വിധിയുടെ വിളയാട്ടത്തില്‍ ഒരുന്നാള്‍ പെട്ടെന്ന് അനാഥയാക്കപ്പെട്ടപ്പോള്‍, ലോകത്തിനു മുന്നില്‍ പകച്ചു നിന്ന അവളിലേക്ക് നീട്ടപ്പെട്ട കച്ചിത്തുരുമ്പായിരുന്നു അവൻ. പ്രണയത്തിന്റെ മാധുര്യമുള്ള ആ കൈകള്‍ സ്വീകരിക്കുമ്പോള്‍,പക്ഷെ അവള്‍ അറിഞ്ഞിരുന്നില്ല അത് തന്‍റെ എല്ലാമെല്ലാമായ പലതും പിച്ചി ചീന്തപ്പെടാന്‍ ഇടയാക്കും എന്ന യാഥാർത്ഥ്യം!!
ഒരിക്കലും രക്ഷപെടാന്‍ പറ്റാതെ.....സ്വയം ഒടുക്കുവാന്‍ പോലുമാകാതെ പൊട്ടിക്കരയുവാന്‍ മാത്രം വിധിക്കപ്പെട്ട്,ഓരോരുത്തര്‍ക്കായി വഴങ്ങികൊടുക്കുമ്പോഴും,“എന്നെ ഒന്നും ചെയ്യരുതേ...എന്നെ രക്ഷിക്കണേ....”
എന്ന് അവളുടെ കണ്ണുകള്‍ കേഴുകയായിരുന്നു.
എന്ന് അവളുടെ കണ്ണുകള്‍ കേഴുകയായിരുന്നു.
പിന്നീടെന്നോ ഒരുനാള്‍,കാമശമനം തേടി വന്നൊരാള്‍ അവളുടെ കണ്ണുകളിലെ തേങ്ങല്‍ കാണുകയുണ്ടായി.ആ രാത്രി കാമകേളികളുടെതായിരുന്നില്ല.തന്റെതല്ലാത്ത തെറ്റില്‍ നിന്നും HIV ആണുബാധ ഏല്‍ക്കേണ്ടി വന്ന അയാള്‍,സ്ത്രീ ശരീരം ഒരിക്കലെങ്കിലും അറിയണം എന്ന മോഹത്താൽ എത്തപ്പെട്ടത് ഇവളില്‍.
പണം നല്കി മുറിയില്‍ കടന്നപ്പോള്‍ മുതല്‍ മനസ്സില്‍ ഉണ്ടായ കുറ്റബോധം,അന്നത്തെ രാവിനോടുവില്‍,അങ്ങകലെ ഉള്ള ഒരു ഗ്രാമത്തില്‍ ആണ് അവനെ എത്തിച്ചത്.പുലരുവാന്‍ ഇനിയും സമയം ഏറെ!!
അവന്‍റെ കാലടികളെ പിന്തുടർന്ന്,ഇരുള്‍ വീണ വഴിയിലൂടെ അവളും!!
അഴുക്കുപുരണ്ട ഭൂതകാലങ്ങള്‍ ചവുട്ടി മെതിച്ച്....വരാന്‍ പോകുന്ന ഭാവിയും മറന്ന് കൊണ്ട്....
പുതിയൊരു ജീവിതം അവിടെ തളിരിടുകയായിരുന്നു.
മറ്റുള്ളവരുടെ ശരികള്‍ക്കോ വാക്കുകള്‍ക്കോ അവിടെ സ്ഥാനമുണ്ടായിരുന്നില്ല!!
No comments:
Post a Comment