Sunday, 10 May 2015

അജ്ഞാതപുരം


        ഹുനില കെട്ടിടങ്ങള്‍ക്കും, ടെക്ക് പാര്‍ക്കുകള്‍ക്കും, വില്ലാ പ്രോജക്ടുകള്‍ക്കും ഒക്കെ പകരം....,

ആകാശം മുട്ടി നില്‍ക്കുന്ന വന്‍ മരങ്ങളാലും,നീര്‍ ചോലകള്‍ ചേര്‍ന്നൊഴുകുന്ന തെളിനീര്‍ പുഴകളാലും,അന്ന്യം നിന്നുകൊണ്ടിരിക്കുന്ന പല പക്ഷി മൃഗാതികളാലും, അപൂവ്വ സസ്യ ലതാതികളാലും സമൃദ്ധമായ,വനാതിര്‍ത്തിയിലുള്ള ഒരു പ്രദേശം.
ഇതാണ് “അജ്ഞാതപുരം”.!!

ഗ്രാമം എന്നൊന്നും ഇതിനെ വിളിക്കാമോ എന്നറിയില്ല. ആധുനികത എത്തിനോക്കാത്ത, വൈദ്യുതി പോലുമില്ലാതെ,ഭൂപടത്തിലൊ മറ്റൊരു സര്‍ക്കാര്‍  രേഖകളിലോ പോലും ഇല്ലാത്ത ഒരു കൊച്ചു സ്ഥലം.

************

അജ്ഞാതപുരത്തിന് അവകാശികളായി ഒരു കൊച്ചുകുടുംബവും അതിലെ ഏതാനും ചില മനുഷ്യരും മാത്രം.അവരാകട്ടെ അജ്ഞാതപുരത്തിന്‍റെ ഒത്തനടുവിലായി ചെറു കുടിലുകള്‍ ketti കഴിഞ്ഞ് വരുന്നു.

ആ കുടുംബത്തിന്‍റെ നാഥനാണ് “ശുദ്ധവര്‍മ്മന്‍” , കുടുംബനാഥയാണ് “സത്യശീല”. ശുദ്ധവര്‍മ്മന്‍-സത്യശീല ദമ്പതികള്‍ക്ക് 2 മക്കള്‍.
“ഗുണവര്‍ദ്ധന്‍”, “സ്നേഹപ്രീയ ” !!

പിന്നെ അവരുടെ ആശ്രിതര്‍ ആയി കുറച്ച് ആളുകളും.അവര്‍ക്ക് കൃഷിയ്ക്കും താമസ്സതിനും വേണ്ടതോഴികെ ബാക്കിയുള്ള ഭൂമി മുഴുവന്‍,മറ്റു ജീവികള്‍ക്കായി വിട്ടുകൊടുത്തിരികുന്നു.അണ്ണാറ കണ്ണനും,കുഞ്ഞികുരുവിയും,മരംകൊത്തിയും,തേനീച്ചകളും,പുളിയുറുമ്പ്കളും,കരിയിലപിടയും,തത്തകളും,ഓലേഞ്ഞാലിയും,തുത്ത്കുണ്‌ക്കിയും,കുരങ്ങനും,മാനുകളും,ചെവിയന്‍ മുയലച്ചനും,......

അങ്ങനെ പോകുന്നു അജ്ഞാതപുരത്തെ പ്രജകള്‍.

ഇവരെ കൂടാതെ...

എതാനും പശുക്കള്‍,കാളകള്‍,ആടുകള്‍,കോഴികള്‍,താറാവുകള്‍ എന്നിവയെ ശുദ്ധവര്‍മ്മന്‍ വളര്‍ത്തിയിരുന്നു.പിന്നെ ഗുണവര്‍ദ്ധന്‍റെയും, സ്നേഹപ്രീയയുടേയും പ്രീയപ്പെട്ട നായകുട്ടി “സ്നേഹലോലന്‍” കൂടി ആകുമ്പോള്‍ പട്ടിക പൂര്‍ത്തിയായി.

വളര്‍ത്തിയിരുന്ന എല്ലാ വിഭാഗത്തിനും പ്രത്യേകം  കൂടുകളും !!.

കൃഷി വിളവുകള്‍ ഒരു കാളവണ്ടിയില്‍ അകലെ ഉള്ള ചന്തയില്‍ കൊണ്ടുപോയി കൊടുക്കുകയും, അവിടുന്ന് അവശ്യസാധനങ്ങളും മറ്റും തിരികെ കൊണ്ടുവരുന്നതും ഒക്കെ ശുദ്ധവര്‍മ്മന്‍ നേരിട്ടായിരുന്നു. അജ്ഞാതപുരത്തെ മറ്റാര്‍ക്കും പുറംലോകവുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ല എന്ന് തന്നെ പറയാം.കൊച്ചു കൊച്ചു കാര്യങ്ങളില്‍ വരെ സന്തോഷിച്ചും,പക്ഷിമൃഗാതികളുമായി സഹകരിച്ചും,അവര്‍ ജീവിച്ചു പോന്നു.

************

           ഒരിക്കല്‍ ചന്തയില്‍ നിന്നും മടങ്ങും വഴി, ശുദ്ധവര്‍മ്മന് ഒരു കൂട്ടുകിട്ടി-“വക്രബുദ്ധി”. ഭിക്ഷാംദേഹിആയ ഒരു സന്യാസി ആണെന്നും, പോകുന്ന വഴി എവിടേലും ഇറക്കിയാല്‍ മതി എന്നും പറഞ്ഞപ്പോ കൂടെ കൂട്ടിയതാ.അങ്ങനെ വക്രബുദ്ധിയോടോപ്പം, ശുദ്ധവര്‍മ്മന് യാത്ര തുടര്‍ന്നു. വക്രബുദ്ധിയുടെ വാക്ചാതുര്യത്തില്‍ മയങ്ങിയ ശുദ്ധവര്‍മ്മന്, തന്‍റെ ഗൃഹത്തില്‍ അതിഥിയായി വരുവാന്‍ കനിവുണ്ടാകണം എന്നും,തനിക്കും തന്‍റെ കുടുംബത്തിനും കൂടുതല്‍ അറിവുകള്‍ പകര്‍ന്ന് തരണം എന്നുംഒക്കെ  പറഞ്ഞ് അപേക്ഷിച്ചു.
അങ്ങനെ അന്ന് ആദ്യമായി,കാടും മേടും പുഴയും ഒക്കെ കടന്ന്..... അജ്ഞാതപുരത്ത് ഒരു അതിഥി എത്തപ്പെട്ടു.കുടുംബാംഗങ്ങളെ എല്ലാം വിശദ്ധമായി പരിചയപ്പെട്ടു വക്രബുദ്ധി. വിശിഷ്ടമായ രീതിയില്‍ തന്നെ ഉള്ള സല്‍ക്കാരശേഷം, അജ്ഞാതപുരത്തിന്‍റെ ഭംഗി നുകര്‍ന്ന് കൊണ്ട് അല്‍പനേരം!!പിന്നെ യാത്രപറഞ്ഞു.സന്യാസ്സിവര്യനെ തിരികെ കൊണ്ടാക്കി മടങ്ങിയെത്തിയ ശുദ്ധവര്‍മ്മന്,നിറഞ്ഞ മനസ്സോടെ തന്നെ ഉറങ്ങാന്‍ കിടന്നു.

പിന്നെയും രണ്ടു നാളുകള്‍ അങ്ങനെ കഴിഞ്ഞു പോയി.മൂന്നാംനാള്‍ പുലര്‍ച്ചെ,അജ്ഞാതപുരത്ത് ആ സന്യസ്സി ഒരിക്കല്‍ കൂടി കടന്നു വന്നു.അതും ക്ഷണിക്കാതെ തന്നെ.ഒപ്പം ചില തടിമാടന്മാരും!! വക്രബുദ്ധിയുടെ നേതൃത്വത്തില്‍ ശുദ്ധവര്‍മ്മനേയും കുടുംബത്തേയും പിടിച്ചു കെട്ടി കയറ്റി,അവിടുത്തെ മുതലുകളും കൊള്ളചെയ്യ്തുകൊണ്ട് ആ വാഹനം എങ്ങോട്ടോ ഓടിച്ച് പോയി.

************
എത്തിപ്പെട്ടത് ഒരു വലിയ നഗര മധ്യത്തിലെ, ഒരു ബഹുനില കെട്ടിടത്തിനുള്ളില്‍.വാതില്‍ തുറന്ന് കൊള്ളമുതലും തടവുകാരെയും പുറത്തിറക്കി.കൊള്ളമുതല്‍ കലവറയിലേയ്ക്കും,തടവുകാരെ ഒരു മുറിയിലേയ്ക്കും മാറ്റി.കൊള്ളക്കാര്‍ അറിയാതെ അവരുടെ വണ്ടിയുടെ  പിന്നാലെ വന്നിരുന്ന സ്നേഹലോലന്‍ കെട്ടിടത്തിനു മുന്നില്‍ അകത്തു കടക്കാനാവാതെ പകച്ചു നിന്നു.

************
എങ്ങനെയൊക്കെയോ കെട്ടുകളില്‍ നിന്നും മോചിതനായ ഗുണവര്‍ദ്ധന്‍ മറ്റുള്ളവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍,ആരോ ചിലര്‍ വാതില്‍ തുറന്ന്‍ അകത്തെത്തി.അതു കണ്ടുപേടിച്ച അവന്‍, ഇരുട്ടില്‍ പോയി ഒളിച്ചു.

വാതില്‍ കടന്നു വന്നവര്‍ ശുദ്ധവര്‍മ്മനില് മായം കലര്‍ത്തി,അശുദ്ധിയുടെ വിത്തുകള്‍ കുത്തി മുളപ്പിച്ചുകൊണ്ട്, കമ്പോളത്തിലെ പുതിയ തരംഗമാക്കി മാറ്റി.

സത്യശീലയിലെ സത്യത്തിന്‍റെ ആണിക്കല്ലില്‍, അസത്യത്തിന്‍റെ മിഥ്യാശില്‍പ്പങ്ങള്‍ കൊത്തി അവളെ പല്ലക്കിലേറ്റി കൊണ്ടുപോയി, നഗരത്തില്‍ പാട്ടാക്കി.

സ്നേഹപ്രീയയിലെ സ്നേഹഭാവങ്ങള്‍ തല്ലിക്കെടുത്തി പകരം, കാമ ശാസ്ത്രങ്ങളുടെ ഹോമകുണ്ഡം തീര്‍ത്തു.ഏവരേയും സ്നേഹിക്കാന്‍ മാത്രമറിഞ്ഞിരുന്ന സ്നേഹപ്രീയ അങ്ങനെ “രതിപ്രീയ” ആയി മണിമാളികകളിലെ താരമായി മാറി.

ഇരുട്ടില്‍ മറഞ്ഞിരുന്ന ഗുണവര്‍ദ്ധന്‍ മാത്രം അങ്ങനെതന്നെ തുടര്‍ന്നു.നഗരം മുഴുവന്‍ ഉറങ്ങികഴിഞ്ഞിരുന്ന നേരത്ത്, മറ്റാരും കാണാതെ അവന്‍ ആ താവളത്തിന് വെളിയിലെത്തി.ഇരുട്ടിന്‍റെ മറപറ്റി പതുങ്ങി നടന്നു.എങ്ങോട്ട് പോകുമെന്നവനറിയില്ല.രക്ഷപെടണം എന്ന് മാത്രമറിയാം.ദിക്കറിയാതെ ഉഴറിയിരുന്ന അവനെ തേടി, ഇരുട്ടില്‍ രണ്ട് കണ്ണുകള്‍ അടുക്കുന്നുണ്ടായിരുന്നു.

************


സ്നേഹലോലന്‍റെ പിന്നാലെ...
അജ്ഞാതപുരത്തെത്തിയ ഗുണവര്‍ദ്ധന്‍, ശൂന്യമായ മനസ്സോടെ തന്‍റെ കുടിലിനു മുന്നിലായി എങ്ങോട്ടോ നോക്കി ഇരുന്നു.വെട്ടം വീണുതുടങ്ങിയതും.....,ഒരു ദീര്‍ഘനിശ്വാസത്തോടെ, എന്തോ മനസ്സിലുറപ്പിച്ചുകൊണ്ട് അവന്‍ എഴുന്നേറ്റു.

കൂടുകളില്‍ കഴിഞ്ഞിരുന്ന വളര്‍ത്തു മൃഗങ്ങള്‍ക്കായി വാതിലുകള്‍ ഓരോന്നായി തുറന്നുകൊടുത്തു.സ്വാതന്ത്ര്യത്തിന്‍റെ പുതിയ വാതായനങ്ങള്‍ തേടി പോകുവാന്‍ അവയെ പ്രേരിപ്പിച്ചു.

പുതിയ ആകാശങ്ങള്‍ തേടി പോകുന്ന അവരെ, ഇമാചിമ്മാതെ നോക്കി നില്‍ക്കുവാനേ അവനപ്പോള്‍ കഴിയുമായിരുന്നുള്ളൂ!!

അവരുടെ കൂട്ടത്തില്‍ ഏറ്റവും പിന്നിലായിപോയിരുന്ന സ്നേഹലോലന്‍റെ കാലുകള്‍ തിരികെ വരുവാന്‍ വെമ്പുന്നുണ്ടായിരുന്നു.ഇടയ്ക്കിടെ തിരിഞ്ഞ് നോക്കുന്ന ആ കണ്ണുകള്‍, എന്നെ എങ്കിലും പറഞ്ഞ് വിടരുതേ എന്ന് പറഞ്ഞുകൊണ്ടേയിരുന്നു...

************

നന്മയുടെ പ്രതീകങ്ങളായ, അജ്ഞാതപുരങ്ങള്‍ തേടി ഒരിക്കല്‍ കൂടി ആരും വരരുത് എന്ന പ്രാര്‍ത്ഥനകളോടെ, അജ്ഞാതപുരത്തേയ്ക്കുള്ള വീഥികള്‍ എന്നന്നേയ്ക്കുമായി മായിച്ചുകളഞ്ഞുകൊണ്ട്, അവന്‍ പുരത്തിന് വെളിയിലെത്തി.അല്‍പ്പനേരം ഒരുപ്രതിമ കണക്കേ, അവനവിടെ തന്നെ നിലയുറപ്പിച്ചു.

തന്‍റെ പിന്നിലായി മറഞ്ഞുപോയ അജ്ഞാതപുരത്തോടൊപ്പം അവന്‍റെ സ്വന്തം പേരും അവനവിടെ ഉപേക്ഷിച്ചു.

ഇനി ഗുണവര്‍ദ്ധന്‍ ഇല്ല,

പകരം കല്കി!!


“കല്കി” മാത്രം !!



ഉറച്ച കാല്‍വയ്പ്പുകളോടെ...........,

നഗരം ലക്ഷ്യമാക്കിയുള്ള അവന്‍റെ യാത്ര തുടങ്ങി.

***********************************************************************************************************

No comments:

Post a Comment