Wednesday, 13 January 2016

അരപ്പിരി വണ്ടി - ഒടുവില്‍ വണ്ടി വന്നു !!



ഹോണടി കേട്ട് ഉടു മുണ്ട് തലയില്‍ ചുറ്റി ചാടി എണീറ്റ്‌ വെട്ടിരുമ്പ് മത്തായി താളത്തില്‍ പാടി

പി..പ്പിരി പിരി പിരി അരപ്പിരി വണ്ടി..
വളവു തിരിഞ്ഞിതാ പാഞ്ഞു വരുന്നേ....
കലപില കൂട്ടണ മുഴു വട്ടുകള്ക്കെല്ലാം....
കുത്തിയിരിക്കാതെ... വണ്ടിയില്‍ പോകാം....

പാട്ട് പാടിയതും വെട്ടിരുമ്പ് വെട്ടിയിട്ട പോലെ ദെ കിടക്കുന്നു.
“പൊക്കോ ... പൊക്കോ” എന്ന് കേട്ട് എല്ലാരും മത്തായിച്ചനെ മറികടന്നു പോയി.അതുകണ്ട മത്തായി, “എന്നെ പൊക്കോ... എന്നെ പൊക്കോ” എന്ന് തിരുത്തി.

ഗ്രാമത്തിനെ മുഴുവന്‍ കോരിത്തരിപ്പിച്ചു കൊണ്ട് വളവുതിരിഞ്ഞ് കുണുങ്ങി കുണുങ്ങി അതാ “അരപ്പിരിവണ്ടി”!!

വണ്ടി വന്നു നിന്ന ഉടന്‍ ജനല്‍ വഴി ചാടികയറി ലേഡീസ്സ് സീറ്റിനു തൊട്ടടുത്തായ് കുത്തിയിരുന്ന “പൊട്ട മണ്‍കല”ത്തെ സ്പാനറിനെറിഞ്ഞോടിച്ചു കൊണ്ട് ഡ്രൈവര്‍ പ്ലിങ്ങന്‍ കുഞ്ഞാക്ക പുറത്തിറങ്ങി.അപ്പോളേയ്ക്കും ഗ്രാമ മന്ത്രവാദി , “ചെര്‍പ്പാടന്‍ ആദിത്യന്‍ നമ്പൂരി” ടോയലറ്റു ബ്രഷുപോലത്തെ മീശയും തടവി, കയ്യില്‍ ഒരു ഉണങ്ങിയ നാരങ്ങയും, അഞ്ചാറു ചെമ്പരത്തി പൂവും പിടിച്ചെത്തി.പൂവെറിഞ്ഞു പൂജ നടത്തി, നാരങ്ങ ടയറിനും റോഡിനുമിടയില്‍ തിരുകിയ ശേഷം,
“ഇനി വണ്ടി പുറപ്പെട്ടോളൂ” എന്ന് നീട്ടി വലിച്ചു പറഞ്ഞത് കേട്ട് എല്ലാവരും വണ്ടിയില്‍ ഇടിച്ചു കയറി.

പെണ്ണുങ്ങളായി വളര്‍ന്നോരെല്ലാം അങ്കം ജയിച്ച ഭാവേന മുന്‍ സീറ്റുകളില്‍ കുത്തിയിരുന്നു പരദൂഷണ പൊതിയഴിച്ചു.
എങ്ങാനും ബിരിയാണി കിട്ടിയാലോ എന്ന് കരുതി “പൊട്ട മണ്‍കലം” അവര്‍ക്കൊപ്പം കൂടി.

ലേഡീസ്സ് സീറ്റിന്‍ ചുറ്റുമായി, “വിജിന്‍ പുത്തനച്ചി”, ഓറഞ്ചു ജാഫര്‍”, “മെഹറിന്‍ ജീവി”, “പഞ്ചാര കുഞ്ചു”, “വെറും പൂവാലന്‍”, “സദാചാരപൂവാലന്‍, ചീയേഴ്സ്സ് മോളികാവ് ”,അഭിനവ കംസന്‍” എന്നിവര്‍ പല പല കമന്റ്‌കളുമായി പാറി നടന്നു.എല്ലാവര്‍ക്കും മുന്നിലായി, ഓട്ടുഭരണിയില്‍ വിഗ്ഗ് വച്ചപോലെ “പെടലിഭായി” തെയ്യരോ പാടി നടന്നു.
ഇതെല്ലാം കണ്ട് പല പല പുച്ഛങ്ങള്‍ വാരി വിതറി പഴയ വിപ്പ് കുപ്പയ്ക്കരികില്‍ ചൊറിഞ്ഞിരുന്നു.

നിമിഷ നേരം കൊണ്ട് വണ്ടി നിറഞ്ഞു.സീറ്റുകിട്ടാത്തവര്‍ കുത്തിയിരുന്നു ചീട്ടുകളിച്ചു.സീറ്റുവേണം എന്ന് പറഞ്ഞ് വഴക്കുണ്ടാക്കിയ അക്കൊസ്സേട്ടനെ ഗുണ്ട പിടിച്ച് പുറത്തെറിഞ്ഞു.കഞ്ഞിവെള്ള സൂപ്പുമായി വന്ന “പഴയ മുഖ്യ” ഉരുണ്ടു വീണ് മണ്ട കലങ്ങി പഞ്ഞിക്കിടാന്‍ പോയി.റോഡില്‍ വീണ സൂപ്പ് നക്കി കുടിച്ച ഒരു പട്ടി വയറിളകികൊണ്ട് ഓടുന്നത് കാണാമായിരുന്നു.

ആളുകള്‍ നിറഞ്ഞ സമയം , പിന്നില്‍ നിന്നൊരു പതുങ്ങിയ ശബ്ദം..
കുഞ്ഞാടുകളെ... നിങ്ങള്‍ പ്രാര്‍ഥിക്കുവിന്‍!!
ദൈവം നിങ്ങളെ കൈവെടിയില്ല
നോക്കുമ്പോള്‍, നീളന്‍ കുപ്പായവും മത ഗ്രന്ധവും മറുകൈയില്‍ ചപ്പാത്തി പലകയുമായി, ഡോക്ടറുടെ ഇടിയും കുത്തും പേടിച്ച്, അടുക്കള വിട്ടു ദൈവ വിളികിട്ടി മതപ്രവാചകനായ പഴയ വിപ്ലവപാര്‍ട്ടിക്കാരന്‍ മാങ്കോയിക്കല്‍ കറുപ്പുണ്ണി!!
ദൈവമാര്‍ഗിയായ കുഞ്ഞികുറുപ്പ്, മുഖ്യനെ നോക്കി പ്രാര്‍ഥിച്ചു....
സാത്താനെ ദൂരെ പോ
പിന്നഞ്ചാറ് വചനങ്ങളും ചൊല്ലി.
കേട്ടപാതി കേള്‍ക്കാത്ത പാതി,"എന്നാ പോയേക്കാം" എന്ന് പറഞ്ഞ് മുഖ്യനും ഒപ്പം പൂക്കോട്ടുംപടി ബബ്ബബ്ബയും സ്ഥലം വിട്ടു.

നാളെയാണ് നാളെയാണ് നാളെയാണ് ഭാഗ്യം.മടിച്ചിടാതെ കടന്നു വരൂ.ഇന്നത്തെ ഊളകള്‍ നാളത്തെ റാങ്ക്കാര്‍

മണ്ണിര വില്‍പ്പന നിര്‍ത്തി ഗ്രാമ സര്‍ക്കാരിന്‍റെ  “സാഹിത്യവേദി ലോട്ടറി” കച്ചവടം തുടങ്ങിയ ഒരു മാര്‍വാടിയും, ഒപ്പം ഗ്രാമ സര്‍ക്കാരിന്‍റെ തന്നെ മാസ്റര്‍ പീസ്സു ലോട്ടറി ആയ “സംവാദ വേദി ലോട്ടറി” യുമായി മറ്റൊരു പാണ്ടിയും.

സാര്‍ , നാളെയാണ് നാളെയാണ് നാളെയാണ് നറുക്കെടുപ്പ്.ഒന്നാം സമ്മാനം ഉടനടി അപ്പ്രൂവലും പൂമുഖത്തൊരു ഫ്ലാറ്റും.!!

രണ്ടാം സമ്മാനം രാത്രീ അപ്പ്രൂവലും,നേരം വെളുക്കും വരെ പൂമുഖത്തൊരു കസ്സെരയും!!

പ്രോത്സാഹന സമ്മാനമായി തോന്നുമ്പോ അപ്പ്രൂവലും, അടുക്കള വെളിയില്‍ ഒരു കല്ലും!!

അവസാന നമ്പര്‍ സമ്മാനം “ഒതുക്കത്തില്‍ ഒരു തള്ളും, ചവറ്റു കോട്ടയില്‍ ഒരു സ്ഥാനവും!!”

ലോട്ടറി കച്ചവടം പൊടി പൊടിച്ചു.പല മണ്ടന്മാരും മണ്ടികളും ഉള്ളത് തപ്പി പെറുക്കി ലോട്ടറി വാങ്ങി.കിട്ടിയ കായും കൊണ്ട് സംഘാടകര്‍ മുങ്ങി.പോങ്ങിയതാവട്ടെ കൊച്ചിമുതലാളിയുടെ “ടിപ്പു സഭ” യിലും. ഉള്ളത് നല്‍കി അവര്‍ ടിപ്പുകള്‍ വാങ്ങി.

പത്രകച്ചവടം നിര്‍ത്തി ആക്രി കട തുടങ്ങിയ ആക്രി വാസു ,“തനിക്കാരും ആക്രി തരണില്ല,ഒറ്റയ്ക്ക് പെറുക്കി വിറ്റ് വേണം വാറ്റു വാങ്ങുവാന്‍” എന്നും പറഞ്ഞ് വണ്ടിയില്‍ കേറാതെ ആക്രി പെറുക്കാന്‍ പോയി.

“ആക്രി പെറുക്കി മടങ്ങും നേരം ...
ഓടയില്‍ നിന്നൊരു മാസിക കിട്ടി
മസാലകള്‍ പലവിധം പേജുകള്‍ നിറയെ
അമ്പട!! ഞാനിതു സംഭവമാക്കും!!”
മാസികയും ആക്രിയും കൊണ്ട് വാസു ഓടി വണ്ടിയില്‍ കയറി.


അപ്പോളേയ്ക്കും സിങ്കവും പുലിയും ഒപ്പം ഒരു കുട്ടിയാനയും എഴുന്നള്ളി വന്നത്.ആനയും അമ്പാരിയും മേളവുമായി ആദ്യ യാത്രയ്ക്കായി വണ്ടി ഒരുങ്ങി.


അപ്പോഴേയ്ക്കും RTO പണിലാല്‍ റാവുത്തര്‍ എങ്ങോ നിന്നു കിട്ടിയ വെള്ളം ചേര്‍ത്ത “അര ഉരി പാലു”മായി രംഗത്തെത്തിയത്. പാല് കുടിച്ച് പലരും ഏമ്പക്കം വിട്ടു.വിട്ടവര്‍ക്കൊക്കെ റാവുത്തര്‍ എട്ടിന്‍റെ  പണിയും കൊടുത്തു.അപ്പോളാണ് പണിലാല്‍ റാവുത്തരുടെ പിന്നിലായി ഒരു മണികിലുക്കം കേട്ടത്. 

                                     (ജും ..ജും..)

No comments:

Post a Comment