ആശയം മുഴുവന്‍ ഒറ്റ വാക്യത്തില്‍ തന്നെ പറഞ്ഞുകൊണ്ട്, ഒറ്റവായനയില്‍ തന്നെ മനസ്സിലാവണ തരം കുട്ടികഥകള്‍ ആണ് ഒറ്റവാക്യകഥകള്‍.
എന്നാല്‍, ആലോചിക്കുംതോറും പല പല അര്‍ഥങ്ങള്‍ അനാവരണം ചെയ്യുന്നതായും ചിലപ്പോള്‍ തോന്നിയേക്കാം.
“ആലോചിച്ചാലോരു അന്തോമില്ല....
ആലോചിച്ചില്ലേലൊരു കുന്തോമില്ല” എന്നാണല്ലോ?
ആലോചിച്ചില്ലേലൊരു കുന്തോമില്ല” എന്നാണല്ലോ?
ആലോചിക്കാതെ വായിക്കുവാനും, വായിച്ചിട്ടാലോചിക്കുവാനും ഒക്കെ ആയി നിപ്പനടി കഥകള്‍ സമര്‍പ്പിക്കുന്നു.
ഇന്നത്തെ കഥകള്‍
വിലക്കുറവ് :
തൊട്ടടുത്ത മലയാളി ഹോട്ടലില്‍ ചെന്ന് അന്നത്തെ സാമ്പാറിലെ കഷ്ണങ്ങള്‍ ഏതാണെന്നറിഞ്ഞ ശേഷം,പച്ചക്കറികള്‍ വാങ്ങുവാനായി ചന്ത ലക്ഷ്യമാക്കി അവന് നടന്നകന്നു.
തൊട്ടടുത്ത മലയാളി ഹോട്ടലില്‍ ചെന്ന് അന്നത്തെ സാമ്പാറിലെ കഷ്ണങ്ങള്‍ ഏതാണെന്നറിഞ്ഞ ശേഷം,പച്ചക്കറികള്‍ വാങ്ങുവാനായി ചന്ത ലക്ഷ്യമാക്കി അവന് നടന്നകന്നു.
ആനവാല്‍മോതിരം:
പേടിമാറ്റാനുള്ള മോതിരത്തിന്നുടമ ആനയ്ക്കിന്നും ഉറുമ്പിനെ പേടിയാണ്.
വര്‍ക്ക്ഷോപ്പ്:
കേടില്ലാത്തൊരു വണ്ടി നന്നാക്കാന്‍ വരുമെന്ന് വര്‍ക്ക്ഷോപ്പും വെറുതേ കൊതിച്ചിരുന്നു.
മുലയൂട്ടല്‍:
മുലയൂട്ടലിന്റെ പ്രാധാന്യം മനസ്സിലാക്കിക്കാന്‍ വേണ്ടി ചില സ്ത്രീകള്‍ നഗ്നത പ്രദര്‍ശനം ഒരു ശീലമാക്കി.
വെള്ളിക്കരണ്ടി:
വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ചവനും,
വിശന്നപ്പോള്‍
ഭക്ഷണം തേടി പുറപ്പെട്ടു.
പുച്ഛം:
ചീഞ്ഞളിഞ്ഞ് പുഴുവരിക്കും മനസ്സുമായി നടക്കുമ്പോഴും , മുന്നില്‍ കണ്ട കുഷ്ഠരോഗിയെ പുച്ഛത്തോടെ തന്നെ ഞാനോന്നു നോക്കി.
ദൈവം :
മനുഷ്യന്റെ ശല്യം സഹിക്കവയ്യാതെ ദൈവം തന്റെ പേര് മാറ്റുവാനുള്ള പരസ്യവുമായി പത്രമാപ്പീസിനു മുന്നില്‍ ക്യു നിന്നു.
മനുഷ്യന് എന്നാ അച്ഛന് , വിശ്വാസം എന്ന ദൌര്‍ബല്യത്തില്‍ പിറന്ന മക്കളായ ദൈവവും ചെകുത്താനും തമ്മില്‍ കണ്ടുമുട്ടിയപ്പോള്‍, അച്ഛനായ മനുഷ്യനെ തങ്ങളുടെ പേരില്‍ തല്ലിപ്പിച്ചു പൂര്‍ണമായും നശിപ്പിക്കുന്നതെങ്ങനെ എന്ന് ചര്‍ച്ച ചെയ്തശേഷം ,കെട്ടിപ്പിടിച്ച് ഉമ്മകള്‍ കൈമാറി തമ്മില്‍ പിരിഞ്ഞുപോയി .
മനുഷ്യന് എന്നാ അച്ഛന് , വിശ്വാസം എന്ന ദൌര്‍ബല്യത്തില്‍ പിറന്ന മക്കളായ ദൈവവും ചെകുത്താനും തമ്മില്‍ കണ്ടുമുട്ടിയപ്പോള്‍, അച്ഛനായ മനുഷ്യനെ തങ്ങളുടെ പേരില്‍ തല്ലിപ്പിച്ചു പൂര്‍ണമായും നശിപ്പിക്കുന്നതെങ്ങനെ എന്ന് ചര്‍ച്ച ചെയ്തശേഷം ,കെട്ടിപ്പിടിച്ച് ഉമ്മകള്‍ കൈമാറി തമ്മില്‍ പിരിഞ്ഞുപോയി .
ദൈവവും ചെകുത്താനും ഒരുമിച്ചിരുന്നു ചീട്ടുകളിക്കുമ്പോള്‍, മനുഷ്യര്‍ തമ്മില്‍ ദൈവത്ത്ന്റെ പേരില്‍ തമ്മില്‍തല്ലും കൊലയും ചെയ്തു കളിക്കുവാരുന്നു.
സ്വസ്ഥമായി ഇരിക്കുവാന്, ഒരിടം തേടി അലഞ്ഞ് മടുത്ത ദൈവം ഒടുവില്‍ ചുടല പറമ്പില്‍ കയറി സുഖമായി കിടന്നുറങ്ങി
ദൈവ പ്രീതിക്കായുള്ള അര്‍പ്പണത്തിന് മുന്നേ തന്നെ ബലിമൃഗം ചത്തതിനാല്‍, തെരുവില്‍ കാഴ്ചകള്‍ കാണുവാനിറങ്ങിയ ദൈവത്തെ തന്നെ പിടിച്ച് കെട്ടി ബലി നടത്തിയപ്പോള്‍ , ദൈവത്തിന് പ്രസാധിക്കാതെ മറ്റ് മാര്‍ഗങ്ങള്‍ ഇല്ലായിരുന്നു
കോരന്റെ മുറ്റത്തെ പ്രതിഷ്ഠയെ ദൈമെന്നറിയാത്ത പാണ്ടന്‍ നായ , പോകുന്ന വഴി പനിനീര് തളിച്ചാ കല്ലിലെ ദൈവത്തെ ശുദ്ധമാക്കി.
ദൈവം = വഞ്ചന
സൂക്ഷിക്കുക
ദൈവം നിന്നോട് കൂടെ ഉണ്ട്
സൂക്ഷിക്കുക
ദൈവം നിന്നോട് കൂടെ ഉണ്ട്
തന്റെ പാതി ചെയ്തു നോക്കാതെ പലരും ദൈവത്തിന്റെ പാതി മാത്രം പ്രതീക്ഷിച്ചിരുന്നപ്പോള്‍,വഞ്ചകന്റെ രൂപത്തില്‍ പുള്ളിക്കാരന് സ്കൂടായി.
തെയ്യങ്ങളുടെ കഥ പോലെ ,തഴയപ്പെട്ടവന്റെ അങ്ങീകരിക്കപ്പെടാനുള്ള മോഹം തന്നെ അല്ലെ ദൈവങ്ങളുടെ ദൈവീകതയും , പാടി പതിഞ്ഞ രൂപങ്ങളും ??
സത്യങ്ങള വിളിച്ചു പറയുന്നവരെ ഉന്മൂലനം ചെയ്യുന്ന പദ്ധതി തുടങ്ങി വച്ചതു തന്നെ ദൈവങ്ങള ആണ്
ദൈവത്തിന്റെ പിറന്നാളിനു ബിരിയാണി വയ്ക്കാന്‍ വേണ്ടി ആണത്രേ , പക്ഷി പനി പരത്തി , കോഴികളെയും തറാവുകളേയും കൂട്ടത്തോടെ കൊന്നൊടുക്കിയത്
നല്ല ചിന്തകൾ
ReplyDelete