Friday, 17 April 2015

യക്ഷിയമ്മ



                                      ഇരുട്ടിന്റെ മൂടുപടം ചൂടിതുടങ്ങിയ ആ വനാന്തരത്തിലേയ്ക്ക്,പതിവ് സന്ദര്‍ശകനായ ഇളംതെന്നലിന്‍റെ കൈയും പിടിച്ച് മറ്റൊരാള്‍ കൂടി കടന്നെത്തി.ഒരു കുഞ്ഞു പൈതലിന്റെ മുല്ലപൂമോട്ടുകള്‍ പോലത്തെ ഇളം പല്ലുകളില്‍ തട്ടിചിതറി പുറത്തെത്തിയ കിളി കൊഞ്ചലുകള്‍!!
മയക്കത്തിനിടയില്‍ ആരോ അവിടെ ഉപേക്ഷിച്ചതാണ് ആ കുഞ്ഞു മാലാഖയെ.ഉറക്കമുണര്‍ന്നപ്പോള്‍ തന്‍റെ മേലെ ഇടയ്ക്കിടയ്ക് വന്നു പതിക്കുന്ന, ആ പൂമരത്തിലെ ചുവപ്പ് പൂവുകള്‍ കണ്ട് ചിരിക്കയാണ്,ഒപ്പം മരച്ചില്ലയില്‍ ഇടയ്ക്കിടെ പറന്നെത്തുന്ന നീണ്ട ഇരട്ട വാലന്‍ മഞ്ഞകിളിയോട് കിന്നാരം പറയുന്നുമുണ്ട്.ആ ചിരി എറ്റെടുത്ത് കൊണ്ട് വാനില്‍ പ്രകാശിപ്പിച്ചു ചന്ദ്രിക.മഴപ്രവാചകരായ ചിലരുടെ പ്രവചനങ്ങള്‍ക്ക് പശ്ചാത്തലം പാടിക്കൊണ്ട് അങ്ങും ഇങ്ങും ആയി ചില ചീവീടുകള്‍ തല ഉയര്‍ത്തിതുടങ്ങി.
******
കാറ്റിന്റെ താളത്തിനൊത്ത് ആടുന്ന മറ്റ് മരങ്ങള്‍ക്കൊപ്പം ആ കരിമ്പനയും!!
ആ കരിമ്പന മുകളില്‍ നിന്നും താഴെയെത്തിയ യക്ഷിയമ്മ, ചോരയുടെ മണം പിടിച്ച്കൊണ്ട് കാറ്റിനെതിരെ പാഞ്ഞു.ദംഷ്ട്രകള്‍ നിലാവെട്ടത്തില്‍ തിളങ്ങുന്നുണ്ടായിരുന്നു.നിലംമുട്ടെ വളര്‍ന്നു കഴിഞ്ഞ  മുടിയിഴകള്‍ കാറ്റില്‍ ആടി ഉലഞ്ഞു.കൂര്‍ത്ത നഖങ്ങള്‍, മാംസ ദാഹത്താല്‍ കാറ്റില്‍ സീല്ക്കാരമുണ്ടാക്കിക്കൊണ്ടിരുന്നു
********
വെണ്ണ തോല്‍ക്കും മൃദുലതയോടെ,നിഷ്കളങ്കമായി ചിരിച്ചു കളിക്കുന്ന ആ പൈതലിനെ കണ്ടതും,കുഞ്ഞിനടുത്തായി മുട്ടുകുത്തി യക്ഷിയമ്മ.യക്ഷിയമ്മയുടെ ചുടു നിശ്വാസം കുഞ്ഞിന്‍റെ മുഖത്ത് പതിച്ചു.അവള്‍ യക്ഷിയമ്മയെ തുറിച്ചുനോക്കി.പിന്നെ ആ കുഞ്ഞു മുഖത്തൊരു പാല്‍ പുഞ്ചിരി പടര്‍ന്നു.പുഞ്ചിരിയില്‍ മയങ്ങിയ ദംഷ്ട്രകള്‍ താനേ ഉള്‍വലിഞ്ഞു.കാലുകളാല്‍ അവള്‍ യക്ഷി അമ്മയുടെ മാറില്‍ തൊഴിച്ചു.കൈകളാല്‍ അവള്‍ യക്ഷിയമ്മയുടെ മൂക്കില്‍ പിടിച്ച് വലിച്ചു.പെട്ടെന്നവളെ കോരിയെടുത്ത് നിവര്‍ന്നു യക്ഷിയമ്മ.നെഞ്ചോടു ചേര്‍ത്ത് പിടിക്കുമ്പോള്‍, തന്നിലെ ചോരകൊതി എങ്ങോപോയി മറയുന്നത് യക്ഷിയമ്മ അറിഞ്ഞിരുന്നില്ല.ആ മുഖം ശാന്തമായി കഴിഞ്ഞിരുന്നു.തന്‍റെ മാറിടത്തില്‍ ആ കുഞ്ഞു തപ്പുമ്പോള്‍ , ആ മുലകച്ചയ്ക്കുള്ളിലൂടെ തന്‍റെ സിരകലിലേയ്ക്ക് പറഞ്ഞറിയിക്കനാവത്ത ഒരു തരിപ്പ് പടരുന്നതവള്‍ അറിഞ്ഞു.അന്നാദ്യമായി മാതൃവാത്സല്യം ആ മുലകളില്‍ വന്നു നിറഞ്ഞു.ആ കുഞ്ഞിനെ നെഞ്ചോട് ചെര്‍ത്തുതന്നെ യക്ഷിയമ്മ കരിമ്പന ചുവട്ടിലെത്തി.
******************

പിന്നീട് ആ കാട്ടില്‍ ഉത്സവമായിരുന്നു.കാടിന്‍റെ ഓമനയായി അവള്‍ മാറി,യക്ഷിയമ്മയുടെ സ്വന്തം പാറു, പാറുകുട്ടി!!
കാട്ടിലെങ്ങും സന്തോഷം പരത്തി.... ശലഭങ്ങള്‍ക്കൊപ്പം അവള്‍ പാറിനടന്നു.അവള്‍ക്കൊപ്പം ഓടാനും ചാടാനും ഒക്കെ മാങ്കുട്ടികളും മുയലുകളും തമ്മില്‍ മത്സരമായി.വൃക്ഷലതാതികള്‍ പൂക്കളാല്‍ ആലങ്കരിക്കപ്പെട്ടു.പക്ഷികളാവട്ടെ അവള്‍ക്കായി, കുയിലിന്റെ നേതൃത്വത്തില്‍  പാട്ടുകളും,മയിലിന്‍റെ നേതൃത്വത്തില്‍ നൃത്തങ്ങളും ഒരുക്കി.യക്ഷിയമ്മയുടെ സന്തോഷത്തില്‍ പങ്കുചേരാനെന്നപോലെ,വെള്ളയും നീലയും വൈലറ്റും ഒക്കെ ചേര്‍ന്ന മനോഹരമായ പുഷ്പങ്ങളാല്‍, പന്ത്രണ്ട് വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ചുകൊണ്ട് പനകളും പൂത്തുലഞ്ഞു.

യക്ഷിയമ്മയകട്ടെ, പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന, വലിയ മാവിന്‍ തണലില്‍, മണ്ണുകുഴച്ച് വൃത്താകൃതിയില്‍ ചുമര് കെട്ടി, ഉണക്ക പുല്ലും പനയോലയും ചേര്‍ത്ത് മേഞ്ഞൊരു കുടിലു കെട്ടി, അവിടായി പിന്നെ അവര്‍ താമസ്സം.
ഋതുക്കള്‍ മാറിക്കൊണ്ടിരുന്നതിനൊപ്പം പറുകുട്ടിയും വളര്‍ന്നുതുടങ്ങി.  എന്നും രാവിലെ പാറുകുട്ടിടെ  മുടി വകഞ്ഞൊതുക്കി, അവള്‍ക്കായി  ശേഖരിച്ച പൂക്കളാല്‍ മാല കെട്ടി, മുടിയില്‍ ചൂടി കൊടുക്കും യക്ഷിയമ്മ. അപ്പൂപ്പന്‍ താടികള്‍ ചേര്‍ത്ത് വച്ച് കുഞ്ഞുടുപ്പുകള്‍ നെയ്തു. അവളോടൊപ്പം കളിക്കും,കഥകള്‍ പറഞ്ഞ് കൊടുക്കും,പാലും പഴങ്ങളും കൊടുത്ത് വയറു നിറച്ച്, താരാട്ട് പാടി ഉറക്കും.
കുറച്ചും കൂടി വളര്‍ന്നപ്പോള്‍, അവള്‍ക്കായി മാവിന്‍ കൊമ്പില്‍, കാട്ടുവള്ളികള്‍ പിരിച്ചോരൂഞ്ഞാല്‍ കെട്ടികൊടുത്തു.കിളികള്‍ക്കൊപ്പം ആടാനും പാടാനും ഒക്കെ അവള്‍ പഠിച്ച് തുടങ്ങി.വര്‍ഷങ്ങള്‍ അവളെ കൌമാരാത്തിലെത്തിച്ചു.ഭൂമിയിലെത്തിയ മാലാഖയെ പോലെ അവള്‍ കാട്ടിലെങ്ങും പാറിനടന്നു.
**************
പതിവ് വിട്ട് ഒരുനാള്‍ അവള്‍,ഒരു മാന്‍പേടയോടോപ്പം കളിച്ചു കളിച്ച് കാടിന്റെ അതിര്ത്തിയിലെത്തിച്ചേര്‍ന്നു.മകള്‍ക്കായി ആഹാരം ഒരുക്കുന്ന തിരക്കിലാരുന്ന യക്ഷിയമ്മ, പാറുകുട്ടിയില്ലാതെ ഓടി കിതച്ചെത്തിയ മാന്‍പേടയെ കണ്ടു പിടഞ്ഞെണീറ്റു.മാനിന്‍റെ ദേഹം മുഴുവന്‍ ക്ഷതമേറ്റ പാടുകള്‍!! മാന്‍പേട വന്ന ദിക്ക് നോക്കി അവള്‍ പാഞ്ഞു.
*******
അകലേന്നേ കണ്ടു തന്‍റെ പാറുകുട്ടി നിലത്ത് വീണു കിടക്കുന്നത്!!ഓടിച്ചെന്നു വാരിയെടുത്ത് ഉറക്കെ വിളിച്ചു.
“മോളെ പാറൂ............. പാറുകുട്ടീ....
കണ്ണ് തുറക്ക് മോളെ...
ന്‍റെ കുട്ടിക്കെന്താ പറ്റിയേ.....?
കണ്ണ് തുറക്ക് പാറു.....
പാറുകുട്ടി...... കണ്ണ് തുറക്ക്, യക്ഷിയമ്മയെ ഒന്ന് നോക്ക് മോളേ...
പാറുകുട്ടീ...........”
ആ കണ്ണുകള്‍ നിറഞ്ഞൊഴുകി. ഒരു കൊച്ചു കുട്ടിയേ പോലെ അവള്‍ മടിയില്‍ കിടക്കുന്ന മകളെ നോക്കി പൊട്ടികരഞ്ഞു.പക്ഷികളും മൃഗങ്ങളും ഓടി കൂടി.യക്ഷിയമ്മയുടെ സങ്കടം കാണവയ്യാതെ അകലെ നിന്നൊരു കതിരുകാണാകിളി ഉറക്കെ കരയുന്നുണ്ടാരുന്നു.പാറുകുട്ടിയുടെ ചലനമറ്റ ശരീരവും താങ്ങി യക്ഷിയമ്മ തന്‍റെ കുടിലിലെത്തി.അന്ന് രാത്രി മുഴുവന്‍ ആ വളര്ത്തമ്മ മകളേയും കെട്ടിപിടിച്ചു കരഞ്ഞു.
********
പിറ്റേന്ന് ആ അമ്മ മകളുടെ ശരീരം മാവിന്‍ തണലില്‍ തന്നെ മറവുചെയ്തു.മകള്‍ക്ക് ഏറ്റവും ഇഷ്ടം ആ മാവായിരുന്നു.അതിലെ പഴങ്ങളും!! മകള്‍ക്ക് തിന്നുവാനായി ഏതാനും പഴങ്ങളും,മുടിയില്‍ ചൂടാനായി പൂമാലയും ഒരുക്കി മറവ് ചെയ്തതിനു മുകളില്‍ വച്ച്, അല്‍പനേരം മൂകയായി നോക്കി നിന്ന ശേഷം,അവള്‍ തിരിഞ്ഞ് നടന്നു.കുടിലിനുള്ളില്‍ കയറി വാതിലടച്ചു.യക്ഷിയമ്മയുടെ തേങ്ങലുകള്‍ ആ ചുമരില്‍ ചെര്‍ന്നില്ലാതായി.എങ്ങും മൂകത പടര്‍ന്നുപിടിച്ചു. പതിവിലും നേരത്തേതന്നെ സന്ധ്യ മയങ്ങി തുടങ്ങി.ദീര്‍ഘ നേരത്തെ മൂകതയ്ക്ക്‌ ശേഷം യക്ഷിയമ്മ പുറത്തെത്തി.
*******
മകള്‍ക്ക് വേണ്ടി പണിത ആ കുടില്‍ എന്നന്നേയ്ക്കുമായി ഉപേക്ഷിച്ച് അവള്‍ കരിമ്പന മുകളിലെത്തി.അപ്പോളേയ്ക്കും ആകാശം ഇരുണ്ടുമൂടിതുടങ്ങി.ചെറിയൊരു മര്‍മരത്തോടെ കാറ്റ് വീശിത്തുടങ്ങി.പൊടുന്നനെ, ആ കുടിലും തകര്‍ത്ത് കൊണ്ട് ഊഞ്ഞാല് കെട്ടിയിരുന്ന ആ കൊമ്പോടിഞ്ഞു കുടിലിന്‍ മേലെ വീണു.പക്ഷികളും മൃഗങ്ങളും പേടിച്ച് നാനവഴി പാഞ്ഞു.അപ്പോളേയ്ക്കും കരിമ്പന മുകളില്‍ നിന്നും യക്ഷിയമ്മ താഴെ എത്തിയിരുന്നു.

********
വാത്സല്യം നിറഞ്ഞ്തുളുമ്പിയിരുന്ന ആ മുഖം വലിഞ്ഞു മുറുകി. പുരികക്കൊടികള്‍ വളഞ്ഞോടിഞ്ഞു തമ്മില്‍ കൂട്ടി മുട്ടി.കണ്ണുകളിലെ സ്നേഹാര്‍ദ്രത വറ്റിവരണ്ടു.പകരം ചുമപ്പ് പടര്‍ത്തിക്കൊണ്ട് ക്രോധരക്തം നുരഞ്ഞു കയറി കണ്ണുകള്‍ വികസിച്ചു.ചുണ്ടുകളില്‍ വന്യത നിറഞ്ഞു.ആ വന്യതയ്ക്കിടയിലൂടെ,ഒരു വ്യാഴവട്ടത്തിനു ശേഷം ദംഷ്ട്രകള്‍ പുറത്തേയ്ക്ക് നീണ്ടു. ശ്വാസോച്വാസ ഗതി ഭയാനകമായ സീല്ക്കരമായി മാറി.മുടിയിഴകള്‍ കാറ്റില്‍ പാറികളിച്ചു.മാതൃത്വം ചുരത്തിയിരുന്ന ആ നെഞ്ചിനുള്ളില്‍ പ്രതികാരാഗ്നി കത്തിജ്വലിച്ചു തുടങ്ങി.വിരലുകളില്‍ ചോര പൊടിച്ചുംകൊണ്ട് കാരിരിമ്പുപോലെ കൂര്‍ത്ത നഖങ്ങള്‍ പുറത്തെത്തി.മകളുറങ്ങുന്ന മണ്ണില്‍നിന്നും ആ കാലുകള്‍ വായുവിലേക്ക് ഉയര്‍ന്നുവന്നു. തന്‍റെ പൊന്നോമനയായി കാട്ടിലോടി നടന്നിരുന്ന ആ മാലഖകുട്ടിയുടെ മുഖമല്ലായിരുന്നു അപ്പോള്‍ യക്ഷിയമ്മയുടെ മനസ്സില്‍ നിറയെ,മറിച്ച്.....
വസ്ത്രങ്ങള്‍ പിച്ചിചീന്തപ്പെട്ട്,ദേഹം മുഴുവന്‍ നഖക്ഷതങ്ങളും കടിയും ഏറ്റ്,ആരുടെയൊക്കെയോ കാമാര്‍ത്തി ഏറ്റുവാങ്ങി,ക്രൂരമായി കൊലചെയ്യപ്പെട്ട ഒരു പാവം പെണ്‍കുട്ടിയുടെ നിസഹായത നിറഞ്ഞ കുറേ നിമിഷങ്ങളായിരുന്നു.
മാനത്തിനു വേണ്ടി കെഞ്ചുന്ന നിമിഷങ്ങള്‍!!
ജീവനും മരണത്തിനും ഇടയിലുള്ള നിമിഷങ്ങള്‍!!
ആ നിമിഷങ്ങള്‍, മകളുടെ വിരഹവേദനയില്‍ പുളഞ്ഞിരുന്ന യക്ഷിയമ്മയെ അക്ഷരാര്‍ത്ഥത്തില്‍ പ്രതികാരദാഹിയായ ഒരുഗ്രമൂര്‍ത്തിയായി മാറ്റുകയായിരുന്നു.
***********
വനാതിര്‍ത്തിക്കപ്പുറമുള്ള ആ കൊച്ചു ഗ്രാമത്തില്‍ ചേക്കേറിയിരുന്ന പക്ഷികള്‍ എങ്ങോട്ടോ പറന്നു തുടങ്ങി.നായക്കള്‍ ഓരിയിടാന്‍ തുടങ്ങി.കേട്ടിടിട്ടിരുന്ന പശുക്കളും മറ്റും കയറുപോട്ടിക്കാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു.വിജയിച്ചവര്‍ ഗ്രാമം വിട്ട് ഓടാന്‍ തുടങ്ങി.പരാജയപ്പെട്ടവരുടെ ദീനരോദനം ഉറങ്ങികഴിഞ്ഞിരുന്ന ആ ഗ്രാമത്തെ ഉണര്‍ത്തി.എന്തോ ആപത്തിന്‍റെ മുന്നോടി എന്നപോലെ ദു:ശകുനങ്ങള്‍!!
എങ്ങും കുറ്റാകൂരിരുട്ട്!!
കരിപുരണ്ട ആകാശത്ത് ഇടയ്ക്കിടയ്ക്ക് വെള്ളിടി മുഴങ്ങുന്നുണ്ടായിരുന്നു.മിന്നല്‍ വെളിച്ചത്തില്‍, നരിചീറുകള്‍ ചീറിപായുന്നത് കാണാമായിരുന്നു.അങ്ങകലെ നിന്നേതോ കോഴി കാലന്‍കൂവുന്നുണ്ടായിരുന്നു.ഗ്രാമത്തിനു ചുറ്റും നരികള്‍ നിരന്നു.മെല്ലെ തുടങ്ങിയ കാറ്റ് പിന്നീട് ചുഴലിയുടെ രൂപംകൊണ്ട്, പൊടികളും ഇലകളും എന്തിനേറെ,കുടിലുകളുടെ മെല്ക്കൂര വരെ തന്നിലേയ്ക്കടുപ്പിച്ചുകൊണ്ട് ആകാശംമുട്ടെ ഉയര്‍ന്നു തുടങ്ങി.കാറ്റിനകമ്പടി ആയി പിന്നീടെത്തിയത് മഴയായിരുന്നു.മഴയുടെ തേരിലേറി ആ ഗ്രാമത്തിലെത്തി യക്ഷിയമ്മ.യക്ഷിയമ്മയുടെ വരവറിയിച്ചുകൊണ്ട് കാറ്റിന്റെയും മഴയുടെയും രൂപം മാറി.മഴ പേമാരിയായി പെയ്തുതുടങ്ങി.കാറ്റാവട്ടെ, ചുഴലി രൂപം മാറി കൊടുംകാറ്റായി വീശിത്തുടങ്ങി.മരച്ചില്ലകള്‍ ഓടിച്ചു എറിഞ്ഞു തുടങ്ങി.അതും പോരാഞ്ഞു മരങ്ങളെ വേരോടെ പിഴുത് കുടിലുകള്‍ക്ക് മേലേയ്ക്കെറിഞ്ഞു.ശക്തമായ ഒരു മിന്നലിനോപ്പം, ഗ്രാമത്തിനു മേലെ ആകാശം മുട്ടേ വളര്‍ന്നു നില്‍ക്കുന്ന യക്ഷിയമ്മയെ കണ്ട് ഗ്രാമം നടുങ്ങി വിറച്ചു.
*********
പിറ്റേന്ന് സൂര്യനുദിക്കുമ്പോള്‍ അങ്ങനൊരു ഗ്രാമം ഇല്ലായിരുന്നു ,പകരം കുറേ അവശിഷ്ടങ്ങളും അവയ്ക്കിടയിലായി കുറേ ജീവശവങ്ങളും മാത്രം!!
പാറുകുട്ടിയുടെ ഘാതകരെല്ലാം ക്രൂരമായി വധിക്കപ്പെട്ടു.അവരുമായി ബന്ധപ്പെട്ടവരുടെ ജീവനൊഴികെ സര്‍വ്വതും നശിക്കപ്പെട്ടു.
*************
യക്ഷിയമ്മയുടെ പ്രതികാരം കാട്ടുതീ പോലെ ചുറ്റിനും പടര്‍ന്നിരുന്നു.
പല രാത്രികളിലും കാമാവെറിയന്മാരായ പലരും കൊല്ലപ്പെട്ടു.

പെണ്മക്കള്‍ഉള്ള എല്ലാവരും യക്ഷിയമ്മയെ ഇഷ്ടപെടാന്‍ തുടങ്ങി.അതുകണ്ട് പുരുഷമേധാവിത്വം തുണി ഉരിയപ്പെട്ടു.യക്ഷിയമ്മയെ തളയ്ക്കാന്‍ മാന്ത്രിക കളമൊരുങ്ങി. ഏറ്റവും പ്രഗല്‍ഭരായ മഹാ മാന്ത്രികര്‍ തന്നെ എത്തിച്ചേര്‍ന്നു.7 ദിവസത്തെ മന്ത്രവിധികള്‍ക്കൊടുവില്‍ യക്ഷിയമ്മയെ അവര്‍ എന്നന്നേയ്ക്കുമായി തളച്ചു.എന്നിട്ടും വെറി അടങ്ങാത്ത അവര്‍, സ്വന്തം മകളെ വരെ പിച്ചി ചീന്തി ദൂരേയ്ക്കെറിഞ്ഞു.സംഹാര താണ്ഡവമാടാന്‍ ഒരിക്കല്‍ കൂടി യക്ഷിയമ്മ വരണേ.... എന്ന പ്രാര്‍ഥനകൾ കേട്ട്.... യക്ഷിയമ്മയുടെ ഹൃദയം പിടഞ്ഞു.
**************

അങ്ങകലെയുള്ളോരുകാട്ടില്‍......

കാമവെറിയില്‍ കൊഴിഞ്ഞു വീണുകൊണ്ടിരിക്കുന്ന പാറുകുട്ടിമാരില്‍ നിന്നും, ഒരായിരം യക്ഷിയമ്മമാര്‍ ഉയരുന്നതും കാത്ത് കരിമ്പനകള്‍ മുളച്ചു കൊണ്ടേയിരുന്നു..... 

**********************************************************************************************


ചിത്രങ്ങള്‍ കടപ്പാട്:ഗൂഗിള്‍

എന്നെ ആരും പേടിപ്പിക്കല്ലേ !! പ്ലീസ്സ്!!

(ഒരു ഈമെയിലില്‍ വിഷുകൈ നീട്ടം - അരങ്ങിനു പിന്നില്‍ )



രാവിലെ തന്നെ ഇന്നെങ്കിലും തന്നെ ആരും പേടിപ്പിക്കല്ലേ എന്ന പ്രാര്‍ത്ഥനയോടെ നമ്മുടെ പത്രക്കാരന്‍ പത്രകെട്ടുമായി ഇറങ്ങി. പോകുന്ന വഴി അടുത്തുള്ള ഗണപതികോവിലില്‍ കയറി 101 ഏത്തവും കാച്ചിട്ട്, നേരെ പോയി ചെറുവള്ളി ഗുരുക്കളുടെ അടുത്ത്‌.ആരുടേയും പേടി തട്ടാതിരിക്കാനുള്ള രക്ഷ വാങ്ങി കണ്ടിടത്തൊക്കെ തൂക്കി.എല്ലാം കഴിഞ്ഞ്, സര്‍ക്കസ്സിലെ കരടി പത്രവുമായി പോണത് പോലെ പത്രവിതരണം തുടര്ന്നു .

അപ്പോളാണ് ഫോണ്‍ കാറിവിളിക്കുന്നത്.ബെല്ല് കേട്ട് വിറച്ച കരടി ദേ കിടക്കുന്നു സൈക്കിളെന്നു താഴെ.ദേഹം മുഴുവന്‍ രക്ഷ തൂക്കിയത്‌ നന്നായി.പെയിന്റ്‌ പോയില്ല.
നമ്പര്‍ നോക്കി.ഇല്ല പരിചയം ഇല്ല!!
പൊട്ടന് ഒണേഷടിച്ചത് പോലെ കുറേ നേരം നോക്കി നിന്നു.ഫോണ്‍ വാ അടച്ചു.
ഹോ!! സമാധാനം!! താനൊരു സംഭവം തന്നെ!! “എത്ര ഭുധിപരമായാ ഒരു പേടിക്കല്‍ ഒഴിവാക്കിയത്!!”

അപ്പൊ ദേ പിന്നേം ഫോണ്‍ കാറുന്നു.വെപ്രാളത്തിനിടയില്‍ എങ്ങനയോ കാള്‍ ഓണ്‍ ആയി.മറുതലയ്ക്കല്‍ ആംഗലേയം.
സൈബര്‍ സെല്‍ ആണെന്നോ തനിക്കെതിരെ ഒരു കംപ്ലൈന്റ്റ്‌ ഉണ്ടെന്നോ ഒക്കെ പോക്കെറ്റ്‌ ഡിക്ഷ്ണറി നോക്കിയപ്പോ മനസ്സിലായി.


“സര്‍!!, ഞാന്‍....അത്....അല്ല... ഇത്... അങ്ങനൊന്നും അല്ല..... ഇത്...ബാലന്‍സ്സ് ഇല്ലാത്ത ഫോണ്‍ ആണ്.ഞാന്‍ വിളിച്ചിട്ടില്ല.സത്യം!! ഞാനാ ടൈപ്പ് അല്ല സാര്‍ ”
കാലുമുട്ടുകള്‍ തപ്പുകൊട്ടി തുടങ്ങി. അടിമുതല്‍ ഒരു വിറയല്‍.
കഴിഞ്ഞ മൂന്നു ദിവസമായി ബാലന്‍സ്സ് ഇല്ല.പിന്നെങ്ങനാ ഞാന്‍.
ഇങ്ങനൊന്നും പറയരുത്, ബ്ലീ...സ്സ്.”
“എന്തായാലും കംപ്ലൈന്റ്റ്‌ കിട്ടി, അതാ വിളിച്ചത്.ഒരുകാര്യം ചെ......”
മുഴുമിക്കും മുന്നെതന്നെ ഫോണ്‍ കട്ട്‌ ആയി.പേടി കാരണം ഫോണ്‍ കൈയിന്നു പോയതാണോ എന്തോ??

പാവം!! വിളിച്ച്‌ കാര്യം പറഞ്ഞേക്കാം.

കിട്രും കിട്രും കിട്രും ..... ഫോണ്‍ കരഞ്ഞു.
ങ്ങേ ഹേ !!
എടുക്കുന്നില്ല.
പത്രക്കാരന്‍ ബോധം പോയി കിടക്കുന്നതറിയാതെ ഒരു മണിക്കൂര്‍ തുടര്‍ച്ചയായി വിളിച്ചു.
******
ഭോധം വന്ന ഉടന്‍ ഓടി വക്കീലിന്റെ അടുത്തേയ്ക്ക്.എന്താ പരിഹാരം എന്നറിയണമല്ലോ. ഒന്നും പറ്റിയില്ലേല്‍ മുന്‍‌കൂര്‍ ജാമ്യം എങ്കിലും!! ഒരിരയെയും കാത്തിരുന്ന വക്കീലപ്പന്‍ നീയമ വീര്യം നുരഞ്ഞു.ആദ്യം കണ്‍സള്‍ട്ടേഷന്‍ ഫീ 500. എന്നിട്ട് കാര്യം പറ.പത്രം വിറ്റ വകയിലെ കാഷ് എടുത്ത് വീശി.500 വാങ്ങി കീസേല്‍ തള്ളി.ഹും പറ.
“ അത് ...... ....... ....... .......”
താന്‍ വിറയ്ക്കാതെ കാര്യം പറയടോ.അല്ലേല്‍ ദേ കിടക്കുന്നു തന്റെം 500 കുലുവ.
“വേണ്ട സാര്‍ ... ഞാന്‍ പറയാം!!” പൈസ്സ പിന്നേം വക്കീലന് മിണുങ്ങി.
ഒരുവിധം ഒപ്പിച്ചു പറഞ്ഞ്‌കൊടുത്തു.
“ഹോ ഇതാണോ.ഇത് തന്നെ ആരോ പറ്റിച്ചതാവും.
“അല്ല സാര്‍ എനിക്ക് ഒരു കേസ് അങ്ങോട്ട് കൊടുക്കണം.സൈബര്‍ സെല്ലിലും കൊടുക്കാം,അവനാരായാലും ഒന്ന് പേടിപ്പിക്കാം”

“എന്തു പറഞ്ഞ്?തന്നെ പേടിപ്പിച്ചു എന്ന് പറഞ്ഞോ?”

“തെളിവുകള്‍ ഒന്നും ഇല്ലാതെ ഈ കേസ്സ് നിലനില്ക്കി്ല്ല.”

"പിന്നെ എല്ലാരും തന്നെ പോലെ പെടിതോണ്ടന്‍ മാരല്ല.വെറുതെ വടി കൊടുത്ത് അടി വാങ്ങണ്ട."

“എടൊ തനിക്കാ നമ്പറിലോട്ട് വേറേതെങ്കിലും നമ്പറില്‍ നിന്നും വിളിച്ച്‌ നോക്കാമായിരുന്നില്ലേ?ഇല്ലെങ്കില്‍,വല്ല ഫ്രണ്ട്സ്നെ കൊണ്ട് വിളിപ്പിക്കായിരുന്നില്ലേ?ചാഞ്ഞ മരത്തില്‍ കണ്ടവരൊക്കെ ഓടി കേറും.തന്‍റെ ഫ്രണ്ട്സ് ആരാ ബാംഗ്ലൂര്‍ ഉള്ളതെന്ന് ആദ്യം പോയി അന്വേഷിക്ക്!!
ഓരോന്നു വന്നോളും.

അപ്പോളാണ് പത്രത്തിന്‍റെ തലയില്‍ അക്ഷരങ്ങള്‍ തെളിഞ്ഞത്.

“ശരിയണല്ലോ!! അയ്യേ... ഞാനെന്തൊരു മണ്ടനാ!!”

പത്രം സ്വയം തിരിച്ചറിഞ്ഞു.
എന്നാലും എന്റെര 500 പോയതല്ലേ.ആ പരട്ടയ്ക് ഒരു മെസ്സേജ് എങ്കിലും അയച്ചേക്കാം. പൊലീസ്സും ആയി ബന്ധപ്പെട്ട ചില വാക്കുകള്‍ വേണമല്ലോ.
സൈബര്‍ സെല്‍,ADGP..... ഇനി?
ങാ ആ സൈഫുന്റെല പേരില്‍ ഉള്ള വാല്, “CID” കൂടി ഇരിക്കട്ടെ!!

“ഇത് ഞാന്‍ ഇപ്പൊ എന്റെ് വക്കീലന്‍ വഴി കൈകാര്യം ചെയ്തോളാം.
ഞാന്‍ ഇപ്പൊ തന്നെ എറണാകുളം സൈബര്‍ സെല്ലുമായി ബന്ധപ്പെടും.
കൊച്ചിന്‍ സൈബര്‍ സെല്ലില്‍ നിന്നും എന്റെപ വക്കീലന്‍, ബാംഗ്ലൂര്‍ സൈബര്‍ ക്രൈം ഉം ആയി ബന്ധപ്പെടാന്‍ ഉപദേശിച്ചിട്ടുണ്ട്.
ബാംഗ്ലൂര്‍ ADGP,CID എന്നിവരുമായി ഞങ്ങള്‍ ബന്ധപ്പെടും.”


ആ കാലമാടന്‍ മെസ്സേജ് വായിച്ച് പേടിക്കട്ടെ.ഒറ്റ ഫോണ്‍ വിളിയില്‍ ഞാന്‍ പേടിച്ചുമുള്ളിയില്ലേ?? പിന്നെന്താ അവനും പേടിച്ചാല്‍??


എന്നാലും ഇനി ഈ നാണക്കേട്‌ എങ്ങനെ മാറ്റും?അല്ലേല്‍ തന്നെ "പേടിച്ചുതൂറി" എന്നാ പീക്കിരി പിള്ളേരുവരെ വിളിക്കുന്നെ!! ഛെ..!!

*****

വേഗം ഓടി ഭാര്യേടെ അടുത്തെത്തി.
കാര്യമറിഞ്ഞ പുള്ളിക്കാരി മണ്ണുകപ്പി കപ്പി മുറ്റം നിറച്ചു.
ഇങ്ങേരെന്നെ കൂടി നാറ്റിക്കും.
പേടിത്തൊണ്ടന്‍!!
ആ നമ്പര്‍ ആരുടെ ആണെന്ന് ഒന്ന് ചെക്ക് ചെയ്താല്‍ പോരാരുന്നോ മണ്ടാ.
നമ്പര്‍ താ.ദാ ഇപ്പൊ പറയാം!!

true calleril കയറി നിരങ്ങി ഇറങ്ങിവന്ന ഭാര്യ കാര്യം പറഞ്ഞു

അയ്യേ അവനായിരുന്നോ? ഞാന്‍ ശരിക്കും പേടിച്ചു പോയിട്ടോ.ഇനി എന്താ ചെയുക? മറ്റുള്ളവര്‍ അറിഞ്ഞാല്‍ ആകെ നാണക്കേട്‌ ആകും.
“ഹും ഒരു കാര്യം ചെയൂ. അവനായിട്ട് പറയുന്നതിന് മുന്‍പേ.... നിങ്ങള്‍ തന്നെ അങ്ങു ഒരു കഥ എഴുത്.പത്രക്കാരനായതുകൊണ്ട് എല്ലാരും വിശ്വസിക്കുകേം ചെയ്യും.സത്യങ്ങള്‍ വളോച്ചോടിച്ചു എഴുതിയാ മതി. അതെങ്ങനാ എന്ന് ഞാന്‍ പറഞ്ഞ് തരേണ്ടല്ലോ,ഡെയിലി ചെയുന്നതല്ലേ!!.

പിന്നൊരു കാര്യം!!

കഥയിലെങ്കിലും നിങ്ങളെ ഒരു ധൈര്യശാലി ആയി എഴുതണേ.അങ്ങനെങ്കിലും ഞാനോന്നാശ്വസ്സിക്കട്ടെ.”

അങ്ങനെ മലര്ന്ന് കിടന്നു മേപ്പോട്ടു തന്നെ എഴുതി വിട്ടു ഒരു കഥ.

*******
ഇപ്പോളും, ആ ഫോണ്‍ മാത്രം ബാലന്സ്സ് ഇല്ലാതെയും .... വിളിച്ചാല്‍ കിട്ടാതെയും തുടരുന്നു.

*********

പൊടികൈ: കടുകുഴിഞ്ഞു അടുപ്പില്‍ ഇടുന്നത് പേടി മാറാന്‍ നന്നെന്നു പഴമക്കാര്‍!!

******************************

Friday, 10 April 2015

“ആ.......ണ്ടിമാണിക്ക്യന്‍”

കോഴിക്കൊട്ടങ്ങാടീലു ഹാ......ലി...ളക്കം........
കുഞ്ഞുണ്ണി തറവാട്ടില്‍.. കൊതുകുള്ള..തറവാട്ടിലെ
കുഞ്ഞിപാത്തുമ്മാക്..കുളിക്കാന്‍ മുട്ടി...
നേരം വെളുത്തപ്പോ ... കുളിക്കാന്‍ മുട്ടി...

ഇജ്ജ് പോയി ബെള്ളം കൊണ്ടാ സെയ്ത്താനെ....
കെട്ടിയോന്‍ കോയ, പായ വിട്ടേണീറ്റു. കിഴങ്ങ് തപ്പി വന്ന ഏതോ കാട്ടുപന്നി കുത്തി മുണ്ട് പറിഞ്ഞതറിയാതെ കോയക്ക എണീറ്റ്‌ മൂരി നിവര്‍ന്നു.നേരെ വെള്ളം തപ്പി ഇറങ്ങി.

നാട്ടിലെങ്ങും വെള്ളമില്ല.കൊടും വരള്‍ച്ച!!
വെള്ളം തേടിയ കോയേടെ വരള്‍ച്ച കണ്ട നാടുകാരില്‍ ചിലര്‍ കിണിച്ചു. വെള്ളം തപ്പിയ കോയ, “പന്നി തപ്പിയ കോയയും, “പന്നി കുത്തിയ കോയയും ഒക്കെ ആയി അറിയപ്പെട്ടു.പലര് പറഞ്ഞ്...... പലര് പാടി ഒടുവില്‍ അതു പന്നിക്കോയആയി ചുരുങ്ങി.

നാട്ടിലും വീട്ടിലും വെള്ളം തപ്പി അലഞ്ഞ പന്നികോയ”, ഒടുവില്‍ ക്ഷീണിച്ചു കിണറ്റിന്‍ കരയില്‍ ചെന്ന് കുത്തി ഇരുന്നു.അഞ്ചാറു എലിയന്‍സ്സ് ചേര്‍ന്ന്,കൂറാസ്സിനേയും,മണ്ണിരാസ്സിനേയും ഒക്കെ ചുട്ട്, തന്തൂരി കോര്‍ണര്‍ എന്ന പേരില്‍, കിണറ്റില്‍ നടത്തിവന്ന ആ ഹോട്ടലിനു നേരെ കല്ലെടുത്തോരു കീച്ചു കീച്ചി.
കിട്ടിയത് ലാക്കെന്നു കണ്ടു കഴിച്ചോണ്ടിരുന്നവനൊക്കെ, കാശു കൊടുക്കാതെ മുങ്ങി.ഹോട്ടല്‍ മാനേജര്‍ "നീല പൊന്നപ്പന്‍"  പറന്നു വന്നു കിണു..... കിണാന്നഞ്ചാറു തെറിയും പറഞ്ഞ്മൂക്കിനുതന്നെ ഒരു കൊത്തും കൊത്തിയെച്ചും പോയി.

കൊത്തുകൊണ്ട കോയ ഓടി പൊരേടെ അകത്തെത്തി.കോയക്കാനെ കണ്ട പാത്തുമ്മ വെള്ളത്തിനായി പിന്നേം തൊള്ള തുറന്നു.വയറില്‍ കൊളുത്തിയിട്ടിരുന്ന  കാലും പെറുക്കി കോയ പുറത്ത് ചാടി.

ദുനിയാവിലെ വെള്ളം മുയുവനും വറ്റി... ഇവളുടെ തോള്ളേലെ മാത്രം!!!??? ന്നാലും എന്‍റെ പടച്ചോനെ........, ഇങ്ങളൊരു  കണ്ണിച്ചോര ഇല്ലാത്ത , ബല്ലാത്ത പഹയനാട്ടോ!!”. കോയ പടച്ചോനോട് പിണങ്ങി.

***************************

പാത്തുമ്മാനു കുളിക്കാനും,നാടുകാരുടെ ദാഹം തീര്ക്കാനും ഒക്കെ ഉള്ള വക കണ്ടെത്താനായി, സ്വന്തം  ചെറുമക്കളെയും ചോറിഞ്ഞ്, ചുമ്മാ വീട്ടില്‍ കുത്തി ഇരുന്നിരുന്ന ചെര്‍പ്പാടന്‍ ആദിത്യന്‍ നമ്പൂതിരി കവടിയും തൂക്കി പാഞ്ഞെത്തി. തവിടു തൂകി അതില്‍ കവടി നിരത്തി നോക്കി.

ങ്ങും !!! ഇവിടെ കുടിയ ശാപം ഉണ്ട്!!

മീന്‍ ചട്ടി കമഴ്ത്തിയത്‌ പോലത്തെ മണ്ടയില്‍ തലോടിക്കൊണ്ട് ചേര്‍പ്പാടന്‍ അരുളി.

കുടിയാന്മാരോക്കെ ഞങ്ങടെ കുത്തിനു പിടിച്ചു പട്ടയം വാങ്ങിച്ചെടുത്ത്, പണ്ടേ സ്ഥലം വിട്ടതാണല്ലോ! ഇപ്പൊ എറണാകുളത്ത് JCB മുതലാളിമാരായി, കണ്ടിടത്തോക്കെ മാന്തി മാന്തി കഴിയുവാ.പിന്നെന്തു ശാപം

"അതല്ല.  കുടിയന്‍,.....കുടിയന്‍!!

ബാറിലെ വെള്ളം കിട്ടാ...തെ, വിറച്ചു...... വിറച്ചു.... വിറച്ച് ചത്ത ഒരു മുഴുകുടിയന്റെ ശാപം!!" ചേര്‍പ്പാടന്‍ ഉറപ്പിച്ചുകഴിഞ്ഞു.

ഉവ്വോഇനി എന്താ ചെയ്യുക?

"വെള്ളം കൊടുക്കണം!!"

അതിപ്പോ....... ഈ നാടന്‍ വാറ്റും അച്ചാറും മതിയാ...വോ?”

പോരാ.... സ്ക്കോച്ചുവിസ്കി തന്നെ വേണം.പൊരിച്ച കോഴിക്കാലും,പിന്നൊരു ഗ്ലാസ്സും

"അതിപ്പോ...എങ്ങനാ... കൊടുക്കാ...??"

അടപ്പ് തുറന്നു ചുമ്മാ എവിടെങ്കിലും വച്ചാല്‍ മതി.പാത്തും പതുങ്ങിയും.... എവിടുന്നേലുമൊക്കെ മണം പിടിച്ച് എത്തി അടിചേച്ചു, പൊതുവാള്‍ ആയിട്ട് തിരികെ പൊയ്ക്കോളും!!

അങ്ങനെ ചെയ്താല്‍ ഇവിടുത്തെ വരള്‍ച്ച പോകുമോ?”

വരള്‍ച്ച പോകണമെങ്കില്‍, യാഗം തന്നെ നടത്തണം

അപ്പൊ പിന്നെ കുപ്പി എന്തിനാ?”

അതെനിക്കാചെര്‍പ്പാടന്‍ കവുടി മടക്കി.

"അതെന്തേര്‍പ്പാടാ...ചേര്‍പ്പാടാ...? അപ്പൊ വരള്‍ച്ചയോ?"

വരള്‍ച്ച മാറണമെങ്കില്‍ യാഗം നടത്തണം.അതും മഴത്തവള പോലിരിക്കുന്നവനെ കൊണ്ടുവന്ന് തന്നെ ചെയ്യണം.

ജ്ജ് എന്താ ഈ പറേണ്??, ആരാപ്പോ അങ്ങനൊരു സെയ്ത്താന്‍ ഈ ദുനിയാവില്??” പന്നികോയക്ക് സംശയം

അങ്ങു ആഫ്രിക്കന്‍ വനാന്തരത്തില്‍ കപ്പലണ്ടി വില്‍ക്കണ ഒരുവന്‍ ഉണ്ട്,.... ഋക്ഷശൃംഗന്‍റെ കുഞ്ഞമ്മേടെ കൊച്ചുമോന്‍ മാണിക്ക്യന്‍.......,

ആ.......ണ്ടിമാണിക്ക്യന്‍” !!!

കണ്ട വായി നോക്കികളുടെ ഒക്കെ സ്വന്തം മാണിക്ഭായി”!!
അവന്‍ വരണം ഇവിടെ, വന്ന് ഇടുക്കിഗോള്‍ഡ്‌ കൊളുത്തി കോയിബിരിയാണിയാഗം നടത്തിയാല്‍... മഴ ഉറപ്പ്.

*************************

സുന്ദരികളുടെ പുറകേ വായി നോക്കി നടന്നു നടന്ന്...മടുത്തിരുന്നപ്പോളാണ് ആ...ണ്ടിമാണിക്ക്യന്‍റെ രാശിയില്‍ "യാഗയോഗം" തെളിഞ്ഞത്.ഇടുക്കിഗോള്‍ഡ്‌ എന്ന് കേട്ടതും പിടഞ്ഞെണീറ്റ മാണിക്യന്‍ ടിക്കറ്റെടുക്കാന്‍ ഓടി.

ഓടിയ ഓട്ടത്തില്‍ ദേ കിടക്കുന്നു തലയും കുത്തി കുഴിയില്‍.ആക്രാന്തം മൂത്തപ്പോ കുഴി കണ്ടില്ല.വീണ വീഴ്ച്ചയില്‍, കണ്ടതിലോക്കെ തലയിട്ടു... തലയിട്ട്, നീണ്ട് പോയ ആ കഴുത്ത് മുഴുവനായും വയറു വിഴുങ്ങി.വയറു വീര്‍ത്തു പൊങ്ങി.ആകെ കൂടി കുമ്പളങ്ങയ്ക്ക് കൈയും കാലും വച്ചപോലായി പോയി.

കുഴീന്ന്‍ ഒരുവിധം ഉരുണ്ടുരുണ്ട്‌ പുറത്തെത്തിയ മാണിക്യന്‍ തപ്പി നോക്കി.

യ്യ്..യ്യോ.... ന്‍റെ പെടലി പോയേ....

പെടലി പോയ മാണിക്യന്‍ രാവിലെ മുതല്‍ ഉച്ചവരെ കച്ചവടവും,
കപ്പലണ്ടി... കപ്പലണ്ടിയേ.........യ്.
കപ്പലണ്ടി... കപ്പലണ്ടി... കപ്പലണ്ടിയേ.....യ്

ബാക്കിയുള്ള സമയം വയറുവിഴുങ്ങിയ പെടലി തപ്പിയും നടന്നു.

പെടലി കണ്ടോ..... പെടലി ??,
പെടലി കണ്ടോ............ പെടലി,... പെടലി..??

അങ്ങനെ മാണിക്യന്‍, “പെടലിമാണിക്യന്‍ ആയും, “പെടലിഭായിആയും കൂടി അറിയപ്പെട്ടു തുടങ്ങി.

***************

മാണിക്ക്യന്‍, പെടലിമാണിക്യന്‍ ആയതറിയാതെ, കാത്തിരുന്നവര്‍ കാണാഞ്ഞ് വീണ്ടും ഒരു കത്തും, ഫ്രീ ടിക്കറ്റും കൊടുത്തു വിട്ടു.

കത്തെഴുതിയത് ആകട്ടെ ഒരു ചാളമേരി യും. ഒപ്പിനു താഴെ ഒരു മത്തി വറുത്ത് വച്ചിരുന്നു മേരി.
കൂടെ രണ്ടു വരി കവിതയും, തോന്യാസ്സ രാഗത്തില്‍ പാടി പാടി ചിതലരിച്ച ഒരു പാട്ടും.

കത്തുവായിച്ച മാണിക്യന്‍ കപ്പലണ്ടി പൊതികളും,പിന്നെ കൈയില്‍
കിട്ടിയതൊക്കെയും ഉടുമുണ്ടില്‍ വാരി കൂട്ടി, പ്ലെയ്യിന്‍ സ്റ്റാന്‍ഡില്‍ എത്തി.

സ്റ്റാന്‍ഡില്‍ ചെല്ലുമ്പോള്‍, സമയം പാലിക്കാത്തതിനാല്‍ കുഞ്ഞാക്കയും, പൈലിയും ആയി മുട്ടനടി.എയര്‍ ഇന്ത്യയുടെ ഡ്രൈവര്‍ ആണ് കുഞ്ഞാക്ക, എയര്‍ ആഫ്രിക്കയുടെ ഡ്രൈവര്‍ ആണു അഹങ്കാരി പൈലി.

പൈലിക്കിട്ട് ഒന്ന് പൂശി കുഞ്ഞാക്ക.

ഇനി നീ എന്‍റെ ടൈംമില്‍ കേറി വന്നാല്‍, പരട്ട പൈലി.... പിന്നെ നീ ക്രാഷ് ലാന്‍റ്റിംഗ് ആയിരിക്കും കേട്ടോടാ.....  .....മോനെ. നീ അങ്ങ് ആകാശത്തേയ്ക്ക് വാ,നിന്‍റെ പ്രൊപ്പല്ലര്‍ അടിച്ച് പരത്തും ഞാന്‍!!

കുഞ്ഞാക്കയുടെ പ്ലിങ്ങില്‍ പൈലി വീണു.

കുഞ്ഞാക്ക ചാടി കേറി വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്ത്,ഗിയര്‍ മാറ്റി..., ആക്സ്സിലെട്ടറില്‍ കുത്തി  ... രണ്ടിരപ്പിക്കല്‍ അങ്ങ് വച്ച് കൊടുത്തു.

കുഞ്ഞാക്കയുടെ പെര്‍ഫോമന്‍സ് കണ്ട് ആവേശംമൂത്ത്, പെടലി ചാടി എയര്‍ ഇന്ത്യയുടെ കോണീല്‍ തന്നെ തൂങ്ങി.വണ്ടി പോങ്ങിയപ്പോ ഒരുവള്‍ വന്ന് അകത്തേക്ക് ക്ഷണിച്ചു.

ഇങ്ങ് പോരൂന്നേ.അവിടെ നിന്ന് വെറുതെ പറന്നു പോകണ്ട.കിട്ടുന്നവര്‍ വെള്ള പന്ത് കിട്ടീന്നും പറഞ്ഞ്, കണ്ട പോസ്റ്റിലൊക്കെ കൊണ്ടോയി ഗോളടിക്കും

ഉണക്ക മീനിന്‍റെ പുറകെ മ്യാ...വൂ.... എന്ന പോലെ ,മണിക്ക്യന്‍ ആ മന്തി പെണ്ണിന്‍റെ പിന്നാലെ ഒലിപ്പിച്ച് നടന്ന് അകത്തെത്തി.അപ്പൊ ദേ ചില കളര്‍ പടക്കങ്ങള്‍!! ആദ്യം കണ്ട ഒരു സുന്ദരി പെണ്ണിന്‍റെ അടുത്ത്‌ കേറി നാക്കും വെളിയിലിട്ടങ്ങിരുന്നു ഭായി.ഗുരുവിനെ മനസ്സില്‍ ധ്യാനിച്ച്, ഒന്നര കട്ടയില്‍ ഒരു കാച്ചു കാച്ചി.

മദനോത്സവ..നേരമായി....
തുടി കൊട്ടും... താളമായി...

മുഴുമിക്കാന്‍ ടൈം കിട്ടിയില്ല!!
നല്ല താളത്തില്‍ തന്നെ കിട്ടിയ തുടിയില്‍ ഇളകിയ പല്ലും പെറുക്കിയെടുത്ത് മാണിക്ക്ഭായി, സീറ്റുമാറി വേറെ പോയി.
പിന്നെ ഇടുക്കിഗോള്‍ഡും സ്വപ്നം കണ്ട് ഒറ്റ ഉറക്കം.

***************

വണ്ടി പുലര്‍ച്ചേ തന്നെ എത്തിച്ചേര്‍ന്നു.കാലുകുത്തിയതും യാഗശാലേന്ന് വിളിവന്നു. അന്ന് പ്രതിപക്ഷത്തിന്‍റെ വക ഹര്‍ത്താല്‍!! വൈകും വരെ റെസ്റ്റ്ഹൌസ്സില്‍ കഴിയണം.പ്രതിപക്ഷത്തെ കൊടുങ്ങല്ലൂര്‍ സ്റ്റൈലില്‍ തന്നെ തെറി വിളിച്ച്‌  നേരേ ചെന്ന് കേറി കിടന്നുറങ്ങി. 8 മണിക്ക് പൊങ്ങി.
ഇനി വൈകും വരെ എന്തു ചെയ്യും?? എങ്ങനെ സമയം പോകും ??

പെട്ടെന്നാണ്,അടിവയറ്റില്‍ നിന്നും ഒരു കൊട്ടാരത്തില്‍ ശങ്കുണ്ണിപൊങ്ങി വന്നത്.അപ്പോളാ അറിയുന്നത് അവിടെ ശങ്ക നിവാരണിഇല്ല.തൊട്ടടുത്ത പറമ്പിലോട്ട് തന്നെ കയറി...., ചുമടിറക്കി. ആഫ്രിക്കന്‍ സ്റ്റൈലില്‍ തന്നെ അടുത്ത് കണ്ട ഇല പറിച്ച് ക്ലീനിങ്ങും നടത്തി. ഉറക്കത്തില്‍ വായിലൂടെ ഒലിച്ചിറങ്ങിയതും കൂടി മറ്റൊരു ഇലയാല്‍ ക്ലീന്‍ ആക്കി.

അപ്പോളാണ് ഇല നിന്ന വള്ളി ചെടിയില്‍ നോട്ടം തറച്ചത്.

ഈശ്വരാ.......................... കാട്ടുചൊറിതണം

പിന്നൊരു ചോറിച്ചിലാരുന്നു.

എങ്ങനെ സമയം പോകും എന്നുവിഷമിച്ച മാണിക്യന്‍... രാത്രി ആയതേ അറിഞ്ഞില്ല!!

കുനിഞ്ഞും,തിരിഞ്ഞും,നിവര്‍ന്നും,മലര്‍ന്നും,കമഴ്ന്നും,തലകുത്തി നിന്നും,ചുമരിലോരച്ചും ഒക്കെ ചൊറിഞ്ഞു.

അപ്പോളേയ്ക്കും കൊണ്ടോകാന്‍ ആളെത്തി.പോണ വഴി അപ്പോതുറന്ന ഒരു മൊബൈല്‍ കടയില്‍ കയറി പുതിയ സിം ചോദിച്ചു.

നല്ല സ്കീം വേണം. മാസം ഒരു 500 രൂപയില്‍ താഴെ നില്‍ക്കുന്ന പ്ലാന്‍ വേണം. STDയും  LOCAL ഉം ഫ്രീ വേണം.ഒരു 3GB യേ ഡാറ്റ ഉള്ളുവെങ്കിലും സാരമില്ല.....പക്ഷേ, ആഫ്രിക്കയ്ക്ക് കാള്‍ ചാര്‍ജ് വളരെ കുറവായിരിക്കണം.4G ആണല്ലോ സ്പീഡ് അല്ലേ?”

തൊട്ടിലില്‍ കിടക്കുന്ന കാലത്തെടുത്ത ഒരു ഫോട്ടോയും, ചിതലരിച്ചോരു റെഷന്‍കാര്‍ഡും ആയി, പല്ലിളിച്ച് മുന്നില്‍ നില്‍ക്കുന്ന മാണിക്ക്യനെ കിണ്ടി എടുത്ത് കുണ്ടിക്കെറിഞ്ഞോടിച്ചു മുതലാളി”.

**********************
മാണിക്ക്യന്‍ കാറില്‍ കേറിയപ്പോള്‍ തന്നെ യാഗശാലയ്ക്ക് മുകളില്‍ മഴക്കാറുരുണ്ട് കേറിയിരുന്നു.ഇടി മുഴക്കം തുടങ്ങി.
ഏതോ..വേലിയേല്‍ കിടന്ന .....വയ്യാവേലി..., കാറീല്‍ വലിഞ്ഞ് കേറി വരണ പോലുള്ള സൂചന!!

*****************

വന്നിറങ്ങിയ പാടേ ആദ്യം കണ്ട പെണ്ണിനോട് ഐ ലവ് യുപറഞ്ഞു.പെണ്ണിന് നാണം.

തിരിച്ചു പോകുമ്പോള്‍ ഞാനും കൂടെ വരും

ങേ!!

അപ്പോളാണ് നോക്കിയത്. സംഭവം ലേഡീസ്സ് ലോണ്‍ലി” അല്ല, മറിച്ച് ചെളികുത്ത്...മാങ്ങാപറിആണെന്ന് മനസ്സിലാക്കിയ ഭായി അലറി.

ഞ..ഞ്ഞ ഞ്ഞാ........

കൂഉജെ വരാം..!!

കൊണ്ടുപോകാന്‍ പറ്റിയൊരു  ശാ.....ചനം!!

പ്......ഫൂ...

പൊ.....ക്കോണഅവിടുന്ന്‍ !!

മാണിക്യന് ഓടി യാഗപറമ്പില്‍ കയറികൂടി.
വെള്ളമില്ലാതെ, കുളിയും നനയും ഇല്ലാഞ്ഞിട്ടും ഇവറ്റകള്‍ക്ക് തന്നേക്കാള്‍ വൃത്തിയുണ്ടല്ലോ എന്നത് മാണിക്യനെ തളര്‍ത്തി.
തളര്‍ച്ച മാറ്റാന്‍ തന്‍റെ ബാഗെടുത്തു 2 കപ്പലണ്ടി എടുത്ത് കൊറിച്ചു.
ഇടുക്കിഗോള്‍ഡ്‌ കൊളുത്തി യാഗം തുടങ്ങി.
അതു കണ്ട് ഉള്ള കാര്‍മേഘങ്ങള്‍ കൂടി സ്ഥലം വിട്ടു.

അപ്പോളാണ് പ്രതിപക്ഷത്തിന്റെ വരവ്.രാവിലെ വിളിച്ച തെറി ആരോ കൊളുത്തി കൊടുത്തപ്പോള്‍ വന്നതാ.വന്ന ഉടന്‍ മാണിക്ക്യന്‍റെ കൂമ്പിന് തന്നെ കുത്തി.കൂമ്പ് വാടി തളര്‍ന്ന് താഴെ വീണു, ചുരുണ്ടുകൂടി കിടപ്പായി....

വേറൊരുത്തന്‍ പിടിച്ച പിടിയില്‍, യാഗഭൂമി നനഞ്ഞോഴുകി.ഇതിന് മാത്രം ജലം എവിടുന്നാ എന്ന അത്ഭുതത്താല്‍ പ്രതിപക്ഷം പിടിവിട്ടു. യാഗഭുമിയില്‍ പനിനീര്‍ തളിച്ച് അശുദ്ധമാക്കിയ കോപത്തില്‍, ചെര്‍പ്പാടന്‍ കലി ഇളകി.മാണിക്ക്യനെ കാലേല്‍ തൂക്കിചന്തിക്കിട്ട് ഒരു തൊഴി കൊടുത്തു.

ചെന്ന് വീണ നാട്ടില്‍ കപ്പലണ്ടി കച്ചവടം തുടര്‍ന്നു മാണിക്ക്യന്‍. തിരികെ പോകാന്‍ ചില്ലറ വേണ്ടേ!!

കപ്പലണ്ടി... കപ്പലണ്ടിയേ.........യ്.
കപ്പലണ്ടി... കപ്പലണ്ടി... കപ്പലണ്ടിയേ.....യ്

**********************
ഇതെല്ലം കണ്ട് നിന്ന ആകാശത്തിനു ചിരി സഹിക്കാന്‍ പറ്റിയില്ല.
എല്ലാം മറന്ന്,പൊട്ടിച്ചിരിച്ച ആകാശത്തിന്‍റെ കീശേന്ന് മഴപ്പോതി താഴെവീണ് പൊട്ടിച്ചിതറി.

കോഴിക്കൊട്ടങ്ങാടിലു കോ......ളി...ളക്കം........
കുഞ്ഞുണ്ണി തറവാട്ടില്‍.. കൊതുകുള്ള..തറവാട്ടിലെ
കുഞ്ഞിപാത്തുമ്മ നിന്ന് കുളിക്കുന്നല്ലോ...
മഴ നനഞ്ഞ്... തന്നെ കുളിക്കുന്നല്ലോ....

************
യാഗയോഗം മാറിയ മാണിക്ക്യന്‍, തിരികെ പോകാനുള്ള വ്യഗ്രതയില്‍......,തൃശൂര്‍,ഗുരുവായൂര്‍,എറണാകുളം,കോട്ടയം, റാന്നി,അനന്തപുരി... എന്നിവിടങ്ങളില്‍ ഓടിനടന്ന് കച്ചവടം തുടര്‍ന്നു.

അപ്പോള്‍,
തലയില്‍ കിരീടം വച്ചൊരു രാജകുമാരിപെണ്ണ്,


ആഫ്രിക്കയിലെ തന്‍റെ മട്ടുപ്പാവില്‍ നിന്നുംകൊണ്ട് മനസ്സില്‍ പറഞ്ഞുകൊണ്ടേയിരുന്നു......




പെടലീ...... ഐ മിസ്സ്‌ യു ഡാ!!



**************************************************************