Wednesday, 23 December 2015

അരപ്പിരി വണ്ടി - പെര്‍മിറ്റ് നേടി !!



          പിരി പിരി..... പി...പ്പിരി അരപ്പിരി വണ്ടി....
          പിമ്പിരി മൂത്തപ്പോ പമ്പരമായി
          പമ്പരം കറങ്ങീപ്പോ കോമരമായി
          കോമരം തുള്ളീപ്പോ വന്മരമായി
          വന്മരം പെറ്റൊരു ആന ജനിച്ചേ
          ആനേടെ പിന്നിലോരഞ്ചാറ് കൊമ്പ്
                    കൊമ്പ് മുറിച്ചിട്ട് സദ്യ ഒരുക്കി
                    സദ്യ ഉരുട്ടി ആ കൊട്ടാരം തീര്ത്തേ
                    കൊട്ടാര മുറ്റത്ത്‌ പിരി മരം നട്ടേ..
                    കര കര... കുറു കുറു ചറ പറയെന്ന്
                    പിരി മരം നിറയേ അരപ്പിരി കായ്ച്ചേ......
                    കായ്കള്‍ നിറച്ചൊരു വണ്ടി വരുന്നേ
                    പി..പ്പിരി പിരി പിരി അരപ്പിരി വണ്ടി!!


ടവഴിയില്‍ “ഒണക്ക ചുള്ളി” വച്ചു എന്നും പറഞ്ഞ്, ചുള്ളികമ്പേല്‍ തട്ടിവീണ്, തവള കണക്കുള്ള  പെടലി പോയ ചട്ടിതലയന്‍ “വീക്കിലിഭായി” യും, “ഇഞ്ചയ്ക്കല്‍ മത്തായി നമ്പൂരിയും” തമ്മില്‍ ബസ്സ്‌സ്റ്റോപ്പില്‍ വച്ച് നടന്ന ഉന്തും തള്ളും നിര്‍ത്തുവാനായി ഒടുവില്‍ “ഒലക്ക” അടിതന്നെ വേണ്ടി വന്നു.അപ്പോളാണ് “തലയോട്ടിയേല്‍ മുടി കിളിര്‍ത്ത” പോലുള്ള തലയുമായി നില്‍ക്കുന്നവനെ പെടലിഭായി ശ്രദ്ധിച്ചത്.നടവഴിയില്‍ ചാരി വച്ചിരുന്നത് ഒണക്ക ചുള്ളി അല്ല,പകരം കോന്ത്രപല്ല് കാട്ടി ഇളിച്ചോണ്ട്‌ "കരികൂട്ട്‌ നത്തോലി!!"

കോഫി ഹൌസ്സില്‍ വച്ച് തെന്നെ പറ്റിച്ച ദേഷ്യം കൂടി ചേര്‍ത്ത് അവന്‍റെ “ആരോ കാറിതുപ്പിയ” പോലുള്ള മോന്തയ്ക്കിട്ട് തന്നെ ഒന്ന് കൊടുക്കണം എന്ന ഉദ്ദേശത്തില്‍ കൈയ്യും പൊക്കി, തന്‍റെ നേരെ  ഉരുണ്ടുരുണ്ട് വരുന്ന പെടലിയെ കണ്ട്, ഏറുകൊണ്ട പട്ടി കണക്കെ കരഞ്ഞോണ്ട് നത്തോലി എണീറ്റോടി.

വയസ്സനാം കാലത്ത് കുത്തി നടക്കാന്‍ ഒരു വടി എന്ന കണക്കെ കൊണ്ട് നടന്ന നത്തോലി പോയതോടെ ഇഞ്ചയ്ക്കല്‍ മത്തായി നമ്പൂരി ഒരു മുക്കില്‍ പോയിരുന്നു പൊടി വലി തുടങ്ങി.

അപ്പോളേയ്ക്കും,“അരപ്പിരി വണ്ടി”യുടെ ആദ്യ ട്രിപ്പ്‌ “ഫ്രീ” എന്നറിഞ്ഞ്, ഓസിക്ക് കിട്ടിയാല്‍ ആസിഡും കുടിക്കുന്ന ടിപ്പുതോരപ്പന്മാര്‍ പലരും തിങ്ങി നിറഞ്ഞു.അവരെ തള്ളി മാറ്റിക്കൊണ്ട്, വണ്ടിയില്‍ ചൂടുവാനുള്ള ഒരുപിടി രചനകളുമായി ചിലര്‍ പൂമുഖത്തെത്തി.ആള് കൂടുന്നത് കണ്ട് ചൊറി പിടിച്ചൊരു പയ്യന്‍, ഒരു കുട്ടയില്‍ കുറെ ബലൂണും, പിന്നും,ചെവി തോണ്ടിയും ഒക്കെ നിറച്ചുംകൊണ്ട് കടന്നു വന്നു.

ബലൂണ്‍ ബലൂണ്‍ ബലൂണേ...യ്.....
പിന്ന്,മൊട്ടുസൂചി,
ചെവി തോ...ണ്ടി..യേ ......”

“ഓണത്തിനിടയിലാ പൂട്ട്‌ കച്ചവടം, ഒന്ന് മാറടാ” എന്നും പറഞ്ഞ് അവനെ ഉന്തി മാറ്റി ഒരു മുട്ടാളന്‍!!
പൊക്കി ചുറ്റിയ കൈലിക്കടിയില്‍ പാവാട പോലെ കിടന്നാടുന്ന കള്ളി കളസ്സവുമിട്ടു ഗ്രാമത്തിലെ പോക്കിരി “ഗുണ്ട വിനു”.

തഞ്ചത്തില്‍ നിന്നങ്ങനെ “കോല്‍ഐസ്സ്” നുണഞ്ഞോണ്ടിരുന്ന പൊട്ട മണ്‍കലത്തില്‍ ഒട്ടി മുണ്ട് പറിഞ്ഞതറിയാതെ, മുന്നിലെത്തിയ ഗുണ്ട അടക്കിയ ചിരികള്‍ കേട്ട് താഴെ നോക്കിയപ്പോള്‍- മുണ്ടില്ല.



മുണ്ട് കേസ്സില്‍ തല്ലുണ്ടാക്കിയ ഗുണ്ടയെ “പട്ട” കൊടുത്ത് പാട്ടിലാക്കി “കുപ്പത്തൊട്ടി” കൊണ്ടോയ സമയം നോക്കി, മുത്തിയമ്മ പുതിയ അന്താക്ഷരി തുടങ്ങി.മണ്ടത്തരങ്ങള്‍ കൊണ്ട് ഗുണ്ടുമോള്‍ കളം നിറഞ്ഞപ്പോള്‍, നാടനടിച്ചു കിറുങ്ങി ഇരിക്കുന്ന “വെട്ടിരുമ്പ് മത്തായി” താളത്തില്‍ തന്നെ പതിവുപോലെ  ആരുടെയോ തന്തയ്ക്കു വിളി തുടങ്ങി 

               തന്താനെ താനേ .... തക തന്താനം താനേ...
               തന്താനെ ..താനേ ... തക .......
               
മത്തായിച്ചന്‍റെ വായടയ്ക്കാനെന്നോണം,ഗ്രാമത്തില്‍ ഉണ്ടാരുന്ന കോളാമ്പി മൈക്ക് ഞരങ്ങി വിളിച്ച് അന്നാദ്യമായി ചിലച്ചു.

"യാത്രക്കാരുടെ പ്രത്യേക ശ്രദ്ധയ്ക്ക്, RTO പണിലാല്‍ റാവുത്തറുടെ പെര്‍മിറ്റ്‌ കിട്ടിയ.......
ചര്‍ച്ച മുക്ക് വഴി ആല്‍ത്തറ കറങ്ങി , ചാറ്റ്കുളം വഴി  രചനാ കുന്നിലേയ്ക്ക് പോകുന്ന അരപ്പിരി വണ്ടി, ഇപ്പോളെങ്കിലും വന്നുചേര്‍ന്നാല്‍........ പ്ലാറ്റ്ഫോം നമ്പര്‍ അഞ്ചാറ് പൂജ്യം കുത്ത് പിന്നേം പൂജ്യത്തില്‍ ഇടിച്ചു നിര്‍ത്തേണ്ടതാണ്"

പറഞ്ഞ് തീര്‍ന്നില്ല , അങ്ങകലെ നിന്നൊരു "ആക്കിയ"ഹോണ്‍ അടി മുഴങ്ങി.


പി..പ്പിരി..... പിരി.... പിരി....
പി..പ്പിരി പെ ... പേ.................
പി ..പ്പി ...പൊ പ്പോ ........പോം......





                   ബ്ഭുഹ് ഹ ഹ ഹ ഹ 



                                                                         (ജും ജും......)

No comments:

Post a Comment