കുമ്മച്ചന്‍ അന്നും പതിവു തെറ്റിച്ചില്ല!!
"തറവാട്ടില്‍" നിന്നും ഇറങ്ങി നേരെ പോയത് കുഞ്ഞമ്മാന്റെ ചായ കടയിലേയ്ക്കാണ്.പരിപ്പ് വട പൊതിഞ്ഞ് വാങ്ങി മടിയില്‍ തിരുകി, വീട്ടിലേയ്ക്കെന്നു തോന്നിച്ച വഴിയിലൂടെ വച്ചുപിടിച്ചു കക്ഷി. നല്ല മഴക്കോളുണ്ട്.
തറവാട്!!
മൂഷികപുരത്തെ ഏക ദാഹശമനോദ്ധ്യാനം. ലഹരി നുരഞ്ഞ് പൊന്തുന്ന ഗ്ലാസ്സുകള്‍ക്ക് വേണ്ടി മാത്രമല്ല ഇവിടെ പതിവുകാരുള്ളത്. നല്ല കുടം പുളി ഇട്ടുവറ്റിച്ച മീന്‍ കറിയും, കുരുമുളകരച്ചതില് മുക്കി പൊരിച്ച "കാട" ഇറച്ചിയും, കാന്താരിമുളകിന്റേയും ഇഞ്ചിയുടേയും രുചി മുന്നില്‍ നില്ക്കുന്ന ചിക്കന്‍ ഫ്രൈയും. അങ്ങനെ പോകുന്നു തറവാട് വിശേഷങ്ങള്‍.
മഴയുടെ വരവറിയിച്ച് വീശിത്തുടങ്ങിയ കാറ്റിനു വഴി കാണിക്കാനെന്ന പോലെ മിന്നലും കൂടി തുടങ്ങിയപ്പോള്‍, കാറ്റുവന്നാലുടന് സ്ഥലം വിടുന്ന വൈദ്യുതി ഇന്നും പേരുദോഷം കേള്‍പ്പിക്കാന്‍ നിന്നില്ല. അവര്‍ മുന്നാളാകും. കുമ്മച്ചന്‍ നടത്തം നിര്‍ത്തി, സര്‍ക്കസ്സ് കൂടാരത്തിലെ സേര്‍ച്ച് ലൈറ്റ് പോലെ, ചുറ്റിനും ഒന്നു കണ്ണോടിച്ചു. ഒന്നും അങ്ങു വ്യക്തമാകുന്നില്ല. അവസാനം, സ്വന്തമെന്നു ഉറച്ച് വിശ്വസിച്ച്, ഒരു വീട്ടിലങ്ങ് കയറി.
പരിപ്പുവട നനയരുതല്ലോ!!
*********************
പതിവുപോലെ തന്നെ, കെട്ടിയവളേയും പുള്ളാരെയും ശല്ല്യം ചെയ്യാന്‍ നില്‍ക്കാതെ, തലയില്‍ കെട്ടിയിരുന്ന ഉടുമുണ്ടൂരി വിരിച്ച്, കോലായില്‍ തന്നെ ഒറ്റ കിടത്തം. ഉള്ളത് പറയാമല്ലോ, തറവാട് തുറക്കാത്ത ദിവസങ്ങളില്‍ മാത്രം ഒരു തുള്ളി പോലും കുടിക്കില്ല എന്ന ഒരൊറ്റ കുറവു മാത്രമേ കുമ്മച്ചനുള്ളു.
ഇടയ്ക്കെപ്പോഴോ ഒരു ഇടിമുഴക്കത്തിനൊപ്പം കണ്ണു തുറന്നപ്പോളും,
പുറത്ത് മഴ തകര്‍ത്ത് പെയ്യുന്നുണ്ട്. മഴയ്ക്ക് മുന്‍പേ തന്നെ മുങ്ങിയ ആ കറണ്ട്
എങ്ങോ പോയി, പുതച്ച് മൂടി ഉറങ്ങുന്നുണ്ടാവും. ഇടയ്ക്കിടെ തണുത്ത കാറ്റ്
വീശുന്നുമുണ്ട്. പെട്ടെന്നാണ് തന്നെ ആരോ തോണ്ടി വിളിക്കുന്നതായി തോന്നിയത്. കിടന്ന
കിടപ്പില്‍ തന്നെ ഒന്നു ഞെട്ടിത്തിരിഞ്ഞ് നോക്കി. കുറ്റാ
കൂരിരുട്ട്!! എന്തൊക്കെയോ ശബ്ദങ്ങള്‍ എങ്ങാണ്ട്ന്നൊക്കെ കേള്‍ക്കുന്നുമുണ്ട്.
ആകെ കൂടി ഒരു പന്തികേട്!!
ഒരു ധൈര്യത്തിനുവേണ്ടി, എപ്പോഴും അരയില്‍ കൊണ്ടുനടക്കാറുള്ള പിച്ചാത്തിയില്‍ പിടിമുറുക്കിക്കോണ്ട്, കുമ്മച്ചന്‍ പതുക്കെ എണീറ്റിരുന്നു.
അങ്ങകലെ എതോ ഒരു ജീവിയുടെ ദീനരോദനം കാറ്റിലലിഞ്ഞില്ലാതായത് കുമ്മച്ചനറിഞ്ഞില്ല. അരുതാത്തതെന്തോ കണ്ട് പേടിച്ച പോലെ, പ്രകൃതി മുഴുവന്‍ ഒരു നിമിഷം നിശ്ചലമായി. അത്രയും നേരം നെഞ്ചത്തടിച്ചത് പോലെ കരഞ്ഞിരുന്ന, തവളകളും ചീവീടുകളും പോലും വാ പൂട്ടി കളഞ്ഞു!!
പെട്ടെന്നാണു ശക്തമായ ഒരു മിന്നലുണ്ടായത്.
ആ
വെട്ടത്തില്‍ തന്റെ തൊട്ടടുത്തായി ഒരു വലിയ രൂപം !! നീളമുള്ള കൈകൾ കൊണ്ട് തന്നെ പിടിക്കാനടുക്കുന്ന ആ ഭീകരന്റെ മുഖം വ്യക്തമല്ല.
പെരുവിരല്‍ മുതല്‍ തല വരെ ഒരു കാളല്‍ !!
പിന്നീടൊന്നും ആലോചിച്ചില്ല. പിച്ചാത്തി ഉള്ള കൈകൾ മിന്നല്‍ വേഗത്തില്‍ പലവട്ടം ചലിക്കപ്പെട്ടു. പിന്നീടെന്തൊക്കെയോ ചെയ്യ്ത ശേഷമവിടുന്ന് ഒരൊറ്റ ഓട്ടമായിരുന്നു.എല്ലാം ഞൊടിയിടയില്‍ തീര്‍ന്നു.
ഓടുന്ന ഓട്ടത്തില്‍, കൈയിലിരുന്ന പിച്ചാത്തി, മിന്നല്‍ വെട്ടത്തില്‍ കണ്ട എതോ ഒരു കുളത്തില്‍ വലിച്ചെറിയുമ്പോൾ, കുമ്മച്ചന്റെ മ:നസ്സില്‍ കുടുംബമോ, തറവാടോ, കുട്ടികൾക്ക് വാങ്ങിയ പരിപ്പ് വടയോ ഒന്നും തന്നെ ഇല്ലായിരുന്നു.
പകരം,
മിന്നല്‍ വെളിച്ചത്ത് ഒരു നോക്കുമാത്രം കണ്ട, വെള്ള നിറമുള്ള ആ നീണ്ട രൂപം മാത്രമേ ഉണ്ടായിരുന്നുള്ളു!!!
*****************************************
പിറ്റേന്ന് പള്ളിമേടയ്ക്കടുത്തുള്ള ചാര്പ്പില് ..... , അലക്കി ഉണക്കാനിട്ടിരുന്ന തന്റെ "ളോഹ" ഇത്രയും കീറിയതെങ്ങനെയെന്നറിയാതെ, പള്ളി വികാരി കാറ്റിനെ പഴിക്കുകയായിരുന്നു.
******************************************
മൂഷിക പുരത്ത് ഇന്നലെ പെയ്ത മഴയില്‍ പറയതക്കതായി ഒന്നും തന്നെ നടന്നിട്ടില്ല എന്നു മനസ്സിലാക്കിയ കുമ്മച്ചന്‍ തിരിച്ചെത്തി.
എങ്കിലും……!!!
കുമ്മച്ചന്റെ പക്കല്‍ നിന്നും, അന്നു രാത്രി നഷ്ടപ്പെട്ടുപോയ ആ
പരിപ്പു വട മാത്രം എവിടെ പോയി എന്നത് ഇന്നും നിഗൂഢമായി തുടരുന്നു !!
*********************************************************************************
രസകരം
ReplyDeleteരസിച്ചു.
ReplyDeleteപരിപ്പുവട രുചിച്ച് നോക്കി, പ്രോല്സാഹിപ്പിച്ചതിനു ഒത്തിരി നന്ദി!!
Deleteകുറച്ചു കൂടി .......rr
ReplyDeleteആ പരിപ്പു വട മാത്രം എവിടെ പോയി ?
ReplyDeleteപരിപ്പുവട രുചിച്ച് നോക്കി, പ്രോല്സാഹിപ്പിച്ചതിനു ഒത്തിരി നന്ദി!!
Deleteകഥ ഇഷ്ടപ്പെട്ടു
ReplyDeleteഇനിയും വരാം
പരിപ്പുവട രുചിച്ച് നോക്കി, പ്രോല്സാഹിപ്പിച്ചതിനു ഒത്തിരി നന്ദി!!
Deleteപരിപ്പുവട രുചിച്ച് നോക്കി, പ്രോല്സാഹിപ്പിച്ചതിനു ഒത്തിരി നന്ദി!!
ReplyDeleteഇനിയും എഴുതൂ ട്ടോ വായിക്കാൻ വരാം 🥰
ReplyDeleteവായിക്കുവാനായി എത്തുന്ന സഹൃദയര്‍ ആയ സുഹ്ര്തുകള് ആയ നിങ്ങള്‍ ഉള്ളിടത്തോളം തുടര്‍ന്നും എഴുതും
DeleteReply um kollam
ReplyDelete