കാലം, ആയിരത്തി തൊള്ളായിരത്തി അമ്പതിനും മുന്നുള്ള ഏതോ ഒരു വര്‍ഷത്തില്‍ തട്ടി തടഞ്ഞുവീണിടത്ത് കിടന്നുരുളുമ്പോള്‍ ആയിരുന്നു കൊച്ചു "ജി" വര്‍ഷങ്ങള്‍ നീണ്ട ശ്രമങ്ങള്‍ക്കൊടുവില്‍ ആദ്യമായി അഞ്ചാം ക്ലാസ്സിലെത്തിയത്. ഉച്ചകഞ്ഞി കട്ട് കുടിച്ച് നേടിയെടുത്ത "കഞ്ഞി കള്ളന്‍" എന്ന പേരും കക്ഷത്തില്‍ വച്ച് പുതിയ സ്കൂളില്‍ ചേരാന്‍ ഒരു കാരണമുണ്ട്. പോത്തുപോലെ വളര്‍ന്നിട്ടും,കട്ടി മീശ വന്നിട്ടും പണ്ടന്നോ നിക്കറില്‍ കാഷ്ടിച്ച കാര്യം പറഞ്ഞ് പൊടി പിള്ളേര് വരെ എന്നും ചൊറിയും.
.
ആദ്യ ദിവസമായത് കൊണ്ടും, അന്ന് തന്‍റെ പിറന്നാള്‍ ആയതു കൊണ്ടും പള പള പെടയ്ക്കുന്ന ഷര്‍ട്ടും,കരയുള്ള വെള്ള മുണ്ടും ഉടുത്താണ് "ജി" പുതിയ ക്ലാസ്സില്‍ എത്തിയത്.
പത്ത് കൊല്ലം വിശദമായി പഠിച്ച് അഞ്ചില്‍ എത്തിയത് കൊണ്ടാണോ എന്നറിയില്ല, ജി ചെന്ന ഉടന്‍ പിള്ളേരെല്ലാം എണീറ്റ് നിന്ന് "നമസ്തെ" പറഞ്ഞു.തിരിച്ചൊരു നമസ്തേ വലിച്ചെറിഞ്ഞിട്ട് ബാക്ക് ബെഞ്ചില്‍ തന്നെ സ്ഥാനം പിടിച്ചു.
.
ഒരാഴ്ച കഴിഞ്ഞപ്പോള്‍ ആണ് മൂക്കില്‍ ശുണ്ഠിക്കു ചികിത്സയിൽ ആയിരുന്ന മലയാളം മാഷ് "വെട്ടുപോത്ത്" എന്ന ജോയ് മാഷ് അരങ്ങിലെത്തിയത്.വെട്ടുപോത്തിനെ കണ്ട അഞ്ചാം ക്ലാസിലെ ബെഞ്ചുകൾ പോലും കിറു കിരാ ശബ്ദം മൂടിവെച്ച് പേടിച്ചിരിപ്പായി.
.
വന്ന പാടെ കുട്ടികളുടെ ഗുണനിലവാരം അറിയാൻ വേണ്ടി "കേട്ടെഴുത്ത്" എന്നമറി!!
.
കേട്ടതു പോയിട്ട്, പുസ്തകം നോക്കി എഴുതിക്കോ എന്ന് പറഞ്ഞാല്‍ പോലും പുതിയ വാക്കുകള്‍ മലയാള ഭാഷയ്ക്ക് സമ്മാനിക്കുന്ന "ജി" വേഗം തന്‍റെ സ്ലേറ്റ് എടുത്ത്,തുപ്പല് നക്കി തുടച്ച് ഏറ്റവും മുകളിലായി നന്നായി ഒന്ന് പിടിച്ചെഴുതി "കോട്ടെഴുത"
.
അപ്പോളേയ്ക്കും പോത്ത് പിന്നേം അമറി, ഒന്നല്ല പല വട്ടം!!
.
"അമ്പഴങ്ങ"
.
ജി അത് "ഊമ്പഴങ്ങ" എന്നെഴുതി കഴിവ് തെളിയിച്ചു.
"ചിത്രഭാനു" സ്ലേറ്റില്‍ മൂത്രപാന ആയി മാറി.
.
"ഐരാവതം" എന്ന ജീവി എരാകൊതം ആയി ചത്ത് വീണു.
.
"കുട്ടിച്ചാത്തന്‍" കട്ടപേത്തന്‍ ആയി വിലസി നടന്നു.
.
"കാളിദാസന്‍" വന്നപാടെ തന്നെ കാളദോശ ആയി കൊതിയൂറും ആവി പറത്തി.
.
ജോയ് മാഷ് അമറി തീര്‍ന്നപ്പോള്‍, ജി സ്ലേറ്റ് നോക്കി "സര്‍വ ശിക്ഷ അഭിമാനം" പൂണ്ട് എണീറ്റ് നിന്ന് സ്വയം വണങ്ങി.
.
.
ജിടെ സ്ലേറ്റു കണ്ട ഉടന്‍, മുക്ര ഇട്ട് മുന്കാലെടുത്ത് നിലത്ത് മാന്തി പോത്ത്മാഷൊരു വരവ് വന്നു.
.
ഇന്ത്യയിലെ ആദ്യത്തെ ജെല്ലിക്കെട്ട് അന്നവിടെ വച്ച് അരങ്ങേറി.
.
പിന്നീടുള്ള ഒരാഴ്ച ജി, ഉണ്ടില്ല ഉറങ്ങീല എന്തിന് ഒന്നുറക്കെ മുള്ളി പോലുമില്ല.
.
പിന്നീടുള്ള നാളുകളില്‍, "കേട്ടെഴുത്ത്" മണല്‍ തരികളില്‍ "പകര്ത്തെഴുത്തായി" പല വട്ടം പുനര്‍ജ്ജന്മം കൊണ്ടപ്പോള്‍, എഴുത്തിന്‍റെ ലോകത്തിലേയ്ക്ക് "ജി" കടക്കുകയായിരുന്നു.
.
*********************
അരങ്ങിനു പിന്നില്‍: പോത്തിനെ കാലന്‍ ഏറ്റെടുത്തതോടെ പോത്തിന് പകരം ജെല്ലിക്കെട്ട് ഡ്യൂട്ടി കാളകള്‍ ഏറ്റെടുത്തു എന്നത് ചരിത്രം!!
.
"ജി' ക്ക് പലരുമായും സാമ്യം തോന്നുന്നത് വളര്‍ത്ത് ദോഷം മാത്രം!!
No comments:
Post a Comment