Tuesday, 21 June 2016

അരപ്പിരി വണ്ടി ട്രിപ്പ്‌ 1

********************************************************************************************************
നിയമപരമായ മുന്നറിയിപ്പ്:
അരപ്പിരി വണ്ടിയില്‍ ഇത് വരെ കയറാത്തവര്‍  മുന്‍ഭാഗങ്ങള്‍ വായിച്ചിട്ട് മാത്രം തുടരുക.


**********************************************************************************************************************************
തുടര്‍ന്നു വായിക്കുക.....

                         മണികിലുക്കം കെട്ടിടത്തേയ്ക്ക് ഏവരും ആക്രാന്തത്തോടെ നോക്കി.

അപ്പോളുണ്ട്‌ നാണം കൊണ്ട് പൊതിഞ്ഞ മുഖവുമായി ഒരു "തൈ കിളവി" വേച്ചു വേച്ച് കടന്നു വരുന്നു. സര്‍ക്കാര്‍ പണം അടിച്ച്മാറ്റിയ കേസില്‍ സസ്പെന്‍ഷനില്‍ പറഞ്ഞുവിട്ട സര്‍ക്കാര്‍ വാഹന കണ്ടക്ടര്‍ കുസുമം!! പണിലാല്‍ റാവുത്തറുടെ ബാല്യകാല സഖി.

വലിഞ്ഞ സ്പ്രിംഗ് പോലത്തെ മുടിയും,പായല് പിടിച്ച മുറം പോലത്തെ പല്ലുകളും കാട്ടി ചിരിച്ചുകൊണ്ട്,ഏതോ പൊട്ട കവിതയും മൂളിക്കൊണ്ട് വണ്ടിക്കു നേരെ നടന്നടുക്കുന്ന കുസുമത്തിന് തൊട്ടു പിന്നില്‍ മറ്റൊരു രൂപം.

കണ്ടക്ടര്‍ക്ക് പിന്നില്‍, പണിലാല്‍ റാവുത്തറുടെ പ്രധാന ഭൂതം എന്നറിയപ്പെടുന്ന “സജിന മൂത്താപ്പ” യെ കൂടി കണ്ടപ്പോള്‍ പൂവാലന്സ്സ് എല്ലാം മുഖം തിരിച്ചു. "ഇനി മുത്തശി കഥകളും ഉപദേശങ്ങളും മാത്രം കേള്‍ക്കേണ്ടി വരുമല്ലോ”.

*******************

കുസുമത്തിന്‍റെ ഡബിള്‍ ബെല്‍ കേട്ടതോടെ “പ്ലിങ്ങന്‍ കുഞ്ഞാക്ക” വണ്ടി സ്ടാര്ട്ടാക്കി.

വണ്ടിയില്‍ പെണ് കണ്ടക്ടര്‍ ആണെന്നറിഞ്ഞ, ആക്ക്രി പെറുക്കാന്‍ പോയ ആക്രിവാസു,ആക്രി പെറുക്കല്‍ മാറ്റി വച്ച് ഓടി കിതച്ചെത്തി.
ആക്രിവാസുന് പിന്നാലെ ഒരു വിധം ഇഴഞ്ഞെത്തിയ വെട്ടിരുമ്പ് മത്തായി ആക്രിയുടെ "ആക്ക്രിയേല്‍" തന്നെ പിടിത്തമിട്ടു.അപ്പോഴേയ്ക്കും വണ്ടി നീങ്ങി തുടങ്ങി.വാതിലേല്‍ തൂങ്ങി നില്‍ക്കുന്ന ആക്രിവാസുവും, ആക്രിവാസുന്‍റെ ആക്രിയേല്‍ തൂങ്ങി പിടിച്ച് വെട്ടിരുമ്പ് മത്തായിയും.....

ആ പോക്ക് കണ്ട പണിലാല്‍ റാവുത്തര്‍, ബാല്യകാല സഖിക്ക് നല്ലൊരു പണി കൊടുത്ത സന്തോഷത്തില്‍ പൊട്ടി ചിരിച്ചു.

**************

അതേ സമയം അരപ്പിരിവണ്ടിയില്‍ നിലത്തിരുന്ന് ചീട്ടുകളിച്ചവരുടെ മേലേയ്ക്കു സീറ്റിലിരുന്നുറങ്ങിയ ഗുണ്ട ഉരുണ്ട് പിടഞ്ഞ് വീണു.നിലത്ത് വീണ ഗുണ്ട ഉറക്കെ വിളിച്ചു കൂവി.

“തീ തീ തീ.....”

തീ എന്ന് കേട്ടതും കലിപ്പ് മുഖവുമായി പിണങ്ങി ഇരുന്ന പഴയ വിപ്പ് കുപ്പയും മറിച്ചിട്ട് സീറ്റിനടിയില്‍ കയറി ഒളിച്ചു.അവിടിരുന്ന് തെറി വിളി തുടങ്ങി.

ആരാടാ എന്നെ തള്ളിയിട്ടെ” എന്ന് ചോദിച്ചുകൊണ്ട് പിടഞ്ഞെണിറ്റ ഗുണ്ടയുടെ മുന്നില്‍ ഒലക്കയുമായി വന്നുപെട്ട അധികാരി മാടം, ലേഡിസ്സ് സീറ്റിനടുത്ത്‌ അഴകിയ രാവണന്‍ ആയി നിറഞ്ഞാടിക്കൊണ്ടിരുന്ന പൊട്ട മണ്‍കലത്തിന് നേരെ വിരല്‍ ചൂണ്ടി.കണ്ട പാടെ കാണാത്ത പാടെ അങ്ങോട്ട്‌ പാഞ്ഞ ഗുണ്ടയ്ക്ക് മുന്നില്‍ പെടലി ഒരുകുപ്പി "ചാരായം" എടുത്തുവച്ചു.

ചാരായം കണ്ട ഗുണ്ട, പെടലിയുടെ തെയ്യാര കളി കണ്ടില്ലെന്നു നടിച്ചു.ചാരായ മണം അടിച്ച വെട്ടിരുമ്പ് മത്തായി ആക്രിയെലേ പിടി വിട്ട് പതുക്കെ ഇഴഞ്ഞ് കുപ്പിക്കരുകില്‍ എത്തി പത്തി വിടര്‍ത്തി.ഓസിക്കടിക്കാന്‍ വന്ന മത്തായിയെ കൂട്ട് കിട്ടിയ ഗുണ്ട സന്തോഷം കൊണ്ട് തെറിപാട്ട് തുടങ്ങി.
പണ്ടാരാ കാലാ.... കോന്തന്‍ മത്തായി.
ഓസിക്കടിക്കാന്‍ വന്നോനല്ലേ നീ ...
ആസിഡ് കിട്ട്യാലും ഓസിനടിക്കും 
തിരുപ്പൂരെ ഊച്ചാളി കിളവന്‍ മത്തായി ..

അപ്പോഴാണ് വണ്ടിക്ക് കുറുകെ ഒരു പെണ്‍പട വട്ടം കയറി നില്‍ക്കുന്നത് പ്ലിങ്ങന്‍ കണ്ടത്.കണ്ട പാടെ ആഞ്ഞു ചവുട്ടിയത്‌ കൊണ്ട് ഞെരിഞ്ഞമര്‍ന്നു ചാടി കുത്തി, അലറി വിളിച്ചുകൊണ്ട് വണ്ടി നിന്നു.വണ്ടിയേല്‍ തൂങ്ങിനിന്നാടിയ ആക്രിവാസു തെറിച്ച് ഗ്രാമത്തിലെ അഴുക്കു ചാലില്‍ വീണു.അതോടെ ആ ചാല്‍ മൊത്തത്തില്‍ മലിനമായി.

വണ്ടിയേലെ ഒലക്ക കൊണ്ട് പലരുടെയും പല്ലിളകി.
വണ്ടി നിന്ന പാടെ പെണ്പട അടുത്ത് വന്നു.അവര്‍ക്കിടയില്‍ നിന്നും അതിശയന്‍ കണക്കെ വലിയ ശരീരവും ചെറിയ ബുദ്ധിയും കൈയ്യില്‍ കോലുമുട്ടായിയുമായി, വള്ളി നിക്കറിട്ടു മൂക്കൊലിപ്പിച്ചൊരു ചെറുക്കന്‍.

"ഇവനും ഗുണ്ടയാ.ഞങ്ങടെ ഒരേ ഒരു ആങ്ങള.ഇവനും വണ്ടിയേല്‍ കയറണം പോലും"

"ഗുണ്ട" എന്ന് കേട്ടപ്പോള്‍തന്നെ പേടിച്ച കണ്ടക്ടര്‍ കുസുമം ഉടന്‍തന്നെ, ആ പീറ ചെറുക്കനെ പിടിച്ച് വണ്ടിയേല്‍ കയറ്റി."താനല്ലാതെ മറ്റൊരു ഗുണ്ടയോ" എന്ന് കരുതി ഗുണ്ടവിനു കത്തിയേല്‍ പിടി മുറുക്കി.
"ഉള്ള ഗുണ്ടയെ തന്നെ സഹിക്കാന്‍ പറ്റാതെ ഇരിക്കുമ്പോളാ വേറൊരെണ്ണം" എന്ന് ചിലര്‍.
"പുതിയ ഗുണ്ടയെ വച്ച് പഴയ ഗുണ്ടയെ ഒതുക്കാം" എന്ന് മറ്റു ചിലര്‍.

വണ്ടിയേല്‍ ഗുണ്ട പ്രശ്നം രൂക്ഷമാകുന്നതിനു മുന്നേ തന്നെ പ്ലിങ്ങന്‍ കുഞ്ഞാക്ക വീണ്ടും വണ്ടി എടുക്കാന്‍ തുടങ്ങിയപ്പോളെയ്ക്കും കയ്യില്‍ കുറെ കൊച്ചുപുസ്തകങ്ങളുമായി ഒരുവന്‍ ചാടി കയറി.

വട്ട മുഖം,ചട്ടി തല, തേച്ചുമിനുക്കിയ മുഖം. കള്ളചിരിയും വീഞ്ഞിന്‍റെ മണവും കുറുക്കന്‍റെ  നോട്ടവുമായി വന്നവന്‍ എരിവും പുളിവും ഉള്ള തീവ്രവികാരങ്ങള്‍ തുളുമ്പുന്ന പുസ്തകങ്ങള്‍ വിറ്റ് കൈ നിറയെ പണം വാരി.മനസ്സിനും ശരീരത്തിനും ചൂട് പിടിപ്പിക്കുന്ന പുസ്തകങ്ങള്‍ വായിച്ച ആരാധകര്‍ക്കും ആരാധികമാര്‍ക്കും മുന്നില്‍ അവന്‍ പമ്മന്‍ ആയി മാറി.

വണ്ടി പിന്നെയും ഓടി തുടങ്ങിയപ്പോള്‍, ബോറടി മാറ്റാനായി അന്താക്ഷരി കളി തുടങ്ങി.പല പല ടീമുകളായി വാശിയോടെ പൊരുതി.പെണ്‍പടയുടെ തെറ്റിയ വരികള്‍ തിരുത്തിക്കൊടുത്ത പെടലിയെ ആരോ "മൂരാച്ചി" എന്ന് വിളിച്ചു.വിളി കേട്ട പെടലി നെഞ്ചത്തടിച്ച് നിലവിളിച്ചു.മൂക്ക് പിഴിഞ്ഞ് അടുത്തവന്റെ ഷര്‍ട്ടില്‍ തേച്ചു.എന്നിട്ടും സങ്കടം മാറഞ്ഞ്‌ മൂന്നര കട്ടയില്‍ ഒരു വിരഹ ഗാനം കാറി കൂവിയേച്ചു പുറകിലെ സീറ്റില്‍ പോയിരുന്നുറങ്ങി.

അതുകണ്ട പലരും ശവത്തെല്‍ കുത്തുന്ന പോലെ പൊട്ടിചിരിച്ചു.

*****************************
തൊട്ടടുത്ത സ്റ്റോപ്പില്‍ നിന്നും വിക്കനായ ഒരു കുടനന്നാക്കുകാരനും പൊട്ടനായ ഒരു ചെരുപ്പ് കുത്തിയും കൂടി തോളത്ത് കൈയിട്ട് കയറി വന്നു.ഒരുവന്‍ അല്‍പ്പം വിക്കുള്ളവന്‍ 
"സൂ... സൂ ... സൂ ...സൂ " അവന്‍ കിടന്ന് വിക്കി.
 ചെരിപ്പ്കുത്താന്‍ പറ്റിയ സ്ഥലം കണ്ട് പിടിച്ച പോട്ടനാവട്ടെ "സമാധി"യിലിരിക്കും പോലെ ഒരു മൂലയ്ക്ക് പോയി കുത്തിയിരുന്നു.



                                                                                                            (ജും ജും)

No comments:

Post a Comment