Wednesday, 24 February 2016

അച്ഛന്‍ തോട്ടില്‍ !!

ബാല്യത്തെ പിഴുതെറിഞ്ഞ് കടന്നു വന്ന കൌമാര നാളുകളില്‍, വിയര്‍പ്പില്‍ കുതിര്‍ന്ന മടക്കു പുസ്തകങ്ങള്‍ ആവേശത്തോടെ വായിച്ചു തീര്‍ത്ത ആലസ്യത്തില്‍ മയങ്ങുമ്പോള്‍, അവനിലെ രതി സൂത്രങ്ങങ്ങള്‍ സ്വപ്നങ്ങളില്‍ കാമകേളികള്‍ ആടി തിമിര്‍ക്കുകയായിരുന്നു.

ഊതി പെരുപ്പിച്ച രതി സങ്കല്‍പ്പങ്ങള്‍ സര്‍പ്പങ്ങള്‍ കണക്കെ കെട്ടുപിണഞ്ഞും, ഉയര്‍ന്നു താഴ്ന്നും,ആടികളിച്ചും സീല്‍ക്കാരത്തോടെ ഫണങ്ങള്‍ വിടര്‍ത്തി ചീറിയ നാളുകളില്‍ അവനും ഒരു തികഞ്ഞ കോണ്ഗ്രസ്സ് ചിഹ്ന വിശ്വാസി ആയി മാറിയിരുന്നു.

വിയര്‍ത്തോലിച്ച് കുഴഞ്ഞ് വീണു ചത്ത പുസ്തകങ്ങള്‍ക്ക് മേലെ വൃത്തം വരച്ച് ആദ്യാക്ഷരം കുറിച്ച ദൃശ്യ സുഖങ്ങളെ സ്ക്രീനില്‍ നിന്നും അടര്‍ത്തിയെടുത്ത് ചിന്തകളില്‍ ആവാഹിച്ചുകൊണ്ട്, തള്ളി തുറന്നു കടന്നു ചെന്ന സ്വകാര്യ മുറിയില്‍ പിന്നീടവന്‍ ഒരു അച്ഛന്‍തോട്ടില്‍ തന്നെ പണിത്, അനാഥമാക്കപ്പെട്ട ആയിരങ്ങളെ കുടിയിരുത്തി.

************************

വാര്‍ധക്യപുരാണം നാടകാന്ത്യത്തില്‍, അരങ്ങൊഴിഞ്ഞ ഇണകിളിയുടെ ഓര്‍മകളും പേറി ആ നടന വൈഭവം വേഷങ്ങള്‍ അഴിക്കുമ്പോള്‍, അച്ഛാ എന്ന വിളികള്‍ മാത്രം പാശ്ചാത്തലത്തില്‍ മുഴങ്ങിയിരുന്നുവോ ??

No comments:

Post a Comment