Wednesday, 24 February 2016

അച്ഛന്‍ തോട്ടില്‍ !!

ബാല്യത്തെ പിഴുതെറിഞ്ഞ് കടന്നു വന്ന കൌമാര നാളുകളില്‍, വിയര്‍പ്പില്‍ കുതിര്‍ന്ന മടക്കു പുസ്തകങ്ങള്‍ ആവേശത്തോടെ വായിച്ചു തീര്‍ത്ത ആലസ്യത്തില്‍ മയങ്ങുമ്പോള്‍, അവനിലെ രതി സൂത്രങ്ങങ്ങള്‍ സ്വപ്നങ്ങളില്‍ കാമകേളികള്‍ ആടി തിമിര്‍ക്കുകയായിരുന്നു.

ഊതി പെരുപ്പിച്ച രതി സങ്കല്‍പ്പങ്ങള്‍ സര്‍പ്പങ്ങള്‍ കണക്കെ കെട്ടുപിണഞ്ഞും, ഉയര്‍ന്നു താഴ്ന്നും,ആടികളിച്ചും സീല്‍ക്കാരത്തോടെ ഫണങ്ങള്‍ വിടര്‍ത്തി ചീറിയ നാളുകളില്‍ അവനും ഒരു തികഞ്ഞ കോണ്ഗ്രസ്സ് ചിഹ്ന വിശ്വാസി ആയി മാറിയിരുന്നു.

വിയര്‍ത്തോലിച്ച് കുഴഞ്ഞ് വീണു ചത്ത പുസ്തകങ്ങള്‍ക്ക് മേലെ വൃത്തം വരച്ച് ആദ്യാക്ഷരം കുറിച്ച ദൃശ്യ സുഖങ്ങളെ സ്ക്രീനില്‍ നിന്നും അടര്‍ത്തിയെടുത്ത് ചിന്തകളില്‍ ആവാഹിച്ചുകൊണ്ട്, തള്ളി തുറന്നു കടന്നു ചെന്ന സ്വകാര്യ മുറിയില്‍ പിന്നീടവന്‍ ഒരു അച്ഛന്‍തോട്ടില്‍ തന്നെ പണിത്, അനാഥമാക്കപ്പെട്ട ആയിരങ്ങളെ കുടിയിരുത്തി.

************************

വാര്‍ധക്യപുരാണം നാടകാന്ത്യത്തില്‍, അരങ്ങൊഴിഞ്ഞ ഇണകിളിയുടെ ഓര്‍മകളും പേറി ആ നടന വൈഭവം വേഷങ്ങള്‍ അഴിക്കുമ്പോള്‍, അച്ഛാ എന്ന വിളികള്‍ മാത്രം പാശ്ചാത്തലത്തില്‍ മുഴങ്ങിയിരുന്നുവോ ??

Tuesday, 9 February 2016

"ഗുണ" "ദോഷ"ങ്ങള്‍ അഥവാ "ഗുണദോഷങ്ങള്‍" !!

നാടുവിട്ടതോ ഓടിച്ച് വിട്ടതോ എന്നറിയില്ല!!

എങ്കിലും പത്തുവര്‍ഷങ്ങൾക്ക് ശേഷം തിരിഞ്ഞുനോക്കുമ്പോൾ ബന്ധമെന്ന്, സൌഹൃതമെന്ന് കരുതിയ പലതും, വഴിയില്‍ കൊഴിഞ്ഞ് വീണുകഴിഞ്ഞു.എല്ലാ കൂട്ടലും കിഴിക്കലിനുമൊടുവില്‍ തെളിഞ്ഞ് നില്‍ക്കുന്ന ചിലതാവട്ടെ അമൂല്യവും!!


മഹാനഗരങ്ങളിലെ ജീവിതത്തില്‍ നിന്നുകിട്ടിയ പ്രധാന "ഗുണം", ഉള്ള രോമങ്ങൾ മുഴുവന്‍ വെള്ളി കെട്ടിക്കാനായി എന്നത് തന്നെ.ഉത്സവകാല പെരുമയെങ്കിലും, കാലഹരണപ്പെട്ട "സിക്സ്സ് പാക്ക്" കൊടുത്ത് പകരം ഒരു പിടി ഉപ്പിനുള്ള ചോറെടുത്തു വയ്ക്കാന്‍ പറ്റുന്ന ഒരു കുടം വാങ്ങാനായത് മറ്റൊരു ഗുണമെങ്കിലും, അതിലും പ്രധാനം- ഇഷ്ടം പോലെ വളയുകയും തിരിയുകയും ഒക്കെ ചെയ്തിരുന്ന ബലമില്ലാത്ത നട്ടെല്ലിനെ,വളയ്ക്കാന്‍ പറ്റാത്ത വിധം ബലമുള്ളതാക്കി മാറ്റി എന്നത് തന്നെ!!


പ്രധാന "ദോഷം" ഇന്നര്‍വെയര്‍ ഉൾപ്പെടെ എല്ലാ വസ്ത്രങ്ങളും മത്സരിച്ച് വളര്‍ന്നു എന്നത് തന്നെ.നാട്ടിലുള്ളപ്പോൾ വീട്ടില്‍ കയറാത്തവന്‍ ,നോസ്റ്റി നുണഞ്ഞ് ഇടയ്ക്കിടെ വീട്ടില്‍ എത്തുന്നു എന്നത് വീട്ടിലെ ഭക്ഷ്യ ക്ഷാമം വര്‍ദ്ധിപ്പിക്കുന്ന കാര്യം ഒരു വളര്ത്തുദോഷമായി മാറിക്കൊണ്ടിരിക്കുന്നു!!


പത്തുകൊല്ലം മുന്നേ തന്നെ സാമ്പത്തിക ഭദ്രതയില്‍ സ്ഥിരത നേടിയിട്ടും അന്നത്തെ പോലെ തന്നെ, ബാങ്ക് ബാലനന്‍സ്സ്  ഇന്നും പൂജ്യം എന്നത് മാത്രം ഒരു വിരോധാഭാസമായി നിലനില്‍ക്കുന്നത് "ഗുണം" ആണോ "ദോഷം" ആണോ എന്നറിയാന്‍ വാരഫലം നോക്കിയിട്ടും അറിയാത്തതിനാല്‍ അതിനെ "ഗുണദോഷങ്ങളില്‍" പെടുത്തിക്കൊണ്ട്,പതിവ് പോലെ മത്തായി സുവിശേഷം ഈണത്തില്‍ പാടുന്നു.....

Friday, 5 February 2016

പ്രായശ്ചിത്തം !!

സൂര്യന്‍ ഒരു പിംബ് ആണ്.തെളി വെളിച്ചത്തില്‍ കൂട്ടികൊടുപ്പ് നടത്തി , സമുദ്രവുമായുള്ള വഴി വിട്ട ബന്ധത്തില്‍ മുങ്ങി താഴുന്ന ഒരു പിമ്പ്.

എന്നാല്‍ , സൂര്യന്‍റെ പ്രവര്‍ത്തികളുടെ ഫലം നേരിട്ടുകണ്ടു കൊണ്ട് , സൂര്യ പ്രവര്‍ത്തികളുടെ പ്രായശ്ചിത്തമായി സ്വയം ഇല്ലതാവുന്നവന്‍ ചന്ദ്രന്‍. തന്‍റെ പ്രകാശഹേതുവായ സൂര്യനോടുള്ള നന്ദിയായി അവന്‍ തന്‍റെ നാവുകള്‍ അറുത്തുമാറ്റി കഴിഞ്ഞു .അതുകൊണ്ട് മാത്രം , പലരും ഇപ്പോളും പൊതു മധ്യത്തില്‍ മാന്യന്മാര്‍ ആയി നിലകൊള്ളുന്നു.പലരുടെയും യഥാര്‍ത്ഥ മുഖം രാത്രിയില്‍ ആണല്ലോ പുറത്തുവരുക.ചന്ദ്രനു നാവുകള്‍ ഇല്ലാഞ്ഞത് നന്നായി.

ഇല്ല എങ്കില്‍ , ഒരുപക്ഷെ .....


Thursday, 4 February 2016

മച്ച!!




                                   നുഷ്യന്‍റെ മനസ്സും പൂച്ചയുടെ രൂപവുമായി പതുങ്ങി പതുങ്ങി നടന്നവനെ ഒരിക്കല്‍ ഒരു പാവം പട്ടി പിന്തുടര്‍ന്നു.ഓടി വളവില്‍ മറഞ്ഞ പൂച്ച രൂപത്തെ പിന്തുടര്‍ന്ന്‍ വന്ന പട്ടി, ഇരുട്ടില്‍ തന്നെ കാത്തിരിക്കുന്ന ചതികുഴികള്‍ അറിഞ്ഞിരുന്നില്ല.
                           ഒടുവില്‍ ഒരുനാള്‍ ,പുഴുക്കള്‍ അരിക്കാതെ ബാക്കി വന്ന "പട്ടി" എന്ന പേരുമാത്രം, കഥയറിയാതെ പൂച്ചയെ തേടി നടക്കുമ്പോള്‍, മനുഷ്യ മനസ്സിലെ ചതിപ്രയോഗങ്ങളുമായി പൂച്ച രൂപമുള്ള മച്ച, തന്‍റെ അടുത്ത ഇരയേയും കൊണ്ട് ഇരുലിന്റെ മറവില്‍ പതുങ്ങി കഴിഞ്ഞിരുന്നു.