Thursday, 21 January 2016

എന്റെ പുസ്തകം - രണ്ടാമൂഴം"


                                      ചില പുസ്തകങ്ങള്‍ എത്ര തവണ വായിച്ചാലും പുതുമ നഷ്ടപ്പെടാതെ വീണ്ടും വീണ്ടും വായിക്കാന്‍ കൊതി തോന്നും.എത്ര തവണ വായിച്ചു എന്നറിയില്ല, ഇനി എത്ര ആവര്‍ത്തി വായിക്കും എന്നുമറിയില്ല.അതാണ്‌ എനിക്ക് "രണ്ടാമൂഴം".




ഭീമന്‍റെ ശരീരത്തെയും, ശക്തിയേയും പുകഴ്ത്തി പാടുമ്പോഴും ഒക്കെ മറ്റാരും ആ ശരീരത്തിനുള്ളില്‍ ലളിതമായ ഒരു മനസ്സുണ്ട് എന്ന് ഓര്‍ത്തിരുന്നില്ല. ഈ നോവലിലൂടെ സഞ്ചരിക്കുക വഴി, "ഭീമന്‍" എന്ന മനുഷ്യനെ,അവന്‍റെ മനസ്സിനെ കൂടി തിരിച്ചറിയുകയാണ് ഓരോ വായനക്കാരനും.

 
പാഞ്ചാലി എന്ന സ്ത്രീ അപമാനിത ആകുന്നിടങ്ങളില്‍ എല്ലാം രൌദ്ര ഭാവം കൈകൊള്ളുന്ന , കല്യാണ സൌഗന്ധികം തേടി പുറപ്പെടുന്ന ഭീമന്‍ തന്നെ ആണ് പാഞ്ചാലിയെ ഏറ്റവും കൂടുതല്‍ സ്നേഹിച്ചത്  !!
എന്നാല്‍ , പാഞ്ചാലി സ്നേഹിച്ചത് അര്‍ജ്ജുനനെ മാത്രം !!

 
 അർജ്ജുനനോ യുധിഷ്ഠിരനോ പിന്നിലായി എന്നും "രണ്ടാമൂഴ"ക്കാരന്‍ ആവേണ്ടി വന്നതിന്‍റെ വിഷാദം ഭീമന്‍ സ്വയം ഉള്ളില്‍ ഒതുക്കുന്നു.വായൂ പുത്രന്‍ എന്ന് സ്വയം വിശ്വസിച്ച് നടന്ന തന്‍റെ "പിതൃത്വം" വരെ കഥാന്ത്യത്തില്‍ ചോദ്യം ചെയ്യപ്പെടുമ്പോഴും, നിശബ്ധനായി  എല്ലാം സഹിക്കുകയാണ് ഭീമന്‍ !!
.
രണ്ടാമൂഴക്കാരനായി പോയ ഒരച്ഛന്‍റെ മകനായത്‌ കൊണ്ട് മാത്രം,അഭിമന്യുവിന്‍റെ നിഴലില്‍ മറഞ്ഞു പോയ ഘടോൽഘചന്‍ എന്ന തന്‍റെ മകനെ കുറിച്ച് വേദനിക്കുന്ന ഒരച്ഛനെ ഭീമനിലൂടെ നമ്മുക്ക് ഈ നോവലില്‍  കാണുവാനാകും.
.
.
***********************************************************************************
.
പ്രശസ്തമായ വരികള്‍ :
 
“കൊടുങ്കാറ്റുകളെ ചങ്ങലയ്ക്കിട്ട് നടക്കുന്ന ദേവാ, ഇവിടെ ഞാനുണ്ട്.അവിടുത്തെ മകനായ അഞ്ചുവയസ്സുള്ള ഒരുണ്ണി..."
 
"യുധിഷ്ഠിരന്‍ മുഖമുയര്‍ത്തി നോക്കി... എന്നിട്ട് വളരെ ശാന്തതയോടെ ഒരു വാക്ക് മാത്രം പറഞ്ഞു- ''യുദ്ധം'''

“ശത്രുവിനോടു ദയ കാട്ടരുത് . ദയയില്‍ നിന്നു കൂടുതല്‍ കരുത്തുനേടിയ ശത്രു വീണ്ടും നേരിടുമ്പോള്‍ അജയ്യാനാവും . മൃഗത്തെ വിട്ടുകളയാം. മനുഷ്യന് രണ്ടാമതൊരവസരം കൊടുക്കരുത്.” 
 
“കടം വീട്ടാന്‍ പലതും ബാക്കിയിരിക്കേ ആചാര്യനായാലും പിതാമഹനായാലും ഭീമന് ജയിച്ചേ പറ്റൂ...” 
 
“കുരുവംശത്തിലെ പുരുഷന്മാർ മുഴുവൻ സ്ത്രീകളുടെ കണീര് കണ്ട് രസിച്ചവരാണ്.എനിക്കറിയാം ...”


"മനസ്സ് ശാന്തം. ഈ വധം ശരിക്കും ഞാന്‍ ആസ്വദിക്കാന്‍ പോകുന്നു. ഇരുട്ടില്‍ നിയമങ്ങളില്ല. മല്ലയുദ്ധതിന്റെ ആചാര്യന്മാര്‍ അതിനെ പൈശാചികമുറയെന്ന് പറയും...."


No comments:

Post a Comment