Saturday, 7 January 2017

സ്വാര്‍ത്ഥന്‍ !!

രാണ് സ്വാര്‍ത്ഥന്‍ എന്നു തിരയാന്‍ തുടങ്ങിയ നേരത്താണ് അപ്രതീക്ഷിതമായി കണ്ണാടിയിൽ എൻ്റെ രൂപം കാണുന്നത്.നരവീണ രൂപം നോക്കി ചെറുപ്പം ഉറപ്പുവരുത്തികൊണ്ടിരുന്നപ്പോൾ ആണ് സ്വാർത്ഥൻ അവനവൻ തന്നെ എന്ന തിരിച്ചറിവ് ഉണ്ടായത്.

ശരിയാണ്, ഞാൻ എല്ലാവരെയും സ്നേഹിക്കുന്നത് സ്വാർത്ഥത കൊണ്ട് മാത്രം!!

എൻ്റെ മകൻ ആയതു കൊണ്ടല്ലേ എനിക്ക് മകനോട് ഇഷ്ടം ഉള്ളത്??
മകന്റെ അച്ഛൻ എന്ന ചിന്ത ആയിരുന്നെങ്കിൽ , അനാഥത്വം ഉണ്ടാവില്ലായിരുന്നല്ലോ!!

പെറ്റ 'അമ്മ പറയുന്നതും ഇതു തന്നെ!!
എൻ്റെ കുഞ്ഞാ നീ....

ശരിയാണ്!!
അമ്മയുടെ കുഞ്ഞാണ് ഞാൻ എന്നതുകൊണ്ടല്ല എനിക്ക് അമ്മയോട് സ്നേഹം തോന്നുന്നത്, മറിച്ച് എൻ്റെ 'അമ്മ ആയതു കൊണ്ടാണ്.

"എൻ്റെ" എന്ന ചിന്ത ഉള്ളിടത്ത് അവനവനു വേണ്ടി എങ്കിലും സ്നേഹം ഉണ്ടായിരിക്കും.

"എൻ്റെ" എന്നത് കൊണ്ട് എനിക്ക് പ്രാധാന്യം ഇല്ലാത്ത, മറ്റുള്ളവർക്ക് പ്രാധാന്യം തോന്നുന്ന ഏക കാര്യം....

അത് "മരണം" മാത്രം!!

മരണത്തിലും സ്വാർത്ഥനാവാൻ കഴിയാതെ..... എൻ്റെ മരണം നിങ്ങൾക്കുള്ളതാണ്!!

ഞാനറിയാതെ നിങ്ങൾ പങ്കെടുക്കുന്ന, എൻ്റെ ജീവിതത്തിലെ ഒരേ ഒരു കാര്യം!!

നെയ്ത്തുകാരൻ!!

ന്നായി ഒന്നുറങ്ങാൻ കൊതിച്ചിരുന്നു എങ്കിലും....,

അടഞ്ഞു തുടങ്ങുന്ന കൺകോണുകളെ പ്രണയം കൊണ്ട് നിറച്ചു കൊണ്ടന്നും, പതിവ് പോലെ..... അവൻ അവൾക്കായി കാത്തിരുന്നു.

വരുവാൻ ഇഷ്ടമല്ലാതിരുന്നിട്ടും  വല്ലപ്പോഴും ഓൺലൈൻ വന്നു കുത്തി കുറിക്കുന്ന അവളുടെ പാതി മുറിഞ്ഞ, ചിതറിയ ഏതാനും വാക്കുകൾക്ക് വേണ്ടി മാത്രം അവൻ വേഴാമ്പലായി മാറിയിരുന്നു.

തിരക്കിനിടയിൽ വല്ലപ്പോഴും വന്നെത്തുന്ന അവളുടെ വരികൾകൊണ്ടാണ് അവൻ തന്റെ നല്ല സ്വപ്‌നങ്ങൾ നെയ്യുന്നതെന്നതിനാൽ...., ഉറങ്ങുവാൻ കൊതിക്കുന്ന കണ്ണുകൾക്ക് അന്നും നിരാശയോടെ കാത്തിരിപ്പ് തുടരേണ്ടി വന്നു.

ഒടുവിലോരുനാൾ....

അവന്റെ പാതി നെയ്യപ്പെട്ട സ്വപ്‌നങ്ങൾക്കെല്ലാം, ഇഴകളില്ലാ വസ്ത്രങ്ങൾ പോലെ...
ഇരുളിൻ മറവിലെങ്ങോ
പോയി മറയേണ്ടി വന്നു.

അനാഥൻ !!!


ച്ഛനും അമ്മയും - സ്നേഹം കൊണ്ട് മാത്രം വീർപ്പുമുട്ടിച്ച രണ്ടു വ്യക്തികൾ!!

കാലം അവരിൽ ജരാനരകൾ കൊണ്ട് ചിത്രങ്ങൾ വരച്ചപ്പോൾ, എൻ്റെ  കുടുംബം എന്ന പരിധിയിൽ നിന്നവർ മാറ്റി നിർത്തപ്പെട്ടു.

പാതിമെയ്യായ് കരുതിയവൾക്കു മുന്നിൽ ബന്ധങ്ങൾക്കു മേലെ പറക്കുന്ന പരുന്തിൻ ചിറകുകൾ വിടർന്നപ്പോൾ, വേദനയോടെ തിരിച്ചറിഞ്ഞു ഞാനാദ്യമായെൻ അനാഥത്വം.

അച്ഛനും അമ്മയും ഇല്ലെങ്കിൽ  ഞാൻ വെറും ഒരനാഥൻ മാത്രം!!!

പുട്ടിംഗ് !!

രാഴ്ചത്തെ യാത്ര കഴിഞ്ഞ് ഇന്നലെ വളരെ വൈകി ആണ് തിരികെ എത്തി കിടന്നത്.നല്ല ഉറക്കത്തിനിടയില്‍ ആരോ കതകില്‍ ആഞ്ഞിടിക്കുന്നു.

"ഭായി ഭായി ...ഭായി ...."

എന്ന് പുതുമഴയത്ത് കരയുന്ന മാക്രി കണക്കെയുള്ള 
പരിചയമില്ലാത്ത വൃത്തികെട്ട ശബ്ദം കേട്ടു ഞെട്ടി ഉണര്‍ന്നു.നേരം വെളുക്കുന്നതിനു മുന്നേ തന്നെ ഇതാരാ എന്നറിയാന്‍ നോക്കുമ്പോള്‍ തെക്കുവടക്ക് നിക്കുന്ന കോങ്കണ്ണുകളും,കടിച്ചു തുപ്പിയ മാങ്ങാണ്ടി പോലത്തെ തലയും,പിക്കപ്പ് പോയ ബലൂണ്‍ പോലെ തൂങ്ങിയ വയറും, വയറില്‍ തൂകിയിട്ട വാഴ പിണ്ടി പോലത്തെ കാലുകളും ഒക്കെയായി ഷേപ്പ് പോയ ഉണ്ടന്പൊരിയില്‍ പാന്സ്സുവലിച്ചു കേറ്റിയ പോലൊരു രൂപം മുന്നില്‍!!

ചാണകം മെഴുകിയ തറയില്‍ വീണ കാക്ക കാഷ്ടം പോലുള്ള വിഡ്ഢിത്തം നിറഞ്ഞ ആ ചിരിയും മുട്ടനാടിൻ്റെ  കൂട്ടില്‍ കയറിയ പോലുള്ള അവിഞ്ഞ "വാട"യും  കൂടി ചേര്‍ന്നപ്പോള്‍ തന്നെ ആളെ പിടികിട്ടി നാട്ടിലെ കുട്ടി നേതാവ് ഹരിഹർജി.

ഭരണം മാറിയതോടെ ജീവിക്കാന്‍ മര്ഗാമില്ലാതെ വന്നപ്പോള്‍ പുതിയ പരുപാടി തുടങ്ങിയിരിക്കുകയാണ് കക്ഷി.ഇരന്ന് തിന്നുക.
ഓരോ ദിവസ്സവും ആരുടെ എങ്കിലും ഒക്കെ വീട്ടില്‍ എന്തെകിലും ഒക്കെ പരിചയം വച്ച് കയറി ചെല്ലും.പിന്നവിടെനിന്നും അടിച്ചിറക്കിയാലും പോകില്ല.ഒടുവില്‍ എറിഞ്ഞോടിച്ചു,ചാണകം തളിക്കാറാണ് പതിവ്.

അങ്ങിനെ ഉള്ള വരവാണ് ഇതും.

"കയറി വാ" എന്ന വിളിക്ക് കാത്തു നില്‍ക്കാതെ നേരെ കയറി അടുക്കളയില്‍ എത്തി.

ഓടി നടന്ന് പാത്രങ്ങളെല്ലാം പൊക്കി നോക്കി.എല്ലാം കാലി!!
കുടിക്കുവാന്‍ ഒരു തുള്ളി വെള്ളം പോലും ഇല്ല.

അപ്പോളാണ് ഒരു പൊതി കണ്ണില്‍ പെട്ടത്.

പിന്നൊന്നും നോക്കിയില്ല ചാടി എടുത്ത് അഴിക്കലും വാരി വായിലോട്ടു തള്ളലും ഒപ്പം കഴിഞ്ഞു.

അടുക്കളയില്‍ കയറി ഇയാളിതെന്ത് ചെയ്യുവാ എന്നറിയാന്‍ ചെന്ന് നോക്കുമ്പോള്‍ ആപ്പിനിടയില്‍ മര്‍മം കുടുങ്ങിയ കരിങ്കുരങ്ങിന്‍റെ മുഖ ഭാവത്തോടെ നിൽക്കുന്ന നേതാവ്!! ഒരക്ഷരം മിണ്ടുന്നില്ല.

കാര്യമറിയാതെ സൂക്ഷിച്ചു നോക്കിയപ്പോളാണ് നേതാവിൻ്റെ കൈയിലെ പൊതി കണ്ണില്‍ പെട്ടത്.

യാത്ര കഴിഞ്ഞു വൈകി വന്നതിനാല്‍ രാവിലെ വേസ്റ്റ് കൊണ്ടുപോകുന്ന വണ്ടി വരുമ്പോള്‍ കളയാം എന്ന് കരുതി പൊതിഞ്ഞുകെട്ടി വച്ചിരുന്ന സാധനം!!

2 വയസ്സുള്ള വൈക മോള്‍ കിടക്കുന്നതിനു മുന്നേ വയറൊഴിപ്പിച്ച സാധനം!!

താനിതെന്തു @#$%^& ആണ് കാണിക്കുന്നത്??

എന്ന് ചോദിച്ച് എറിഞ്ഞോടിക്കുമ്പോള്‍ നേതാവ് പിറുപിറുക്കുന്നുണ്ടാരുന്നു....

"വിശപ്പിന്‍റെ അസുഖം കൂടിയപ്പോ പൊതിയില്‍ എന്താന്ന് നോക്കിയില്ല ഭായി .ഞാന്‍ കരുതി പുട്ടിംഗ് ആണെന്ന്"

കണ്ണകന്നാൽ !!


ണ്ണകന്നാൽ മ:നമകലും എന്നത് സത്യം അല്ലാത്തത് പ്രണയിനിയിൽ മാത്രമെന്ന് ഞാൻ ധരിച്ചിരുന്നു.

അകന്നു പോകുന്ന മിഴികൾ മഴയ്‌ക്കൊപ്പം പെയ്തു തോർന്നുവെങ്കിലും, ഹൃദയത്തിൽ എന്നും പെരും മഴക്കാലം തന്നെ ആയിരുന്നു.

പലരാത്രികളിൽ.... ആരവങ്ങളില്ലാതെ മഴ തകർത്തു പെയ്യുന്ന ഹൃദയത്തോടെ ഞാൻ കാത്തിരുന്നു.

ദിവസങ്ങൾ മാസങ്ങൾക്കു വഴിമാറിയ വഴിയിലെവിടെയോ... എങ്ങോ വച്ച് ഞാനറിയുന്നു.....

എന്നിൽ നിന്നും അകന്നു പോയ കണ്ണുകൾ.... ആ മനസ്സിനെയും അകത്തിതുടങ്ങിയിരിക്കുന്നു.

"ഒരിക്കലും അകലില്ല" എന്ന് കരുതിയ എൻ്റെ  ഉള്ളിലെ മഴക്കാലം, വന്യതയോടെ പെയ്യുന്നതാരറിയാൻ???

നോക്കെത്താ ദൂരത്ത് നിന്നും, കണ്ണകന്നാലും മ:നമകലാത്ത നാല് മിഴികൾ മാത്രം തൻ മകനായി കാത്തിരിക്കുന്നുണ്ടായിരുന്നു.

മുത്തശ്ശി!!

വീട്ടിലെ മുത്തശ്ശി:
ഥകള്‍ പറഞ്ഞ് നടന്നൊരു മുത്തശ്ശി 
ഒരുനാള്‍ കണ്ടൊരു കോമള രൂപം.
കൊമ്പന്‍ മീശയും കുംഭവയറും 
കണ്ട് മയങ്ങി പാവം മുത്തശ്ശി
മോണകള്‍ കാട്ടി ചിരിച്ചൊരാമുത്തശ്ശി 
ഒരുന്നാള്‍ രാവിലോളിച്ചോടി പോയി
കഥകള്‍ കവിതകള്‍ ഒക്കെയുമായി 
കാലന്റൊപ്പം പോയൊരു മുത്തശ്ശി
പിന്നൊരു നാളില്‍ രൂപം മാറി 
കമ്പ്യൂട്ടറിനുള്ളില്‍ ചാടി കയറി.
വിഡ്ഢി പെട്ടിയിലേറിനടന്നാ 
കഥകള്‍ കവിതകളെല്ലാം ചൊല്ലി.
അങ്ങനെ ഇങ്ങനെ നാട്ടാരെല്ലാം
മുത്തശ്ശിമാരെ കാട്ടിലെറിഞ്ഞു
പകരം കടയില്‍ നിന്നും വാങ്ങി
ആയിരമായിരം മുത്തശ്ശിമാരെ!




പല്ലില്ലാ മുത്തശ്ശി:
മുറ്റം നിറയെ തുപ്പിയ മുത്തശ്ശി 
തുപ്പലിനിടയില്‍ തപ്പിനടന്നു...
താഴോട്ട് വീണൊരാ വെപ്പ്പല്ലുകളയ്യോ
കിട്ടിയതോടുവില്‍ എന്താണെന്നു 
ചൊല്ലുകില്‍ കൊല് മിഠായി നല്‍കാം




ലാലുൻ്റെ മുത്തശ്ശി: 
കീറിയ ഷഡ്ജം കണ്ട് ചൊല്ലി മുത്തശ്ശി
ലാലൂ... നിന്‍ ഷഡ്ജം കീറിയതെങ്ങനെ??
പരിപ്പ് തന്‍ ശക്തിയോ അതോ ഉരുള കിഴങ്ങോ?
ചോദ്യത്തിനൊപ്പം മുഴങ്ങി മുത്തശ്ശി തന്‍
മോണകള്‍ കാട്ടിയ ചിരികള്‍ നാലഞ്ചെണ്ണം

പെങ്ങൾ!!





                    "ടോ , ഇയാളെ എനിക്ക് ഒരുപാടിഷ്ടാ, തന്നെ കല്യാണം കഴിക്കണം എന്നാണ് എൻ്റെ ആഗ്രഹം"

അപ്രതീക്ഷിതമായി മനുവിൻ്റെ ഭാഗത്തുനിന്നങ്ങനെയൊരു നീക്കം അവൾ പ്രതീക്ഷിച്ചിരുന്നില്ല.

രേഖയും മനുവും സഹപാഠികൾ ആണ്.പണ്ടേ തൊട്ടാവാടി ആണ് മനു എന്ന് രേഖയ്ക്കറിയാം.അതുകൊണ്ട് തന്നെ,മനുവിനോട് എന്ത് മറുപടി പറയണം എന്ന് അറിയാതെ അവൾ മൗനം പൂണ്ടു!!

"തനിക്കൊരു ചേട്ടനെ ഇഷ്ടമാണെന്നും അയാളെ മാത്രമേ താൻ കല്യാണം കഴിക്കുകയുള്ളു എന്നും പറഞ്ഞാലോ ??"

പെട്ടെന്ന് പറയുമ്പോൾ, അവൻ വിശ്വസിച്ചു എന്ന് വരില്ല.താൻ മനഃപൂർവ്വം അവനെ ഒഴിവാക്കാൻ പറയുന്നതാണെന്നു അവൻ കരുതിയാലോ??

മറുപടി ഒന്നും പറയാതെ ചാറ്റ് അവസാനിപ്പിച്ചുകൊണ്ട് അവൾ കട്ടിലിലേക്ക് ചരിഞ്ഞു.

മനുവിൻ്റെ സന്ദേശങ്ങൾ ചാറ്റിൽ വരുന്നതിൻ്റെ സൂചനയുമായി ഫോൺ പലവട്ടം ശബ്‌ദിച്ചു.

താൻ നല്ലൊരു ഫ്രണ്ട് ആയി, അല്ലെങ്കിൽ സഹോദരനായി കണ്ടിരുന്ന മനുവിന് എന്താ തന്നോട് അങ്ങിനെ തോന്നാൻ??

അവനോടു ഇടപെടുമ്പോൾ കുറെ കൂടി അകലം പാലിക്കേണ്ടതായിരുന്നില്ലേ??


                              പിന്നീട് പല നാളിൽ മനു രേഖയേ ഫോണിൽ വിളിച്ചു.എല്ലാ കോളുകളും അവൾ അവഗണിച്ചുകൊണ്ടിരുന്നു.
"ചില കാര്യങ്ങൾ ചെയ്യേണ്ട സമയത്ത് ചെയ്തില്ലെങ്കിൽ.............,
പറയേണ്ട സമയത്ത് പറഞ്ഞില്ലെങ്കിൽ........
തിരുത്താനാവാത്ത വിധം അത് കൈവിട്ടു പോകും" എന്ന അവൾക്കു ഏറ്റവും ഇഷ്ടമുള്ള ഒരാൾ ഇടയ്ക്കിടെ പറയാറുള്ള വാക്കുകൾ അവൾ വീണ്ടും വീണ്ടും ഓർത്തുകൊണ്ടിരുന്നു.ആ വാക്കുകൾ എന്തോ മുന്നറിയിപ്പ് തരുന്നത് പോലെ!!

എങ്കിലും പിന്നെയും കുറെ നാളുകൾ വേണ്ടി വന്നു അവളിൽ ധൈര്യം നിറയുവാൻ.

ഒടുവിൽ ഒരുനാൾ അവൾ മനുവിനെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തി.അവളുടെ പ്രണയത്തെ കുറിച്ച് എല്ലാം കേട്ടറിഞ്ഞ നിമിഷം അവിടൊരു പെങ്ങൾ ജനിക്കുകയായിരുന്നു.
"ഇനി മുതൽ നീ എനിക്ക് പെങ്ങൾ ആണ്, നീ എന്നെ പെട്ടെന്ന്  ഒഴിവാക്കരുത്.എൻ്റെ ചാറ്റുകളും, ഞാനാകെ തകർന്നു പോകും "
തന്നെ പെങ്ങൾ ആയി കണ്ട തൻ്റെ  ചങ്ങാതിയോടു അവൾക്കു സഹതാപവും കരുണയും തോന്നി.തൊട്ടാവാടിയായ മനു, താൻ പറഞ്ഞത് ശരിയായ രീതിയിൽ ഉൾക്കൊണ്ടതിൽ അവൾക്കു ആശ്വാസവും സന്തോഷവും തോന്നാതിരുന്നില്ല.

               മാസങ്ങളും വർഷങ്ങളും പലതും കടന്നുപോയി.ഇപ്പോളും മനു അവളെ പെങ്ങളായി തന്നെ കാണുന്നു.പെങ്ങളുമായി എപ്പോഴും ചാറ്റ് ചെയ്യുവാൻ അവൻ ആഗ്രഹിച്ചിരുന്നു.രക്തബന്ധത്തിൽ കൂടി കിട്ടിയ പല പെങ്ങൾമാരേയും തിരിഞ്ഞു പോലും നോക്കിയില്ല എങ്കിലും, ഒരിക്കൽ തനിക്ക് പ്രണയം തോന്നിയിരുന്ന "രേഖ" പെങ്ങൾക്ക് "ഉമ്മയും", "ഐ ലവ് യു" സന്ദേശങ്ങളും മുടങ്ങാതെ അയക്കാൻ അവൻ പ്രത്യേകം ശ്രദ്ധിക്കാറുണ്ടായിരുന്നു.അവൾ തൻ്റെ സന്ദേശങ്ങളെ തെറ്റിദ്ധരിക്കാതിരിക്കുവാൻ വേണ്ടി "നീ എൻ്റെ പെങ്ങൾ ആണ്, നിന്നെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു പെങ്ങളെ,പെങ്ങളുടെ നെറുകയിൽ ഉമ്മ" എന്നീ ഞൊടുക്ക് വിദ്യകളിലൂടെ അവളുമായി കൂടുതൽ കൂടുതൽ അടുക്കുവാൻ മനു കിണഞ്ഞു ശ്രമിക്കുകയായിരുന്നു.


"പെങ്ങൾ" എന്ന വിളിയുടെ മറവിൽ തൻ്റെ പ്രണയം കൈമാറുവാൻ ശ്രമിക്കുകയാണ് മനു എന്നറിയാതെ,അവൻ കാണിക്കുന്ന അടുപ്പം തൻ്റെ ജീവിതത്തിലെ ഒറ്റപ്പെടലിനിടയിൽ ഒരാശ്വാസമായി അവൾ കാണുകയുണ്ടായി.

*********************

തന്നെ സ്വന്തം സഹോദരി ആയി കണ്ടിരുന്ന ഒരാളോടുള്ള അതിയായ പ്രണയം കാരണം, ഇപ്പോൾ മനു ചെയ്യുന്നത് പോലെ വര്ഷങ്ങൾക്കുമുന്നെ രേഖയും, പെങ്ങളുടെ സ്ഥാനത്ത് നിന്നുകൊണ്ട്,"തന്നെ പ്രണയിനിയായി കാണണേ" എന്നഗ്രഹിച്ചുകൊണ്ട്.....  ഒരാൾക്ക് ചുംബനങ്ങളും സ്നേഹസമ്മാനങ്ങളും തുടർച്ചയായി ചാറ്റിൽ കൂടി നൽകിയിരുന്നു.

"പെങ്ങളിൽ" നിന്നും "പ്രണയിനിയിലേയ്ക്ക്" അദ്ദേഹത്തിൻ്റെ മനസ്സുമാറുവാൻ വേണ്ടി പ്രാർത്ഥനകളും  വഴിപാടുകളുമായി കഴിഞ്ഞിരുന്ന ആ പതിനെട്ടു മാസങ്ങൾ രേഖയുടെ മനസ്സിൽ നിന്നും മാഞ്ഞിരുന്നുവോ എന്നറിയാതെ..... കാലം മുന്നോട്ട് പോയിക്കൊണ്ടേയിരുന്നു.

************************
*********
***













Friday, 6 January 2017

ചാലക്കുടി ചന്തയ്ക്ക് പോയപ്പോൾ...

"നീ വരുന്നേനു മുന്നേ തന്നെ ഞാനവിടിണ്ടാവൂ..ഡാ ചാപ്പട്ടേ..."
എന്ന വാക്കും വിശ്വസിച്ച്, എറണാകുളം വരെ ഉണ്ടാക്കുന്ന ടിക്കറ്റ് വകവയ്ക്കാതെ ചാലക്കുടിയിൽ ചാടി ഇറങ്ങിയ കണ്ടിട്ടോ എന്തോ,  "ങ്യേേ....യേ.......ഹെ..ഹെ..ഹ..ഹ..ഹ..." എന്ന ചാലക്കുടിക്കാരന്‍റെ ചിരിയോടെ ട്രെയിൻ എറണാകുളത്തെ കൊതുകുകടി കൊള്ളാനായി ചന്തിയും കുലുക്കി യാത്രയായി.
പല്ലുതേയും കുളിയും കഴിഞ്ഞു നേരത്തേ ഹാജരായ സൂര്യേമ്മാൻ കിഴക്ക് വിട്ട്തുടങ്ങിയിരുന്നു.സ്റ്റേഷൻ പരിസരത്ത് മൂടി പുതച്ച് കിടക്കുന്നവർക്കിടയിലും, കുത്തിയിരുന്നുറങ്ങുന്നവർക്കിടയിലും, കൊച്ചുവെളുപ്പാന്കാലത്ത് വെളിക്കിറങ്ങി മടങ്ങുന്നവർക്കിടയിലും ഒന്നും, എന്നെ കൂട്ടാൻ വരാമെന്നു പറഞ്ഞ ആളെ കണ്ടില്ല .ഫോൺ വിളിച്ചപ്പോ സകല നമ്പറും ഓഫ്.ഒടുവിൽ രണ്ടും കൽപ്പിച്ച് ഐ.എസ്സ്.ഡി വിളിച്ചു."ആ @@#$%* നാട്ടിൽ ആണ് " എന്ന് ഫോൺ എടുത്ത ആരോ ഉറക്കച്ചടവിൽ സുഭാഷിതങ്ങള്‍ പറഞ്ഞിട്ട് ഫോൺ കട്ട് ചെയ്തു.നാട്ടിലെ നമ്പർ എല്ലാം ഓഫ്,അഡ്രസ്സ് അറിയുകേം ഇല്ല !!

"ഈശ്വരാ.. പണി പാളിയോ?? " എന്ന് ചിന്തിച്ചു നിൽക്കുമ്പോൾ "ഊ..ഞ്ഞാ..ലാ...ഊ..ഞ്ഞാ..ലാ..." എന്ന റിങ് ടോണോടെ മച്ചാന്‍റെ വിളി വന്നു.സംഗതി അറിഞ്ഞ മച്ചാനും അതേ പാട്ട് തന്നെ പാടി തന്നു.

ഏഴുമണി കഴിഞ്ഞിട്ടും, "മണിക്കുട്ടി" ഏതോ ഒരുവന്‍റെ പിന്നാലെ ഓടിക്കൊണ്ടേയിരുന്നു.

അവസാന ശ്രമമെന്ന നിലയിൽ ഒരിക്കൽ കൂടി വിളിച്ചപ്പോൾ മറുതലയ്ക്കൽ നിന്നും ഒരു അപശബ്ദം.ഒരു ഹരിനാമകീർത്തനം പാടി മുഴുമിപ്പിക്കും മുന്നേ... ഒരു കാറ് വന്നു നിന്നു.

കാറിനുള്ളിൽ ഈത്തയും ഒളിപ്പിച്ച്, വര്ഷങ്ങളായി തേയ്ക്കാത്ത പല്ലുകള്‍ കാട്ടി ഇളിച്ചുകൊണ്ട്, ഒരു വികൃത രൂപം- സജീവേട്ടൻ !!

"നീയെന്താ നേരത്തെ വിളിക്കാഞ്ഞത്?" എന്നതിനു മറുപടിയായി വന്ന സരസ്വതീ ന:മസത്ഭ്യം ഞാൻ ഉമിനീരിനൊപ്പം മനപൂര്‍വ്വം വിഴുങ്ങി.

വലിയൊരു സ്കൂളിന്‍റെ മതിലിനോട് ചേർന്നൊരു ചെറിയ സ്കൂൾ മുറ്റത്ത് വണ്ടി നിന്നു.യൂണിഫോം ധാരികളായ ഒരു ഡസൻ പിള്ളേര്‍ അവിടെ തേരാ പാരാ നടപ്പുണ്ട്.രണ്ടില്‍ പഠിക്കുന്ന ഒരു കാന്താരിക്കുട്ടി,ഷട്ടറില്ലാത്ത മോണകള്‍ കാട്ടി കൊഞ്ഞനം കുത്തിയിട്ട് ഓടി പോയി.

"അത്തള പിത്തള തവളാച്ചി
ചുക്കുമേലിരിക്കണ ചൂലാപ്പ്
മറിയം വന്ന് വിളക്കൂതി.........
ഗുണ്ടാമണി..... സാറാ പീറാ
മാറാ... കീറാ.... കോറാ...
കുട്ടകള്‍ നിറയെ ഡോ.....ട്ട് !!"

പാട്ട് കേട്ട് പിള്ളാരെല്ലാം അസംബ്ലി നിക്കുംപോലെ ഹാളില്‍ നിരന്നു.

"ഇതെന്‍റെ മൂത്തത്, രണ്ടാമത്തവൾ...
...............
...........
......
ഒടുവിലത്തവൾ ..."
എന്നും പറഞ്ഞു സജീവേട്ടന്‍ ഒടുവില്‍ പല്ലില്ലാ കാന്താരിയെ കൂടി പരിചയപ്പെടുത്തി കഴിഞ്ഞപ്പോൾ ആണ് സ്കൂൾ അല്ല, അതാണ് സജീവേട്ടന്‍റെ വീടെന്നു മനസ്സിലായത്.മാസാ മാസം നാട്ടില്‍ വന്നാല്‍ സ്വന്തമായി സ്കൂള്‍ അല്ല ജില്ല പണിയാം എന്ന് പച്ചമാങ്ങ വചനം ഞാനോര്ത്ത് പോയി.

ചാലക്കുടി വന്നിറങ്ങിയപ്പോൾ മുതൽ പുട്ടാലുമാമനെ വിളിക്കുന്നതാ.അപ്പോൾ മുതൽ ഒരേ ഉത്തരം, "പുറപ്പെട്ടു..... പുറപ്പെട്ടു".മാന്നാര്‍ മത്തായിയെ മനസ്സാ തെറി വിളിച്ച് കൊണ്ട് ഞാന്‍ കുളിക്കാന്‍ കയറി.കുളികഴിഞ്ഞു വന്നപ്പോള്‍ ചായ കിട്ടി.
അതിനിടയിൽ പല വട്ടം ഗുണ്ട വിളിച്ചു.ബാംഗ്ലൂർ ഉള്ള നുമ്മ ഇവിടെ എത്തിയിട്ടും എറണാകുളത്ത് നിന്നും പാണ്ടിപട എത്താഞ്ഞതിൽ പ്രതിക്ഷേധിച്ചുകൊണ്ട് ഞങ്ങൾ ചാലക്കുടി ചന്തയ്ക്ക് പോകുവാൻ തീരുമാനിച്ചു.

ചന്തയിൽ ചെന്നപ്പോൾ അവിടുള്ള അണ്ടനും അടകോടനും വരെ സജീവേട്ടനെ അറിയാം.പണ്ടത്തെ ചന്ത നിരങ്ങിയെ അവര്‍ മറക്കില്ലല്ലോ!!

പന്നിഇറച്ചി, കോഴിയിറച്ചി,ഒരു ചാക്ക് പച്ചക്കറി,ചപ്പാത്തി,വട എന്നിവ വാങ്ങിയപ്പോളേക്കും പാണ്ടിപ്പട ഹാജർ.മറ്റു സാധനങ്ങൾ വാങ്ങുവാൻ അവരെ ഒരു സൂപ്പർ മാർക്കറ്റിലേയ്ക്ക് തള്ളി വിട്ടശേഷം വാങ്ങിയതെല്ലാം വണ്ടിയിൽ കയറ്റി, നേരെ സൂപ്പർമാർക്കറ്റിലേയ്ക്ക്!!

അവിടുന്ന് മീൻ,അരി , പലചരക്ക് സാധനങ്ങൾ എന്നിവയും കൂടി വാങ്ങിയശേഷം സജീവേട്ടന്‍റെ വീട്ടിലേയ്ക്ക് മടങ്ങി ചെന്നു.സജീവേട്ടനെ കണ്ട്, ഈ മാരണം പിന്നേയും വന്നോ എന്ന ഭാവേന സജീവേടത്തി അടുക്കളയിലേയ്ക്ക് വലിഞ്ഞു.മാരകായുധങ്ങളുമായി ചേച്ചി മടങ്ങി വരുംമുന്നേ ഞങ്ങൾ രണ്ടു വണ്ടിയിലായി മുല്ലശ്ശേരി ലക്ഷ്യമാക്കി യാത്ര തിരിച്ചു.
(ശാന്തത്തപ്പനും പുട്ടാലുവും)

വാർദ്ധക്യപുരാണം വായിച്ച്കൊണ്ടിരുന്ന  പുട്ടാലുനെ സൈഡിലിരുത്തി, പുട്ടാലുന്‍റെ തേര് ശാന്തത്തപ്പൻ തെളിച്ചുതുടങ്ങി.ആ വാഹനത്തിൽ ആർട്ടിസ്റ്റ് വിപിൻദാസ്സ്,മച്ചാൻ,കുഞ്ഞുശാന്തത്തപ്പൻ എന്നിവരും ഉണ്ടാരുന്നു.സജീവേട്ടനും ഞാനും കയറിയ വണ്ടിയിൽ ആണ് വട പോലുള്ള ഭക്ഷണ സാധനങ്ങൾ എന്ന് കണ്ട സിനു,ഒരു കള്ള ചിരിയോടെ പുട്ടാലു വണ്ടിയിൽ നിന്നും ഇറങ്ങി ഞങ്ങടെ വണ്ടിയിൽ കയറി.
(വട കണ്ടു കൊതിച്ച്‌ വണ്ടി മാറുന്ന സിനു)

അവിടുന്ന് നേരെ പോയത് സജീവേട്ടന്‍റെ കമ്പനിയിലേയ്ക്ക് ആണ്.വർഷങ്ങൾക്കു ശേഷം കമ്പനിയിൽ കാലുകുത്തിയ സജീവേട്ടനെ മറ്റു പാർട്നേർസ്  കൂമ്പിനിടിച്ച് വരവേറ്റു.വെള്ളം നിറയ്ക്കാനുള്ള സിന്തറ്റിക് ടാങ്ക് ഉണ്ടാക്കുന്ന കമ്പനി.അവിടുള്ള ഓരോ ഘട്ടങ്ങളും സജീവേട്ടൻ ഓടി നടന്ന് പറഞ്ഞു തന്നു.ചാക്കിൽ നിറച്ച് വച്ചിരുന്ന റോ മെറ്റീരിയല്‍ കൽക്കണ്ടം ആണെന്ന് പറഞ്ഞു തിന്നാൻ ഒരുങ്ങിയ സിനുവിനെ ബംഗാളി പണിക്കാർ ഓടിച്ച് വിട്ടു.
(ചാക്കിൽ ഉള്ളത് കളർ ക്രിസ്റ്റൽ ആണ് )

ഏതു കളർ ആണോ വേണ്ടത് അതിൻ്റെ കളർ ക്രിസ്റ്റലുമായി ഉരുക്കി ചേർത്ത് നൂൽ പോലെ വരുന്ന മിശ്രിതം, വെള്ളം നിറച്ച പാനലിൽ കൂടി കടത്തിവിട്ടു തണുപ്പിച്ച് ചെറു കഷ്ണങ്ങളായി മുറിച്ച് എടുക്കുന്നതും മിഷ്യൻ വഴി.



അങ്ങിനെ പൊടിച്ച് ചാക്കിൽ നിറച്ചിരിക്കുന്ന പൊടി സർഫ് എക്സൽ ആണെന്നുകരുതി അടിച്ചുമാറ്റി സഹധർമനിക്കു കൊടുത്ത ശാന്തപ്പൻ ഒരാഴ്ച കിടപ്പിലായിരുന്നു എന്നത് ഇന്നും ആരും അറിഞ്ഞിട്ടില്ല എന്നതാണ് സത്യം.

ഈ പൊടി അച്ചിൽ ഇട്ട് ഉരുക്കി തണുപ്പിച്ച് വാട്ടർ ടാങ്കുകൾ ഉണ്ടാക്കുന്നു


വാട്ടർ ടാങ്കുകൾ കണ്ട് അന്തം വിട്ടു ഒരു മൂലയിൽ മാറി നിന്നിരുന്ന പുട്ടാലുമാമനെ,"ഉടുപ്പിട്ട ടാങ്ക്" എന്നും പറഞ്ഞുകൊണ്ട് സപ്ലൈ വണ്ടിയിൽ കയറ്റിയ ഹിന്ദിക്കാരനുമായി മച്ചാൻ മുട്ടൻ വഴക്കുണ്ടാക്കി.
(പുട്ടാലു മാമൻ)

ഒടുവിൽ ഹിന്ദി അറിയാവുന്ന ഏക വ്യക്തിയായ ശത്തപ്പൻ ഇടപെട്ട് പുട്ടാലുവുമായി ഞങ്ങൾ യാത്ര തിരിച്ചു.
(മച്ചാനും സിനുവും)

ഹൈവേയിൽ കയറിയപ്പോൾ പിന്നിൽ വന്നിരുന്ന ശാന്തത്തപ്പ വാഹനം പോലീസ്സ് പൊക്കി.ഫൈൻ  കൊടുത്ത് നേരെ മുല്ലശ്ശേരിക്ക്.പോകുന്ന വഴി അഞ്ചു കിലോ പച്ച കപ്പ കൂടി വാങ്ങി.

************************************
ഗുണ്ടാ സങ്കേതത്തിൽ ചെല്ലുമ്പോൾ ഉച്ച ഉച്ചര ആയി.വിശപ്പിന്‍റെ വിളി കൂടി കൂടി വന്നതിനാൽ, അൽപ സമയം ഗുണ്ടയുടെ തോന്ന്യാസങ്ങൾ കേട്ട ശേഷം എല്ലാവരും കൂടി അടുക്കളയിലേയ്ക്ക്.അടുക്കളയിൽ അടിച്ചു തളിക്കാരി ആയി ഒരാളെ ഗുണ്ട തയാറാക്കി നിർത്തിയിരുന്നു.ജീവിതത്തിൽ ആദ്യമായി അടുക്കളയിൽ കയറുന്ന ഭാവത്തിൽ നിന്ന അടിച്ചു തളിക്കാരി അബിതജിയെ ശാന്തപ്പനും മച്ചാനും കൂടി ചട്ടുകത്തിന് തല്ലിയും കുത്തിയും ഓരോരോ പണികൾ ചെയ്യിപ്പിച്ച് തുടങ്ങി.
(മച്ചാൻ, അബിതാജി, ശാന്തത്തപ്പൻ)

"ഇറച്ചികളും മീനും കഴുകി തരാം,പച്ചക്കറികൾ വൃത്തിയാക്കിത്തരാം........നിങ്ങൾ പറയുന്ന എന്തും ചെയ്യാം....... എന്നേയും കൊണ്ടോകണം ബ്ലീ....സ്സ്!!" എന്നൊക്കെ പറഞ്ഞു കൂടെ കൂടിയ പുട്ടാലു മാമനെ പിന്നെ കണ്ടത് വിളമ്പി വച്ച ഭക്ഷണത്തിന് മുന്നിൽ ആണ്!!


ശാന്തപ്പൻ വക ചിക്കൻ "തട്ടി കൂട്ട്" ആയിരുന്നു ആദ്യം തയാറാക്കിയത്.അതിനിടയിൽ ഒരു കലത്തിൽ ചോറ് വയ്ക്കാൻ അബിതാജിയോട് പറഞ്ഞേൽപ്പിച്ചിട്ട്, അറിയില്ല എന്ന് പറഞ്ഞതിനാൽ ആ പണി പാവം 'അമ്മ ഏറ്റെടുത്ത് ഭംഗിയാക്കി.
(ചിക്കൻ തട്ടികൂട്ട്)

വാചകത്തിൽ മുന്നിലും പാചകത്തിൽ പിന്നിലും ആയ അബിതാജി യെ നാണിപ്പിച്ചു കൊണ്ട്,പച്ചക്കറി ഒരുക്കൽ സജീവേട്ടനും,കറിക്കരിയാൽ മച്ചാനും, കപ്പ നേരെ ആക്കൽ ആർട്ടിസ്റ്റ് വിപിൻദാസും ഏറ്റെടുത്ത് വിജയിപ്പിച്ചു.വെസ്റ്റ് പെറുക്കി കളയുന്ന പണി അബിതാജി ഭംഗിയായി ചെയ്തു.
(മച്ചാൻ,നുമ്മ, വിപിൻദാസ്സ്)

അപ്പോഴും ആ വഴി വരാഞ്ഞ പുട്ടാലുമാമൻ, ചെത്ത് കള്ളാണെന്നു പറഞ്ഞു ഗുണ്ട കൊടുത്ത പുളിച്ച കഞ്ഞിവെള്ളം മോന്തി ഫിറ്റായി.അതിനിടയിൽ ഞങ്ങൾ അടുത്ത ഘട്ടം പാചകത്തിലേയ്ക്ക് കടന്നു.

മീൻകറി, മീൻ ഫ്രൈ, മോരുകറി, രസം,പന്നിയിറച്ചി എന്നിവ പാവം സ്മിനേഷ് ഏറ്റെടുത്ത് കൊതിയൂറും വിഭവങ്ങൾ ആയി തയ്യാറാക്കി.അപ്പോഴേയ്ക്കും മച്ചാനും ആർട്ടിസ്റ്റും കൂടി കപ്പ തയ്യാറാക്കി.ഞങ്ങൾ ഉണ്ടാക്കിയ വിഭവങ്ങളുടെ വാസന അടിച്ച് ഗുണ്ടയുടെ സഹായികളായ കൊച്ചു ഗുണ്ടകൾ  ജൂബി, സെബു,അനിയൻ വിജീഷ്, പിന്നെ ആരെല്ലാമോ വേഗം ഭക്ഷണം വിളമ്പൂ എന്നും പറഞ്ഞു വന്നു.


അബിത സുരേഷ്ജിക്ക് അനുവദിച്ച പരോൾ തീർന്നതിനാൽ, ഭക്ഷണത്തിനു മുന്നേ ഗുണ്ട, അബിതജി,ജൂബി എന്നിവർക്ക്  ഞങ്ങൾ ഓണകോടികൾ കൈമാറിയ ശേഷം, ചില ഫോട്ടോകൾ എടുത്തു.

ഞങ്ങൾക്കായി കൊണ്ടുവന്ന വിം ഇട്ടുണ്ടാക്കിയ ബീഫ് ഫ്രൈയും,മച്ചാനും എനിക്കും ഓരോ മുണ്ടുകളും തന്ന ശേഷം പിന്നേയും ചുറ്റി പറ്റി നിന്നിരുന്ന അബിതാജി യെ എല്ലാവരും ചേർന്ന് എറിഞ്ഞോടിച്ചു.

പോകുന്നതിന് മുന്നേ.. ചെകുത്താൻ കോട്ട പരട്ട ഉണ്ണി നടത്തിയ മത്സരത്തിൻ്റെ വിജയികളായ അബിതജി യ്ക്കും സന്ധ്യജി യ്ക്കും ഉള്ള സമ്മാനങ്ങൾ മിസിസ്സ് സുരേഷ്ജി യെ ഏൽപ്പിക്കാനും മറന്നില്ല.
(മച്ചാൻ സ്പെഷ്യൽ)

അപ്പോളേക്കും വിശപ്പിൻ്റെ അസുഖം മൂർദ്ധന്യാവസ്ഥയിൽ എത്തിയിരുന്നു.എല്ലാവരും കൂടി കൈയിട്ട് വാരി കുംഭ നിറച്ച് കഴിഞ്ഞപ്പോളേയ്ക്കു സജീവേട്ടൻ സ്പെഷ്യൽ സോമരസം മുന്നിലെത്തി.
(സോമരസം കണ്ട് ഓടിവന്ന പുട്ടാലു)

പിന്നെ.....ൻ്റെ സാ....റേ.......
ചുറ്റിലുള്ളതൊന്നും കാണാൻ പറ്റിയില്ല.

"നീ..യറിഞ്ഞോ.... മേലെ മാനത്ത്...
ആയിരം ഷാപ്പുകൾ തുറക്കുന്നുണ്ടേ...
ആ.. സ്വർഗ്ഗത്തിലേ... മുത്തശ്ശൻമാർ.......
..............     ...........    ...............     ...................
..............     ...........    ...............     ...................
ലാ ..ല ...ല ലാ ........ലാ..ലാ ...ല ല ലാ..."


ഒന്നാഘട്ട പോളിംഗ് വിജയകരമായി തീർന്നപ്പോഴേയ്ക്കും, മൂവന്തി മോന്താനാണെന്നും പറഞ്ഞുകൊണ്ട് സൂര്യേമ്മാൻ പടിഞ്ഞാട്ട്മുറി ഷാപ്പ് ലക്ഷ്യമായി ഒറ്റ മുങ്ങൽ !! അപ്പോഴാണ് "ചുട്ട കോഴിയെ പറപ്പിക്കും"  എന്നും പറഞ്ഞു സിനു മൂന്ന് കോഴിയുമായ് വന്നത്.

കുഞ്ഞുശാന്തപ്പൻ കോഴിപറക്കുന്നത് കാണാൻ കോഴിക്കരികിൽ തന്നെ സ്ഥാനം പിടിച്ചു.
(സിനു മന്ത്രവാദി ഹോമം തുടങ്ങി)

ഹോമകുണ്ഡം ആളിക്കത്തി.ഹോമത്തിൻ്റെ ശക്തിയിൽ മൂന്നുകോഴികളും കൊക്കോ ക്കോ പാടി.  

അതേസമയം ഗുണ്ടാസങ്കേതത്തിൽ, ഗുണ്ട നഗ്ന നൃത്തം തുടങ്ങിയിരുന്നു.നിരത്തി വച്ച സോമരസ ഗ്ലാസ്സുകൾ കൂട്ടിമുട്ടിയ ശബ്ദം കേട്ട് നടുങ്ങിയ പമ്മൻ വരെ ഖത്തറിൽ നിന്നും വിളിച്ച് പൂര പാട്ടു പാടി.പമ്മൻ്റെ പാട്ടിന് മറുപാട്ട് പാടിയ ഗുണ്ടയുടെ സംഗതി താഴെ പോയത് കണ്ട മച്ചാൻ സംഗതികൾ ചേർത്ത് വച്ച് മറുപാട്ട് മുഴുമിച്ചു.താളമേളം തപ്പും പാട്ടും ഏറ്റുപിടിച്ച് ശാന്തപ്പനും, ആർട്ടിറ്റും സജീവേട്ടനും രംഗം കൊഴുപ്പിച്ചു.മുല്ലപ്പന്തൽ അനുഭവം വച്ച്‌, ആർട്ടിസ്റ്റ് പാടാൻ ചാൻസുണ്ടെന്ന് നേരത്തേ കണക്കുകൂട്ടിയ ഞാൻ മന്ത്രവാദത്തിന് ശിങ്കിടി നിന്നു.

ഒടുവിൽ ഹോമം ഫലം കണ്ടുതുടങ്ങി.ഹോമ പുകയേറ്റ് വശം കേട്ട അസുരൻ ഹോമകുണ്ഡത്തിനടുത്തെത്തി ആർത്തിയോടെ അന്തിച്ചു നിന്നു.

(മന്ത്രവാദ ശക്തിയിൽ പേടിച്ച് നിൽക്കുന്ന പുട്ടാലു)

അസുരനെ ആവാഹിച്ച് ഗ്ളാസ്സിലാക്കാൻ വേണ്ടി മന്ത്രവാദി കോക്ടെയിലിൽ മന്ത്ര ജലം തയ്യാറാക്കി.അപ്പോഴേയ്ക്കും മന്ത്രവാദ ശക്തിയിൽ ദുർമൂർത്തികൾ ഓരോന്നായി മന്ത്രകളത്തിൽ കയറി നിന്ന് തുള്ളി തുടങ്ങി.

(ഉറഞ്ഞു തുള്ളുന്ന മൂർത്തികൾ)
ഓടി നടന്നു മന്ത്രങ്ങൾ ഉരുവിട്ടതോടെ മന്ത്രത്തിന് അടിപ്പെട്ട, കൂടിനുള്ളിൽ കൂടിയിരുന്ന മാടനും, വേടനും, മറുതയും, പേയുമെല്ലാം നിൽക്കകളിയില്ലാതെ ഹോമകുണ്ഡത്തിൽ വന്നു വീണു.
(ചുട്ട കോഴിയിലൊരെണ്ണം കൊക്കി പറന്നു.)

 ചുട്ട കോഴി പറന്നു വരുന്നത് കണ്ട ഗുണ്ട മുട്ടയിട്ട് കൊക്കുന്ന കോഴിയെ പോലെ അഞ്ചാറു വട്ടം കൊക്കി വിളിച്ചു.


പിന്നെ പ്രസാദ വിതരണം ആയിരുന്നു.എത്ര വിതരണം ചെയ്തിട്ടും, കപ്പയും ബീഫും,മീനും, പന്നിയും, മോരുകാരിയും,ചപ്പാത്തിയും,ചോറും ഒക്കെ ബാക്കി വന്നു.

അപ്പോളേക്കും മണിക്കുട്ടി "ഒന്നേ...ന്നു" വീണ്ടും ഓട്ടം തുടങ്ങി.
ആഘോഷത്തിനിടയിൽ ബി.പി കൂടിയ പുട്ടാലു, മന്ത്രവാദ തകിട് പൊട്ടിച്ചെറിഞ്ഞു കൊണ്ട് അപ്പോൾ തന്നെ വണ്ടിയെടുത്ത് കൊച്ചിക്കു വിട്ടു.
(ബി.പി കൂടി നിൽക്കുന്ന പുട്ടാലു)

ബി.പി കൂടിയ മറ്റൊരാൾ ആരോരുമറിയാതെ ചാലക്കുടിക്ക് തിരിച്ചത്, ചാലക്കുടി ചന്തയ്ക്കു പോകാൻ വേണ്ടിയാണെന്ന് മാളോകർ പാടി നടന്നു.

ഉറക്കം വരാത്ത ഗുണ്ട മാത്രം ചാലക്കുടിക്കാരൻ്റെ ഒരു പാട്ട് അക്ഷരം തെറ്റാതെ വളഞ്ഞ മൂക്കും കൊഴഞ്ഞ നാവുമായി പാടിക്കൊണ്ടിരുന്നു...

"പകല് മുഴുവൻ പണിയെടുത്ത്.....
കിട്ടുന്ന കാഷിനു കല്ലും കടിച്ച്.............
നിൻ്റെ ഭാവി  കസ്ടത്തിലാക്കാല്ലേ...... 
ദാ.....സ... പ്പാ .....   നിൻ്റെ ഭാവി .....


പിറ്റേന്ന് രാവിലെ എണീറ്റ് ശന്തപ്പനും മച്ചാനും, ആര്‍ട്ടിസ്റ്റും യാത്രപറഞ്ഞു.ഞാനും സിനുവും കുറെ നേരം കൂടി കിടന്നുറങ്ങി.ഗുരുവായൂര്‍ അമ്പലം കാണണം എന്ന് പറഞ്ഞു മൂക്ക് പിഴിഞ്ഞ സിനുവിനേയും കൂട്ടി അങ്ങോട്ട്‌ പോകുവാന്‍ തന്നെ തീരുമാനിച്ചു."അമ്പലമുറ്റത്താന നിറഞ്ഞു" എന്നല്ലേ?? അതുകൊണ്ട് ആദ്യം ആനകൊട്ടില്‍ കാണാന്‍ തന്നെ പോയി.

സാമന്ത രാജാവിന്‍റെ കൊട്ടാരം ആയിരുന്ന പുന്നത്തൂര്‍ കോട്ട ഇപ്പോള്‍ ആന താവളം ആണ്.ചെല്ലുമ്പോള്‍ 54 ആനകള്‍ ഉണ്ടാരുന്നു.അതില്‍ ചിലവന്മാര്‍ മദ പാടോട് കൂടി കുറുമ്പുകാട്ടി നില്‍ക്കുന്നു.ഫോട്ടോ എടുക്കാന്‍ അനുവാദം ഇല്ലായിരുന്നു.എല്ലാ ആനകളെയും കണ്ട ശേഷം അമ്പലമുറ്റത്ത് എത്തി.സിനു അകത്ത് കയറി പ്രാര്‍ത്ഥിച്ചു.ഞാന്‍ പുറത്ത് കറങ്ങി നടന്നു.


ഒടുവില്‍ ഗുരുവായൂര്‍ കെ.എസ്സ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ വച്ച് ഞങ്ങള്‍ രണ്ടു വഴി പിരിഞ്ഞു.

ഒറ്റപ്പാലം എത്തിയപ്പോള്‍, വഴി തടഞ്ഞുകൊണ്ട് ഗണേശോല്സവം!!

രണ്ടുമണിക്കൂറില്‍ അധികം വഴിയില്‍ കിടന്നു.വിവരവും വിദ്യാഭ്യാസവും കൂടിപോയതുകൊണ്ടാവും നാട്ടില്‍ രാഷ്ട്രീയത്തിനും മതത്തിനും വകതിരിവ് നഷ്ടപ്പെടുന്നത് എന്ന് കരുതി സമാധാനിച്ചു കൊണ്ട് വീടെത്തിയപ്പോള്‍ രാത്രി എട്ടു മണി കഴിഞ്ഞിരുന്നു.

അമ്മയുടെ കൈകൊണ്ടു വിളമ്പിയ കഞ്ഞിയും ചമ്മന്തിയും മാങ്ങാ അച്ചാറും കൂട്ടി അത്താഴം കഴിഞ്ഞു കിടക്കുമ്പോള്‍.... 

നിസ്വാര്‍ത്ഥമായ സൌഹ്രതങ്ങള്‍ എന്നെന്നും നിലനില്‍ക്കണേ എന്ന പ്രാര്‍ത്ഥന മാത്രം!!








ഇട്ടുണ്ണാന്‍റെ ഫാമിലെ പാമ്പ് !!

പമ്മൻ്റെ  കുട്ടി വൈഗ മോളുടെ പിറന്നാൾ ആഘോഷവും, തുടർന്ന് ചാലക്കുടി യാത്രയും ആഘോഷങ്ങളും കഴിഞ്ഞു കിടന്നപ്പോൾ പുലർച്ചെ രണ്ടുമണി കഴിഞ്ഞിരുന്നു.

നല്ലൊരുറക്കത്തിലേയ്ക്കൊരു സ്വപ്നത്തിൻ്റെ അകമ്പടിയോടെ വഴുതി നീങ്ങിയപ്പോൾ ആണ് ഒരു വികൃത രൂപം ജനൽവഴി കടന്നു വന്ന് ആസനവും ചൊറിഞ്ഞു മൂക്കും തിരുമ്മി എന്തൊക്കെയോ ചെയ്യുന്നകണ്ടത്. ഉറക്കപിച്ചിലാണേലും ആളെ തിരിച്ചറിഞ്ഞു- ആദിവാസി മൂപ്പൻ വാസുമാഷ്.
(കൊച്ചുവെളുപ്പിനെ ഒരുങ്ങി നിൽക്കുന്ന ആദിവാസി)

രണ്ടുമണിവരെ പഴമ്പുരാണങ്ങൾ പറഞ്ഞു ശല്യം ചെയ്തതും പോരാഞ്ഞു ദേ പിന്നേം വന്നോ എന്ന് കരുതി കണ്ണടയ്ക്കാൻ  തുടങ്ങിയപ്പോൾ തൊട്ടു പിന്നിലായി ലവനും- മച്ചാൻ!!

സമയം നാലുമണിയായിട്ടേ ഉള്ളു, ഇവനൊന്നും ഉറക്കമില്ല ??

പിന്നെ കുറെ തവണ അവർ മാറി മാറി മുറിയിൽ വരുകയും പോകുകയും ഒക്കെ ചെയ്തു.ആദിവാസിക്കു രാവിലെ 8 മണിക്കുള്ള ട്രെയിനിൽ പോകേണ്ടതാണ്.അതിനുള്ള ഒരുക്കം ആണ്.എന്നാൽ ഈ മാച്ചാനിതെന്തിൻ്റെ കേടാ?? ഇനി ഇവൻ ആദിവാസിയുടെ കൂടെ കാട്ടിലോട്ട് കുടിയേറി പാർക്കാനുള്ള പോക്കാണോ??
എന്ത് കുന്തേലും ആവട്ടെ, എന്ന് കരുതി കണ്ണടച്ചു.

എന്നിട്ടും 6  മണി ആയപ്പോൾ തന്നെ രണ്ടുംകൂടി വന്ന് ബഹളം വച്ചതുകൊണ്ട്  ഉറക്കമൊക്കെ പോയി.ഒടുവിൽ 8 മണിയോടടുത്തു ആദിവാസിയെ റെയിൽവേ സ്റ്റേഷനിൽ കൊണ്ടോയി നടതള്ളി ചാണകവെള്ളം തളിച്ചു.

(:നസ്സില്ലാമനസ്സോടെ യാത്രപറയുന്ന വാസുമാഷ്)
എല്ലു കടിച്ചുകൊണ്ടിരുന്ന പട്ടിയുടെ മൂട്ടിൽ ഏറുകൊണ്ടാൽ എന്നതുപോലെ, മനസ്സില്ലാ മനസ്സോടെ ഇടയ്ക്കിടെ തിരിഞ്ഞുനോക്കികൊണ്ട് മൂപ്പൻ നടന്നകന്നു.

"ട്രെയിൻ മാറി കയറി വല്ല കന്യാകുമാരിക്കോമറ്റോ പോണേ....ഈശ്വരാ!!"എന്ന് മനമുരുകി പ്രാർത്ഥിച്ച ശേഷം റൂമിലെത്തി കുറച്ച് കഴിഞ്ഞപ്പോൾ പൊട്ടന് ലോട്ടറി അടിച്ചപോലെ വെളുക്കെ ചിരിച്ചുകൊണ്ട്, ഒരു പീക്കിരിയുടെ കയ്യും പിടിച്ച് പള പള മിന്നുന്ന നീല ഷർട്ടുമിട്ടു മയിലെണ്ണ കച്ചവടക്കാരനെ പോലൊരാൾ കയറിവന്നു.

ചാലക്കുടി എന്ന പട്ടിക്കാട് റെയിൽവേ സ്റ്റേഷൻ വരെയുള്ള ടിക്കറ്റും, കൂടെ രണ്ടു സെൽഫിയും എടുത്ത് തൃശ്ശൂർ പോലും സ്റ്റോപ്പ് ഇല്ലാത്ത ഒരു "നോൺ സ്റ്റോപ്പ്" സൂപ്പർഫാസ്റ് ട്രെയിനിൽ "ചാലക്കുടി ഇറങ്ങാം" എന്ന അതിമോഹവുമായി കയറിയ ശാന്തപ്പൻ!! 
(ശാന്തപ്പൻ)

ഇങ്ങേരിതെങ്ങനെ ഇവിടെത്തി??

നാളെ രാവിലെ ഏതേലും മാർവാടികളുടെ സഹായത്തോടെ ഉത്തരേന്ത്യയിൽ എവിടെങ്കിലും നിന്നും "ലേലു അല്ലു ലേലു അല്ലു... എന്നെ അഴിച്ചുവിടൂ.... രക്ഷിക്കണേ....." എന്നൊരു കോൾ പ്രതീക്ഷിച്ച ഞങ്ങൾ അക്ഷരാർത്ഥത്തിൽ ഞെട്ടി.

ട്രെയിൻ്റെ ചങ്ങല വലിച്ച് ഇറങ്ങി  വന്നതാണ് കക്ഷി.


ചൂടുള്ള കട്ടൻചായയെ മനസ്സിൽ ധ്യാനിച്ച് ചൂടുള്ള "ടക്കീല" ഗ്ളാസ്സെടുത്ത് നീട്ടി.ആർത്തി പശു കാടിവെള്ളം മോന്തുമ്പോലെ ഒറ്റ വലി .

ടക്കീല വണ്ടി പിന്നെ നിന്നത് തൃശൂർ പൂരപ്പറമ്പിൽ.
(പൂര പറമ്പിന് വെളിയിൽ)

വിളിച്ച് വരുത്തി ചോറില്ല എന്നുപറഞ്ഞത് പോലെ സംഘാടകര്‍ ആരുമില്ല.നോട്ട്പിൻവലിച്ച ശേഷമുള്ള പൊതുജനത്തെ പോലെ ഞങ്ങൾ തലയും ചൊറിഞ്ഞു പെരുവഴിയിൽ ചിന്തിച്ചുനിന്നു.ഒടുവിൽ പൂരപ്പറമ്പിൽ ക്രിക്കറ്റ് കളിക്കുന്ന ബംഗാളികളുടെ കളികണ്ട് നിന്ന് സമയം തള്ളിനീക്കി.നട്ടുച്ച ആയപ്പോള്‍ സൂര്യന്‍ ഉച്ചിമേലെ വന്ന് കൊഞ്ഞനം കുത്തി കളിയാക്കിചിരിച്ചു.ഇനി നിന്നിട്ട് കാര്യമില്ല എന്നുകരുതി മടക്കയാത്രയ്ക്ക് ഒരുങ്ങിയപ്പോള്‍ അധികാരമുള്ളവരെ മാത്രം സ്വീകരിച്ച് ശീലമുള്ള മറ്റൊരധികാരി ഒരു കൂട്ടം ഊളകളേയും കൊണ്ട് കടന്നുവന്നു.അങ്ങനെ തൃശൂര്‍ സംഗമം തുടങ്ങി.

*************************

സംഗമം കഴിഞ്ഞു ഏട്ടന്‍ പമ്മന്‍റെ കയ്യും പിടിച്ച് ഒറ്റപ്പാലത്തിന് മടങ്ങാന്‍ തീരുമാനിച്ച ഹരിയെ പറഞ്ഞു പറ്റിച്ച പമ്മന്‍, പമ്മിയുടെ വാലേല്‍ തൂങ്ങി കളമൊഴിഞ്ഞു.ഞായറാഴ്ച ആയിരുന്നിട്ടുകൂടി "മോളു സ്കൂളിൽ പോയി വരും മുന്നേ ഞങ്ങ വരാട്ടാ" എന്ന് പറഞ്ഞു സ്വന്തം കുഞ്ഞിനെ തേച്ചുമടക്കി പെട്ടിയിൽ വച്ചവരുടെ ചതി പ്രതീക്ഷിക്കേണ്ടതായിരുന്നു.പാര്‍ക്കില്‍ പോയി ഐസ് ക്രീം നുണഞ്ഞു പമ്മിയുടെ സാരിതുമ്പില്‍ തൂങ്ങി മുങ്ങിയ പമ്മനെ തേടി മൂക്കൊലിപ്പിച്ച് നടന്ന ഹരിയോട് "പോരുന്നോ" എന്ന് വെറുതേ ഒന്ന് ചോദിച്ചു.

മീന്‍ വണ്ടിയില്‍ ലിഫ്റ്റ്‌ കിട്ടിയ പൂച്ചയെ പോലെ ചോദിച്ചു തീരും മുന്നേ തന്നെ ഹരിഹർജി ഫ്ലാറ്റ്!!

"വൈദ്യന്‍ ഇച്ഛിച്ചതും രോഗി നീട്ടിയതും ഫീസ്സ്‌" എന്ന് പറഞ്ഞപോലെ ഹരി ഞങ്ങള്‍ക്കൊപ്പം വീണ്ടും ചാലക്കുടിക്ക് മടങ്ങി.വഴിയിൽ ഇറങ്ങാം എന്നുപറഞ്ഞു പഞ്ചാര കുഞ്ചു നിധിൻ ഞങ്ങടോപ്പം കയറി.
(ചാലക്കുടിക്ക് മടങ്ങും വഴി ഒരു സ്നാപ്)

അവിടെ ചെന്ന് അല്‍പ്പം വിശ്രമം.
"ദെ ധിപ്പ വരാട്ടാ" എന്നും പറഞ്ഞു പോയ സജീവ്‌ ഇട്ടുണ്ണാനെ 4 മണിക്കൂര്‍ കഴിഞ്ഞിട്ടും കാണാനില്ല.ഒടുവില്‍ അന്തി മയങ്ങിയ നേരത്ത് ഇട്ടുണ്ണാന്‍ മടങ്ങിവന്നു.മയിലെണ്ണക്കാരന്‍ തന്‍റെ കുഞ്ഞിനേയും കൂട്ടി യാത്രപറഞ്ഞു.രാത്രി 7 മണി ആയപ്പോള്‍ മച്ചാനും ഹരിയും ഇട്ടുണ്ണാനും ഒപ്പം നാല്‍വര്‍ സംഘം കോസ്മോസ് ക്ലബ്ബില്‍ നിന്നും കിട്ടിയ "തണുത്തവെള്ളത്തിന്‍" കുപ്പികള്‍ വണ്ടിയില്‍ നിറച്ചുകൊണ്ട് പാലക്കാട് റൂട്ടില്‍  അടുത്ത യാത്ര തുടങ്ങി.
തലേന്നത്തെ അനുഭവം ഉള്ളതുകൊണ്ട്, "ഭക്ഷണം കഴിച്ചിട്ടു മതി ബാക്കി യാത്ര" എന്നും പറഞ്ഞു തട്ടുകടയില്‍ കയറി തട്ടിക്കൊണ്ടിരിക്കുമ്പോള്‍, ശാന്തപ്പന്‍റെ വിളിവന്നു.

ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിയ അഹങ്കാരത്തില്‍ മടങ്ങി ചെന്ന ശന്തപ്പനെ കാത്ത് എട്ടിൻ്റെ പണി സ്റ്റേഷനില്‍ കാത്തിരിപ്പുണ്ടായിരുന്നു.രാവിലത്തെ തിരക്കിനിടയില്‍ "പാര്‍ക്കിംഗ്" എന്ന് കണ്ട ബോര്‍ഡിന്‍റെ മുന്നില്‍ തന്നെ ബൈക്ക് പാര്‍ക്ക് ചെയ്ത് ട്രെയിനില്‍ കയറി കൂടിയതാണ് കക്ഷി.മടങ്ങി വന്നപ്പോള്‍ ആണ് ബോര്‍ഡില്‍  "പാര്‍ക്കിംഗ്" എന്നതിന് മുന്നില്‍ എഴുതിയ "നോ" ശാന്തപ്പന്‍ കണ്ടത്.

"നോ" ഉള്ള ബോര്‍ഡും, ബോര്‍ഡിനു മുന്നില്‍ "ഫയര്‍ എസ്കേപ്പിന്" ചങ്ങല വരിഞ്ഞുകെട്ടി താഴിട്ടു പൂട്ടിയ മജീഷ്യനെപോലെ  നില്‍ക്കുന്ന സ്വന്തം വണ്ടിയും കണ്ടു ഏഴരക്കട്ടയില്‍ ഉറക്കെ പാടി... "നോാാാാാാാാാാാാ......"

പാട്ട് കേട്ട് റെയില്‍വേ പോലീസ് എത്തി.

"ഇനിമുതൽ നോ കാണ്ടോളാം... സാറേ.... " എന്ന് കരഞ്ഞു കാലുപിടിച്ച ശന്തപ്പനെകൊണ്ട് "ഞാനിനി ഇതാവര്‍ത്തിക്കില്ല............., ബൈക്കും കൊണ്ട് സ്റ്റേഷനില്‍ വരില്ല..................., പോലീസ്നെ കണ്ടാല്‍ പേടിച്ചു മുള്ളില്ല..............." എന്നൊക്കെ നൂറുതവണ എഴുതിപ്പിച്ച ശേഷം 51 ഏത്തവും ഇടുവിപ്പിച്ചു എന്നൊക്കെ കേട്ട് ഇട്ടുണ്ണാന്‍ എട്ടുവട്ടം പൊട്ടിച്ചിരിച്ചു. ആ ഗ്യാപ്പിനു തട്ടുകട ബില്ല് ഇട്ടുണ്ണാനെ ഏല്‍പ്പിച്ച് ഞങ്ങള്‍ മൂന്നും വണ്ടിയില്‍ കയറി.

മണ്ണൂത്തി കഴിഞ്ഞപ്പോള്‍ ആദിവാസി കുടിയില്‍ നിന്നും കോൾ വന്നു.രാവിലെ ട്രെയിനില്‍ ഇരുന്നു വായിനോക്കി നോക്കി ഏതോ പെണ്ണിനൊപ്പം കാസര്‍ഗോഡ്‌ വരെ പോയി രാത്രി മടങ്ങിവന്ന ആദിവാസ്സിയെ ഭാര്യ ജാനു ചിരവയ്ക്കടിച്ചു, ഒലക്കയ്ക്ക് തല്ലി, ചൂലോണ്ട്മാന്തി, ഒടുവില്‍ കൂമ്പിനിടിച്ച് താഴെയിട്ടു.
അതില്‍ പ്രതിക്ഷേധിച്ച് ജാനുനെ പെങ്ങളായി പ്രഖ്യാപിച്ച് വിപ്ലവം തുടങ്ങിയ കാര്യം പറയാന്‍ വിളിച്ചതാണ്.

ചവുട്ടി പിടിച്ചിരിക്കുന്ന ജാനുവിൻ്റെ കാല്കീഴില് നിന്നും "നഷടപെടാൻ ഉടുതുണി മാത്രം, നേടുവാനൊരു ജീവൻ" എന്നും പറഞ്ഞു, യാത്രാ ഉദ്ദേശങ്ങള്‍ കേട്ടറിഞ്ഞു പൊള്ളാച്ചിക്ക് തിരിക്കാനൊരുങ്ങിയ വാസുമാഷിന്‍റെ മണ്ടയില്‍ അമ്മിക്കല്ല് പോലെ എന്തോ വീഴുന്ന ശബ്ദത്തിനോപ്പം കോള് കട്ടായി.

രാത്രി എങ്കിലും, അന്തരീക്ഷത്തിന് നല്ല ചൂടുണ്ട്.തണുത്ത വെള്ളം തീര്‍ന്നിട്ടും ചൂട് കുറയുന്നില്ല.ചൂട് സഹിച്ച് വടക്കഞ്ചേരി എത്തി അവിടിറങ്ങി ആദ്യം കണ്ട തട്ടുകടയില്‍ നിന്നും രാത്രിയിലേയ്ക്കുള്ള പാഴ്സല്‍ വാങ്ങിക്കൊണ്ടിരുന്നപ്പോള്‍ സംഗമത്തിന് വരാന്‍ പറ്റാഞ്ഞതില്‍ സന്തോഷ പ്രകടനവുമായി വാസുമാഷിൻ്റെ ഭൂതം മുത്താപ്പ വിളിച്ചു.വരാഞ്ഞതില്‍ നന്ദി പറഞ്ഞു മനസ്സില്‍ രണ്ട് ചീത്തയും വിളിച്ച് വീണ്ടും യാത്ര.സംസ്ഥാന കുടിവെള്ള കോര്‍പ്പറേഷന്‍ കടയില്‍ കയറി ബഫര്‍ വെള്ളം വാങ്ങി വണ്ടിയില്‍ സ്റ്റോക്ക്‌ ചെയ്തശേഷം ഞങ്ങള്‍ ഹൈവേ വിട്ട് പൊള്ളാച്ചി റോഡില്‍ കയറിയപ്പോളെയ്ക്കും സമയം ഒന്‍പത് കഴിഞ്ഞിരുന്നു.

***************************

ഇടയ്ക്കിടെ എതിരെ വരുന്ന ചില വാഹനങ്ങളുടെയും അങ്ങിങ്ങായി കാണുന്ന ചില വീടുകളിലെ മങ്ങിയ പ്രകാശവും ഒഴികെ വണ്ടിയുടെ മൂന്ന്ചുറ്റിനും ഉണ്ടായിരുന്നത് കൂരിരുട്ടും, ഇരുട്ട് കണ്ട് പേടിച്ചു കരയുന്ന ചീവീടുകളുടെ ശബ്ദവും മാത്രം.

എതിരെ വരുന്ന വാഹനങ്ങള്‍ നിലച്ചു തുടങ്ങിയിരുന്നു. 
വീടുകളിലെ വെളിച്ചം അണഞ്ഞതോ അതോ വീടുകള്‍ മുഴുവന്‍ മണ്ണില്‍ താണ്പോയതോ എന്നറിയില്ല. അല്പം കൂടി കഴിഞ്ഞപ്പോള്‍ യാത്രയ്ക്കിടെ ഞങ്ങടെ വണ്ടിയ്ക്കു പിന്നിലോട്ട് ഓടിയൊളിക്കുന്ന ചില  ചെറു കവലകളില്‍ കാണുന്ന സ്ട്രീറ്റ് വെളിച്ചം അല്ലാതെ,പാലക്കാടൻ കാറ്റേറ്റുവാങ്ങി പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു അന്തരീക്ഷത്തിലൂടെ.... ഇരുട്ടിനെ കീറി മുറിക്കാന്‍ കെൽപ്പുള്ളതായി അവിടെ ഉണ്ടായിരുന്നത് വയസ്സന്‍ ഇട്ടുണ്ണാന്‍റെ വണ്ടിയുടെ തലവെളിച്ചം മാത്രം!!

റോഡിനിരുവശവും മരങ്ങള്‍ നിറഞ്ഞ ഒരു വഴിയിലൂടെ.........
ഒരു വളവു തിരിഞ്ഞു വണ്ടി കുതിച്ചു തുടങ്ങിയപ്പോള്‍....
ഉച്ചസമയത്ത് ഫ്രിഡ്ജിന്‍റെ വാതില്‍ തുറന്നവന് കിട്ടുന്നത് പോലൊരു തണുപ്പ്, ചൂടിനെ മറികടക്കാനായി താഴ്ത്തിയിട്ടിരുന്ന സൈഡ് വിന്‍ഡോയിലൂടെ വണ്ടിയില്‍ പടരുന്നത്‌ ഞാന്‍ അറിഞ്ഞു.ഒപ്പം കൂ......യ് എന്നൊരു കൂവലും.
പാലക്കാടിന്‍റെ മണ്ണില്‍ കയറിയപ്പോള്‍ മുതല്‍ മനസ്സില്‍ ഞങ്ങള്‍ ആഗ്രഹിച്ചിരുന്നത് കണ്ടറിഞ്ഞുകൊണ്ട് സൂര്യകോപം തണുപ്പിക്കാനായി മഴയെത്തിയത് കണ്ടുള്ള സന്തോഷം ആണ്.മണ്ണിനേയും മനസ്സിനേയും തണുപ്പിച്ചു കൊണ്ട് പെയ്തിറങ്ങിയ ആദ്യതുള്ളികള്‍ ഞാന്‍ ഹൃദയത്തില്‍ ഏറ്റുവാങ്ങി.

അരങ്ങില്‍ തകര്‍ത്താടുന്ന ബാലെയില്‍ രംഗപടം മാറിയ പോലെ, മിനിട്ടുകള്‍ കൊണ്ട് എല്ലാം മാറിയിരിക്കുന്നു.ചെറുകാറ്റില്‍ റോഡിലേയ്ക്ക് തളര്‍ന്നു വീഴുന്ന ഇലകള്‍ക്കും ഉണങ്ങിയ മരകൊമ്പുകള്‍ക്കും ഇടയിലൂടെ....., കാഴ്ച്ചയെ മറയ്ച്ചു കൊണ്ട് ഫ്രണ്ട് ഗ്ലാസ്സില്‍ തട്ടിചിതറി തെറിക്കുന്ന മഴവെള്ളത്തെ വകഞ്ഞുമാറ്റിക്കൊണ്ട്, ഞങ്ങള്‍ ഇട്ടുണ്ണാന്‍ സജീവേട്ടൻ്റെ ഫാം ഹൌസ്സിലേയ്ക്കുള്ള ചെറിയ വഴിയിലേയ്ക്കു തിരിഞ്ഞു. അപ്പോളേയ്ക്കും മഴകണ്ട് പിണങ്ങിയ വൈദ്യുതിയുടെ പ്രതിക്ഷേധമറിയിച്ചു കൊണ്ട് തൊട്ടടുത്ത സ്ട്രീറ്റ് വെളിച്ചവും നിലച്ചിരുന്നു.

ഇടുങ്ങിയ വഴിയിലൂടെ.... റോഡിലേയ്ക്ക് ചാഞ്ഞുറങ്ങിയിരുന്ന, ഒരാള്‍ പൊക്കമുള്ള പുല്‍തലപ്പുകളെ തട്ടിയുണര്‍ത്തിക്കൊണ്ട് പോകുമ്പോള്‍ ഇട്ടുണ്ണാന്‍ വലത്തേയ്ക്ക് ചൂണ്ടി പറയുന്നുണ്ടാരുന്നു "ഡാ ഗഡിയെ ... ആ കാണുന്നത് ഡാം ആണ്" എന്ന്.ഇരുട്ടിന്‍റെ മറവില്‍ മഴതുള്ളികളേറ്റു ലാസ്യഭാവത്തില്‍ മഴനൃത്തമാടുന്ന ജലപ്പരപ്പിനെ പോലെ മഴനനയുവാന്‍ കൊതിക്കുന്ന മനസ്സിനെ എതിര്‍ത്തുകൊണ്ട് മഴയുടെ ശക്തി ശോഷിച്ച് വെറും ചാറ്റല്‍ മഴ ആയിമാറിയപ്പോള്‍ ഞങ്ങള്‍ ഫാം ഹൌസിൻ്റെ പടിക്കലെത്തിയിരുന്നു.ട്രെയിനിലെ ടോയിലറ്റ് ചുമരുകളില്‍ കാണുന്ന പോലെ ഒരു പേരും അതിന് താഴെ ഒരു മൊബൈല്‍ നമ്പരും,ഗെയ്റ്റിന് മേലെയായി വലിയ വായില്‍ തെളിഞ്ഞു നിന്നിരുന്നു.

ചാറ്റല്‍ മഴ എങ്കില്‍ അങ്ങിനെ എന്ന് കരുതി ഇറങ്ങി ഗേറ്റ് തുറക്കുമ്പോള്‍ അതിൽ എഴുതിയിരുന്ന പേര് വായിക്കാതിരുന്നില്ല - ജോഷി !!

*****************

വളരെ പഴയ രീതിയില്‍ പണിത ഒരു ചെറിയ കെട്ടിടം.അതിനു മുന്നില്‍ അസ്ഥാനത്ത് പുളിയുറുമ്പ് കടിച്ചിട്ട്‌ ചൊറിയാന്‍ പറ്റാതെ തുള്ളിനടക്കുന്നത് പോലൊരു മനുഷ്യന്‍ തത്തി കളിച്ചു നില്‍ക്കുന്നു.മൊബൈല്‍ നമ്പര്‍ ഒക്കെ എഴുതി ഗെയ്റ്റില്‍ തൂക്കിയ, ജോഷി എന്ന ആ മുതല് ഓടി നടന്നു ഞങ്ങളെ വരവേറ്റതിന് മേമ്പൊടിയായി കരണ്ടും വന്നു.


 അപ്പോഴേയ്ക്കു മനസ്സിലെ ആഗ്രഹം മഴയായി മണ്ണില്‍ കുതിര്‍ന്നിറങ്ങി.പിന്നൊന്നും ആലോചിച്ചില്ല......പിണ്ണാക്ക് കണ്ട പിള്ളേരെപ്പോലെ മഴയത്തേയ്ക്ക് ഒറ്റ ഓട്ടമായിരുന്നു.അതുകണ്ട് ഹരി പിന്നാലെ ചാടി.വെള്ളം അലര്‍ജ്ജി ആണെന്ന് പറഞ്ഞു മച്ചാന്‍ ഇറങ്ങിയില്ല.തലയിലെ കളിമണ്ണ്‍ ഒലിച്ചു പോകും എന്ന് പറഞ്ഞ് ഇട്ടുണ്ണാനും മാറി നിന്നു."ഇവനൊക്കെ ഭ്രാന്താ" എന്ന ഭാവേന ജോഷിച്ചേട്ടന്‍ അടുക്കളയില്‍ കയറി ഭക്ഷണം വിളമ്പി കൊണ്ടുവന്നു.

യാത്രാ ഡ്രസ്സ്‌ മാറ്റി, വീട്ടു വസ്ത്രം ധരിച്ച് ഏവരും ടക്കീലയും ടച്ചിങ്ങ്സ്സും ഒക്കെ ആയി വരാന്തയില്‍ തന്നെ കൂടി.

അപ്പോളാണ് ഇട്ടുണ്ണാന്‍ ആ വീട്ടില്‍ പ്രേത ബാധ ഉണ്ട് എന്ന് കാച്ചിയത്.അതും സ്ത്രീ പ്രേതം.

എന്നാല്‍ അതൊന്നു കാണണമല്ലോ എന്ന് പറഞ്ഞു ഹരി പ്രേതത്തെ വെല്ലുവിളിച്ചു.

ഇട്ടുണ്ണാൻ്റെ തള്ളൽ പലനാൾ കേട്ടിട്ടുള്ള ശീലം വച്ച് മച്ചാൻ ഇട്ടുണ്ണാനെ നോക്കി ഒന്ന് പുച്ഛിച്ചു

ടക്കീലയും, ഗ്രാണ്ടും,ബാര്‍ടിനട്ടും,പൊറോട്ടയും ബീഫും , മീന്‍കറിയും മറ്റു പല വിഭവങ്ങളും ഒക്കെ ആയി മഴയുടെ മേമ്പടിയോടെ ഞങ്ങള്‍ ആഘോഷം പൊടിപൊടിക്കുമ്പോളാണ് അന്താക്ഷരി കളിക്കാം എന്ന ആശയം കടന്നുവന്നത്.മച്ചാനും, ജോഷി ചേട്ടനും ഇട്ടുണ്ണാന്‍ സജീവേട്ടനും മറുപക്ഷം ചേര്‍ന്ന വാശിയില്‍ ഞങ്ങള്‍ രണ്ടാളുകള്‍ വാശിയോടെ മത്സരിച്ചു.സന്ദര്‍ഭത്തിനു യോജിക്കും വിധം കരണ്ട് പോയി.മഴ അതിൻ്റെ പൂർണ്ണരൂപം കൈവരിച്ചുകൊണ്ടിരിക്കുകയായിരുന്നു.
മുകളിലേയ്ക്ക് തിരിച്ചു വച്ച ടോര്‍ച്ച് വെളിച്ചത്തില്‍ മത്സരം മുറുകിയപ്പോള്‍ ഇടിയും മിന്നലും കാറ്റും ചേര്‍ന്ന് ഓര്‍ക്കസ്ട്രയൊരുക്കി. മഴനനഞ്ഞ് തണുത്ത തൊണ്ടയോടെ ഇരുട്ടിന്‍റെ മറവില്‍ നിന്നും ചീവീടുകളും, തവളകളും ചേര്‍ന്ന് കോറസ്സ് പാടി പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നപ്പോള്‍ മൂവര്‍സംഘം തോല്‍വി സമ്മതിച്ചു പിന്മാറി.
(അന്താക്ഷരി തോറ്റതിൽ കരയുന്ന സജീവേട്ടൻ )

എതിരാളികള്‍ മുട്ടുമടക്കിയപ്പോള്‍, എന്നാല്‍ പിന്നെ നാടന്‍പാട്ടാവാം എന്ന് കരുതി മഴയത്തെയ്ക്ക് ചാടിയ എന്‍റെ കൂടെ അന്താക്ഷരി പാർട്ട്ണർ ഹരിയും എത്തി !! 

വയറ്റിലെ വെള്ളം പാട്ടായി പുറത്ത് വന്നപ്പോള്‍, ശക്തി കൂട്ടി തിരിച്ചടിച്ച മഴയില്‍ കുതിര്‍ന്നുകൊണ്ട്, പല പല പാട്ടുകള്‍ ആടിയും പാടിയും രാത്രി ഒരുമണി കഴിഞ്ഞിട്ടും വന്ന്കൊണ്ടേയിരുന്നു. ഞങ്ങള്‍ രണ്ടാളുടെ മഴ ആസ്വാദനം കണ്ട സജീവേട്ടന്‍ തല നനയാതെ ഇരിക്കാന്‍ ഒരു പ്ലാസ്റ്റിക്ക് കവര്‍ വലിച്ചു കയറ്റി തയ്യാറായപ്പോളേയ്ക്ക് ഒരു നേരത്തെ നിശബ്ദ്തയ്ക്ക് ശേഷം ഹരി പാടി തുടങ്ങി....

ആ...............ടു.. പാ......മ്പേ................................. 
ആടാ..ട്... പാ......മ്പേ...... ആടാടു പാ.......മ്പേ..........യ്.
ആ...............ടു.. പാ......മ്പേ................................. 
ആടാ..ട്... പാ......മ്പേ...... കാവിലിളം പാ ......മ്പേ..........യ്.
എന്ത് കണ്ടിട്ടേ...തേതു കണ്ടിട്ടാടാടു പാമ്പേ...
പാലും നൂറും കണ്ടിട്ടാണോ ആടാട് പാമ്പേ....

പാക്കാനാരുടെ മുല്ലത്തറയിൽ വന്നാടാട് പാമ്പേ ...
നാലുകാല് പന്തലകത്ത് നിന്നാടാടു പാമ്പേ 

പന്തലില് മഞ്ഞ കളംകണ്ടിട്ടാടാട് പാമ്പേ...
മഞ്ഞപ്പൊടി വാരിയെറിഞ്ഞാലാടാട് പാമ്പേ 


ചോ...പ്പകച്ച കഴുത്തിലണിഞ്ഞാലാ....ടാട് പാമ്പേ 
പള്ളി വാള് കയ്യിലെടുത്താ.... ലാടാട് പാമ്പേ 

പാക്കനാരുടെ വട്ട മുടി കണ്ടാലാ...ടാട് പാമ്പേ ...
ചേലൊത്ത പത്തി വിരിച്ചിട്ടാടാടു  പാമ്പേ 

ഏഴിലംപാല ചോട്ടില് വന്നിട്ടാടാടു പാമ്പേ 
പാമ്പിന്റെ ആട്ടാതു കണ്ടാല് ഞങ്ങളും ആടും പാമ്പേ...

ആ...............ടു.. പാ......മ്പേ................................. 
ആടാ..ട്... പാ......മ്പേ...... ആടാടു പാ.......മ്പേ..........യ്.
ആ...............ടു.. പാ......മ്പേ................................. 
ആടാ..ട്... പാ......മ്പേ...... കാവിലിളം പാ.......മ്പേ..........യ്


പാട്ടു തുടങ്ങി പകുതി ആകുന്നതിനുമുന്നേ തന്നെ ഇട്ടുണ്ണാൻ പാമ്പ് മഴയത്തിറങ്ങി പത്തിവിടർത്തി ആടി തിമിർത്തു തുടങ്ങി.അതുകണ്ട ജോഷിച്ചേട്ടൻ ഇരുട്ടിൻ്റെ മറവിലൂടെ ഇഴഞ്ഞു വന്ന് ഫണം വിടർത്തി മഴനൃത്തം തുടങ്ങി. വെള്ളം അലർജ്ജി ആയ മച്ചാൻ മാത്രം ഇരവിഴുങ്ങിയ പെരുമ്പാമ്പ് കണക്കെ കരയ്ക്കു നിന്ന് തലയുയർത്തി ഒന്ന് നോക്കി.

തണുത്ത് വിറച്ചു തുടങ്ങിയപ്പോൾ മഴയത്ത് നിന്നും കരയ്ക്കു കയറി.അപ്പോളും തുള്ളിക്കൊരുകുടം എന്നപോലെ മഴ തകർത്തു പെയ്യുന്നുണ്ടാരുന്നു.

സർപ്പകളത്തിൽ വന്ന് കളമെഴുതി അടിയ ഇട്ടുണ്ണാൻ ഒരുകലം ചോറ് ഒറ്റയിരിപ്പിനു തീർത്ത ശേഷം കൈ കഴുകുമ്പോൾ സമയം പുലർച്ചെ മൂന്നരയോടടുത്തിരുന്നു
അൽപ സമയം കൂടി കഥകളും പാട്ടുകളുമൊക്കെയായി കൂടിയ ശേഷം കിടക്കാനുള്ള തത്രപ്പാട് ഒരുക്കിയപ്പോളേക്കും,ആർക്കും വേണ്ടാത്ത പിണ്ണാക്കും ചാക്ക് പോലെ..... മച്ചാൻ കസ്സേരയിൽ ഇരുന്നുറങ്ങിയിരുന്നു.  


അന്ന് രാത്രി ഹരി ഒഴികെ മറ്റെല്ലാവരും സുഖമായി ഉറങ്ങി.

യക്ഷികളെയും പ്രേതങ്ങളെയും ഒക്കെ പുച്ഛിച്ച് തള്ളിയ ഹരിയുടെ ചോരകുടിച്ചു പ്രേതങ്ങൾ തൃപ്തിയടഞ്ഞു.

ചോരകുടി സഹിക്കവയ്യാതെ ഇടയ്ക്കിടെ ഞരങ്ങുകയും മൂളുകയും തിരിയുകയും മറിയുകയും ഒക്കെ ചെയ്തുകൊണ്ടിരുന്ന ഹരി ഒരു മന്ത്രം പോലെ ഇടയ്ക്കിടെ പറയുന്നുണ്ടാരുന്നു, "ഒടുക്കത്തെ കൊതുകാണ് ഭായി"

അവിടെ ഉറങ്ങിയ മറ്റ് നാലുപേരെയും ഒന്ന് തിരിഞ്ഞുപോലും നോക്കാതെ ഹരിയെ മാത്രം ഇര ആക്കിയത് "പ്രേതങ്ങളുടെ പ്രതികാരം തന്നെ" എന്ന ഉറച്ച വിശ്വാസത്തിൽ പുലർച്ചെ 10 മണിക്ക് തന്നെ ഞങ്ങൾ ഉറക്കമുണർന്നു.


അപ്പോളാണ് ഇട്ടുണ്ണാൻ്റെ ഫാം മൊത്തത്തിൽ കാണുന്നത്.വീട് ഇരിക്കുന്ന ഭാഗം ഏകദേശം രണ്ടു രണ്ടര ഏക്കർ വരും.അതിൽ വീടിൻ്റെ ഒരു വശത്തായി  ഒഴിഞ്ഞ കോഴിക്കൂട്, നിറഞ്ഞ ആട്ടിൻ കൂട്,പശു ഇല്ലാത്ത പശു കൂട് എന്നിവയുണ്ട്.
പോത്ത്കൾ നിറഞ്ഞ മറ്റൊരു വലിയ കൂട് വീടിൻ്റെ മറു വശത്തായി കാണാവുന്നതാണ്. ആ കൂടിൻ്റെ  ഒരുവശം നിറയെ വൈക്കോൽ നിറച്ചുവച്ചിരിക്കുന്നു.പണ്ട് ജാമ്പവാൻ ലങ്കയിൽ നെൽകൃഷി നടത്തിയിരുന്നപ്പോൾ കൊയ്ത പാടത്തിൽ നിന്നും നേരിട്ട് വാങ്ങി സൂക്ഷിച്ചതാണ് എന്ന് അതിൻ്റെ പഴക്കം കണ്ടാൽ തന്നെ മനസ്സിലാകും.

ഉപ്പുമാവും ദോശയും ഒക്കെ എല്ലാവരും കൂടി ഉണ്ടാക്കി കഴിച്ചു.ഉച്ചയ്ക്ക് കഴിക്കാനുള്ള ചോറും കറിയും ഉണ്ടാക്കിയശേഷം ഫാമിൻ്റെ ബാക്കി ഭാഗങ്ങൾ കൂടി കാണുവാൻ പോയി.

വീടും കൂടും ഒക്കെ ഇരിക്കുന്ന ഫാമിൻ്റെ കൊച്ചു ഭാഗം കഴിഞ്ഞാൽ ഒരു കുഞ്ഞു കനാൽ ആണ്.ഡാമിൽ നിന്നും കൃഷി ആവശ്യങ്ങൾക്കായി ഒഴുക്കുന്ന വെള്ളം നിറഞ്ഞൊഴുകുന്ന കനാലിൻ്റെ മറുകരയിൽ നിന്നും തെങ്ങിൻ തോപ്പ് തുടങ്ങുന്നു.ഏതാനും ഇരുമ്പിന് ദണ്ഡ്കൾ കൂട്ടി കെട്ടി കനാലിനു കുറുകെ ഇട്ടിരിക്കുന്ന വീതികുറഞ്ഞ പാലത്തിലൂടെ ഞാണിന്മേൽ കളിക്കാർ നടക്കുന്ന പോലെ ഓരോരുത്തരായി തെങ്ങിൻ തോപ്പിലേയ്ക്ക്.

കനാലിൽ നിന്നും ഉള്ള ഉറവയും, തലേന്ന് മണിക്കൂറുകൾ പെയ്ത മഴയുടെ ഉറവയും ഒക്കെ ചേർന്ന് ചില നീരൊഴുക്കുകൾ തെങ്ങിൻതോപ്പിൻ്റെ  പല ഭാഗത്തേയ്ക്കും പോകുന്നുണ്ട്.

തെങ്ങിൻ തോപ്പിൽ നിറയെ അങ്ങിങ്ങായി ഓരോരുത്തർ തീറ്റ കണ്ട കോഴിയെ പോലെ അങ്ങോട്ടുമിങ്ങോട്ടുമൊക്കെ നടക്കുന്നുണ്ട്.പിന്നീടാണ് മനസ്സിലായത് അവർ തെങ്ങു ചെത്തുകാർ ആണ്.ഈശ്വരാ സോമരസഫാക്ടറി തെങ്ങിൻ്റെ രൂപേണ മുന്നിലോ ??
(തെങ്ങു ചെത്തുന്നു)

 മൊത്തത്തിൽ ഒന്ന് ചുറ്റിക്കറങ്ങി വന്നു.എല്ലായിടത്തും, മഴവെള്ളത്തിൽ കുതിർന്നു കിടക്കുന്നതുകൊണ്ട് മണ്ണിൽ ചവിട്ടുമ്പോൾ താഴുന്നുണ്ട്.

നല്ലൊരു കുളവും , ഫാമിൻ്റെ അതിർത്തിയോട് ചേർന്നൊഴുകുന്ന ഒരു മനോഹര അരുവിയും, അരുവിയിലേയ്ക്ക് വളഞ്ഞു നിൽക്കുന്ന തെങ്ങുകളും, ഒരാൾ പൊക്കത്തിൽ വളർന്നു നിൽക്കുന്ന വലിയ പുല്ലുകളും ഒക്കെ ചേർന്ന് മനസ്സ് നിറയുന്ന അനുഭവം തന്നെ !!

തലേന്ന് വെള്ളം അലർജ്ജി ആയി മാറി നിന്ന മച്ചാൻ കയം കണ്ട കന്നിനെ പോലെ അരുവിലേയ്ക്ക് എടുത്ത് ചാടി അർമ്മാദിച്ചുല്ലസ്സിച്ചു.
ഹരിയും ഞാനും കൂടേ ചേർന്നപ്പോൾ മച്ചാണ് ബഹു സന്തോഷം.വെള്ളത്തിൽ ഒഴുകി വരുന്ന തേങ്ങയ്ക്കു പിന്നാലെ ഓടലും, വെള്ളം തെറിപ്പിക്കലും, അട്ടഹാസങ്ങളും ഒക്കെ ആയി കുറെ സമയം

എല്ലാവരും മടങ്ങിപോകുവാൻ തുടങ്ങിപ്പോൾ, എന്തൊക്കെ ചെയ്തിട്ടും വെള്ളത്തിൽ നിന്നും കയറാത്ത മച്ചാനെ ഒടുവിൽ ഒരു കുപ്പി ചെത്ത് കള്ള് കാണിച്ച് ആവാഹിച്ച് കൊണ്ടുവന്നു ഗ്ളാസ്സിനു മുന്നിൽ കുടിയിരുത്തി.
(തെങ്ങിൻപൂക്കുല ജ്യൂസ്)


അതിനിടയിൽ ഹരിയെ കാണാതെ പോയി.തപ്പിപ്പിടിച്ച് ചെന്നപ്പോൾ പുല്ലുമേഞ്ഞോണ്ടിരുന്ന ഒരാടിനെ ട്യൂൺ ചെയ്തുകൊണ്ട് ഒരു തെങ്ങിൻ ചുവട്ടിൽ നിൽപ്പുണ്ട്.ചെവിക്ക് പിടിച്ചുവലിച്ച് ഒരുവിധം വീട്ടിൽ എത്തിച്ചു.
(കൊള്ളാലോ... )

ഉച്ച ഊണും, വിശ്രമവും സൊറപറച്ചിലും ഒക്കെയായി പിന്നെയും കുറച്ച് സമയം.പിന്നെ തിരികെ പോരാനുള്ള തത്രപ്പാടിൽ ആയി എല്ലാവരും.ആ തിരക്കിനിടയിൽ ആരും കാണാതെ തെങ്ങിൻതോപ്പിൻ്റെ ഒരു സൈഡിൽ ഉള്ള കുറ്റിക്കാട്ടിലേക്ക് കയറിപ്പോയി കുറെ കഴിഞ്ഞു മടങ്ങിയ സജീവേട്ടൻ എന്തിനവിടെ പോയി എന്നത് ഇന്നും അജ്ഞാതം !!
(കുറ്റിക്കാട്ടിൽ പോയി മടങ്ങുന്ന സജീവേട്ടൻ)

എല്ലാം കഴിഞ്ഞു അവിടുന്ന് മടക്കയാത്ര തുടങ്ങിയപ്പോഴേയ്ക്കും നേരം ഇരുട്ടിതുടങ്ങിയിരുന്നു.തൃശൂർ സംഗമ തലേന്ന് തുടങ്ങിയ യാത്രയും ആഘോഷങ്ങളും എല്ലാം താൽക്കാലത്തേയ്ക്കു നിർത്തിവച്ചുകൊണ്ട് പിരിയാനുള്ള സമയം അടുക്കുന്നു.മടക്കയാത്രയിൽഹരിയോടൊപ്പം ആലത്തൂർ ഇറങ്ങി.മൂന്നു ദിവസം നീണ്ട കൂടിക്കാഴ്ചകളോട് യാത്രപറഞ്ഞു ഇട്ടുണ്ണാനും മച്ചാനും ചാലക്കുടിക്കും, ഞങ്ങൾ രണ്ടും പാലക്കാടിനും യാത്ര തിരിച്ചു.പാലക്കാടു നിന്നും ഒറ്റപ്പാലത്തിനുള്ള ലാസ്റ്റ് ബസ്സിൽ കയറി  ലക്കിടി ഇറങ്ങി ഹരിയ്‌ക്കൊരു ടാറ്റ വച്ച് നീട്ടിയ ശേഷം തിരുവില്വാമലയ്ക്ക്.

സ്നേഹനിധികളായ അച്ഛനും അമ്മയും വീടിന്റെ ഉമ്മറത്ത് തന്നെ ചിരിച്ചുകൊണ്ട് കാത്ത് നിൽപ്പുണ്ടാരുന്നു.....