ്ങിയപ്പോൾ ആണ് നാട്ടിലെ ഏക വൈദ്യ-ജ്യോത്സ്യ ശേഷ്ഠൻ നാട്ടിലെ പണക്കാരൻ ആയി വളർന്നത്.നാട്ടാർ മുഴുവൻ വട്ടത്തിലിരുന്നു ചൊറിഞ്ഞ കാലത്തിനു ശേഷം ആ നാട് "വട്ടച്ചോറി" എന്നറിയപ്പെട്ടു തുടങ്ങി.ചൊറിയുടെ മൂല കേന്ദ്രമായ 3 വയസ്സുകാരിയെ ഇനി വെള്ളം തൊടുവിക്കരുത് എന്ന് നാട്ടുകൂട്ടം തറവാട്ട് കാരണവർക്ക് കുറി കൊടുത്തു.
തവള കണ്ണുള്ള രാജകുമാരി അങ്ങനെ കുളിക്കാതെ നനയ്ക്കാതെ വളർന്നു വളർന്ന് പിന്നെയും വളർന്നത് ആണ് 28 വർഷങ്ങൾക്ക് ശേഷം നിങ്ങൾ കണ്ട "കുറി കമ്പനി" നടത്തുന്ന വനജ.
വനജ കുറിക്കമ്പനി തുടങ്ങുന്നതിന് ഏതാനും കൊല്ലം മുന്നേ ഉള്ള കാലം.അന്ന് അവൾ പത്താം തരം മൂന്നു തരത്തിലെഴുതി തോറ്റ ശേഷം നാലാം വട്ടം പഠിച്ചോണ്ടിരിക്കുന്നു.അതേ സമയം അങ്ങ് പള്ളിപ്പാറയിലെ പിള്ളേർ മലയാളം ടീച്ചർ പാടി പഠിപ്പിച്ച വരികൾ മാറ്റി ഇങ്ങനെ പാടി നടന്നു.
"കു..ന്നത്ത് വീട്ടിൽ രണ്ടു മക്കളാ....ണേ...
ഒന്നാ....മൻ പഞ്ചാ...ര രാമനാണേ...
ആ...ക്രി പെറുക്കി നടന്നു രാമൻ...
ആക്രി രാമനെന്ന പേരും വീണു.."
സ്വന്തമായി പെറുക്കി കിട്ടിയതും നാട്ടാര് പെറുക്കിയതും ആയ എല്ലാ ആക്രികളും കൂട്ടിയിട്ട്, കുണ്ടന്നൂർ ടൗണിൽ തന്നെ "രാമൻസ് ആക്ക്രീസ്സ്" എന്ന കട നടത്തിപോന്നിരുന്ന സുവർണ്ണ ദിനങ്ങൾ രാമൻ ആഘോഷിക്കുക തന്നെ ചെയ്തു.കട വൻ ലാഭം.ലാഭത്തിലൊരു പങ്ക് ത്രിശങ്കു ഷാപ്പിലും മധുരാപുരി ഷാപ്പിലും മുടങ്ങാതെ കൊടുത്തിരുന്നു എന്നത് മാത്രമല്ല, നാട്ടുകാരെ കൊണ്ട് കൊടുപ്പിക്കുക കൂടി ചെയ്തിരുന്നു.മാംസ പീസുകളായ പോത്ത്, പന്നി,കോഴി,താറാവ്, ആട്, അടിമാലി ശാന്ത, കൊളപ്പുള്ളി ഗീത,ചാലക്കുടി ലീല,കോഴിക്കോട് സുജ എന്നിവയുടെ മാംസളതയോടു അമിതാവേശത്തോടെ മാംസഭുക്കായി തിന്നു നടന്ന നാളുകളിൽ ഒരിക്കൽ,നാട്ടിലെ ആക്രി മുഴുവൻ തീരാറായി എന്ന സത്യം രാമൻ തിരിച്ചറിഞ്ഞു.
ആക്രിക്കട വിറ്റ പണം ബാങ്കിൽ ഇട്ട്, തൊട്ടടുത്ത ഡിഷ് ആന്റിന കടയിൽ സെയിൽസ് മാൻ ആയി ജോലിക്ക് കയറി.ആന്റിന ട്യൂൺ ചെയ്യുന്നതിൽ ഉള്ള തൻ്റെ പ്രാവണ്യം മുതലാക്കി കടയിൽ കസ്റ്റമറെ കൂട്ടുന്നതിൽ പ്രധാനി ആയി മാറിയ രാമൻറെ ജീവിതത്തിലേയ്ക്ക് അപ്രതീക്ഷിതമായി ആണ് വനജ കയറിവരുന്നത്. കൂട്ടുകാരിക്ക് വേണ്ടി ഡിഷ് ടിവി നോക്കുവാൻ വന്ന വനജയെ രാമൻ ട്യൂൺ ചെയ്തെടുത്തത് നാട്ടുകാരും വീട്ടുകാരും അറിയുന്നത് അവരുടെ രെജിസ്റ്റർ വിവാഹ ശേഷം ആണ്.അതോടെ രാമനെ പള്ളിപ്പാറ വീട്ടിൽ നിന്നും പുറത്താക്കി.അങ്ങനെ ആണ് ബാങ്കിൽ കിടന്നിരുന്ന ആക്രിക്കട സമ്പാദ്യം എല്ലാം പെറുക്കി എടുത്ത് പത്ത് സെൻറ് സ്ഥലം വാങ്ങി വട്ടച്ചോറിയിലേക്ക് രാമൻ കുടിയേറിപാർത്തത്.
കുടുംബജീവിതവും ഷാപ്പിലെ കറിയും നാട്ടിലെ കിളിപിടുത്തവും എല്ലാം ഒത്തുപോകുവാൻ ഇപ്പോളത്തെ പോക്കറ്റ് കൊണ്ട് പറ്റുന്നില്ല എന്ന് വന്നപ്പോൾ രാമൻ ട്യൂണിങ് കടയിലെ ജോലി വിട്ട് തൊട്ടടുത്ത പപ്പട കടയിൽ കസ്റ്റമർ സർവീസ് മാനേജർ ആയി കയറുകയും വനജയെ കൊണ്ട് ഒരു കുറി കമ്പനി തുടങ്ങിക്കുകയും ചെയ്തു.കുറി കമ്പനി ഓടി എങ്കിലും പപ്പട കട പൂട്ടിയത് കൊണ്ട് അതിജീവനത്തിന് വേണ്ടിയും പത്ത് സെന്റിൽ ഒരു വീട് എന്ന സ്വപ്ന സാക്ഷാൽക്കാരത്തിന് വേണ്ടിയും രാമന് ഗൾഫ് നാടുകളിലേയ്ക്ക് ഒരു താൽക്കാലിക കുടിയേറ്റം അനിവാര്യമായിരുന്നു.
അറബി നാട്ടിലെ കർശന നീയമങ്ങൾക്കിടെ ഒഴിവു സമയങ്ങൾ ആനന്ദകരമാക്കി മാറ്റുവാൻ സോഷ്യൽ മീഡിയകളിൽ കിളികൾക്കായി വല വിരിച്ച നാളുകളിൽ ആണ് അവൻ അവളെ പരിചയപ്പെടുന്നത്.മായ, തൃശിവപേരൂർ ആണ് വീട്.സോഷ്യൽ മീഡിയയിൽ അവളുടെ പ്രൊഫൈൽ ഫോട്ടോ കണ്ട് പിന്നാലെ കൂടിയത് ആണ്.അവളുടെ ആൽബത്തിൽ അവളുടെ വ്യത്യസ്ത സ്റ്റൈൽ ഫോട്ടോകൾ കണ്ടു മയങ്ങിയ രാമന് അന്നാദ്യമായി തവളകണ്ണിയോട് പുച്ഛം തോന്നി.എങ്ങിനെയും അവളുടെ ശ്രദ്ധ പിടിച്ച് പറ്റണം.അതിനായി പല വഴികളും പയറ്റി പരാജയപ്പെട്ടു.
ഒടുവിൽ, പുസ്തകങ്ങളും കഥകളും ഒക്കെ ഇഷ്ടപ്പെട്ടിരുന്ന മായയുടെ ശ്രദ്ധയും സൗഹൃദവും നേടുന്നതിന് വേണ്ടി അവനും എഴുതുവാൻ തീർച്ചയാക്കി.എന്തെഴുതും??പണ്ടത്തെ തൻ്റെ മോഹങ്ങളും, കിട്ടിയ തേപ്പും,പ്രണയ നഷ്ടങ്ങളും, കുളിക്കടവ് അനുഭവങ്ങളും, എരിവ് പുളികളും മറ്റ് മസാലകളും,ഇക്കിളി ഓർമകളും ഒക്കെ കൂട്ടിക്കലർത്തി ഒപ്പം മോഡേണിസവും ചേർത്ത് ഒരെണ്ണം എഴുതി, പ്രീയ സുഹൃത്തും നാട്ടിലെ പ്രധാന വായി നോക്കിയും ആയ വാസു മാഷിന് അയച്ചു കൊടുത്തു.കഥ വായിച്ച് ഊർജ്ജിതനായ മാഷ്, വാർധക്യ ബാധയിൽ വേരോടെ തളർന്നുണങ്ങിയ മരത്തിൽ പുതു നാമ്പുകൾ പൊടിക്കും എന്ന പ്രതീക്ഷയിൽ, നരമറച്ചുകൊണ്ട് ഒരുകയ്യിൽ റോസാചെടിയും മറു കയ്യിൽ മുരിങ്ങ തൈയും വാങ്ങി വരുന്ന ഫോട്ടോ അയച്ചു കൊടുത്തു.
അതുകണ്ട ഉടൻ മറ്റൊന്നും ആലോചിക്കാൻ നിൽക്കാതെ കഥയുടെ ഒരു കോപ്പി എടുത്ത് മായയ്ക്ക് അയച്ചു കൊടുത്തു.ഒപ്പം പതിവ് പോലെ ഫ്രണ്ട് റിക്വസ്റ്റ് അയക്കാനും മറന്നില്ല.പിറ്റേന്ന് രാവിലെ മായയുടെ മറുപടി ആയി ഒരു സ്മൈലി വന്നു.അന്ന് രാമൻ ലീവ് എടുത്ത് കൂട്ടുകാർക്കായി ബാർഡിനറ്റ് പകർന്നു നൽകി.
പിന്നീട് മായക്ക് വായിക്കുവാൻ വേണ്ടി കഥകൾ പലതും എഴുതി.എല്ലാത്തിന്റെയും ഓരോ കോപ്പി മുടങ്ങാതെ കിട്ടിയിരുന്ന വാസുമാഷിൻ്റെ വീടിനെ നാട്ടുകാരിൽ ചിലർ "റോസ് ഗാർഡൻ" എന്നും മറ്റു ചിലർ "മുരിങ്ങ തോട്ടം" എന്നും വിളിച്ചു തുടങ്ങി.
***********
തവള കണ്ണുള്ള 3 വയസ്സുകാരി പൈതൽ അവളുടെ വലിഞ്ഞ സ്പ്രിങ് പോലുള്ള മുടിയിൽ പിടിച്ചു വലിച്ച് കൊണ്ട് ചിണുങ്ങി. "നി..ച്ച് കുച്ച...ണ്ടാ".
വെള്ളം കണ്ടാൽ സ്ഥിരമായി പനി വരുമായിരുന്ന അവളെ തറവാട് വീടിന് ചുറ്റും ഓടിച്ചിട്ടു പിടിച്ച് അവർ ബക്കറ്റിൽ നിറച്ച വെള്ളത്തിൽ മുക്കി ചകിരിക്ക് ഉരച്ചെടുത്ത് വെയിലത്തുണങ്ങാൻ വച്ച അന്ന് രാത്രി പതിവ് പനിയോടൊപ്പം ശരീരത്തിൽ അങ്ങിങ്ങായി ചൊറിഞ്ഞു തടിച്ചും തുടങ്ങി.പിന്നീട് ആ ചൊറി വട്ടത്തിൽ വലുതായി തുടങ്ങി.തന്നെയുമല്ല ആ ചൊറി തറവാട്ടിലെ മറ്റുള്ളവരിലേക്കും പടർന്നു എന്നതാണ് സത്യം.
അങ്ങിനെ തറവാട്ടിലെ എല്ലാവരും ഒഴിവു സമയങ്ങളിൽ തറവാട്ട് മുറ്റത്ത് വട്ടത്തിലിരുന്നു ചൊറിഞ്ഞു തുടങ്ങി.അവിടം കൊണ്ടും നിന്നില്ല, ആ പ്രക്രീയ തറവാട് മുറ്റവും കടന്നു അയൽ വീടുകൾ തോറും സഞ്ചരിച്ചുകൊണ്ടിരുന്നു.ഒടുവിൽ നാടൊട്ടുക്ക് ആളുകൾ ചൊറിയാൻ വേണ്ടി മാത്രം വട്ടമേശ സമ്മേളനങ്ങൾ തുടങ്ങിയപ്പോൾ ആണ് നാട്ടിലെ ഏക വൈദ്യ-ജ്യോത്സ്യ ശേഷ്ഠൻ നാട്ടിലെ പണക്കാരൻ ആയി വളർന്നത്.നാട്ടാർ മുഴുവൻ വട്ടത്തിലിരുന്നു ചൊറിഞ്ഞ കാലത്തിനു ശേഷം ആ നാട് "വട്ടച്ചോറി" എന്നറിയപ്പെട്ടു തുടങ്ങി.ചൊറിയുടെ മൂല കേന്ദ്രമായ 3 വയസ്സുകാരിയെ ഇനി വെള്ളം തൊടുവിക്കരുത് എന്ന് നാട്ടുകൂട്ടം തറവാട്ട് കാരണവർക്ക് കുറി കൊടുത്തു.
തവള കണ്ണുള്ള രാജകുമാരി അങ്ങനെ കുളിക്കാതെ നനയ്ക്കാതെ വളർന്നു വളർന്ന് പിന്നെയും വളർന്നത് ആണ് 28 വർഷങ്ങൾക്ക് ശേഷം നിങ്ങൾ കണ്ട "കുറി കമ്പനി" നടത്തുന്ന വനജ.
വനജ കുറിക്കമ്പനി തുടങ്ങുന്നതിന് ഏതാനും കൊല്ലം മുന്നേ ഉള്ള കാലം.അന്ന് അവൾ പത്താം തരം മൂന്നു തരത്തിലെഴുതി തോറ്റ ശേഷം നാലാം വട്ടം പഠിച്ചോണ്ടിരിക്കുന്നു.അതേ സമയം അങ്ങ് പള്ളിപ്പാറയിലെ പിള്ളേർ മലയാളം ടീച്ചർ പാടി പഠിപ്പിച്ച വരികൾ മാറ്റി ഇങ്ങനെ പാടി നടന്നു.
"കു..ന്നത്ത് വീട്ടിൽ രണ്ടു മക്കളാ....ണേ...
ഒന്നാ....മൻ പഞ്ചാ...ര രാമനാണേ...
ആ...ക്രി പെറുക്കി നടന്നു രാമൻ...
ആക്രി രാമനെന്ന പേരും വീണു.."
സ്വന്തമായി പെറുക്കി കിട്ടിയതും നാട്ടാര് പെറുക്കിയതും ആയ എല്ലാ ആക്രികളും കൂട്ടിയിട്ട്, കുണ്ടന്നൂർ ടൗണിൽ തന്നെ "രാമൻസ് ആക്ക്രീസ്സ്" എന്ന കട നടത്തിപോന്നിരുന്ന സുവർണ്ണ ദിനങ്ങൾ രാമൻ ആഘോഷിക്കുക തന്നെ ചെയ്തു.കട വൻ ലാഭം.ലാഭത്തിലൊരു പങ്ക് ത്രിശങ്കു ഷാപ്പിലും മധുരാപുരി ഷാപ്പിലും മുടങ്ങാതെ കൊടുത്തിരുന്നു എന്നത് മാത്രമല്ല, നാട്ടുകാരെ കൊണ്ട് കൊടുപ്പിക്കുക കൂടി ചെയ്തിരുന്നു.മാംസ പീസുകളായ പോത്ത്, പന്നി,കോഴി,താറാവ്, ആട്, അടിമാലി ശാന്ത, കൊളപ്പുള്ളി ഗീത,ചാലക്കുടി ലീല,കോഴിക്കോട് സുജ എന്നിവയുടെ മാംസളതയോടു അമിതാവേശത്തോടെ മാംസഭുക്കായി തിന്നു നടന്ന നാളുകളിൽ ഒരിക്കൽ,നാട്ടിലെ ആക്രി മുഴുവൻ തീരാറായി എന്ന സത്യം രാമൻ തിരിച്ചറിഞ്ഞു.
ആക്രിക്കട വിറ്റ പണം ബാങ്കിൽ ഇട്ട്, തൊട്ടടുത്ത ഡിഷ് ആന്റിന കടയിൽ സെയിൽസ് മാൻ ആയി ജോലിക്ക് കയറി.ആന്റിന ട്യൂൺ ചെയ്യുന്നതിൽ ഉള്ള തൻ്റെ പ്രാവണ്യം മുതലാക്കി കടയിൽ കസ്റ്റമറെ കൂട്ടുന്നതിൽ പ്രധാനി ആയി മാറിയ രാമൻറെ ജീവിതത്തിലേയ്ക്ക് അപ്രതീക്ഷിതമായി ആണ് വനജ കയറിവരുന്നത്. കൂട്ടുകാരിക്ക് വേണ്ടി ഡിഷ് ടിവി നോക്കുവാൻ വന്ന വനജയെ രാമൻ ട്യൂൺ ചെയ്തെടുത്തത് നാട്ടുകാരും വീട്ടുകാരും അറിയുന്നത് അവരുടെ രെജിസ്റ്റർ വിവാഹ ശേഷം ആണ്.അതോടെ രാമനെ പള്ളിപ്പാറ വീട്ടിൽ നിന്നും പുറത്താക്കി.അങ്ങനെ ആണ് ബാങ്കിൽ കിടന്നിരുന്ന ആക്രിക്കട സമ്പാദ്യം എല്ലാം പെറുക്കി എടുത്ത് പത്ത് സെൻറ് സ്ഥലം വാങ്ങി വട്ടച്ചോറിയിലേക്ക് രാമൻ കുടിയേറിപാർത്തത്.
കുടുംബജീവിതവും ഷാപ്പിലെ കറിയും നാട്ടിലെ കിളിപിടുത്തവും എല്ലാം ഒത്തുപോകുവാൻ ഇപ്പോളത്തെ പോക്കറ്റ് കൊണ്ട് പറ്റുന്നില്ല എന്ന് വന്നപ്പോൾ രാമൻ ട്യൂണിങ് കടയിലെ ജോലി വിട്ട് തൊട്ടടുത്ത പപ്പട കടയിൽ കസ്റ്റമർ സർവീസ് മാനേജർ ആയി കയറുകയും വനജയെ കൊണ്ട് ഒരു കുറി കമ്പനി തുടങ്ങിക്കുകയും ചെയ്തു.കുറി കമ്പനി ഓടി എങ്കിലും പപ്പട കട പൂട്ടിയത് കൊണ്ട് അതിജീവനത്തിന് വേണ്ടിയും പത്ത് സെന്റിൽ ഒരു വീട് എന്ന സ്വപ്ന സാക്ഷാൽക്കാരത്തിന് വേണ്ടിയും രാമന് ഗൾഫ് നാടുകളിലേയ്ക്ക് ഒരു താൽക്കാലിക കുടിയേറ്റം അനിവാര്യമായിരുന്നു.
അറബി നാട്ടിലെ കർശന നീയമങ്ങൾക്കിടെ ഒഴിവു സമയങ്ങൾ ആനന്ദകരമാക്കി മാറ്റുവാൻ സോഷ്യൽ മീഡിയകളിൽ കിളികൾക്കായി വല വിരിച്ച നാളുകളിൽ ആണ് അവൻ അവളെ പരിചയപ്പെടുന്നത്.മായ, തൃശിവപേരൂർ ആണ് വീട്.സോഷ്യൽ മീഡിയയിൽ അവളുടെ പ്രൊഫൈൽ ഫോട്ടോ കണ്ട് പിന്നാലെ കൂടിയത് ആണ്.അവളുടെ ആൽബത്തിൽ അവളുടെ വ്യത്യസ്ത സ്റ്റൈൽ ഫോട്ടോകൾ കണ്ടു മയങ്ങിയ രാമന് അന്നാദ്യമായി തവളകണ്ണിയോട് പുച്ഛം തോന്നി.എങ്ങിനെയും അവളുടെ ശ്രദ്ധ പിടിച്ച് പറ്റണം.അതിനായി പല വഴികളും പയറ്റി പരാജയപ്പെട്ടു.
ഒടുവിൽ, പുസ്തകങ്ങളും കഥകളും ഒക്കെ ഇഷ്ടപ്പെട്ടിരുന്ന മായയുടെ ശ്രദ്ധയും സൗഹൃദവും നേടുന്നതിന് വേണ്ടി അവനും എഴുതുവാൻ തീർച്ചയാക്കി.എന്തെഴുതും??പണ്ടത്തെ തൻ്റെ മോഹങ്ങളും, കിട്ടിയ തേപ്പും,പ്രണയ നഷ്ടങ്ങളും, കുളിക്കടവ് അനുഭവങ്ങളും, എരിവ് പുളികളും മറ്റ് മസാലകളും,ഇക്കിളി ഓർമകളും ഒക്കെ കൂട്ടിക്കലർത്തി ഒപ്പം മോഡേണിസവും ചേർത്ത് ഒരെണ്ണം എഴുതി, പ്രീയ സുഹൃത്തും നാട്ടിലെ പ്രധാന വായി നോക്കിയും ആയ വാസു മാഷിന് അയച്ചു കൊടുത്തു.കഥ വായിച്ച് ഊർജ്ജിതനായ മാഷ്, വാർധക്യ ബാധയിൽ വേരോടെ തളർന്നുണങ്ങിയ മരത്തിൽ പുതു നാമ്പുകൾ പൊടിക്കും എന്ന പ്രതീക്ഷയിൽ, നരമറച്ചുകൊണ്ട് ഒരുകയ്യിൽ റോസാചെടിയും മറു കയ്യിൽ മുരിങ്ങ തൈയും വാങ്ങി വരുന്ന ഫോട്ടോ അയച്ചു കൊടുത്തു.
അതുകണ്ട ഉടൻ മറ്റൊന്നും ആലോചിക്കാൻ നിൽക്കാതെ കഥയുടെ ഒരു കോപ്പി എടുത്ത് മായയ്ക്ക് അയച്ചു കൊടുത്തു.ഒപ്പം പതിവ് പോലെ ഫ്രണ്ട് റിക്വസ്റ്റ് അയക്കാനും മറന്നില്ല.പിറ്റേന്ന് രാവിലെ മായയുടെ മറുപടി ആയി ഒരു സ്മൈലി വന്നു.അന്ന് രാമൻ ലീവ് എടുത്ത് കൂട്ടുകാർക്കായി ബാർഡിനറ്റ് പകർന്നു നൽകി.
പിന്നീട് മായക്ക് വായിക്കുവാൻ വേണ്ടി കഥകൾ പലതും എഴുതി.എല്ലാത്തിന്റെയും ഓരോ കോപ്പി മുടങ്ങാതെ കിട്ടിയിരുന്ന വാസുമാഷിൻ്റെ വീടിനെ നാട്ടുകാരിൽ ചിലർ "റോസ് ഗാർഡൻ" എന്നും മറ്റു ചിലർ "മുരിങ്ങ തോട്ടം" എന്നും വിളിച്ചു തുടങ്ങി.
***********
വല്ലപ്പോഴും ലീവിന് നാട്ടിൽ എത്തുന്ന വരവിന്, രാമൻ വട്ടച്ചോറിയിലെ കുരങ്ങു പാടത്ത് വിരുന്നൊരുക്കി നാട്ടാർക്കിടയിൽ രാമേട്ടൻ എന്ന പേര് നിലനിർത്തിപൊന്നു.വർഷങ്ങൾ പലത് കഴിഞ്ഞു പോയി.വാസു മാഷിന്റെ റോസ് - മുരിങ്ങ തോട്ടങ്ങളിൽ "മുഞ്ഞ" പടർന്നു പിടിച്ചു.രാമന് പ്രവാസം മടുത്ത് തുടങ്ങി. തന്നെയുമല്ല വനജ അന്ത്യ ശാസനം തന്നു കഴിഞ്ഞു.നാട്ടിൽ തന്നെ സെറ്റിൽ ആകുവാൻ പറ്റിയ എന്തെങ്കിലും ബിസിനസ്സ് കണ്ടു പിടിക്കണം.ഇല്ല എങ്കിൽ ഇപ്പോൾ തന്നെ ചുമന്ന കൊടി സ്ഥാപിച്ച വനജ ചിലപ്പോൾ തനിക്ക് സ്ഥിരമായ മോറട്ടോറിയം പ്രഖ്യാപിച്ച് വല്ല വഴിയും പോകും.പെണ്ണൊരുമ്പെട്ടാൽ..... എന്ന ചിന്ത രാമൻ്റെ മനസ്സിനെ നാട്ടിൽ കുറ്റിയടിച്ചുറപ്പിച്ചു.
ആ ഇടയ്ക്കു ആണ് ആരോ പറഞ്ഞു കേട്ട് നാട്ടിൽ ഇരുന്നു ചെയ്യാൻ പറ്റുന്ന ഒരു ബിസിനസിനെ കുറിച്ച് അറിയുന്നത്.കേട്ടത് പാതി കേൾക്കാത്തത് പാതി,തൻ്റെ രണ്ടും വനജയുടെ രണ്ടും ചേർത്ത് നാല് കാലും നീട്ടി വച്ച് ബിസിനസ്സിൽ ചാടി ഇറങ്ങി.രാജി കത്തെഴുതി കറമ്പൻ മനേജറുടെ മുഖത്ത് എറിഞ്ഞതു പോരാഞ്ഞു അവൻ്റെ അപ്പനപ്പൂപ്പന്മാരെ തെറിയും വിളിച്ച ശേഷം നാട്ടിലോട്ടുള്ള അടുത്ത ജങ്കാറിൽ നുഴഞ്ഞു കയറി.
തമിഴ് നാട്ടിൽ എവിടെയോ ഉണ്ട് എന്ന് പറയപ്പെടുന്ന ഒരു ഉണ്ടൻപൊരി ബിസിനസിനസ്സ് !! ഉണ്ടൻപൊരിക്ക് ആവശ്യമായ മാവ് കുഴച്ചു കൊടുക്കുന്ന പരിപാടി.മുടക്ക് മുതൽ മൂന്നു മാസം കൊണ്ട് തിരികെ കിട്ടുന്നു.പിന്നീടുള്ളതെല്ലാം ലാഭം.ആദ്യ മാസങ്ങളിൽ സംഭവം ഗംഭീര ലാഭം.ലാഭം കൂടിയപ്പോൾ ഉണ്ടൻപൊരി ബിസിനസ്സിനൊപ്പം ബിസിനസ്സ് എക്സിക്യൂട്ടീവ് ചാപ്രയിൽ ജാനു പറഞ്ഞതനുസരിച്ച് കൂടുതൽ ലാഭമുള്ള പല്ലിമുട്ട ബിസിനസ്സിൽ കൂടി മുതൽ മുടക്കി.മച്ചിൽ കുത്തിയിരുന്ന് ചിലയ്ക്കുന്ന പല്ലികളെ കൊണ്ട് മുട്ട ഇടുവിപ്പിച്ചു മുട്ട പെറുക്കി വിറ്റു ബൂർഷ ആയി വളരുക, അതാണ് ബിസിനസ്സ്.നാട്ടിൽ തേരാ പാരാ നടന്ന അഷ്ടിക് വകയില്ലാത്ത രണ്ടു മച്ചാന്മാരെയും, തൊട്ട ബിസിനസ്സിൽ എല്ലാം തോറ്റ ചരിത്രം മാത്രമുള്ള വട്ടു മാമനേയും കൂടി ബിസിനസ്സിൽ തോണ്ടിയിട്ടു.
മച്ചാന്മാർ വീട്ടിൽ അരി വാങ്ങാൻ വച്ചിരുന്ന കാശും നാട്ടാരുടെ കയ്യിൽ നിന്നും ഇരന്നു വാങ്ങിയ കാശും ചേർത്ത് പണം മുടക്കി.വട്ടു മാമൻ, ശ്രീലങ്കൻ ആഴ കടലിൽ പോയി മുത്തും ചിപ്പിയും തപ്പാൻ വച്ചിരുന്ന ക്യാഷ് എടുത്ത് വാരിയെറിഞ്ഞു.പകരം കടുക്ക വാങ്ങി പോക്കറ്റിലിട്ടു.ഒടുവിൽ തപ്പിനോക്കാൻ പോലും ശേഷി ഇല്ലാത്ത വിധമായി.ഇതൊന്നുമറിയാതെ പാവം കടുക്ക മാത്രം ബാക്കിയായി.
***********
ജാനു തേച്ചു എന്ന ദുഃഖത്തിൽ കുരങ്ങു പാടത്തെ കുരങ്ങുകളുമായി തായം കളിച്ചിരിക്കുമ്പോൾ ആണ് നാളുകൾക്ക് ശേഷം മായയുടെ ഒരു സന്ദേശം വന്നത്.വനജയോട് മൂത്രക്കല്ലിനു നാട്ടു വൈദ്യം ചെയ്യാൻ പോകുന്നു എന്നും പറഞ്ഞു നേരെ തൃശിവപേരൂർക്ക് വച്ച് പിടിച്ചു.അമ്പാടി ഹോട്ടലിലെ ആവിപറക്കുന്ന കുഴിവട നിറച്ച പ്ലെറ്റിൻ്റെ അപ്പുറത്തും ഇപ്പുറത്തുമായി ഇരിക്കുമ്പോൾ, രാമൻ തൻ്റെ കണ്ണുകളുടെ വികൃതി മായ അറിയരുത് എന്ന ഉറച്ച തീരുമാനത്തിൽ മുഖത്തെ കറുത്ത കണ്ണട ഒരിക്കൽ കൂടി ഉറപ്പിച്ച് വച്ചു.കണ്ണടയ്ക്കുള്ളിൽ രണ്ടു കണ്ണുകൾ അവളുടെ നിമ്നോന്നതകങ്ങളിൽ പലതും പരതി നടന്നിരുന്നതറിയാതെ അവൾ ഗ്ളാസ്സിൽ നിറച്ച ഫിൽറ്റർ കാപ്പി നുകരുകയായിരുന്നു.
"എനിക്ക് ഒരു സഹായം ചെയ്യാമോ ??"
"ഹോ...എൻ്റെ പൊന്നേ... ഒടുവിൽ എൻ്റെ കാലം വന്നു.ഈ സഹായത്തിൽ പിടിച്ച് പറിച്ച് ഞാൻ അങ്ങ് കേറും നോക്കിക്കോ" രാമൻ ആത്മഗതം പൊഴിച്ചു.
"പിന്നെന്താ ... അത് ചോദിക്കണോ ?? ഞാൻ എന്തും ചെയ്യും !!"
"എൻ്റെ അമ്മായി ആശുപത്രിയിൽ ആണ്.നാളെ ആണ് ഓപ്പറേഷൻ.അതിനു കുറച്ച് രക്തം വേണ്ടിവരും.ആരെയെങ്കിലും ഒരാളെ അറേഞ്ച് ചെയ്യാമോ ??"
"ഒരാളോ?? ഞാൻ നൂറാളെ കൊണ്ടുവരും!!"രാമൻ മനസ്സിൽ പറഞ്ഞു.
"അതിനെന്താ, ഏതു ഗ്രൂപ്പ് ആണ് ??"
"ബി പോസ്റ്റിവ് "
"ആണോ? എൻ്റെ ഗ്രൂപ്പ് അത് ആണ്.ഞാൻ താരാലോ!!"
അങ്ങനെ ദിവസം തീരുമാനിക്കപ്പെട്ടു.രക്ത ദാനം മഹാ ദാനം എന്നല്ലേ!!രാമൻ തൻ്റെ അളിയൻ കുട്ടിരാമനോട് രക്തം കൊടുക്കുന്നതിനെ കുറിച്ചും അതിൻ്റെ പ്രാധാന്യത്തെ കുറിച്ചും ഒക്കെ ഒരു ഖണ്ഡികയിൽ കുറയാതെ ഉപന്യസിച്ചു.സംഗതി കേട്ടറിഞ്ഞപ്പോൾ കുട്ടിരാമനും രക്തം കൊടുക്കണം.അങ്ങനെ രക്തം കൊടുക്കാൻ മുട്ടി മുട്ടി അവർ ഒരുവിധം രക്തദാന ദിവസത്തിനായി കാത്തിരുന്നു.
ഒടുവിൽ,ആ ദിനം വന്നെത്തി.
അതിനിടയിൽ കുട്ടിരാമൻ, തങ്ങളെ സ്നേഹിക്കുന്ന വട്ടച്ചോറി നിവാസികൾക്കിടെ തങ്ങൾ രക്ത ദാനത്തിന് പോകുന്നു എന്ന കാര്യം പാട്ടാക്കി.
തങ്ങളുടെ രാമേട്ടനും അളിയനും മഹാദാനത്തിനു പോകുന്നു എന്നറിഞ്ഞ വട്ടച്ചോറി നിവാസികൾ പുളകിതരായി.നാടൊട്ടുക്ക് അവർ രാമേട്ടനും അളിയനും അഭിവാദ്യങ്ങളും അഭിനന്ദങ്ങളും ഒക്കെ നേർന്നു കൊണ്ട് ഫ്ലക്സുകൾ നിരത്തി.ധീരമാതൃക എന്ന് പറഞ്ഞു ഇറങ്ങിയ "വട്ടച്ചോറി അന്തിപത്രം" ചൂടപ്പം പോലെ വിറ്റു തീർന്നു.
രാമേട്ടനെ പോലെ പരോപകാരിയും ധീരനും ആയ ഒരു പുരുഷനെ ഭർത്താവായി കിട്ടണം എന്ന ആഗ്രഹത്തിൽ നാട്ടിലെ കന്യകകൾ അമ്പലങ്ങൾ തോറും "ഭാഗ്യ സൂക്ത പുഷ്‌പാഞ്‌ജലി" കഴിപ്പിച്ച് ദേവനെ സമ്പന്നനാക്കി.കിഴങ്ങന്മാരെ ഭർത്താക്കന്മാർ ആയി കിട്ടിയ ഭാര്യമാർ വനജയെ അസൂയയോടെ നോക്കി.അന്ന് രാത്രി വനജ, രാമൻ്റെ തലയ്ക്കുഴിഞ്ഞു അടുപ്പിൽ ഇട്ടശേഷം ചുമന്ന കൊടി മാറ്റി ഒരു ഡസൻ പച്ചക്കൊടി നാട്ടി.
പച്ചക്കൊടികളുടെ ആവേശത്തിൽ തളർന്നുറങ്ങിയ രാമൻ രാവിലെ പത്തുമണിക്ക് എണീറ്റ് ക്ഷീണത്തോടെ തൃശിവപേരൂർക്ക് അളിയനേയും കൂട്ടി വിട്ടു.ഹോസ്പിറ്റലിൽ ചെന്ന രാമനെയും അളിയനേയും മായ കാന്റീനിൽ കൊണ്ടുപോയി സ്വീകരിച്ചിരുത്തി.
"നീ ഇവിടെ നിൽക്ക്, ഞാൻ കൊടുത്തിട്ട് വരാം.ടെൻഷൻ അടിക്കേണ്ട, രക്ത ദാനം എന്നാൽ ആണുങ്ങൾക്ക് പറഞ്ഞിട്ടുള്ളതാ.നീ ഒരാണല്ലേ... പേടിക്കണ്ട" എന്നും പറഞ്ഞുകൊണ്ട് രാമൻ രക്ത ബാങ്കിന്റെ വാതിൽ തുറന്ന് ഒരു നേതാവിനെ പോലെ കടന്നു പോയി.അതുകണ്ട് അളിയൻ കുട്ടിരാമൻ പുളകിതനായി.
***********
8 മണിക്കൂറുകൾക്ക് ശേഷം... രാമൻ ബ്ലഡ് ബാങ്കിൻ്റെ വാതിൽ തുറന്ന് പുറത്ത് കടക്കുമ്പോൾ മായയുടെ മുഖത്ത്, രാമൻ്റെ കഥകളോ കഥകളിലെ ഹൃദ്യതയോ ചൂടൻ രംഗങ്ങളോ ഒന്നും തന്നെ ഇല്ലായിരുന്നു.പകരം, രക്തം കണ്ടു തലകറങ്ങി വീണതും പോരാഞ്ഞു ഒരുകുപ്പി രക്തം കൊടുത്തു പകരം icu വിൽ കിടക്കുന്ന തൻ്റെ അമ്മായിയുടെ രക്തം അടക്കം 5 കുപ്പി രക്തം ഊറ്റി കുടിച്ച ഒരു കൊതുകിനോട് തോന്നുന്ന അമർഷം ആയിരുന്നു.
തിരികെ ഉള്ള യാത്രയിൽ കുട്ടിരാമൻ ചോദിച്ച ഒരു ചോദ്യം മാത്രം രാമൻ്റെ മനസ്സിൽ മായാതെ കിടന്നു.
"അല്ല അളിയാ... അവനവനു പറ്റുന്ന പണിക്ക് പോയാൽ പോരാരുന്നോ?"
***********
അതേ സമയം രാമൻ്റെ മകൾ olx ൽ രാമനെ സെക്കൻഡ് ഹാൻഡ് വിലയിലും കുറഞ്ഞ വിലയ്ക്ക് വില്പനയ്ക്ക് വച്ചു.
വനജ ആകട്ടെ... പുതിയ ഭർത്താവിനെ കുറിച്ചുള്ള ആലോചന തുടങ്ങിയിരുന്നു....
വനജ ആകട്ടെ... പുതിയ ഭർത്താവിനെ കുറിച്ചുള്ള ആലോചന തുടങ്ങിയിരുന്നു....