Monday, 1 April 2019

കുഞ്ഞോൾ!!


പ്രായത്തിൽ വലിയ വ്യത്യാസമുള്ളവർ പേരു വിളിക്കുന്നത് പലർക്കും പൊടി പോലെ അലർജി ആണ് എന്നത് ശ്രദ്ധിച്ചിട്ടുണ്ട്.ഏതാണ്ടതുപോലൊന്നു അപൂർവം....ചിലരോട് ഉണ്ടായിരുന്ന കാലത്താണ് "മേതിൽ രാധാകൃഷ്ണൻ" എന്ന യങ് ഓൾഡ് മാനെ പരിചയപ്പെടുന്നത്.

75 വയസ്സിലും ചിന്തകൾ കൊണ്ട് ജീനിയസ്സും ഉന്മേഷം കൊണ്ടും ലാളിത്യം കൊണ്ടും കൊച്ചുകുട്ടി ആയ മേതിൽ.അച്ഛനേക്കാൾ പ്രായ മുള്ള ആളെ പേരു വിളിക്കാൻ ഒരിക്കലും തയ്യാർ അല്ലായിരുന്നു.

ടാ..സ്മിനു.നീ എന്റെ ഫ്രണ്ട് ആണേൽ മേതിൽ എന്നു വിളിക്കുന്നത് ആണിഷ്ടം.അതോടെ വേറെ മാർഗം ഇല്ലാതായി.

കട്ട സൗഹൃദം അങ്ങിനെ തുടങ്ങി.ഒപ്പം പ്രായം വ്യത്യാസവും പേരുവിളിയും തമ്മിൽ ഉള്ള പുലയും തീർന്നു.

********
" ഈ ചേട്ടാ എന്നൊന്നും വിളിക്കില്ല.എടാ പോടാ വിളി ആണ് എനിക്ക് ഇഷ്ടം."

അങ്കിൾ വിളികൾ കേട്ടു തഴമ്പിച്ച ചെവികളിൽ എടാ പോടാ വിളികൾ ഓടാതിരിക്കുമോ.

ഇതേ ഡയലോഗ് വേറൊരാളിൽ നിന്നും മുന്നേ കേട്ടിട്ടുള്ളത് കൊണ്ടും അതേ അഹങ്കാരവും ബോൾഡ് ആണെന്ന മുഖം മൂടിയും  തിരിച്ചറിഞ്ഞപ്പോൾ തന്നെ മനസ്സിൽ കുറിച്ചിട്ടു..."നിന്റെ കൊമ്പ് ഞാൻ മുറിച്ചു നിന്നെ കൊണ്ട് "ഏട്ടാ" എന്നു വിളിപ്പിക്കുമെടി കാന്താരി" എന്നു.

ദിവസ്‌സേന ഉള്ള അടികൾക്കൊടുവിൽ.... "ഞാൻ നിന്നെ ആത്മാർഥമായി വിളിക്കുവാ,ലോകത്തിൽ വേറെ ആരെയും അങ്ങിനെ വിളിച്ചിട്ടില്ല എന്നു പറഞ്ഞു..... 26 ആം വയസ്സിൽ അവൾ എന്നെ ഹൃദയത്തിൽ തൊട്ടു... ഒരു കൊച്ചുകുട്ടിയുടെ നിഷ്കളങ്കതയോടെ "ഏട്ടാ.." എന്നു വിളിക്കുമ്പോൾ... രക്ത ബന്ധത്തിലും ശക്തമായൊരു ഫീൽ!!

*********

തലയിൽ ഒരു പാറ എടുത്തു വച്ച പോലത്തെ അവസ്‌ഥ. കുളിക്കുവാൻ കൊണ്ടുപോകുന്ന പട്ടികുട്ടിയെ പോലെ കണ്ണുകൾ വിടരുവാൻ മടിച്ചുകൊണ്ടു കൂമ്പി അടഞ്ഞുകൊണ്ടിരുന്നു.നേരം പുലർന്നതോ അതോ പതിരാവായതോ  എന്നറിയില്ല. തലയിലെ പാറയെ തള്ളി നീക്കി പതിയെ എണീറ്റിരുന്നു.ഓർമയും സ്ഥലകാല ബോധവും തമ്മിൽ പിണങ്ങി മാറിനിന്നു.ശൂന്യതയിൽ ആരോ വർണ്ണങ്ങൾ വാരി വിതറും പോലെ മങ്ങിയ വെട്ടത്തിൽ കാഴ്ച്ചകൾ നടന്നടുത്തു തുടങ്ങിയപ്പോൾ ചുറ്റിനും കണ്ണോടിച്ചു.

നെഹ്റു പാർക്ക് എന്ന മഞ്ഞയിൽ കരിയോയിൽ കൊണ്ട് കോറിയിട്ടൊരു ബോർഡിനു മുന്നിൽവച്ചേനിക്ക്  ഓർമകൾ തിരികെ കിട്ടി തുടങ്ങി.

സ്വതന്ത്രത്തിന്റെ ലോകത്ത് എത്തിയതിന്റെ ആഘോഷ രാവിൽ അന്തിയുറങ്ങിയത് പാർക്ക് ബഞ്ചിൽ. "ഇച്ചിരി വെള്ളം കിട്ടിയിരുന്നെങ്കിൽ!!"
ആരോ ഉപേക്ഷിച്ച ഒരു കുപ്പി വെള്ളം അടുത്ത ബെഞ്ചിൽ സുഖമായുറങ്ങുന്ന കണ്ട സന്തോഷത്തിൽ എണീറ്റ് നടക്കാൻ ശ്രമിച്ചപ്പോൾ ആണ് അരയിൽ മുറുക്കെ പിടിച്ച  കുഞ്ഞികൈയുടെ അറ്റത്ത് പുഴു തിന്ന പല്ലുകൾ കാട്ടി ചിരിക്കുന്ന വട്ട മുഖം കണ്ടത്.

കുഞ്ഞികണ്ണുകളിൽ വല്ലാത്ത തിളക്കം.കുട്ടിക്കാലത്ത് വായിച്ച ഏതോ പുസ്തകത്തിലെ വികൃതി പെണ്കുട്ടിയുടെ കുട്ടിക്കാല രൂപത്തെ ഓര്മപ്പെടുത്തുന്ന മുടികൾ.വെള്ളയിൽ കറുത്ത പൊട്ടുകൾ ഉള്ള കുഞ്ഞുടുപ്പിൽ തിരസ്ക്കരിക്കപെട്ടവളുടെ കരി പുരണ്ടിരിക്കുന്നു.

എങ്ങനെ എന്നിൽ ഇവൾ അഭയം തേടി എന്നറിയില്ല.എങ്കിലും വല്ലാത്തൊരടുപ്പത്തോടെ ആ 3 വയസ്സുകാരി എന്നെ നോക്കി ചിരിച്ചു കൊണ്ട് എന്തോ പറയുന്നപോലെ.

*******

വഴീന്നു കിട്ടിയ പുഴുപ്പല്ലി യെ വീട്ടിൽ കൊണ്ടാകാം എന്നു കരുതി പൊക്കി നടന്നപ്പോൾ ആണ് കുറെ ആളുകൾ ഓടി വരുന്ന കണ്ടത്.

പൂർവികർ ചെയ്ത പുണ്യമോ അതോ പുഴുപ്പല്ലി എന്നോട് കാണിച്ച ഇഷ്ടം കണ്ടിട്ടോ എന്നറിയില്ല.തല്ലു കൊണ്ടില്ല. ഇന്നലെ രാത്രി കതങ്ങൾക്ക് അപ്പുറത്ത് മിസ്സ് ആയ കൊച്ച് എങ്ങിനെ എന്റെ അരയിൽ ചുറ്റി എന്ന ദൂരൂഹതയിൽ ചവുട്ടിക്കൊണ്ടു ഞാനാവരുടെ പുറകെ നടന്നു.അപ്പോളും അവൾ അച്ഛന്റെ തോളിൽ കിടന്നു എന്നെ നോക്കി വളപ്പൊട്ടുകൾ വീണുടയുന്നപോലെ കൊഞ്ചി ചിരിക്കുന്നുണ്ടായിരുന്നു.

******

പുഴുപ്പല്ലുകളെല്ലാം കമ്പിയിട്ട പലക പല്ലുകൾക്ക് വഴിമറിയെങ്കിലും... വർഷങ്ങൾക്കിപ്പുറം...  .. ആത്മാവിന്റെ  ഇലാമ വൃക്ഷത്തിൽ ഒരു നനുത്ത കാറ്റായി........ കൊഞ്ചലുകൾ നിറഞ്ഞ ആ വളപ്പൊട്ടു ചിരി ചുറ്റി പടർന്നത് ഒരു നിയോഗം പോലെ ഞാൻ ആസ്വദിച്ചു തുടങ്ങിയിരുന്നു.

നെഹ്രുപാർക്കിന്റെ നരവീണ ബെഞ്ചിൽ... അവളെ എന്നിലേക്ക് എത്തിക്കുവാൻ കാരണകാരനായ....അജ്ഞാതനായ ആ പിള്ളേരെ പിടുത്തകാരനെ ഞാൻ മനസ്സാൽ നമിക്കുന്നു.

3 comments:

  1. ഏട്ടാ എനിക്കു നിങ്ങളെ മാത്രമേ അങ്ങനെ വിളിക്കാൻ തോന്നിയിട്ടുള്ളൂ ....എന്നും അങ്ങാനായിരുക്കും

    ReplyDelete