റൂമില്‍ എത്തിയ ഉടന്‍ പ്രഞ്ചിയേട്ടന്‍ കൂര്ക്കേട്ടനായി മാറി.റെജിയേട്ടനും നിക്കിയും പോസ്റ്റര്‍ ഒട്ടിച്ചത് പോലെ ഉറക്കമായി.റൂമില്‍ ഒരു മൂലയ്ക്കായി കുത്തിയിരുന്ന കാഢ്ബറീസ്സ്, പ്രവാസികള്‍ അയച്ച സംഗമാശംസകള്‍ എടുത്ത് വച്ച് ഒട്ടിക്കുകയോ മുറിക്കുകയോ അങ്ങനെ എന്തൊക്കെയോ ചെയുന്നുണ്ടാരുന്നു. വെട്ടിയിട്ട വാഴ പോലെ കിടന്നുറങ്ങുന്ന ബീരാനിക്ക,അരയില്‍ കെട്ടിയ ബെല്റ്റ് ഊരി തൊട്ടടുത്തായി നീട്ടി വച്ചിരിക്കുന്നതിന്റെ രഹസ്യം പിന്നീടാണറിഞ്ഞത്-ഉച്ച ആയാലും ഉണരാത്ത കെട്ടിയവനെ ബെല്റ്റിറനടിച്ചാണത്രേ ബീവി ഉണര്‍ത്താറ്!!
"തിരുവനന്തപുരം സ്പെഷ്യല്‍ ബോളി കൊണ്ടുവരാം" എന്ന് വാക്കു തന്ന നജീക്ക,തന്ന വാക്ക് പഴയ ചാക്കിലാക്കി,അതും കെട്ടിപിടിച്ച്, ചുരുണ്ട്കൂടി കിടപ്പുണ്ടാരുന്നു.എല്ലാരും ഉറങ്ങിയപ്പോള്‍,കിടക്കാന്‍ സ്ഥലം തേടി ഉരുണ്ടു നടന്ന അലിഭായി ഉരുണ്ടുരുണ്ട് ഞങ്ങടെ റൂമിലും എത്തി.പിന്നെ കഥകളും ചിരിയും ഒക്കെ ആയി കുറേ സമയം.അപ്പോളേയ്ക്കും ഏകദേശം പുലര്‍ച്ചെ 2 മണി ആയി.അലിഭായിയെ ഉരുട്ടി പറഞ്ഞ് വിട്ടിട്ട് ഉറങ്ങാന്‍ കിടന്നു.
അഞ്ചര ആയപ്പോള്‍ ഏണീറ്റു.
“സംഗമം പ്രമാണിച്ചെങ്കിലും ഒന്ന് പല്ല് തേക്കടാ” എന്ന് പലരും പറഞ്ഞതനുസ്സരിച്ചു നജീക്ക ഒരു ബ്രഷിന് വേണ്ടി പലരോടും ചോദിച്ചു.ആരും കൊടുത്തില്ല.ഒടുവില്‍ ബാത്ത്‌റൂം കഴുകുന്ന ബ്രഷ് വച്ച് അഡ്ജസ്റ്റ് ചെയ്തു.പതിവില്ലാത്ത കാര്യമായത് കൊണ്ട് ഒരുപാട് ചോര പൊടിയുന്നത് കണ്ടു.അപ്പോളാണ് അലിഭായി ഓടി പാഞ്ഞുനടക്കുന്നത് കണ്ടത്.കാര്യം തിരക്കിയപ്പോള്‍ അന്നിടാനുള്ള ഷര്ട്ട് കാണുന്നില്ല.കുറേ നേരം കഴിഞ്ഞപ്പോള്‍ കാണാതെ പോയ ഷര്ട്ട് കണ്ടെത്തി.വേസ്റ്റ് തുണി ആണെന്ന് കരുതി,ആരോ അതെടുത്ത് ടോയിലറ്റിലെ പൈപ്പിന്റെ ചോര്ച്ച അടച്ചിരിക്കുന്നു.എന്നേയും കൂട്ടി രാവിലെ തന്നെ പുതിയ ഷര്‍ട്ട് വാങ്ങാന്‍ പറ്റിയ കടയും തപ്പി അലിഭായി കോഴിക്കോട് ടൌണ്‍ മുഴുവന്‍ കറങ്ങി.നഗരം മുഴുവന്‍ കാണാനായി എന്നല്ലാതെ ഷര്ട്ട് മാത്രം കിട്ടിയില്ല.തിരികെ റൂമിലേയ്ക്ക്.
അവിടുന്ന് റെജിമോന്‍ ചേട്ടനേയും കൂട്ടി സംഗമ ഹാളിലോട്ട്.ഹാളിനു മുന്നിലായി ഒരു കോണ്ടസ്സ കാര്‍ കിടക്കുന്ന കണ്ടപ്പോളേ ഏതോ മുതലാളിമാരുടെ ആകും എന്ന് റെജിമോന്ചേടട്ടന്‍ പറഞ്ഞു.ഹാളില്‍ കയറിയപ്പോള്‍ തന്നെ ദേ നില്ക്കു ന്നു പത്രമുതലാളി. ഓരോരുത്തരായി വന്നുകൊണ്ടിരിക്കുന്നുണ്ടാരുന്നു.അതിനിടയ്ക്ക് ഒരു ഷര്ട്ട് കാറ്റത്ത് പറന്ന് വരുന്നത് കണ്ടു.അടുത്തെത്തിയപ്പോളാണ് ഷര്ട്ടിനുള്ളില്‍ ആളുണ്ടെന്നു മനസ്സിലായത്.നമ്മുടെ സ്വന്തം ബലൂണ്‍ ഷിജു.അബിത സുരേഷ്, കാന്താരിയും,പച്ചമുളകും,ആര്ട്ടിതസ്റ്റു വിപിന്‍ദാസ്,വികൃതി പയ്യന്‍,വൈശാഖ്,KSRTC,മുനീര്‍,കൃഷ്ണേട്ടന്‍,മനൂസ്,കുമ്പിടി,പപ്പിചേച്ചി, ശ്രീദേവിചേച്ചി,ശിവപ്രസാദ് മാഷ്,സാബു,ഷാന്‍.... അങ്ങനെ പലരും.ആദിത്യന്‍ ചേട്ടന്‍, ലോനലി,സൈഫു..... അങ്ങനെ നേരില്‍ കാണാനായി കാത്തിരുന്ന പലരും ഇല്ലാതിരുന്നത് ചെറിയൊരു വിഷമം നല്കി എന്നത് സത്യം.
പരിപാടികള്‍ തുടങ്ങി.അദ്ധ്യക്ഷന്‍ അജിത്ത് മാഷിന്റെ. ഇടതൂര്ന്ന താടിയ്ക്കും മീശയ്ക്കും ഇടയിലൂടെ അരിച്ചിറങ്ങിയ വാക്കുകള്‍ രസകരമായിരുന്നു.ചാത്തന്‍ പലവട്ടം മൈക്ക് തിന്ന് തീര്ത്തു. ഭക്ഷണത്തിന്റെ ചുമതലക്കാരില്‍ പ്രമുഖന്‍ അലിഭായി ചായപാത്രവുമായി പോകുന്നത് രസമുള്ള കാഴ്ച ആയിരുന്നു.വീഞ്ഞുഭരണി വീപ്പയുമായി പോകുന്ന പോലുണ്ടാരുന്നു.
പോന്നു പാടിയ ഒരു പാട്ടിനു ചുവടു വച്ചുകൊണ്ട് ഏവരും സ്റ്റേജില്‍ കയറി.അപ്പോളാണ് അലിഭായി ബലൂണ്‍ ഷിജുവിനെ എടുത്ത് പൊക്കാം എന്ന ആശയം മുന്നോട്ട് വച്ചത്.എല്ലാരും കൂടി അവനെ എടുത്ത് പൊക്കി.പൊങ്ങുന്ന വഴി ബലൂണ്‍ ഷിജു കയറി പിടിച്ചത് അലിഭായിയുടെ കരിരിമ്പ് പോലത്തെ മുടിയില്‍.മുടി മൊത്തത്തില്‍ ഊരി താഴെവീണു.മീന്‍ചട്ടി കമഴ്ത്തിയ പോലത്തെ തലയുമായി അലിഭായി നിന്നു പരുങ്ങി.ഊരി വീണ മുടിയും എടുത്ത് അലിഭായി കര്‍ട്ടന് പിന്നിലേയ്ക്ക്.....
ഉച്ചഭക്ഷണം കഴിച്ചോണ്ടിരുന്ന ചാത്തനെ തേടി ഒരു അഥിതി എത്തി-കോഴിക്കോട് ടൌണ്‍ മുഴുവന്‍ ടോയിലറ്റ് തപ്പി പറന്നു മടുത്ത ഒരു കാക്ക!!
ഒടുവില്‍ ചാത്തനെ കണ്ടെത്തി,ഷര്ട്ടിന്റെ മുകളില്‍ തന്നെ കാര്യം സാധിച്ചു.കാക്കയുടെ കുത്തിന് പിടിച്ച് 2 രൂപ വാങ്ങിയ ശേഷം ചാത്തന്‍ പറഞ്ഞു,
“എച്ചൂസ്സ് മീ.... കാക്ക.....തൂ...റി...ന്നാ... തോന്നുന്നെ ”
(ബ്ഹുഹഹഹഹ - ചാത്തന്‍റെ മേല്‍ കാക്ക പണി പറ്റിച്ചത് പറഞ്ഞ് ചിരിക്കുന്നു )
ഉച്ചഭക്ഷണ ശേഷം തോട്ടടുത്ത ഹാളില്‍ നടന്നിരുന്നു ചിത്ര പ്രദര്‍ശനം കാണുവാന്‍ വന്ന ഒരു വ്യക്തി ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റി.പരിചയപെട്ടപ്പോള്‍ സാക്ഷാല്‍ മകാരം മത്തായി. ഏഴുമണിക്കൂര്‍ വരെ തുടര്ച്ച യായി “മ”കാരം ഉപയോഗിച്ച് മാത്രം പ്രസംഗിച്ചു ഗിന്നസ്സ് റെക്കോര്ഡിന് ഉടമ ആയ വ്യക്തി ആണ് താന്‍ എന്ന് പുള്ളി സ്വയം പരിചയപ്പെടുത്തി.തന്റെ സഞ്ചിയില്‍ നിന്നും ഒരു ഷോള്‍ എടുത്ത് പുതച്ച് കൊണ്ട് നിമിഷ നേരം കൊണ്ട് മഹാത്മാഗാന്ധി ആയി മാറിയ മത്തായിച്ചന്‍ മഹാത്മാവിനെ കുറിച്ച് വാചാലനായി.
“മറുനാടന്‍ മേധാവിത്വത്തില്നിന്നും,മാതൃഭൂമിയെ മോചിപ്പിക്കാനുള്ള മഹാസമരത്തിന്റെമുന്നണിപടയാളിയായി മുന്നേറി,മത മൈത്രിയുടെ മണിവിളക്കായി മാറി,മതജാതിഭേതമന്യേ മുഴുവന്‍മാലോകരുടെയും മതിപ്പ്നേടി,മകരജ്യോതിപോലെ മാര്ത്താനണ്ഡനെപോലെ,മന്നില്നിലന്നും മിന്നിമറഞ്ഞ,മഹാരാധ്യനായ, മാതൃരാജ്യത്തിന്റെ മഹത്പിതാവായി മാനിക്കപ്പെടുന്ന ആ മഹാപുരുഷന്റെണമാര്ഗാത്തിലൂടെ മുന്നേറിയാല്‍ മനുഷ്യന്മാര്ക്ക്ന മനസ്സമാധാനമുണ്ടാകും.മറിച്ചായാല്‍ മനക്ലേശംമൂക്കും.മാരകായുധങ്ങളുമായി മറ്റുള്ളവരുടെ മണ്ടപൊളിക്കാനുള്ള മത്സരം മതിയാക്കണം.മാനുഷ്യകമൂല്യങ്ങളെ മാനിച്ചുകൊണ്ട് മഹാത്മജിയെ മാതൃകയാക്കി മുന്നേറണമെന്നാണ് മഹാത്മജിയെപറ്റിമധുരമായി മകാരം മത്തായിക്ക് മോഴിയാനുള്ളത്”
നമ്മുടെ സംഗമവേദിയില്‍ മഹാത്മജിയുടെ വേഷത്തില്‍ കയറി ഒരു 10 മിനിറ്റു പരുപാടി അവതരിപ്പിക്കാന്‍ തയാറായി എങ്കിലും,ഉള്ള പരിപാടികള്‍ തന്നെ നടത്തുവാന്‍ സമയം തികയുമോ എന്ന സംശയം ഉള്ളതിനാല്‍,വേദിക്ക് പകരം അദ്ദേഹത്തിനു ഒരു പ്ലെയ്റ്റ് ചിക്കന്‍ ബിരിയാണി കൊടുത്തു.കഴിച്ചു കഴിഞ്ഞ് യാത്രയും പറഞ്ഞ് മാംസാഹാരിയായ മഹാത്മാഗാന്ധി മംഗളം മോഴിഞ്ഞ്,മറ്റേതോ മാളോകാരുടെ മുന്നിലേയ്ക്കായി മന്ദം മന്ദം മണ്ടിനടന്നു.
5 മണി ആയപ്പോള്‍ എല്ലാവരോടും യാത്രപറഞ്ഞ് റെജിയെട്ടന്‍,നിധിന്‍,കുമ്പിടി എന്നിവരോടൊപ്പം സംഗമ വേദിയില്‍ നിന്നും റെയില്‍വെ സ്റ്റേഷനിലേയ്ക്ക്.ഓപ്പ-എറണാകുളം ട്രെയിനില്‍ കയറി ഷോര്ണൂര്ക്ക്.അവിടുന്ന് ഒറ്റപ്പാലത്തിനുള്ള ബസ്സില്‍ ഒറ്റപ്പലത്തെതുംമ്പോളേയ്ക്കും തിരുവില്വാമലയ്ക്കുള്ള ലാസ്റ്റ് ബസ്സ് സ്റ്റാര്ട്ട് ചെയ്ത് കഴിഞ്ഞിരുന്നു.ഓടി കയറി കിട്ടിയ സീറ്റില്‍ കയറി ഇരുന്നു.ഒരുപിടി നല്ല ഓര്മെകളും,അതിലേറെ സൌഹൃതങ്ങളും ആയി വീട്ടിലെയ്ക്കുള്ള വഴി നടക്കുമ്പോള്‍ സംഗമ ദിവസത്തേക്കാള്‍ കൂടുതല്‍ ആസ്വദിച്ച തലേ ദിവസത്തെ ഓര്മ്മ്കള്‍ ആയിരുന്നു മനസ്സ് നിറയെ.പ്രത്യേകിച്ചും സാമുഹ്യക്ഷേമനീതി കാമ്പസും അവിടെ വച്ച് നടന്ന അന്നദാനവും,അന്തേവാസികളുടെ കണ്ണുകളില്‍ കണ്ട നിഷ്കളങ്കതയുടെ തിളക്കവും,എല്ലാത്തിനും മൂകസാക്ഷികളായി നില നില്ക്കു ന്ന അവിടുത്തെ പഴക്കമേറിയ കെട്ടിടങ്ങളും- ഇങ്ങനൊരു സംഗമം ഒരുക്കിയ എല്ലാ അണിയറ പ്രവര്ത്ത കര്ക്കുംള നല്ലത് മാത്രം വരട്ടെ എന്ന പ്രാര്ത്ഥഅനകളോടെ ഗെയ്റ്റ് തുറന്ന് അകത്തേയ്ക്ക് പ്രവേശിക്കുംമ്പോളേയ്ക്കും, “ലാസ്റ്റ് ബസ്സ് കിട്ടിയരുന്നോ അതോ ഓട്ടോ വിളിച്ചോ” എന്ന ചോദ്യത്തോടെ അമ്മ വീടിന്റെ വാതില്‍ തുറന്നു കഴിഞ്ഞിരുന്നു.
*********************************************************************************************************************************************
No comments:
Post a Comment