മൂന്നു നാല് ആഴ്ചകളായി മുടങ്ങികിടന്ന പുസ്തക വായന വീണ്ടും തുടങ്ങുവാന്‍ പ്രേരണ ആയത് ഒരു കുഞ്ഞു നോവല്‍ ആണ്.വായിക്കുവാന്‍ വാങ്ങി കൂട്ടിയ പുസ്തകങ്ങള്‍ക്കിടയില്‍ നിന്നും അലസമായി തിരഞ്ഞെടുത്ത് വെറുതെ ഒരു പേജ് വായിച്ചു.
രസാവഹം!!
എന്നാല്‍ പിന്നെ ഒരദ്ധ്യായം വായിച്ച് മടക്കി വയ്ക്കാം എന്നുകരുതി ഒരദ്ധ്യായം മുഴുമിച്ചപ്പോളെയ്ക്കും കഥയില്‍ പറഞ്ഞിരിക്കുന്ന ആ ഗ്രാമത്തിലെ ഒരു താമസ്സക്കാരനായി മാറിയിരുന്നു ഞാനും.അതുകൊണ്ട് തന്നെ അടുത്ത അദ്ധ്യായം കൂടി വായിച്ചിട്ട് ഉറങ്ങാം എന്ന് കരുതി.
അത് വായിച്ചപ്പോളോ.... ??
കുട്ടിക്കാലത്തിലെ പല സംഭവങ്ങളുടെയും ആവര്‍ത്തനം!!
മണ്ണെണ്ണ വിളക്കിന്‍റെ കീഴില്‍ ഉള്ള പഠിത്തവും,വിളക്കൂതിയാല്‍, തൊട്ടടുത്തായി ഉറങ്ങാന്‍ കിടക്കുന്ന ചേച്ചിയുമായി ചില കുശു കുശുപ്പുകളും... ഒടുവില്‍ അച്ഛന്റെ രണ്ട് ചീത്ത കേട്ട് കഴിയുമ്പോള്‍ അടക്കിപിടിച്ച ചിരിയോടെ ഉറക്കത്തിലേയ്ക്കു വീഴുന്നതും, പിറ്റേന്ന് ചേച്ചിയുടെ കൂടെ സ്കൂളിലേയ്ക്ക് നടക്കുന്നതും, ഒടുവില്‍ രണ്ട് സ്കൂളിലേയ്ക്കായി പിരിയുന്നതും ഒക്കെ ആയ പല പല ഓര്‍മ്മകള്‍!!
ഓര്‍മകളുടെ ലോകം എത്ര മനോഹരം ആണല്ലേ ??
*****************
ഉറങ്ങി എണീറ്റ ഉടന്‍ മൂന്നാം അദ്ധ്യായത്തിലേയ്ക്ക്.....
വായിച്ചു തീര്‍ന്നപ്പോള്‍ രാധയെ പോലെ.... വനജേപോലെ...... മറ്റു പലരേയും പോലെ.....
പരന്ത്രീസ്സിലേയ്ക്ക് ആവികപ്പല്‍ കയറും മുന്നേ ചോയി രഹസ്യമായി മാധവനെ ഏല്‍പ്പിച്ച ആ "ലക്കോട്ടില്‍" എന്താണെന്നറിയാനുള്ള ആകാംഷ അടുത്ത അദ്ധ്യായത്തിലേയ്ക്ക് എന്നെ പിന്നേയും തള്ളിയിട്ടുകഴിഞ്ഞിരുന്നു.
അന്തോണി സായ്‌വ് മാഷും, വിദ്വാന്‍ കുഞ്ഞിരാമന്‍മാഷും, കക്കൂയിയില്‍ തോലനും, ജനപ്രതിനിധി തായക്കണ്ടി കണ്ണനും, മുച്ചിറിയന്‍ കോരനും, നുറ്കുമാരനും, പത്രാസ്സുകാരന്‍ പത്രോസും, കേളന് മേസ്തിരിയും, കുഞ്ഞികുട്ടി സാറാപ്പും, മന്തുകാലന്‍ ഫെര്‍ണണ്ടാസ്സും, തന്‍റെ ജോര്‍ജ്ജ്റ്റ് സാരി വാരിച്ചുറ്റി നാട്ടാര്‍ക്ക് കണ്ണിനു കുളിരേകി തുള്ളിനടക്കുന്ന മാധവിഅമ്മായിയും, കമ്പി ശിപായി കേശവനും, കാപ്പിക്കാരന്‍ കേളുവും, പലച്ചരക്ക് കച്ചവടക്കാരന്‍ കുഞ്ഞമ്പുവും..... അങ്ങിനെ ഒരു ഗ്രാമം മുഴുവന്‍ "തന്‍റെ മരണ ശേഷമേ തുറക്കാവൂ" എന്ന് പറഞ്ഞ് ചോയി മാധവനെ ഏല്‍പ്പിച്ച ലക്കോട്ടില്‍ എന്താണെന്ന് അറിയാനായി ഓടിനടക്കുമ്പോള്‍... ആകാംഷയോടെ.... അവര്‍ക്കൊപ്പം കൂടിപോകുന്നു വായനക്കാരും. അത്രയും മനോഹരമായി ആണ് എം.മുകുന്ദന്‍ എന്ന കഥാകൃത്ത് ഓരോ അദ്ധ്യായങ്ങളും ഒരുക്കിയിരിക്കുന്നത്.
തോലന് വേണ്ടി, മാധവനെതിരെ മുട്ടയില്‍ കൂടോത്രം ചെയ്തു കൊടുക്കുന്ന പെരുവണ്ണാനെ പോലെ വന്നുപോകുന്ന കഥാപാത്രങ്ങളും, കഥയിലുടനീളം നിറഞ്ഞുനില്‍ക്കുന്ന വടക്കന്‍കേരളത്തിലെ തനി നാടന്‍ സംസാര ശൈലിയും, വരികള്‍ക്കിടയില്‍ ചിരിപടര്ത്തുന്ന ചില നര്‍മങ്ങളും എല്ലാം കൂടി ചേര്‍ന്ന്, ഇഷ്ടപ്പെട്ട പുസ്തകങ്ങളുടെ നിരയിലേയ്ക്ക് ഈ പുസ്തകത്തിനേയും എത്തിക്കുക തന്നെ ചെയ്യും.
ചോയി മാധവന് അയച്ച കമ്പി എന്താണെന്നറിയാന്‍ കൂട്ടം കൂടുന്നവര്‍ക്കിടയില്‍ നിന്നും കമ്പി തട്ടിപ്പറിച്ചുകൊണ്ടോടുന്ന ജനപ്രതിനിധിയുടെ ശിങ്കിടി ഗോപാലന്‍,ലക്കോട്ട് തേടി മാധവന്‍റെ വീട്ടില്‍ കയറുന്ന ചുമന്ന തോപ്പിക്കരായ ആന്റണി പോലീസും, നാണു പോലീസും ഒക്കെ അവരവരുടെ റോളുകള്‍ ഭംഗി ആക്കിയിരിക്കുന്നു.
ആദ്യത്തെ ലക്കോട്ടില്‍ എന്താണെന്ന് അറിയാന്‍ വെമ്പി നടക്കുന്ന നാട്ടാര്‍ക്കിടയിലേയ്ക്ക്, ചോയി കൊടുത്തയച്ച രണ്ടാമത്തെ ലക്കോട്ടുമായി പരന്തരീസ്സില്‍ നിന്നും വരുന്ന വളവില്‍ ഡക്ലസ്.!!
***********************
വായനയെ സ്നേഹിക്കുന്ന.......
പുസ്തകങ്ങളെ പ്രണയിക്കുന്ന ഏവര്‍ക്കുമായി....
*****************************************************************************************************************************************
മുൻ ഭാഗങ്ങൾ:
എന്റെ പുസ്തകം !!- ഭാഗം 1
എന്റെ പുസ്തകം !!- ഭാഗം 2
എന്റെ പുസ്തകം !!- ഭാഗം 3
എന്റെ പുസ്തകം !!- ഭാഗം 4