പല വാതിലുകളില്‍ മാറി മാറി മാന്തി അലഞ്ഞ വാല്മീകി ഒടുവില്‍ തേഞ്ഞു തീര്‍ന്നതിനു മേലെ കൃത്രിമ നഖവും പിടിപ്പിച്ച്, അങ്ങകലെ കണ്ട ഒരു വാതിലിലും കൂടി
രണ്ടും കല്പിച്ചൊരൊറ്റ മാന്ത്!!
അങ്ങനെ, ജോലി സാഫല്യത്തിന്റെ നിര്‍വൃതിയുമായി,
ഫെനിയുടേയും, ബീച്ചുകളുടേയും,കാസനോവകളുടേയും നാട്ടില്‍ നിന്നും, അവസാന നിമിഷം
മാത്രം ഒപ്പിച്ചെടുത്ത ലീവുമായി, അന്നത്തെ അവസാന കുടു കുടു വണ്ടിയുടെ വാലില്‍
തൂങ്ങി, പൂന്തോട്ട നഗരിയിലെത്തി.തന്റെ എല്ലാമെല്ലാമായ പ്രിയ
സഖിയെ ജോലി സ്ഥലത്തേയ്ക്ക് കൊണ്ടു പോയി കൂടെ താമസിപ്പിക്കുക എന്നതാണു പ്രാഥമികോദ്ദേശം!
അല്ലറ ചില്ലറ പുറം പണികളും, അപൂർവം ചില അകം പണികളും അങ്ങു നടക്കുകയും ചെയ്യും,കൂടാതെ, റൂമിലൊരു കൂട്ടുമാകും.
പിറ്റേന്നുച്ചയ്ക്ക് മാധവേട്ടന്റെ സത്രത്തിലെത്തി, കലത്തോടെ വിഴുങ്ങി, അഞ്ചാറേമ്പക്കവും വലിച്ചെറിഞ്ഞ്,
ഒരൊറ്റ ഉറക്കം. ഉറക്കം തെളിഞ്ഞ ഉടൻ, പാത്തും പതുങ്ങിയും അച്ഛൻകുഞ്ഞിന്റെ തടവറയിലെത്തി, സഖിയേയും മോചിപ്പിച്ച്,
അവളുടെ ഭാണ്ഡങ്ങളുമെടുത്ത്, തന്റെ തന്നെ ചില പഴയ സാമഗ്രികളും പൊതിഞ്ഞെടുത്ത് വാല്മീകി
ഒരു മുഃ ചക്രനിൽ കയറി
തിരികെ സത്രത്തിലെത്തി.അപ്പോളാണു പുതിയ പുകില്,സഖിയേയും മറ്റു പൊതികളേയും ഒറ്റയ്ക്ക് പൊക്കി,അങ്ങകലെയുള്ള
കുടു കുടു വണ്ടിയാപ്പീസ്സിലെത്തുക എളുപ്പമല്ല! മുഃ ചക്രനില്‍ അത്രയും ദൂരം പോയാൽ മീൻ വല പോലത്തെ തന്റെ കളസം മുഴുവനായി കീറിയതു തന്നെ. ഒടുവിൽ മാധവേട്ടനും സാഹിത്യകാരനായ അടിയേട്ടനും ചേർന്ന് വാല്മീകിക്ക് വേണ്ടി ചുമട്ടു തൊഴിലാളികളായി.അപ്പോളാണു
മനസ്സിൽ ലഡു
പൊട്ടിച്ചുകൊണ്ട് പുതിയ ആശയം !!!
വിഷുകൈനീട്ടം വാങ്ങാനായി
നാട്ടില്‍ പോയ സു ഹൃത്ത്
പെരേരയുടെ ഇരുചക്രൻ സത്രത്തിന്റെ
പാർക്കിങ്ങില്‍ ചൊറിയും കുത്തി
ഇരിപ്പുണ്ട്.ഒരു നൂറിന്റെ ഗാന്ധിഅപ്പൂപ്പനേയും കൊണ്ട് പെട്രോൾ പമ്പുവഴി ഒന്നു പോയാൽ ആറുചക്രനിൽ കയറി പോകുന്നതിനേക്കാൾ സാമ്പത്തികലാഭം, സമയ ലാഭം,
പിന്നെ സ്വന്തം നാട്ടിലെ സർക്കാർ വണ്ടി നഷ്ടത്തില്‍ മുങ്ങി കട്ടപ്പുറത്തിരിക്കുമ്പോൾ ഇവന്മാരുടെ വക മെട്രോ ഫീഡർ, പുഷ്
ബാക്ക്, ഒന്നും രണ്ടും ശീതീകരിണികൾ വച്ചവ, പൂർണമായും ഇലക്ട്രിക്കായവ, എന്തിനേറെ.. ഒന്നിലും രണ്ടിലും പോകാൻ പറ്റുന്ന വണ്ടി വരെ ഇറക്കി കൊണ്ടിരിക്കുന്നു.
ഹും !! ഇന്നെന്തായാലും ഇവന്മാർക്ക് പൈസ കൊടുക്കില്ല. അങ്ങനെ, ആ രണ്ടു ചുമട്ടാളികളും തന്റെ
പിറകെ ഇരുചക്രനിലെത്തുമെന്ന വിശ്വാസത്തിൽ, വാല്മീകി കുണുങ്ങി കുണുങ്ങി യാത്രയായി.
കുടു
കുടു വണ്ടി പുറപ്പെടാൻ ഒരു മണിക്കൂർ മാത്രമുള്ളപ്പോൾ അടിയേട്ടനും മാധവേട്ടനും, സത്രത്തിലെ നിത്യ സന്ദർശ്ശകനായ " കിർമീരൻ ദ ഗ്രേറ്റും " കൂടി സത്രവും പൂട്ടി പാർക്കിങ്ങിലെത്തി. വാല്മീകിയുടെ ഭാണ്ഡങ്ങളെല്ലാം പെരേരയുടെ
ഇരുചക്രനിൽ വച്ചു
കെട്ടി. കാല പഴക്കത്തിൽ ബാറ്ററി ദ്രവിച്ചതിനാൽ, സെല്ഫില്ല!! പുള്ളിക്കാരൻ തൊഴി കൊണ്ടാലേ ഉണരു.
പ്രായത്തിൽ മൂത്തവരെ മാനിക്കണമെന്നല്ലെ!! ഇരുചക്രനെ
വണങ്ങി, ഒരു പ്രദക്ഷിണവും ചെയ്ത്, അദ്ദേഹത്തെ ഉണർത്തുന്ന കർമ്മം കിർമീരനെ ഏല്‍പ്പിച്ചു.
അരിക്കാത്ത
കട്ടൻ ചായ
മൊത്തി കുടിച്ചാലെന്ന പോലത്തെ മീശയും , അവാർഡ് പടത്തിനു ആളുകുത്തി ഇരിക്കുന്നത് പോലെ അവിടേയും ഇവിടേമായി അഞ്ചാറ്താടി
കുറ്റികളും , ചകിരി തലയും , ബലികാക്കയുടെതു പോലെ അല്പം ചരിഞ്ഞ് ആകാശത്തേയ്ക്കുള്ള
നോട്ടവും ഒരു കാതില്‍ മാത്രം തൂക്കിയ കടുക്കനുമായി എത്തിയ കിർമീരൻ എങ്ങനെയൊക്കെയോ ‘പെരേര വാഹനത്തെ’ ഉണർത്തി.
മാധവേട്ടൻ തേരാളിയായി. കിർമീരൻ കോന്ത്ര പല്ലു പുറത്തിട്ട് വിജിഗീഷുവിന്റെ ചിരി ചിരിച്ചും കൊണ്ട് റ്റാറ്റ തന്നു പിരിഞ്ഞു.അടിയേട്ടനെ പിന്നിൽ ഒട്ടിച്ച് വച്ച് വണ്ടി കുതിച്ചു പാഞ്ഞു!!
നൂറു മീറ്റർ തികച്ചില്ല, എഞ്ചിന് ഒഫ് ആയി!!
തേരാളിയും , സുഹ്രുത്താളിയും മാറി മാറി തൊഴിച്ചു. ങൂഹും !! റോഡരികില്‍ കുത്തിയിരുന്ന ഒരു കൂതറ അമ്മച്ചി
ഇടയ്ക്കിടയ്ക്ക് അവരെ നോക്കി ഒരു ആക്കിയ ചിരി ചിരിക്കുന്നുണ്ടായിരുന്നു.വണ്ടിക്കിട്ട്
കൊടുക്കുന്നതിലൊരു തൊഴി അമ്മച്ചിടെ കിറിക്കിട്ട് കൊടുത്താലോ?? വേണ്ട!! മനസ്സു വച്ചാൽ നല്ല തല്ലു നാട്ടിൽ തന്നെ കിട്ടാനുണ്ട്. പിന്നെന്തിനാ വല്ല നാട്ടിൽ നിന്നും ?? ഒടുവിൽ ഇന്ധന മുറി ഒന്നു തുറന്നു നോക്കി. അവിടെ
ദേ മരുഭൂമിയില്‍ മാത്രം കാണാൻ പറ്റുന്ന അപൂർവ്വ ഇനം ഈന്ത പനകളും, ഒട്ടകങ്ങളും കഴുകന്മാരുമൊക്കെ!!
അവിടുന്നു പെട്രോൾ പമ്പു
വരെ തള്ളി. അതിനിടയിലാണ് കുടുകുടു ആപ്പീസ്സിലെത്തിച്ചേർന്ന വാല്മീകിയുടെ ഫോണ്‍. “എന്റെ പട്ടി
എടുക്കും”, എന്നും പറഞ്ഞ് മാധവേട്ടന് ഫോണ്‍ പോക്കാറ്റിൽ തിരുകി പെട്രോൾ ഒഴിച്ചപ്പോൾ ചൂട്ദോശക്കല്ലിൽ വെള്ളം വീണു വറ്റിപോകുന്ന ശബ്ദം.
അപ്പവും തിന്നു,
ആശാരിച്ചിയേയും കടിച്ചു...പിന്നെയും പട്ടിക്ക് മുറുമുറുപ്പ് എന്നപോലെ, ഇത്രേമായിട്ടും വണ്ടിക്ക്
അനക്കമില്ല.കൂർക്കം വലിച്ച്
ഉറക്കം തന്നെ!! ഇനി കിർമീരൻ തന്നെ ശരണം. ബസ്സിൽ കയറിയ കിർമീരൻ ചാടി ഇറങ്ങി ശരവേഗത്തിൽ പ്രത്യക്ഷനായി.അപ്പോളേയ്ക്കും തേരാളിയും അടിയേട്ടനുംവയ്യാത്ത
ബൌ ബൌ കയ്യാല കയറിയത് പോലെ തളർന്നിരുന്നു.അതിനിടയില്‍ വാല്മീകിയുടെ ഫോണ്‍ പിന്നെയും വന്നു. മാന്നാർ മത്തായി ശൈലിയില്‍ അര മണിക്കൂർ മുൻപേ പുറപ്പെട്ടെന്നു പറഞ്ഞവസാനിപ്പിച്ചപ്പോളേയ്ക്ക്,കിർമീരന്റെ തൊഴികൊണ്ട് കക്ഷി ഉണർന്നിരുന്നു.ഇനി 20 മിനിറ്റുകൾക്കുള്ളിൽ എത്തിയില്ലെങ്കിൽ വാല്മീകിയുടെ കുടു കുടു വണ്ടി അതിന്റെ
പാട്ടിനു പോകും.
ആക്സിലറേറ്ററിൽ കൈ തിരിഞ്ഞമർന്നു.പണിമുടക്കിലായ ഹോണിന്റെ പണി ലൂസ്സായ നട്ടുകളും ബോൾട്ടുകളും, മഡ്ഗാർഡുകളും കൂടി ഏറ്റെടുത്തു.ഇടയ്ക്കിടയ്ക്കുള്ള അവരുടെ കൂവലും കൂടി ആയപ്പോൾ സംഗതി വൻവിജയം. ഒരു ട്രെയിൻ പോകുമ്പോളുണ്ടാകുന്ന ശബ്ദ കോലാഹലം. ഇടത്-വലത് കണ്ണാടികളുടെ കുറവ്, പിൻസീറ്റിലിരുന്ന അടിയേട്ടൻ തല്‍സമയ മുന്നറിയിപ്പുകളിലൂടെ പരിഹരിച്ചിരുന്നു.ഒരു ജാക്ക്പോട്ട് റേസ്സിലെന്നപോലെ ഇരുചക്രൻ കുതിച്ചു പാഞ്ഞു. ഇടയ്ക്കെപ്പോളോ നരുന്ത് പോലൊരുവൻ ചെവിതോണ്ടിടത്രേം മാത്രമുള്ള ഒരു വണ്ടിയില്‍ അവരെ കടന്നു പേയപ്പോളാണു അവരുടെ യാത്രയുടെ ശരിയായ വേഗത മനസ്സിലായത്. സ്പീഡോമീറ്റർ ഇല്ലാത്തതിനാലും, നല്ല കാറ്റുണ്ടായിരുന്നതിനാലും പറ്റിയ തെറ്റിധാരണ. പെട്ടെന്നാണു വണ്ടിയുടെ വേഗത ഹനുമാൻ ഗീയറിൽ തന്നെ താഴോട്ട് പോന്നത്.
പണി
പാളി. പഞ്ചർ ർ ർ ർ !!! വണ്ടി നിറച്ചും ലോഡ്, കൂടാതെ,
പഞ്ചറായത് പുറകിലത്തെ വീലും. പഞ്ചർ കട പോയിട്ട്, ഒരു മനുഷ്യ കുഞ്ഞു പോലുമില്ലാത്ത സ്ഥലം.
എന്തായാലും ഇനി സമയത്തിനെത്തില്ല. പ്രിയ സഖിയുടെ പ്രധാന ഭാഗമായ CPU ഇരു ചക്രനിലും,
ബാക്കി വാല്മീകിടെ കയ്യിലും. ആരുടേയോ കൈയില്‍ മുഴുവന്‍ തേങ്ങ.. കിട്ടിയത്
പോലായി പാവം വാല്മീകി.
ഒടുവിൽ, തേരാളിയും അടിയേട്ടനും കൂടി തള്ളാൻ തുടങ്ങി.മടുത്തപ്പോൾ സ്റ്റാന്റിട്ട്, എതാനും നിമിഷം ഒന്നു
നിന്നു.ഏതാനും പട്ടാളക്കാർ തുറിച്ച് നോക്കി അടക്കം പറയുന്നത് കണ്ടപ്പോളാണു ശ്രദ്ധിച്ചത്,
ഭാരതീയ വായൂസേനയുടെ വക പുരാവസ്തു മ്യൂസിയത്തിന്റെ മുന്നിലാണു നില്‍പ്പ്. പട്ടാളത്തിന്റെ കണ്ണുകൾ കാറ്റുപോയ തങ്ങളുടെ ഇരു ചക്രനിൽ തന്നെ!! പൊക്കി എടുത്ത് മ്യൂസിയത്തിനകത്ത്
വയ്ക്കാനുള്ള പരുപാടിയാണെന്നു തോന്നുന്നു.പുരാതന വാഹന ശേഖരങ്ങളോടൊപ്പം വയ്ക്കാനാകും!!
പെരേരയെ കുറിച്ചോർത്തപ്പോൾ തേരാളിയും, കൂട്ടാളിയും കൂടി ആഞ്ഞു
തള്ളി.അടുത്തൊന്നും പഞ്ചറുകട കാണാതെ വന്നപ്പോളാണ്, അടിയേട്ടനൊരു ആശയം !!
"ഒരു ബൈക്ക് മെക്കാനിക് ഷോപ്പ് അങ്ങു തുടങ്ങിയാലോ?? നല്ല കച്ചവടമായിരിക്കും "
"ഹും ... , ഈ വണ്ടി കയ്യിലുണ്ടെങ്കില്‍ പിന്നെ, പുറമേനിന്നുള്ള വേറേ ജോലികളൊന്നും ചേയ്യേണ്ടി വരില്ല!! " മാധവേട്ടന് ചീറി.
ഏകദേശം രണ്ടു കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ് തള്ളിയപ്പോൾ, ഇലക്ഷൻ ദിനമായിട്ടും കൂടി, ദൈവ ദൂതനെ പോലെ ദേ ഒരുത്തൻ പഞ്ചർ ഒട്ടിക്കാൻ കുത്തി ഇരിക്കുന്നു.ഓടിച്ചെന്നൊരൊറ്റ ഉമ്മ വച്ച് കൊടുക്കാൻ തോന്നി. മൂന്നാം ലിംഗക്കാരെ വോട്ടേഴ്സ് ലിസ്റ്റില്‍ ചേർത്ത സമയമാ,പുലിവാലാകും, വേണ്ട!!
"ഒരു ബൈക്ക് മെക്കാനിക് ഷോപ്പ് അങ്ങു തുടങ്ങിയാലോ?? നല്ല കച്ചവടമായിരിക്കും "
"ഹും ... , ഈ വണ്ടി കയ്യിലുണ്ടെങ്കില്‍ പിന്നെ, പുറമേനിന്നുള്ള വേറേ ജോലികളൊന്നും ചേയ്യേണ്ടി വരില്ല!! " മാധവേട്ടന് ചീറി.
ഏകദേശം രണ്ടു കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ് തള്ളിയപ്പോൾ, ഇലക്ഷൻ ദിനമായിട്ടും കൂടി, ദൈവ ദൂതനെ പോലെ ദേ ഒരുത്തൻ പഞ്ചർ ഒട്ടിക്കാൻ കുത്തി ഇരിക്കുന്നു.ഓടിച്ചെന്നൊരൊറ്റ ഉമ്മ വച്ച് കൊടുക്കാൻ തോന്നി. മൂന്നാം ലിംഗക്കാരെ വോട്ടേഴ്സ് ലിസ്റ്റില്‍ ചേർത്ത സമയമാ,പുലിവാലാകും, വേണ്ട!!
പഞ്ചർ കോടതി, കേസ്സ് പരിശോധിച്ചു. പിന്നെ വിധി പ്രഖ്യാപനം !!
"ട്യൂബ് മാറ്റണം"!!!
പോക്കറ്റില്‍ തപ്പി, കാശില്ല!! ATMൽ പോകണം. അതും തപ്പി ഇറങ്ങി നടന്നു.ആ നടപ്പിൽ മാധവേട്ടനു, തന്റെ ഗാഢ നിദ്രയ്ക്ക് ഭംഗം വരുത്തിയ കാലയവനനെ ഭസ്മമാക്കിയ മുചുകുന്ദ രാജാവിന്റെ കഥ ഓർമ്മ വന്നു. കാലത്തിനനുസരിച്ച് രൂപം മാറിയ മുചുകുന്ദൻ തന്നെയല്ലേ തങ്ങൾ ചവുട്ടി ഉണർത്തിയ ആ ഇരു ചക്രനും എന്നോർത്തപ്പൊൾ അറിയാതെ പുറത്ത് ചാടിയ പൊട്ടിച്ചിരി കണ്ട് എതിരെ വന്നവർ തുറിച്ച് നോക്കിയപ്പോളാണു സ്ഥല കാല ബോധമുണ്ടായത്.
ആദ്യം കണ്ട ATMല്‍ കയറി. "നയാ പൈസയില്ല... കൈയിലൊരു നയാ പൈസയില്ല..." എന്ന ഗാനം പാടിക്കൊണ്ട് ഇരിക്കുന്ന ആ യന്ത്രത്തിനെ ഒന്നു നോക്കിട്ട് അടുത്ത യന്ത്രം തേടി നടത്തം തുടർന്നു.രണ്ടാമൻ പ്രവർത്തന നിരതൻ. എല്ലാം മുചുകുന്ദന്റെ ശാപം !! ഓടുവില്‍ മൂന്നാമത്തെ ATM തപ്പി പിടിച്ച് പണവും വലിച്ച്, ഇന്നത്തെ ദിവസം സർക്കാർ വണ്ടിയില്‍ കയറില്ല എന്ന വാശിയിൽ ഉറച്ച് നിന്നു കൊണ്ട് രണ്ട് കിലോമീറ്ററോളം വരുന്ന ദൂരം അങ്ങു നടക്കാൻ തന്നെ തീരുമാനിച്ചു..
സമയം മൂന്നിനോടടുത്തിരുന്നതിനാല്, ഓടുക്കത്തെ
വിശപ്പും !
ഒടുവില്‍ ട്യൂബും മാറ്റി,അഭിനവ മുചുകുന്ദനേയും ചവുട്ടി
ഉണർത്തി (ഇത്തവണ
ഒറ്റചവിട്ടിനു തന്നെ കാലമാടൻ ഉണർന്നു) തിരികെ സത്രത്തിലേയ്ക്ക്.
അവിടെ ചെന്നു വാല്മീകി വക ചുമടിറക്കി, ഉച്ചയ്ക്കത്തെ ഭക്ഷണത്തിനു ക്ഷണിച്ചിരുന്ന ഒരു
ബന്ധുവിന്റെ വീട്ടിലേയ്ക്ക് യാത്ര തുടർന്നു. ഇത്രേം ആയ സ്ഥിതിക്ക് ഇനി മുചുകുന്ദന്റെ പുറത്ത് തന്നെ
മതി ബാക്കി യാത്രയും എന്നത് അവർക്ക് നിർബന്ധമായിരുന്നു.
ബന്ധുവിന്റെ
വീട്ടിലെത്തിയപ്പോൾ അവർ വൈകുന്നേരത്തെ ചായ കുടിക്കനുള്ള തയാറെടുപ്പിലാണ്.മാധവേട്ടനും,
അടിയേട്ടനും വേണ്ടി വിളമ്പിയ ഉച്ച ഊണു മേശമേൽ തന്നെ കാത്തിരിക്കുന്നു.ഇന്നത്തെ ദിവസം പറയതക്കതായതൊന്നും മിണുങ്ങാത്തതിനാൽ, ചായയില്‍ മുക്കി ഉച്ചയൂണും വടിച്ച്
നക്കി, കുറച്ച് നേരം കഴിഞ്ഞവിടുന്നിറങ്ങി.പോകുന്ന വഴി മുഴുവൻ വണ്ടിയിലിരുന്നുകൊണ്ടുതന്നെ പൂന്തോട്ട നഗരിയുടെ
പ്രധാന കാഴ്ച്ചകൾ മാധവേട്ടൻ, അടിയേട്ടനു ചൂണ്ടി കാണിച്ച്കൊടുക്കുന്നുണ്ടായിരുന്നു.ഒറ്റ
ദിവസം കൊണ്ട് ബംഗലൂരു പോലോരു മഹാനഗരം കണ്ടു തീർക്കാനുള്ള ഭാഗ്യം അധികമാർക്കും കിട്ടികാണില്ല.ഒടുവില്‍ എങ്ങനെയൊക്കെയോ
കറങ്ങി തിരിഞ്ഞ്, മുചുകുന്ദനേയും തെളിച്ച് അടിയേട്ടന്റെ സാഹിത്യ ഗുരു മേതിലിന്റെ വീട്ടിലെത്തിയപ്പൊൾ ഏഴു മണി.
മേതിൽ!!,
ജാഢ എന്ന സാധനത്തിന്റെ മേൽ ആജീവനാന്ത പേറ്റന്റെടുത്തിട്ടുള്ള സാഹിത്യകാർക്കിടയിലെ വ്യത്യസ്തൻ. പ്രായ ഭേതമന്യേ ഏവർക്കും, ചിരകാല സുഹ്രുത്തിനേപ്പോലെ തോന്നിപ്പിക്കുന്ന, ഒരച്ഛന്റെ വാല്‍സല്യം ഉള്ളിലൊളിപ്പിച്ച,
ഒരു പച്ചയായ മനുഷ്യൻ. എട്ടരയോടടുത്ത്
അവിടുന്നു യാത്ര തുടർന്നു. തിരികെ സത്രം ആണു ലക്ഷ്യം.എതാനും തൊഴികളിൽ മുചുകുന്ദ വീര്യമുണർന്നു. മേതിലിനു റ്റാ റ്റ കൊടുത്ത് നോക്കുമ്പോളേയ്ക്കും മുചുകുന്ദൻ പിണങ്ങി. ആക്സിലറേറ്ററില്‍ നിന്നും കൈ
എടുത്തതിഷ്ടപ്പെട്ടില്ല എന്നു തോന്നുന്നു. ഏതാനും തൊഴി കൂടി..... "ഇനി റ്റാ റ്റ
വേണ്ട" എന്നു മേതില്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു.
അപ്പോളാണു
പുതിയ കുഴപ്പം, മുചുകുന്ദനു രാത്രി കാഴ്ച ഇല്ല!!
രണ്ടു
മിന്നാമിന്നികളെ പിടിച്ച് ഊതി കത്തിച്ചു നോക്കി.
ങേ..
ഹേ!!
ഒടുവിൽ അടുത്ത കടയിൽ നിന്നുമൊരു മെഴുകുതിരി വാങ്ങി കത്തിച്ച്
വച്ചോരൊറ്റ പോക്ക്!!
ഒരു
വലിയ മേല്‍പാലം കയറി ഇറങ്ങാൻ തുടങ്ങിയതും "മുചു" ഉറക്കം തുടങ്ങി.തേരാളിക്ക്
കാര്യം പിടികിട്ടി.ഇന്ധനം തീർന്നതാവും. ഇറക്കമിറങ്ങി 'മുചു' സ്വയം നില്‍ക്കുന്നത് വരെ അങ്ങനെ
പോയി.അവിടുന്നു, പമ്പുവരെ തള്ളുന്ന കർമ്മം ഈ തവണ അടിയേട്ടന്റെ മണ്ടയ്ക്കായി.അദ്ദേഹമതു സന്തോഷത്തോടെ
ഏറ്റെടുത്തു.
അങ്ങനെ, "വണ്ടിയും തള്ളിക്കൊണ്ട്, ബംഗലൂരു ചുറ്റി കണ്ട ആദ്യസഞ്ചാരി" എന്നതിനു നേരെ അടിയേട്ടന്റെ പേരു ചേർക്കപ്പെട്ടു.
എല്ലാം മുചുകുന്ദ കൃപ!!
പുതിയ പരീക്ഷാസഹായി വായിക്കാത്തവർ പരീക്ഷാഹാളിലിരുന്നു വിയർത്തു.
അങ്ങനെ, "വണ്ടിയും തള്ളിക്കൊണ്ട്, ബംഗലൂരു ചുറ്റി കണ്ട ആദ്യസഞ്ചാരി" എന്നതിനു നേരെ അടിയേട്ടന്റെ പേരു ചേർക്കപ്പെട്ടു.
എല്ലാം മുചുകുന്ദ കൃപ!!
പുതിയ പരീക്ഷാസഹായി വായിക്കാത്തവർ പരീക്ഷാഹാളിലിരുന്നു വിയർത്തു.
ഇന്ധനം നിറച്ച
ശേഷവും 'മുചു' ഉണരു ന്നില്ല.കിർമീരൻ പോയ ശേഷം, മുചുകുന്ദനെ ഉണർത്തുന്ന വിദ്യയിൽ മാധവേട്ടനേക്കാൾ നൈപുണ്യം നേടിയെടുത്ത അടിയേട്ടൻ ഇത്തവണയും വിജയം കണ്ടെത്തി.
ഒടുവില്‍ സത്രത്തിലെത്തിയപ്പോളേയ്ക്കും മണി
പത്തരകഴിഞ്ഞു. മുചുകുന്ദ രാജാവിനെ പുള്ളിയുടെ ഗുഹയില്‍ ഉറങ്ങാന്‍ വിട്ടിട്ട്
അവർ സത്രത്തിലെത്തിച്ചേർന്നു. കുളിച്ച് ഭക്ഷണ ശേഷം, അടിയേട്ടൻ മുചുകുന്ദ ചരിതമെഴുതാനായി തൂലിക എടുത്തു.
മധവേട്ടനാകട്ടെ കട്ടിലിലേയ്ക്കൊരൊറ്റ വീഴ്ച്ചയും .
*
* * * * * * * * * * * * *
"ദിവസം മുഴുവൻ യാത്രിക്കാമായിരുന്ന പാസ്സ് എടുത്ത് ബസ്സില്‍ പോയിരുന്നെങ്കിൽ രണ്ടാൾക്കും കൂടി ചിലവ് 120 രൂപയിലൊതുങ്ങുമായിരുന്നു, എന്തിനേറെ, A/C Volvo
ബസ്സിൽ പോയിരുന്നെകിൽ പോലും 240 രൂപയിലൊതുക്കാമായിരുന്നു....." എന്നൊക്കെ പുലമ്പിക്കൊണ്ട് സർക്കാർ ബസ്സുകൾ അപ്പോഴും തൊട്ടടുത്ത റോഡിലൂടെ പായുന്നുണ്ടായിരുന്നു.
*********************************************************************************************
*********************************************************************************************
കടപ്പാട്
: വാല്മീകി, പെരേര, കിർമീരൻ, മാധവേട്ടൻ എന്നീപേരുകൾ ഈ കഥയിലെ അടിയേട്ടൻ ഇതേ സംഭത്തെ കുറിച്ച് തന്നെ എഴുതിയ
"മുചുകുന്ദരാജാവിന്റെ നിദ്ര" എന്നതിൽ നിന്നും നിലനിർത്തിയതാണ്.
http://www.jayeshsan.blogspot.in/2014/04/blog-post.html