Friday, 10 April 2015

“ആ.......ണ്ടിമാണിക്ക്യന്‍”

കോഴിക്കൊട്ടങ്ങാടീലു ഹാ......ലി...ളക്കം........
കുഞ്ഞുണ്ണി തറവാട്ടില്‍.. കൊതുകുള്ള..തറവാട്ടിലെ
കുഞ്ഞിപാത്തുമ്മാക്..കുളിക്കാന്‍ മുട്ടി...
നേരം വെളുത്തപ്പോ ... കുളിക്കാന്‍ മുട്ടി...

ഇജ്ജ് പോയി ബെള്ളം കൊണ്ടാ സെയ്ത്താനെ....
കെട്ടിയോന്‍ കോയ, പായ വിട്ടേണീറ്റു. കിഴങ്ങ് തപ്പി വന്ന ഏതോ കാട്ടുപന്നി കുത്തി മുണ്ട് പറിഞ്ഞതറിയാതെ കോയക്ക എണീറ്റ്‌ മൂരി നിവര്‍ന്നു.നേരെ വെള്ളം തപ്പി ഇറങ്ങി.

നാട്ടിലെങ്ങും വെള്ളമില്ല.കൊടും വരള്‍ച്ച!!
വെള്ളം തേടിയ കോയേടെ വരള്‍ച്ച കണ്ട നാടുകാരില്‍ ചിലര്‍ കിണിച്ചു. വെള്ളം തപ്പിയ കോയ, “പന്നി തപ്പിയ കോയയും, “പന്നി കുത്തിയ കോയയും ഒക്കെ ആയി അറിയപ്പെട്ടു.പലര് പറഞ്ഞ്...... പലര് പാടി ഒടുവില്‍ അതു പന്നിക്കോയആയി ചുരുങ്ങി.

നാട്ടിലും വീട്ടിലും വെള്ളം തപ്പി അലഞ്ഞ പന്നികോയ”, ഒടുവില്‍ ക്ഷീണിച്ചു കിണറ്റിന്‍ കരയില്‍ ചെന്ന് കുത്തി ഇരുന്നു.അഞ്ചാറു എലിയന്‍സ്സ് ചേര്‍ന്ന്,കൂറാസ്സിനേയും,മണ്ണിരാസ്സിനേയും ഒക്കെ ചുട്ട്, തന്തൂരി കോര്‍ണര്‍ എന്ന പേരില്‍, കിണറ്റില്‍ നടത്തിവന്ന ആ ഹോട്ടലിനു നേരെ കല്ലെടുത്തോരു കീച്ചു കീച്ചി.
കിട്ടിയത് ലാക്കെന്നു കണ്ടു കഴിച്ചോണ്ടിരുന്നവനൊക്കെ, കാശു കൊടുക്കാതെ മുങ്ങി.ഹോട്ടല്‍ മാനേജര്‍ "നീല പൊന്നപ്പന്‍"  പറന്നു വന്നു കിണു..... കിണാന്നഞ്ചാറു തെറിയും പറഞ്ഞ്മൂക്കിനുതന്നെ ഒരു കൊത്തും കൊത്തിയെച്ചും പോയി.

കൊത്തുകൊണ്ട കോയ ഓടി പൊരേടെ അകത്തെത്തി.കോയക്കാനെ കണ്ട പാത്തുമ്മ വെള്ളത്തിനായി പിന്നേം തൊള്ള തുറന്നു.വയറില്‍ കൊളുത്തിയിട്ടിരുന്ന  കാലും പെറുക്കി കോയ പുറത്ത് ചാടി.

ദുനിയാവിലെ വെള്ളം മുയുവനും വറ്റി... ഇവളുടെ തോള്ളേലെ മാത്രം!!!??? ന്നാലും എന്‍റെ പടച്ചോനെ........, ഇങ്ങളൊരു  കണ്ണിച്ചോര ഇല്ലാത്ത , ബല്ലാത്ത പഹയനാട്ടോ!!”. കോയ പടച്ചോനോട് പിണങ്ങി.

***************************

പാത്തുമ്മാനു കുളിക്കാനും,നാടുകാരുടെ ദാഹം തീര്ക്കാനും ഒക്കെ ഉള്ള വക കണ്ടെത്താനായി, സ്വന്തം  ചെറുമക്കളെയും ചോറിഞ്ഞ്, ചുമ്മാ വീട്ടില്‍ കുത്തി ഇരുന്നിരുന്ന ചെര്‍പ്പാടന്‍ ആദിത്യന്‍ നമ്പൂതിരി കവടിയും തൂക്കി പാഞ്ഞെത്തി. തവിടു തൂകി അതില്‍ കവടി നിരത്തി നോക്കി.

ങ്ങും !!! ഇവിടെ കുടിയ ശാപം ഉണ്ട്!!

മീന്‍ ചട്ടി കമഴ്ത്തിയത്‌ പോലത്തെ മണ്ടയില്‍ തലോടിക്കൊണ്ട് ചേര്‍പ്പാടന്‍ അരുളി.

കുടിയാന്മാരോക്കെ ഞങ്ങടെ കുത്തിനു പിടിച്ചു പട്ടയം വാങ്ങിച്ചെടുത്ത്, പണ്ടേ സ്ഥലം വിട്ടതാണല്ലോ! ഇപ്പൊ എറണാകുളത്ത് JCB മുതലാളിമാരായി, കണ്ടിടത്തോക്കെ മാന്തി മാന്തി കഴിയുവാ.പിന്നെന്തു ശാപം

"അതല്ല.  കുടിയന്‍,.....കുടിയന്‍!!

ബാറിലെ വെള്ളം കിട്ടാ...തെ, വിറച്ചു...... വിറച്ചു.... വിറച്ച് ചത്ത ഒരു മുഴുകുടിയന്റെ ശാപം!!" ചേര്‍പ്പാടന്‍ ഉറപ്പിച്ചുകഴിഞ്ഞു.

ഉവ്വോഇനി എന്താ ചെയ്യുക?

"വെള്ളം കൊടുക്കണം!!"

അതിപ്പോ....... ഈ നാടന്‍ വാറ്റും അച്ചാറും മതിയാ...വോ?”

പോരാ.... സ്ക്കോച്ചുവിസ്കി തന്നെ വേണം.പൊരിച്ച കോഴിക്കാലും,പിന്നൊരു ഗ്ലാസ്സും

"അതിപ്പോ...എങ്ങനാ... കൊടുക്കാ...??"

അടപ്പ് തുറന്നു ചുമ്മാ എവിടെങ്കിലും വച്ചാല്‍ മതി.പാത്തും പതുങ്ങിയും.... എവിടുന്നേലുമൊക്കെ മണം പിടിച്ച് എത്തി അടിചേച്ചു, പൊതുവാള്‍ ആയിട്ട് തിരികെ പൊയ്ക്കോളും!!

അങ്ങനെ ചെയ്താല്‍ ഇവിടുത്തെ വരള്‍ച്ച പോകുമോ?”

വരള്‍ച്ച പോകണമെങ്കില്‍, യാഗം തന്നെ നടത്തണം

അപ്പൊ പിന്നെ കുപ്പി എന്തിനാ?”

അതെനിക്കാചെര്‍പ്പാടന്‍ കവുടി മടക്കി.

"അതെന്തേര്‍പ്പാടാ...ചേര്‍പ്പാടാ...? അപ്പൊ വരള്‍ച്ചയോ?"

വരള്‍ച്ച മാറണമെങ്കില്‍ യാഗം നടത്തണം.അതും മഴത്തവള പോലിരിക്കുന്നവനെ കൊണ്ടുവന്ന് തന്നെ ചെയ്യണം.

ജ്ജ് എന്താ ഈ പറേണ്??, ആരാപ്പോ അങ്ങനൊരു സെയ്ത്താന്‍ ഈ ദുനിയാവില്??” പന്നികോയക്ക് സംശയം

അങ്ങു ആഫ്രിക്കന്‍ വനാന്തരത്തില്‍ കപ്പലണ്ടി വില്‍ക്കണ ഒരുവന്‍ ഉണ്ട്,.... ഋക്ഷശൃംഗന്‍റെ കുഞ്ഞമ്മേടെ കൊച്ചുമോന്‍ മാണിക്ക്യന്‍.......,

ആ.......ണ്ടിമാണിക്ക്യന്‍” !!!

കണ്ട വായി നോക്കികളുടെ ഒക്കെ സ്വന്തം മാണിക്ഭായി”!!
അവന്‍ വരണം ഇവിടെ, വന്ന് ഇടുക്കിഗോള്‍ഡ്‌ കൊളുത്തി കോയിബിരിയാണിയാഗം നടത്തിയാല്‍... മഴ ഉറപ്പ്.

*************************

സുന്ദരികളുടെ പുറകേ വായി നോക്കി നടന്നു നടന്ന്...മടുത്തിരുന്നപ്പോളാണ് ആ...ണ്ടിമാണിക്ക്യന്‍റെ രാശിയില്‍ "യാഗയോഗം" തെളിഞ്ഞത്.ഇടുക്കിഗോള്‍ഡ്‌ എന്ന് കേട്ടതും പിടഞ്ഞെണീറ്റ മാണിക്യന്‍ ടിക്കറ്റെടുക്കാന്‍ ഓടി.

ഓടിയ ഓട്ടത്തില്‍ ദേ കിടക്കുന്നു തലയും കുത്തി കുഴിയില്‍.ആക്രാന്തം മൂത്തപ്പോ കുഴി കണ്ടില്ല.വീണ വീഴ്ച്ചയില്‍, കണ്ടതിലോക്കെ തലയിട്ടു... തലയിട്ട്, നീണ്ട് പോയ ആ കഴുത്ത് മുഴുവനായും വയറു വിഴുങ്ങി.വയറു വീര്‍ത്തു പൊങ്ങി.ആകെ കൂടി കുമ്പളങ്ങയ്ക്ക് കൈയും കാലും വച്ചപോലായി പോയി.

കുഴീന്ന്‍ ഒരുവിധം ഉരുണ്ടുരുണ്ട്‌ പുറത്തെത്തിയ മാണിക്യന്‍ തപ്പി നോക്കി.

യ്യ്..യ്യോ.... ന്‍റെ പെടലി പോയേ....

പെടലി പോയ മാണിക്യന്‍ രാവിലെ മുതല്‍ ഉച്ചവരെ കച്ചവടവും,
കപ്പലണ്ടി... കപ്പലണ്ടിയേ.........യ്.
കപ്പലണ്ടി... കപ്പലണ്ടി... കപ്പലണ്ടിയേ.....യ്

ബാക്കിയുള്ള സമയം വയറുവിഴുങ്ങിയ പെടലി തപ്പിയും നടന്നു.

പെടലി കണ്ടോ..... പെടലി ??,
പെടലി കണ്ടോ............ പെടലി,... പെടലി..??

അങ്ങനെ മാണിക്യന്‍, “പെടലിമാണിക്യന്‍ ആയും, “പെടലിഭായിആയും കൂടി അറിയപ്പെട്ടു തുടങ്ങി.

***************

മാണിക്ക്യന്‍, പെടലിമാണിക്യന്‍ ആയതറിയാതെ, കാത്തിരുന്നവര്‍ കാണാഞ്ഞ് വീണ്ടും ഒരു കത്തും, ഫ്രീ ടിക്കറ്റും കൊടുത്തു വിട്ടു.

കത്തെഴുതിയത് ആകട്ടെ ഒരു ചാളമേരി യും. ഒപ്പിനു താഴെ ഒരു മത്തി വറുത്ത് വച്ചിരുന്നു മേരി.
കൂടെ രണ്ടു വരി കവിതയും, തോന്യാസ്സ രാഗത്തില്‍ പാടി പാടി ചിതലരിച്ച ഒരു പാട്ടും.

കത്തുവായിച്ച മാണിക്യന്‍ കപ്പലണ്ടി പൊതികളും,പിന്നെ കൈയില്‍
കിട്ടിയതൊക്കെയും ഉടുമുണ്ടില്‍ വാരി കൂട്ടി, പ്ലെയ്യിന്‍ സ്റ്റാന്‍ഡില്‍ എത്തി.

സ്റ്റാന്‍ഡില്‍ ചെല്ലുമ്പോള്‍, സമയം പാലിക്കാത്തതിനാല്‍ കുഞ്ഞാക്കയും, പൈലിയും ആയി മുട്ടനടി.എയര്‍ ഇന്ത്യയുടെ ഡ്രൈവര്‍ ആണ് കുഞ്ഞാക്ക, എയര്‍ ആഫ്രിക്കയുടെ ഡ്രൈവര്‍ ആണു അഹങ്കാരി പൈലി.

പൈലിക്കിട്ട് ഒന്ന് പൂശി കുഞ്ഞാക്ക.

ഇനി നീ എന്‍റെ ടൈംമില്‍ കേറി വന്നാല്‍, പരട്ട പൈലി.... പിന്നെ നീ ക്രാഷ് ലാന്‍റ്റിംഗ് ആയിരിക്കും കേട്ടോടാ.....  .....മോനെ. നീ അങ്ങ് ആകാശത്തേയ്ക്ക് വാ,നിന്‍റെ പ്രൊപ്പല്ലര്‍ അടിച്ച് പരത്തും ഞാന്‍!!

കുഞ്ഞാക്കയുടെ പ്ലിങ്ങില്‍ പൈലി വീണു.

കുഞ്ഞാക്ക ചാടി കേറി വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്ത്,ഗിയര്‍ മാറ്റി..., ആക്സ്സിലെട്ടറില്‍ കുത്തി  ... രണ്ടിരപ്പിക്കല്‍ അങ്ങ് വച്ച് കൊടുത്തു.

കുഞ്ഞാക്കയുടെ പെര്‍ഫോമന്‍സ് കണ്ട് ആവേശംമൂത്ത്, പെടലി ചാടി എയര്‍ ഇന്ത്യയുടെ കോണീല്‍ തന്നെ തൂങ്ങി.വണ്ടി പോങ്ങിയപ്പോ ഒരുവള്‍ വന്ന് അകത്തേക്ക് ക്ഷണിച്ചു.

ഇങ്ങ് പോരൂന്നേ.അവിടെ നിന്ന് വെറുതെ പറന്നു പോകണ്ട.കിട്ടുന്നവര്‍ വെള്ള പന്ത് കിട്ടീന്നും പറഞ്ഞ്, കണ്ട പോസ്റ്റിലൊക്കെ കൊണ്ടോയി ഗോളടിക്കും

ഉണക്ക മീനിന്‍റെ പുറകെ മ്യാ...വൂ.... എന്ന പോലെ ,മണിക്ക്യന്‍ ആ മന്തി പെണ്ണിന്‍റെ പിന്നാലെ ഒലിപ്പിച്ച് നടന്ന് അകത്തെത്തി.അപ്പൊ ദേ ചില കളര്‍ പടക്കങ്ങള്‍!! ആദ്യം കണ്ട ഒരു സുന്ദരി പെണ്ണിന്‍റെ അടുത്ത്‌ കേറി നാക്കും വെളിയിലിട്ടങ്ങിരുന്നു ഭായി.ഗുരുവിനെ മനസ്സില്‍ ധ്യാനിച്ച്, ഒന്നര കട്ടയില്‍ ഒരു കാച്ചു കാച്ചി.

മദനോത്സവ..നേരമായി....
തുടി കൊട്ടും... താളമായി...

മുഴുമിക്കാന്‍ ടൈം കിട്ടിയില്ല!!
നല്ല താളത്തില്‍ തന്നെ കിട്ടിയ തുടിയില്‍ ഇളകിയ പല്ലും പെറുക്കിയെടുത്ത് മാണിക്ക്ഭായി, സീറ്റുമാറി വേറെ പോയി.
പിന്നെ ഇടുക്കിഗോള്‍ഡും സ്വപ്നം കണ്ട് ഒറ്റ ഉറക്കം.

***************

വണ്ടി പുലര്‍ച്ചേ തന്നെ എത്തിച്ചേര്‍ന്നു.കാലുകുത്തിയതും യാഗശാലേന്ന് വിളിവന്നു. അന്ന് പ്രതിപക്ഷത്തിന്‍റെ വക ഹര്‍ത്താല്‍!! വൈകും വരെ റെസ്റ്റ്ഹൌസ്സില്‍ കഴിയണം.പ്രതിപക്ഷത്തെ കൊടുങ്ങല്ലൂര്‍ സ്റ്റൈലില്‍ തന്നെ തെറി വിളിച്ച്‌  നേരേ ചെന്ന് കേറി കിടന്നുറങ്ങി. 8 മണിക്ക് പൊങ്ങി.
ഇനി വൈകും വരെ എന്തു ചെയ്യും?? എങ്ങനെ സമയം പോകും ??

പെട്ടെന്നാണ്,അടിവയറ്റില്‍ നിന്നും ഒരു കൊട്ടാരത്തില്‍ ശങ്കുണ്ണിപൊങ്ങി വന്നത്.അപ്പോളാ അറിയുന്നത് അവിടെ ശങ്ക നിവാരണിഇല്ല.തൊട്ടടുത്ത പറമ്പിലോട്ട് തന്നെ കയറി...., ചുമടിറക്കി. ആഫ്രിക്കന്‍ സ്റ്റൈലില്‍ തന്നെ അടുത്ത് കണ്ട ഇല പറിച്ച് ക്ലീനിങ്ങും നടത്തി. ഉറക്കത്തില്‍ വായിലൂടെ ഒലിച്ചിറങ്ങിയതും കൂടി മറ്റൊരു ഇലയാല്‍ ക്ലീന്‍ ആക്കി.

അപ്പോളാണ് ഇല നിന്ന വള്ളി ചെടിയില്‍ നോട്ടം തറച്ചത്.

ഈശ്വരാ.......................... കാട്ടുചൊറിതണം

പിന്നൊരു ചോറിച്ചിലാരുന്നു.

എങ്ങനെ സമയം പോകും എന്നുവിഷമിച്ച മാണിക്യന്‍... രാത്രി ആയതേ അറിഞ്ഞില്ല!!

കുനിഞ്ഞും,തിരിഞ്ഞും,നിവര്‍ന്നും,മലര്‍ന്നും,കമഴ്ന്നും,തലകുത്തി നിന്നും,ചുമരിലോരച്ചും ഒക്കെ ചൊറിഞ്ഞു.

അപ്പോളേയ്ക്കും കൊണ്ടോകാന്‍ ആളെത്തി.പോണ വഴി അപ്പോതുറന്ന ഒരു മൊബൈല്‍ കടയില്‍ കയറി പുതിയ സിം ചോദിച്ചു.

നല്ല സ്കീം വേണം. മാസം ഒരു 500 രൂപയില്‍ താഴെ നില്‍ക്കുന്ന പ്ലാന്‍ വേണം. STDയും  LOCAL ഉം ഫ്രീ വേണം.ഒരു 3GB യേ ഡാറ്റ ഉള്ളുവെങ്കിലും സാരമില്ല.....പക്ഷേ, ആഫ്രിക്കയ്ക്ക് കാള്‍ ചാര്‍ജ് വളരെ കുറവായിരിക്കണം.4G ആണല്ലോ സ്പീഡ് അല്ലേ?”

തൊട്ടിലില്‍ കിടക്കുന്ന കാലത്തെടുത്ത ഒരു ഫോട്ടോയും, ചിതലരിച്ചോരു റെഷന്‍കാര്‍ഡും ആയി, പല്ലിളിച്ച് മുന്നില്‍ നില്‍ക്കുന്ന മാണിക്ക്യനെ കിണ്ടി എടുത്ത് കുണ്ടിക്കെറിഞ്ഞോടിച്ചു മുതലാളി”.

**********************
മാണിക്ക്യന്‍ കാറില്‍ കേറിയപ്പോള്‍ തന്നെ യാഗശാലയ്ക്ക് മുകളില്‍ മഴക്കാറുരുണ്ട് കേറിയിരുന്നു.ഇടി മുഴക്കം തുടങ്ങി.
ഏതോ..വേലിയേല്‍ കിടന്ന .....വയ്യാവേലി..., കാറീല്‍ വലിഞ്ഞ് കേറി വരണ പോലുള്ള സൂചന!!

*****************

വന്നിറങ്ങിയ പാടേ ആദ്യം കണ്ട പെണ്ണിനോട് ഐ ലവ് യുപറഞ്ഞു.പെണ്ണിന് നാണം.

തിരിച്ചു പോകുമ്പോള്‍ ഞാനും കൂടെ വരും

ങേ!!

അപ്പോളാണ് നോക്കിയത്. സംഭവം ലേഡീസ്സ് ലോണ്‍ലി” അല്ല, മറിച്ച് ചെളികുത്ത്...മാങ്ങാപറിആണെന്ന് മനസ്സിലാക്കിയ ഭായി അലറി.

ഞ..ഞ്ഞ ഞ്ഞാ........

കൂഉജെ വരാം..!!

കൊണ്ടുപോകാന്‍ പറ്റിയൊരു  ശാ.....ചനം!!

പ്......ഫൂ...

പൊ.....ക്കോണഅവിടുന്ന്‍ !!

മാണിക്യന് ഓടി യാഗപറമ്പില്‍ കയറികൂടി.
വെള്ളമില്ലാതെ, കുളിയും നനയും ഇല്ലാഞ്ഞിട്ടും ഇവറ്റകള്‍ക്ക് തന്നേക്കാള്‍ വൃത്തിയുണ്ടല്ലോ എന്നത് മാണിക്യനെ തളര്‍ത്തി.
തളര്‍ച്ച മാറ്റാന്‍ തന്‍റെ ബാഗെടുത്തു 2 കപ്പലണ്ടി എടുത്ത് കൊറിച്ചു.
ഇടുക്കിഗോള്‍ഡ്‌ കൊളുത്തി യാഗം തുടങ്ങി.
അതു കണ്ട് ഉള്ള കാര്‍മേഘങ്ങള്‍ കൂടി സ്ഥലം വിട്ടു.

അപ്പോളാണ് പ്രതിപക്ഷത്തിന്റെ വരവ്.രാവിലെ വിളിച്ച തെറി ആരോ കൊളുത്തി കൊടുത്തപ്പോള്‍ വന്നതാ.വന്ന ഉടന്‍ മാണിക്ക്യന്‍റെ കൂമ്പിന് തന്നെ കുത്തി.കൂമ്പ് വാടി തളര്‍ന്ന് താഴെ വീണു, ചുരുണ്ടുകൂടി കിടപ്പായി....

വേറൊരുത്തന്‍ പിടിച്ച പിടിയില്‍, യാഗഭൂമി നനഞ്ഞോഴുകി.ഇതിന് മാത്രം ജലം എവിടുന്നാ എന്ന അത്ഭുതത്താല്‍ പ്രതിപക്ഷം പിടിവിട്ടു. യാഗഭുമിയില്‍ പനിനീര്‍ തളിച്ച് അശുദ്ധമാക്കിയ കോപത്തില്‍, ചെര്‍പ്പാടന്‍ കലി ഇളകി.മാണിക്ക്യനെ കാലേല്‍ തൂക്കിചന്തിക്കിട്ട് ഒരു തൊഴി കൊടുത്തു.

ചെന്ന് വീണ നാട്ടില്‍ കപ്പലണ്ടി കച്ചവടം തുടര്‍ന്നു മാണിക്ക്യന്‍. തിരികെ പോകാന്‍ ചില്ലറ വേണ്ടേ!!

കപ്പലണ്ടി... കപ്പലണ്ടിയേ.........യ്.
കപ്പലണ്ടി... കപ്പലണ്ടി... കപ്പലണ്ടിയേ.....യ്

**********************
ഇതെല്ലം കണ്ട് നിന്ന ആകാശത്തിനു ചിരി സഹിക്കാന്‍ പറ്റിയില്ല.
എല്ലാം മറന്ന്,പൊട്ടിച്ചിരിച്ച ആകാശത്തിന്‍റെ കീശേന്ന് മഴപ്പോതി താഴെവീണ് പൊട്ടിച്ചിതറി.

കോഴിക്കൊട്ടങ്ങാടിലു കോ......ളി...ളക്കം........
കുഞ്ഞുണ്ണി തറവാട്ടില്‍.. കൊതുകുള്ള..തറവാട്ടിലെ
കുഞ്ഞിപാത്തുമ്മ നിന്ന് കുളിക്കുന്നല്ലോ...
മഴ നനഞ്ഞ്... തന്നെ കുളിക്കുന്നല്ലോ....

************
യാഗയോഗം മാറിയ മാണിക്ക്യന്‍, തിരികെ പോകാനുള്ള വ്യഗ്രതയില്‍......,തൃശൂര്‍,ഗുരുവായൂര്‍,എറണാകുളം,കോട്ടയം, റാന്നി,അനന്തപുരി... എന്നിവിടങ്ങളില്‍ ഓടിനടന്ന് കച്ചവടം തുടര്‍ന്നു.

അപ്പോള്‍,
തലയില്‍ കിരീടം വച്ചൊരു രാജകുമാരിപെണ്ണ്,


ആഫ്രിക്കയിലെ തന്‍റെ മട്ടുപ്പാവില്‍ നിന്നുംകൊണ്ട് മനസ്സില്‍ പറഞ്ഞുകൊണ്ടേയിരുന്നു......




പെടലീ...... ഐ മിസ്സ്‌ യു ഡാ!!



**************************************************************

No comments:

Post a Comment