Tuesday, 10 March 2015

കാലന്‍ കഥകള്‍ (ഭാഗം 4)

ഭാഗം 3 വായിച്ചിട്ട് തുടരുക( http://smineshravindran.blogspot.com/2015/03/3.html )


"ന്യൂട്ടയന്ത്രം"
(“കേശുമ്മാവന്‍”- തുടര്‍ച്ച)

“PAY N USE” എന്നെഴുതിയ ഒരു പോതുമേഖല സ്ഥാപനത്തിന് വെളിയിലോട്ടിച്ച ബാനറിലെ കവിത, സംഗതികള്‍ പിന്നേം വഷളാക്കി.

"അടി.. തടുക്കാം,....
ഇടി തടുക്കാം...
തൂ....... മുട്ടുമ്പോള്‍.....
............തടുക്കാന്‍ പറ്റില്ല!!”

പിന്നൊന്നും ആലോചിച്ചില്ല!! ചാടി ഇറങ്ങി,മൂടും താങ്ങി ഒറ്റ പാച്ചിലാരുന്നു.....

അല്പം കഴിഞ്ഞ്, മന്ത്രി ആക്കപ്പെട്ട വാര്‍ഡുമെമ്പറെ പോലെ വെളുക്കെ ചിരിച്ചും കൊണ്ട് ഇറങ്ങിവന്ന്, പൈസായും പിന്നെ ടിപ്പും,അവനിട്ടൊരു ഉമ്മയും കൊടുത്ത്, തിരികെ വീണ്ടും കേശുന്‍റെ മുതുകില്‍.
പോണ പോക്കിന് ആദ്യം കണ്ട മെഡിക്കല്‍ ഷാപ്പില്‍ കേറി 5 മീറ്ററിന്‍റെ "സ്നഗ്ഗി" വാങ്ങി,വലിച്ചുവാരി ചുറ്റി.

അങ്ങനെ ഡേയ്ഞ്ചര്‍ സോണില്‍ നിന്ന കാലന്‍  പെട്ടെന്ന് സേഫ് സോണിലെത്തി.

പക്ഷേ... കടുത്ത വായൂ കോപം!!!

ഉള്ള പരിപ്പെല്ലാം കൂട്ടിട്ടാകും.വെടിക്കെട്ടിന്‍റെ അകമ്പടിയോടെയുള്ള കാലന്‍റെ വരവറിഞ്ഞ്, കാലത്തി ഹാപ്പി.കാലപുരിയിലോട്ട് കടക്കുമ്പോളുള്ള ആചാര വെടി ഇത്തവണ, കാലന്‍ തന്നെ പൊട്ടിച്ചു.
കേശുമ്മാവന്‍ ചെവി പൊത്തി.ആനേ കണ്ട്, സന്തോഷിനു പഠിച്ച കാലത്തി അന്ന് രാത്രി, പൊന്‍തളികയില്‍ അത്താഴം വിളമ്പി.

“പാവയ്ക്കാ കറി...ഉണ്ട്, എടുക്കട്ടെ??”

“പ്..ഫാ...” കാലനാട്ടി!!

ആട്ടിന്‍റെ കൂടൊരു കളര്‍ വെടി പൊട്ടി.


കാലത്തിക്കല്‍ഭുതം.മേളയ്ക്ക് പൊട്ടിക്കാനുള്ള പടക്കം വാങ്ങിട്ട് ഇതെവിടെ കൊണ്ടോളുപ്പിച്ചു???
“എന്നേം കൂടി കാണിച്ചേ...  , കാണിക്ക്യോ ??” കാര്യമറിയാതെ കാലത്തി വീട് മുഴുവന്‍ പരതി.

തപ്പി മടുത്തപ്പോള്‍,
“ഹോ...!! അത്രയ്ക്ക് ഗമയാണേല്‍..പോ!!
മേളയ്ക്ക് പൊട്ടിക്കുമ്പോള്‍ കണ്ടോളാം.അല്ല പിന്നെ.” എന്നും പറഞ്ഞ് കിറിയും കോട്ടി ഇറങ്ങി പോയി.

കാലത്തി പോയ പുറകേ തന്നെ കാലപുരിയിലെ ആസ്ഥാന വൈദ്യന്‍ "ഡോ.ഉല്‍പ്പലാക്ഷന്‍ പിള്ള"യെ തേടി കാലനോടി.കൈയില്‍ കിട്ടിയതൊക്കെ മരുന്നാന്നും പറഞ്ഞ് കാലന് കൊടുത്ത് പിള്ള തലയൂരി. 2 ദിവസ്സം കഴിഞ്ഞിട്ടും ങേ...ഹേ!!

ഒരു മാറ്റവുമില്ല.തന്നേയുമല്ല,ഉല്‍പ്പുന്‍റെ പ്രയോഗത്തിനു ശേഷം, വിവിധ രീതിയില്‍ പൊട്ടാനും തുടങ്ങി.

കാലത്തിയാകട്ടെ, തീര്‍ന്ന ഗ്യാസ് സിലിണ്ടര്‍ നിറയ്ക്കുന്നതിനു പകരം, റെഗുലേറ്റര്‍ ഊരി നേരേ കാലനില്‍ കുത്തി.

ഡോ.ഉല്‍പ്പു പല മരുന്നുകള്‍ പരീക്ഷിച്ചു.മരുന്ന് കുറഞ്ഞതല്ലാതെ, വേറൊന്നും കുറഞ്ഞില്ല.രാജ്യസഭായോഗം പോലും പറ്റാതായി. കാലന്‍ സങ്കടത്തിലായി.

അപ്പോളാണ്, "ആപ്പിള്" കൊണ്ട് ചളുങ്ങിയ തലയുമായി നടക്കുന്ന ന്യൂട്ടനളിയന്‍ പുതിയൊരു കണ്ടുപിടുത്തവുമായി എത്തിയത്.ഒരു സിംഹാസനം!!!

കാലനും,കാലത്തിയും കൂടി പ്രവര്‍ത്തനം കാണാന്‍ കുത്തിയിരുന്നു.
ന്യൂട്ടളിയന്‍ ഡെമോ തുടങ്ങി. സിംഹാസനം ഓണ്‍ ആക്കി.ഏതൊക്കെയോ സ്വിച്ച് പിടിച്ച് തിരിച്ചു. ഒരു പഴയ നാലുവരി കവിത പുറത്ത് വന്നു.

“ഭും.. ഭും......”, പരിമളം നാസ്തി!! 

“പി..പ്പി”...യായത്‌ മദ്ധ്യമം!!
“കശ..പിശ”, മഹാ കഷ്ടം!!
“നിശബ്ദേ....”, പ്രാണ....... സങ്കടം!!

കവിത തരുന്നത് നാല് ഓപ്ഷന്‍സ്സ്.
ആദ്യത്തെ രണ്ടു വരികളുടെ ഓപ്ഷന്‍സ്സ് ആയി പച്ചയും,നീലയും ലൈറ്റുകള്‍.
മൂന്നും നാലും വരികള്‍ക്ക് യഥാക്രമം... മഞ്ഞയും,ചെമപ്പും ലൈറ്റുകള്‍.

സഭായോഗം നടക്കുമ്പോള്‍ ഇതിലിരുന്നാല്‍ മതി.ശബ്ദം പുറത്ത് പോകില്ല.
കവിതയാകട്ടെ കാലന് മാത്രം കേള്‍ക്കാവുന്ന ശബ്ദത്തിലും, ലൈറ്റുകള്‍ എല്ലാവര്‍ക്കും കാണാന്‍ പാകത്തിനും.

കാലന് സന്തോഷമായി.അന്ന് തന്നെ പഴയത് മാറ്റി, ന്യൂട്ടന്‍റെ കസേര പിടിപ്പിച്ചു.

പിറ്റേന്ന് സഭയില്‍ പച്ചയും നീലയും മാറി മാറി കത്തി.
മേളയ്ക്കുള്ള കാര്യങ്ങള്‍ക്ക് തീരുമാനമായി.അപ്പന്‍ തമ്പുരാനെ തന്നെ പ്രത്യേക ജുറി ആക്കി.തലതൊട്ടത്തപ്പന്മാര്‍ പ്രധാന ജുറികളായി. അതിനിടയില്‍ മഞ്ഞ തെളിഞ്ഞത് കണ്ട കാലത്തി മൂക്ക് പൊത്തി.
വീശിയടിച്ച കാറ്റില്‍ ആ അപകടം ഒഴിഞ്ഞു പോയി. പക്ഷേ......,
വലിയത് വരുന്നേ ഉള്ളായിരുന്നു.
യോഗത്തിന്‍റെ അവസാന വേളയിലെപ്പോഴോ പെട്ടന്ന് ചെമപ്പ് കത്താന്‍ തുടങ്ങി.

“നിശബ്ദേ....”, പ്രാണ....... സങ്കടം!!

സഭ മതിയാക്കി കാലനോഴികെ എല്ലാരും സ്കൂട്ടായി.
ഇനിയെന്ത് ചെയ്യും എന്നറിയാതെ, കാലനിരുന്നു.

**********

അപ്പോഴേയ്ക്കും കാലത്തി,വിറകുപുര തൂത്തുവാരി.......അവിടെ “കാലപുരി ഗ്യാസ്സ്” (KP ഗ്യാസ്) എന്നപേരിലുള്ള ഗ്യാസ്സ്ഏജന്‍സിയുടെ ബോര്‍ഡ്‌ തൂക്കിയിരുന്നു.



No comments:

Post a Comment