"ആരാണ്ടാ @#$% എന്നോട് മുട്ടാനുള്ളത് ?
ഒറ്റ കുടുംബത്തില്‍ പിറന്നവന്മാര്‍ ഉണ്ടേല്‍ വരീനെടാ ..."
ഉയര്‍ത്തി കുത്തിയ കൈലിയുടെ താഴെ പാവാട കണക്കെ മുട്ടോളം നീണ്ടു കിടന്ന കളസ്സത്തിന്‍റെ കീശയില്‍ നിന്നും ബാറ്ററി ഇട്ടു വാറ്റിയ പട്ട ചാരായം ഒരു കവിള് കുടിച്ചിറക്കി, തന്‍റെ പിച്ചാത്തി പിടിയില്‍ ഒന്ന് തൊട്ടു നക്കിക്കൊണ്ട് നാട്ടിലെ പ്രമുഖ റൗഡി മുല്ലശ്ശേരി കവലയിൽ നിന്ന് അട്ടഹസിച്ചു.
ബ്ഹുഹഹഹഹഹ.....!!!
നാട്ടിലെ പോക്കിരിയും കള്ളുകുടിയനും വഷളനും ചട്ടമ്പിയും ഒക്കെ ആയ ഗുണ്ട ഇറങ്ങിയത് കണ്ട് മീശയുള്ളവരെല്ലാം അതും മറച്ചു കൊണ്ട് എങ്ങോ പോയി ഒളിച്ചു.സ്ത്രീകൾ പേടിച്ചോടി വീട്ടില്‍ കയറി വാതിലടച്ച് പരധൂഷണ്‍ ചാനല ഓണ്‍ ആക്കി കണ്ടു തുടങ്ങി.
വൃദ്ധന്മാർ ശവപ്പെട്ടി കടയിൽ വിളിച്ചു തങ്ങൾക്കുള്ള ഓരോ പെട്ടികൾ ഓർഡർ കൊടുത്തു.
മുല്ലശ്ശേരി കവലയിൽ തെറുപ്പു ബീഡി കട നടത്തിയിരുന്ന വറീത് മാപ്പിള, പലക നിരത്തി കടയടച്ച് നിക്കറിൽ പനിനീര് തളിച്ച് രംഗം കുളമാക്കി .
ആരാടാ .... എൻ്റെ കള്ള് കട്ട് കുടിച്ചത് ?? കുത്തി കീറും ഞാൻ ...
എന്ന് പറഞ്ഞുകൊണ്ട് മുന്നോട്ടാഞ്ഞ ഗുണ്ടയുടെ മുണ്ട് തെട്ടടുത്ത കുറ്റിയിൽ ഉടക്കി താഴെ വീണു.
ചാണകം മുക്കി ഉണങ്ങിയ പോലുള്ള കളസ്സത്തിൽ നിന്നും, മുന്നിൽ മുളച്ച വാലുപോലെ കളസ്സ വള്ളി തൂങ്ങി നിന്നിരുന്നു.
മുണ്ട് പോയതറിയാതെ കവല ചട്ടമ്പി ആയ ഗുണ്ട വെല്ലുവിളി തുടര്‍ന്ന് പോന്നു.
അപ്പോളാണ് കുന്നിക്കുരു പോലൊരു പയ്യന്‍ മൂക്കും ഒലിപ്പിച്ച് ആ വഴി വന്നത്. പോണ പോക്കിന് മൂക്ക് പിഴിഞ്ഞ് ഗുണ്ടയുടെ കളസ്സത്തില്‍ തേയ്ക്കാനായി തുനിഞ്ഞ കുന്നിക്കുരു പയ്യന്‍റെ കൈ കൊണ്ട് കളസ്സ വള്ളി കെട്ടഴിഞ്ഞു.
കെട്ട് പൊട്ടി കളസ്സം ഡിം!!
ഗുണ്ട കെടുതികള്‍ ഏറ്റുവാങ്ങിയ ചിലര്‍ ചേര്‍ന്ന് സംഗതി ഫ്ലക്സ് അടിച്ചു പോസ്റ്റ് തോറും നിരത്തി.
അന്നൊരു ഒക്ടോബര്‍ 23 ആയിരുന്നു.
കൃത്യമായി പറഞ്ഞാല്‍ നാല്‍പ്പതു വര്‍ഷങ്ങള്‍ക്കു മുന്നേ..., ഇതേ ദിവസ്സമാണ് ഗുണ്ട പത്ത് മാസത്തെ പരോള് കഴിഞ്ഞു ആദ്യമായി പുറം ലോകം കണ്ട് ഞെട്ടി കിളി പോയി തൊട്ടിലില്‍ കിടന്ന് കരഞ്ഞത് !!
ഫ്ലക്സ് കണ്ട് നാണിതനായ ഗുണ്ട, മുല്ലശ്ശേരി കവല വിട്ട് ഒളുവില്‍ പോയി.
ഗുണ്ടയുടെ ശല്യം ഒഴിഞ്ഞ ആ ദിനം ഇന്നും നാട്ടാര്‍ പടക്കം പൊട്ടിച്ച് ആഘോഷിച്ച് പോരുന്നു.
നാട്ടാരുടെ സന്തോഷത്തില്‍ പങ്കുചേര്‍ന്നു കൊണ്ട് നമുക്കും ആഘോഷിക്കാം ...
ഒപ്പം ..
ഫ്ലക്സ് പേടിച്ചു കവല വിട്ട , ഒളുവിലെ ഗുണ്ടയ്ക്ക്,..... നമ്മുടെ സ്വന്തം വിനു മുല്ലശ്ശേരിക്ക്...............
No comments:
Post a Comment