ഒരു ആനിമേറ്റര്‍ ആയി ഉപജീവനം നടത്തുന്നത് അഭിമാനമായി കരുതുന്നത് കൊണ്ട് തന്നെ "എന്‍റെ സിനിമ" എന്ന ഈ പംക്തിയില്‍ ആദ്യമായി അവതരിപ്പിക്കുന്നതും ഒരു ആനിമേഷന്‍ സിനിമ തന്നെയാണ് !!
"വാൾട്ട് ഡിസ്‌നി പിച്ചേഴ്‌സ്" ഉം "പിക്സാര്‍ ആനിമേഷന്‍ സ്റ്റുഡിയോ"യും ചേര്‍ന്ന്, 2003 മെയ് മാസം 30ന് പുറത്തിറക്കിയ "ഫൈൻ്റിങ്ങ് നെമോ" എന്ന ആനിമേഷന്‍ സിനിമ 2004 ല്‍ ഓസ്കാറും, ഗോള്‍ഡന്‍ ഗ്ലോബും അടക്കം നിരവധി പുരസ്കാരങ്ങള്‍ വാരികൂട്ടുക തന്നെ ചെയ്തു.
1 മണിക്കൂര്‍ 40 മിനിറ്റുള്ള ഈ സിനിമ 630 കോടി രൂപ മുതൽ മുടക്കിൽ ഏകദേശം 6500 കോടിയോളം രൂപ കളക്ഷൻ നേടുകയുണ്ടായി.ഈ സിനിമയുടെ, നാല് കോടിയിലധികം ഡിവിഡി കൾ ആണ് വിറ്റുപോയത്.
ഓറഞ്ചും വെള്ളയും കറുപ്പും കൂടി കലർന്ന് മനോഹര നിറമുള്ള ക്ലൌണ്‍ഫിഷ് ആയ "മര്‍ലിന്‍" തന്‍റെ മകനായ "നിമോ" യെ രക്ഷപെടുത്തുവാന്‍ വേണ്ടി നടത്തുന്ന യാത്രയും അതിനിടയില്‍ ഉണ്ടാവുന്ന സംഭവങ്ങളും ആണ് കഥയുടെ ഇതിവൃത്തം.
"ഭാര്യയേയും നൂറുകണക്കിന് മുട്ടകളെയും ഒരു മത്സ്യം തിന്നത്കൊണ്ട്, അവശേഷിച്ച ഒരേ ഒരു മുട്ടയില്‍ നിന്നും ഉണ്ടായ "നിമോ" യെ വളരെ കരുതലോടെയും,നീയന്ത്രണങ്ങളോടെയും ആണ് "മര്‍ലിന്‍" വളര്‍ത്തുന്നത്.ഒരിക്കല്‍ അച്ഛനും ആയി പിണങ്ങുന്ന "നിമോ" ആഴക്കടലിലേയ്ക്ക് നീന്തുകയും ഒരു ബോട്ടില്‍ വന്നവര്‍ അവനെ പിടിച്ച് കൊണ്ട്പോവുകയും ചെയ്യുന്നു.മകനെ തേടി പുറപ്പെടുന്ന മെര്‍ലിന്‍, ഷോര്‍ട്ട്ടേം മെമ്മറി ലോസ്സ് ഉള്ള "ഡോറി" എന്ന നീല മത്സ്യത്തെ കണ്ടുമുട്ടുന്നു.നിമോയെ തേടിയുള്ള യാത്രയില്‍ "ഡോറി" കൂടി ചേരുന്നു.യാത്രയില്‍ അവര്‍ കുറെ അപകടങ്ങള്‍ നേരിടുന്നു.
അതെ സമയം,സിഡ്നി ഹാര്‍ബറിനടുത്തുള്ള ഒരു ഫിഷ്‌ടാങ്കില്‍ എത്തപ്പെട്ട നിമോ മറ്റ് മത്സ്യങ്ങളോടൊപ്പം അവിടുന്ന് രക്ഷപെടാന്‍ വേണ്ടി പല രീതിയില്‍ ശ്രമിക്കുന്നു"
കടലിനടിയിലെ ദൃശ്യങ്ങള്‍ വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്ന ഈ സിനിമ കുട്ടികളെക്കാള്‍ അധികം കണ്ടിരിക്കുന്നത് മുതിര്‍ന്നവര്‍ ആണ്.സിനിമയിലെ എല്ലാ സീനുകളും പൂര്‍ണമായി കമ്പ്യൂട്ടര്‍ നിര്‍മിതം ആണെന്നത് അവിശ്വസനീയം എന്ന് തോന്നും.അത്ര മനോഹരമായും റിയല്‍ ആയും ആണ് കടലും, കടലിനടിയും ഒക്കെ സൃഷ്ടിച്ചിരിക്കുന്നത്.
"വാൾട്ട് ഡിസ്‌നി പിച്ചേഴ്‌സ്" ഉം "പിക്സാര്‍ ആനിമേഷന്‍ സ്റ്റുഡിയോ"യും ചേര്‍ന്ന്, 2003 മെയ് മാസം 30ന് പുറത്തിറക്കിയ "ഫൈൻ്റിങ്ങ് നെമോ" എന്ന ആനിമേഷന്‍ സിനിമ 2004 ല്‍ ഓസ്കാറും, ഗോള്‍ഡന്‍ ഗ്ലോബും അടക്കം നിരവധി പുരസ്കാരങ്ങള്‍ വാരികൂട്ടുക തന്നെ ചെയ്തു.
1 മണിക്കൂര്‍ 40 മിനിറ്റുള്ള ഈ സിനിമ 630 കോടി രൂപ മുതൽ മുടക്കിൽ ഏകദേശം 6500 കോടിയോളം രൂപ കളക്ഷൻ നേടുകയുണ്ടായി.ഈ സിനിമയുടെ, നാല് കോടിയിലധികം ഡിവിഡി കൾ ആണ് വിറ്റുപോയത്.
ഓറഞ്ചും വെള്ളയും കറുപ്പും കൂടി കലർന്ന് മനോഹര നിറമുള്ള ക്ലൌണ്‍ഫിഷ് ആയ "മര്‍ലിന്‍" തന്‍റെ മകനായ "നിമോ" യെ രക്ഷപെടുത്തുവാന്‍ വേണ്ടി നടത്തുന്ന യാത്രയും അതിനിടയില്‍ ഉണ്ടാവുന്ന സംഭവങ്ങളും ആണ് കഥയുടെ ഇതിവൃത്തം.
"ഭാര്യയേയും നൂറുകണക്കിന് മുട്ടകളെയും ഒരു മത്സ്യം തിന്നത്കൊണ്ട്, അവശേഷിച്ച ഒരേ ഒരു മുട്ടയില്‍ നിന്നും ഉണ്ടായ "നിമോ" യെ വളരെ കരുതലോടെയും,നീയന്ത്രണങ്ങളോടെയും ആണ് "മര്‍ലിന്‍" വളര്‍ത്തുന്നത്.ഒരിക്കല്‍ അച്ഛനും ആയി പിണങ്ങുന്ന "നിമോ" ആഴക്കടലിലേയ്ക്ക് നീന്തുകയും ഒരു ബോട്ടില്‍ വന്നവര്‍ അവനെ പിടിച്ച് കൊണ്ട്പോവുകയും ചെയ്യുന്നു.മകനെ തേടി പുറപ്പെടുന്ന മെര്‍ലിന്‍, ഷോര്‍ട്ട്ടേം മെമ്മറി ലോസ്സ് ഉള്ള "ഡോറി" എന്ന നീല മത്സ്യത്തെ കണ്ടുമുട്ടുന്നു.നിമോയെ തേടിയുള്ള യാത്രയില്‍ "ഡോറി" കൂടി ചേരുന്നു.യാത്രയില്‍ അവര്‍ കുറെ അപകടങ്ങള്‍ നേരിടുന്നു.
അതെ സമയം,സിഡ്നി ഹാര്‍ബറിനടുത്തുള്ള ഒരു ഫിഷ്‌ടാങ്കില്‍ എത്തപ്പെട്ട നിമോ മറ്റ് മത്സ്യങ്ങളോടൊപ്പം അവിടുന്ന് രക്ഷപെടാന്‍ വേണ്ടി പല രീതിയില്‍ ശ്രമിക്കുന്നു"
കടലിനടിയിലെ ദൃശ്യങ്ങള്‍ വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്ന ഈ സിനിമ കുട്ടികളെക്കാള്‍ അധികം കണ്ടിരിക്കുന്നത് മുതിര്‍ന്നവര്‍ ആണ്.സിനിമയിലെ എല്ലാ സീനുകളും പൂര്‍ണമായി കമ്പ്യൂട്ടര്‍ നിര്‍മിതം ആണെന്നത് അവിശ്വസനീയം എന്ന് തോന്നും.അത്ര മനോഹരമായും റിയല്‍ ആയും ആണ് കടലും, കടലിനടിയും ഒക്കെ സൃഷ്ടിച്ചിരിക്കുന്നത്.
ജീവിതത്തിൽ ഒരിക്കൽ പോലും ഒരു ആനിമേഷൻ സിനിമ കാണണം എന്ന ആഗ്രഹം തോന്നാത്തവർക്ക് പോലും വളരെ അധികം ഇഷ്ടപ്പെടുന്ന ഒരു സിനിമ ആണ് "ഫൈൻ്റിങ്ങ് നെമോ" എന്നതിൽ സംശയമില്ല.
************************************************
ഇനി നമുക്ക് തിരശീലയ്ക്ക് പിറകിലേക്ക് പോകാം................
"ആനിമേഷന്‍" എന്നാല്‍ കുട്ടികളി, കുട്ടികള്‍ക്കുള്ള സിനിമ എന്നാണ് ഒരു സാധാരണ ഇന്ത്യക്കാരനുള്ള ധാരണ. ആനിമേറ്റര്‍ ആണ് എന്ന് അറിയുമ്പോള്‍ "കൊള്ളാവുന്ന പണി ഒന്നും കിട്ടിയില്ലേ?", "ഇതുവരെ ജോലി ഒന്നും ആയില്ല അല്ലെ" എന്നൊക്കെ ചോദിച്ചവരും, ചോദിക്കുന്നവരും ഒരുപാടാണ്..
.
എന്നാല്‍ ഒരു ആനിമേഷന്‍ സിനിമയുടെയോ അല്ലെങ്കില്‍ ഒരു ആനിമേഷന്‍ സീരിയലിന്‍റെയോ പിന്നില്‍ ഉള്ള പ്രയത്നം എത്രത്തോളമെന്നോ അതിന് വരുന്ന ചിലവുകള്‍, സമയം എന്നിവയെ കുറിച്ചോ ഒന്നും തന്നെ അറിയാത്തവരാണ് മിക്കവരും..
.
ആമുഖം:
രണ്ടു രണ്ടരമണിക്കൂര്‍ നീണ്ട് നില്‍ക്കുന്ന ഒരു ശരാശരി മലയാള സിനിമ ചെയ്യുന്നതിന് നൂറില്‍ താഴെ ആളുകളും, മൂന്നു മുതല്‍ അഞ്ചു കോടിയോളം രൂപ ചിലവും, രണ്ടോ മൂന്നോ മാസത്തെ അധ്വാനവും മതി..
.
എന്നാല്‍ ഒന്നര മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ഒരു ആനിമേഷന്‍ സിനിമയുടെ പുറകില്‍ ആയിരത്തോളം ആളുകളുടെ നാലോ അഞ്ചോ വർഷത്തെ പ്രയത്നവും ആയിരംകോടി രൂപയോളം ചിലവും ഉണ്ട് എന്നു പറയുമ്പോൾ അതിശയം തോന്നരുത്. ഒരു ആനിമേഷൻ സീരിയലിന് വരെമുന്നൂറും നാനൂറും കോടി രൂപ ചിലവുണ്ടെന്നതാണ് സത്യം !!.
.
എന്തുകൊണ്ടാണ് ഇത്രയും ചിലവ് വരുന്നതെന്ന് അറിയണമെങ്കിൽ, നമ്മൾ കാണുന്ന ഒരു ആനിമേഷന്‍ ചലച്ചിത്രത്തിന് പിന്നിൽ ഉള്ള ഘട്ടങ്ങൾ എന്തൊക്കെ ആണെന്ന് പരിശോധിക്കാം..
.
പൊതുവെ നമ്മൾ "ആനിമേഷന്‍" എന്ന് പറയുമെങ്കിലും, "ആനിമേഷന്‍" എന്നാൽ വലിയൊരു പ്രോസസ്സിങ്ങിലെ ഒരു ഘട്ടം മാത്രമാണ്.
.
********************************************************************************************
പ്രധാന ഘട്ടങ്ങൾ:
പ്രീ പ്രൊഡക്ഷൻ
പ്രൊഡക്ഷൻ
പോസ്റ്റ് പ്രൊഡക്ഷൻ
********************************************************************************************
പ്രീ പ്രൊഡക്ഷൻ:
.
കഥ, തിരക്കഥ എന്നിവയ്ക്ക് ശേഷം ചിത്രകഥാ രൂപത്തില്‍ കഥ പറയുന്നതിനെ ആണ് "സ്റ്റോറിബോര്‍ഡിംഗ്" എന്ന് പറയുന്നത്. പിന്നീട്, അങ്ങനെ വരച്ച ചിത്രങ്ങള്‍ എല്ലാം ചേര്‍ത്ത് ഒരു ചിത്രകഥാ ചലച്ചിത്രം അഥവാ "അനിമാറ്റിക്സ്" ആക്കി മാറ്റുന്നു. ഓരോ സീനും എത്ര സമയം വേണം എന്നതും, സംഭാഷണവും എല്ലാം ഉള്‍പ്പെട്ട ഈ "അനിമാറ്റിക്സ്" കണ്ടാല്‍ തന്നെ കഥയുടെ ഏകദേശ രൂപം മനസ്സിലാവുന്നതാണ്. സംവിധായകന്‍റെ ആശയങ്ങള്‍ എല്ലാവരിലേയ്ക്കും വളരെ എളുപ്പം എത്തിക്കുവാന്‍ സാധിക്കുന്ന ഒരു ബ്ലൂ പ്രിന്റ് എന്നു വേണമെങ്കിൽ പറയാം. ക്യാരക്ടർ, പ്രോപ്സ്, സെറ്റ് തുടങ്ങിയവയുടെ ഡിസൈനും ഈ ഘട്ടത്തിൽ ചെയ്യുന്നു..
.
.
.
പ്രൊഡക്ഷൻ:
.
കളിമണ്‍ശില്പങ്ങള്‍ നിര്‍മിക്കുന്നത് പോലെ, ആനിമേഷന്‍ സിനിമകള്‍ക്ക് വേണ്ട കഥാപാത്രങ്ങളെയും, സെറ്റും, പ്രോപ്സ്സും ഒക്കെ ഉണ്ടാക്കുന്നത് പ്രത്യേക സോഫ്റ്റ്‌വെയറുകള്‍ വഴി ആണ്. അങ്ങനെ, പ്രീ പ്രൊഡക്ഷനിൽ ചെയ്ത ഡിസൈന് അനുസരിച്ച് കമ്പ്യുട്ടറിൽ രൂപങ്ങള്‍ ഉണ്ടാക്കുന്നതിനെ "മോഡലിങ്ങ്" എന്നാണ് പറയുന്നത്.
നമ്മള്‍ക്ക് എല്ലാവര്‍ക്കും ശരിയായി ഓടുവാനും നടക്കുവാനും, കൈകൾ ചുരുട്ടുവാനും ഒക്കെ സാധിക്കുന്നത് ശരിയായ ജോയിന്റ്കളോടെ ഉള്ള അസ്ഥികളും മസിലുകളും ഒക്കെ ഉള്ളതുകൊണ്ടാണ്. അതുപോലെ തന്നെ ആണ് ആനിമേഷനിലും. അങ്ങിനെ "മോഡലിങ്ങ്" കഴിഞ്ഞ കഥാപാത്രങ്ങൾക്ക് ശരിയായ ബോണുകളും, കൺട്രോളുകളും കൊടുക്കുന്നതിനെ "റിഗ്ഗിങ്" എന്നാണ് പറയുന്നത്.
"മോഡലിങ്ങ്" വിഭാഗത്തിൽ നിന്ന് വരുന്ന കഥാപത്രങ്ങൾക്കോ അല്ലെങ്കില്‍ മറ്റു മോഡലുകള്‍ക്കോ ഒന്നും കളറുകള്‍ ഉണ്ടാവില്ല. ബോഡി കളർ, ഡ്രെസ്സ് കളർ തുടങ്ങിയ എല്ലാ ടെസ്റ്ററിങ്ങും "സർഫസിങ്" വിഭാഗത്തിൽ ആണ് ചെയ്യുന്നത്.
(ടെസ്റ്റർ നൽകിയ മോഡൽ ).
.
ആനിമേഷൻ തുടങ്ങും മുന്നേ, ആനിമാറ്റിക്സ്സിന്റെയും , സ്റ്റോറിബോർഡിന്റെയും സഹായത്താൽ, ഓരോ സീനും തയ്യാറാക്കുന്നു. ക്യാമറയും, കഥാപാത്രങ്ങളേയും ആനിമേഷൻ സീനിനു വേണ്ട മറ്റ് വസ്തുക്കളെയും ഒക്കെ ക്രമീകരിക്കുന്നത് "ലേ ഔട്ട്" വിഭാഗം ആണ്.
.
.
"ലേ ഔട്ടിൽ" കഥാപത്രങ്ങൾക്ക് ശരിയായ മൂവ്മെന്റ് ഉണ്ടാവില്ല. അതു ചെയ്യുന്നത് "ആനിമേഷൻ" വിഭാഗത്തിൽ ആണ്. ഒരു സിനിമയിലെ നടന്മാർ കഥയ്ക്ക് അനുസരിച്ച് അഭിനയിക്കുന്നത് പോലെ ഉള്ള അഭിനയം തന്നെ ആണ് ആനിമേഷനിലും നടക്കുന്നത്. എന്നാൽ, കഥാപാത്രങ്ങൾ തനിയെ അനങ്ങില്ല, ഓരോ ആനിമേറ്ററും, അവർ ചെയ്യുന്ന സീനിലെ ഓരോ കഥാപാത്രങ്ങളേയും പ്രത്യേകമായി അഭിനയിപ്പിക്കുക ആണ് ചെയ്യുന്നത്.
.
.
നമ്മുടെ കൈയിൽ ഒരു "ടെഡി ബീർ" ഉണ്ടെന്ന് കരുതുക. അതിനെ നമ്മൾ നടത്തിക്കണമെങ്കിൽ, അതിന്‍റെ ഓരോ കാലുകളും നമ്മൾ തന്നെ പിടിച്ചുകൊണ്ട് മുന്നോട്ടോ പുറകോട്ടോ മാറ്റി വെച്ചു കൊടുക്കണ്ടേ? അതുപോലെ ആണ് ആനിമേഷൻ ചെയ്യുമ്പോളും. ഓരോ കൺട്രോളുകൾ ആയി നമ്മൾ മാറ്റി മാറ്റി വച്ചുകൊണ്ട് വേണം ഓരോ ചലനങ്ങളും, മുഖത്തെ ഭാവ മാറ്റങ്ങളും ഒക്കെ വരുത്തുവാൻ.
.
.
ചിലപ്പോൾ ചില ക്യാരറ്ററുകൾക്കു മൂവായിരം കൺട്രോളറുകൾ വരെ ഉപയോഗിക്കേണ്ടി വരും. ഡ്രാഗണുകൾ പോലുള്ള ക്യാരറ്ററുകൾക്കു ഏഴായിരം കൺട്രോളുകൾ വരെ ഉണ്ടാവാറുണ്ട്. ആനിമേറ്റർ ഓരോ സീനും ഒരു കണ്ണാടിക്കു മുന്നിലോ, അല്ലെങ്കിൽ ഒരു ക്യാമറയ്ക്കു മുന്നിലോ അഭിനയിച്ച് നോക്കി, അതു റെക്കോർഡ് ചെയ്തു കണ്ട ശേഷം ആണ് മിക്കപ്പോഴും ആനിമേഷൻ ചെയ്യുക. അതിനായി പ്രത്യേക "ആക്റ്റിങ് മുറികൾ" തന്നെ എല്ലാ സ്റ്റുഡിയോകളിലും ഉണ്ട്. ചിലപ്പോൾ മറ്റുപല റെഫറൻസുകളും പഠിക്കേണ്ടതായും വരാറുണ്ട്.
.
.
നമ്മൾ കാണുന്ന ഒരു സെക്കൻഡ് ആനിമേഷൻ ചെയ്യാൻ പോലും ആഴ്ചകൾ എടുക്കുന്നുണ്ട്.
.
.
ആനിമേഷൻ കഴിഞ്ഞാൽ "ക്യാരറ്റർ എഫക്ട്സ്സ്" എന്ന വിഭാഗത്തിലോട്ട് പോകുന്നു.ക്യാരറ്ററിനോട് ചേർന്നു നിൽക്കുന്ന മുടി, വസ്ത്രങ്ങൾ, ആഭരണങ്ങൾ തുടങ്ങിയവയുടെ മൂവ്മെന്റ്സ് ശരിയാക്കുന്നത് ഇവിടെ വച്ചാണ്.
.
.
പിന്നീടാണ് "എഫക്ട്" വിഭാഗത്തിൽ എത്തുന്നത്. തീ , വെള്ളം, മിന്നൽ, കാറ്റ്, പൊട്ടിത്തെറികൾ തുടങ്ങിയ എഫക്ട്കൾ ഈ വിഭാഗത്തിൽ വച്ചു ചെയ്യുന്നു.
.
.
"മാറ്റ് പെയിന്റിങ്" വിഭാഗക്കാർ ആണ് ഓരോ സീനിനും ആവശ്യമായ വിദൂര ദൃശ്യങ്ങൾ വരയ്ക്കുന്നത്.
"ലൈറ്റ്" ഇല്ല എങ്കിൽ ഇരുട്ടത്ത് നമുക്ക് ഒന്നും തന്നെ കാണുവാൻ സാധിക്കില്ലല്ലോ. അതുപോലെ തന്നെ ആണ് ആനിമേഷനിലും. "ലൈറ്റിങ്" വിഭാഗം ആണ് കഥയ്ക്കനുസരിച്ച് ഓരോ സീനിനും പ്രകാശം നൽകുന്നത്. രാവിലെ, ഉച്ചയ്ക്ക്, സന്ധ്യക്ക്, രാത്രിയ്ക്ക് എന്നിങ്ങനെയുള്ള "ലൈറ്റിങ് " വ്യതിയാനങ്ങൾ നൽകുന്നത് ഇവർ ആണ്. അതിനു ശേഷം അതിനെ ഓരോരോ ചിത്രങ്ങൾ ആക്കി മാറ്റുന്നു. ഇതിനെ "റെൻഡറിങ്" എന്നാണ് പറയുന്നത്. ഒരു ഫ്രെയിമിന് ഒരു ചിത്രം എന്നതാണ് കണക്ക്. 24 ഫ്രെയിം അല്ലെങ്കിൽ 24 ചിത്രങ്ങൾ വേണം ഒരു സെക്കൻഡ് സിനിമ ആകുവാൻ.
.
.
പ്രൊഡക്ഷനുമായി ബന്ധപ്പെട്ട് ആർട്ടിസ്റ്റ്കൾക്ക് ഉണ്ടാവുന്ന എല്ലാ ടെക്നീക്കൽ പ്രശ്നങ്ങളും കൈകാര്യം ചെയ്യുന്നതിനായി ഒരു "ടെക്‌നിക്കൽ ടീമ്" തന്നെ ഉണ്ടായിരിക്കും.
(ഓരോ സ്റ്റേജിലും ഉള്ള മാറ്റങ്ങള്‍)
.
.
.
പോസ്റ്റ് പ്രൊഡക്ഷൻ:
.
"റെൻഡറിങ്" കഴിഞ്ഞ ഇമേജുകളെ തീയറ്ററിൽ കാണുന്ന രീതിയിൽ മൂവി ആക്കി മാറ്റുന്നത് പോസ്റ്റ് പ്രൊഡക്ഷനിൽ ആണ്. സംഭാഷണവും, പശ്ചാത്തല സംഗീതവും അടക്കം എല്ലാ ശബ്ദ മിശ്രണവും, കളർ കറക്ഷനും ഒക്കെ പോസ്റ്റ് പ്രൊഡക്ഷനിൽ വച്ച് നടക്കുന്നു.
അങ്ങിനെ ഒടുവിൽ ഒരു ആനിമേഷൻ സിനിമ ജനിക്കുന്നു.സിനിമയുടെ അവസാനം എഴുതികാണിക്കുന്ന ക്രെഡിറ്റ്സ്സ് കൂടി നോക്കുവാൻ ക്ഷമ കാണിച്ചാൽ, സിനിമയ്ക്ക് പിന്നിൽ ആരൊക്കെ, ഏതൊക്കെ ഡിപ്പാർട്ട്‌മെന്റ്കൾ,ഏതൊക്കെ സോഫ്ട് വെയറുകൾ ഉപയോഗിച്ചു.... തുടങ്ങി പല വിവരങ്ങളും അറിയാവുന്നതാണ്.
നല്ല പ്രേക്ഷകർ ആണ് ഒരു സിനിമയുടെ വിജയം.മറ്റ് സിനിമകളെ കാണുന്ന പോലെ തന്നെ "ആനിമേഷൻ" സിനിമകളെയും കാണുക.അവയെ പ്രോത്സാഹിപ്പിക്കുക.സമൂഹത്തിൽ മറ്റേതൊരു ജോലിയും പോലെ മാന്യത അർഹിക്കുന്നവർ ആണ് ആനിമേഷൻ രംഗത്തുള്ളവരും.സർഗാത്മകമായ ഒരു രംഗത്ത് പ്രവർത്തിക്കുവാൻ അവസരം കിട്ടിയ എല്ലാ ആർട്ടിസ്റ്റ്കളും ഇങ്ങനൊരവസരം കിട്ടിയതിൽ അഭിമാനത്തോടെ, തലയുയർത്തി തന്നെ ദൈവത്തോട് നന്ദി പറയുക.കാരണം നിങ്ങൾ സന്തോഷിപ്പിക്കുന്നത് ദൈവത്തിന്‍റെ പ്രതിനിധികളായ കുട്ടികളെ ആണ്, സിനിമ കണ്ടിരിക്കുന്ന സമയത്തെങ്കിലും കുട്ടി ആയി മാറാന്‍ കൊതിക്കുന്ന മുതിര്‍ന്നവരെ ആണ്!!
അങ്ങിനെ ഒടുവിൽ ഒരു ആനിമേഷൻ സിനിമ ജനിക്കുന്നു.സിനിമയുടെ അവസാനം എഴുതികാണിക്കുന്ന ക്രെഡിറ്റ്സ്സ് കൂടി നോക്കുവാൻ ക്ഷമ കാണിച്ചാൽ, സിനിമയ്ക്ക് പിന്നിൽ ആരൊക്കെ, ഏതൊക്കെ ഡിപ്പാർട്ട്‌മെന്റ്കൾ,ഏതൊക്കെ സോഫ്ട് വെയറുകൾ ഉപയോഗിച്ചു.... തുടങ്ങി പല വിവരങ്ങളും അറിയാവുന്നതാണ്.
നല്ല പ്രേക്ഷകർ ആണ് ഒരു സിനിമയുടെ വിജയം.മറ്റ് സിനിമകളെ കാണുന്ന പോലെ തന്നെ "ആനിമേഷൻ" സിനിമകളെയും കാണുക.അവയെ പ്രോത്സാഹിപ്പിക്കുക.സമൂഹത്തിൽ മറ്റേതൊരു ജോലിയും പോലെ മാന്യത അർഹിക്കുന്നവർ ആണ് ആനിമേഷൻ രംഗത്തുള്ളവരും.സർഗാത്മകമായ ഒരു രംഗത്ത് പ്രവർത്തിക്കുവാൻ അവസരം കിട്ടിയ എല്ലാ ആർട്ടിസ്റ്റ്കളും ഇങ്ങനൊരവസരം കിട്ടിയതിൽ അഭിമാനത്തോടെ, തലയുയർത്തി തന്നെ ദൈവത്തോട് നന്ദി പറയുക.കാരണം നിങ്ങൾ സന്തോഷിപ്പിക്കുന്നത് ദൈവത്തിന്‍റെ പ്രതിനിധികളായ കുട്ടികളെ ആണ്, സിനിമ കണ്ടിരിക്കുന്ന സമയത്തെങ്കിലും കുട്ടി ആയി മാറാന്‍ കൊതിക്കുന്ന മുതിര്‍ന്നവരെ ആണ്!!
.
**************************************************************************************
.
No comments:
Post a Comment