Showing posts with label കാലന്‍ കഥകള്‍. Show all posts
Showing posts with label കാലന്‍ കഥകള്‍. Show all posts

Wednesday, 24 March 2021

കാലൻ കഥകൾ (ഭാഗം 15)

                        കൊച്ചു വർത്തമാനത്തിനിടയിൽ കാലത്തി ഉണ്ടാക്കിയ എള്ളുണ്ട, എടുത്ത് ആർത്തിയോടെ കടിച്ച ഉടൻ "കിടും" എന്നൊരു ശബ്ദവും, പിന്നാലെ കോറസ്സായി  യമപുരി മുഴുവൻ കേൾക്കുന്ന പോലെ കാലൻ്റെ  കാറിച്ചയും മുഴങ്ങി.

അത് കേട്ടു നാലുമണി ഉറക്കത്തിൽ നിന്നും ഞെട്ടി ഉണർന്ന ചിത്രഗുപ്തൻ, ഓടി പോത്തപ്പൻ്റെ അടുത്തെത്തി മൂക്കിന് നേരെ വിരൽ ചൂണ്ടി ആക്രോശിച്ചു.

"മര്യാദയ്ക്ക് ഒന്ന് കിടന്നുറങ്ങാനും സമ്മതിക്കില്ല, ല്ലേ ? കൊരങ്ങൻ !!"

അപ്പോൾ ആണ് കാലൻ്റെ രണ്ടാം  കാറൽ നാലാം കാലത്തിൽ മുഴങ്ങിയത്.

നല്ല അസ്സൽ  പോത്തൂർ തറവാടിയായ തന്നെ "കൊരങ്ങാ" എന്ന്  വിളിച്ച ഗുപ്തൻ തിരുമേനിയുടെ പള്ളയ്ക്ക് ഒരു തൊഴി കൊടുക്കാൻ ചാടി എണീറ്റ പോത്തപ്പൻ, കാല കാറൽ കേട്ട് ഒന്ന് ഞെട്ടി.

"പടച്ചോനെ.... ഇങ്ങേര് വേറെ പോത്തിനെ വാങ്ങിയോ ?"

"തൻ്റെ പണി പോയോ" എന്ന പേടിയാൽ പോത്തച്ചനും, പുതിയ പോത്തിൽ കാലന് മുന്നേ കയറി ഇരുന്നു "ഫസ്റ്റ് റൈഡ്" നടത്തണം എന്നുറച്ച് ചിത്രഗുപ്തനും, കാറൽ കേട്ട ദിക്ക് നോക്കി പാഞ്ഞു!!


**************

കാലപുരി ആസ്ഥാന വൈദ്യൻ ഉല്പലാക്ഷൻ പിള്ള ഭൂമിയിലേയ്ക്ക് ഡെപ്യൂട്ടേഷനിൽ "അണ്ണാൻ" കുഞ്ഞായി പോയത് കൊണ്ട് ആസ്ഥാന മേസ്തിരി കോമക്കുറുപ്പ് വന്ന് " എള്ളുണ്ട" കടിച്ചപ്പോൾ പൊട്ടിയ പല്ല് കമ്പിയിട്ടു കെട്ടി, കോൺക്രീറ്റ് ചെയ്ത് "ഒരാഴ്ച വായ തുറക്കരുതെന്നു' നിർദ്ദേശിച്ചിട്ടു "ഗ്രൗട്ട്" കലക്കി ബ്രെഷിനു "തേച്ചിട്ടു" പോയി.

കോൺക്രീറ്റ് ചെയ്തുറപ്പിച്ച പല്ല് ദിവസ്സേന നനയ്ക്കേണ്ടതിനാൽ കാലൻ ഒരാഴ്ച സ്വയം ലീവ് പ്രഖ്യാപിച്ചു കട്ടിലിൽ കയറി കേന്ദ്രത്തിൽ കയ്യും വച്ച് ചുരുണ്ടു കൂടി കിടന്ന്  കൂർക്കം വലി തുടങ്ങി.

"ഇംഗ്ലീഷ് ആത്മാക്കളോടു സംസാരിക്കുമ്പോൾ ഇങ്ങേരുടെ സ്റ്റാൻഡേർഡ് പോരാ" എന്നും പറഞ്ഞു കാലനുറങ്ങിയ ഉടൻ കാലൻ്റെ ടാബെടുത്ത് കാലത്തി "ഓൺലൈൻ സ്പോക്കൺ ഇംഗ്ലീഷ് കോച്ചിങ്ങിന്" കാലൻ്റെ പേര് എവിടെയോ കൊണ്ടുപോയി റെജിസ്റ്റർ ചെയ്തു.


കാലൻ പട്ടം രാജി വച്ച്,മസാജ്ജ് സെൻററിൽ  ഓയിൽ മസ്സാജ്‌ജ് ആസ്വദിക്കുന്നത് സ്വപ്നം കണ്ടുകൊണ്ടിരുന്നപ്പോൾ ആണ് സ്വപ്ന തടസ്സം ആയി ഫോൺ ഉറക്കെ ശബ്‌ദിച്ചത്.

"ഹലോ ഈസ്സ്  ഇറ്റ്  മിസ്റ്റർ കാലൻ??"

ഉം

"ഐ ആം കോളിംഗ് ഫ്രം ആനമുട്ട ലിമിറ്റഡ് "

ങ്ങ

വേർ ആർ യൂ ലൊക്കേറ്റഡ് സർ ? 

ഓ 

"ആർ യു സ്റ്റിൽ വർക്കിംഗ് അസ് എൻ ഇൻഷുറൻസ് ഏജൻറ്?"

ങേ !!

കോൺക്രീറ്റ് ഇളകണ്ട എന്ന് കരുതി ഏകാക്ഷര മന്ത്രങ്ങൾ മാത്രം ഉരുവിട്ടു കൊണ്ടിരുന്ന കാലൻ കാര്യമറിയാതെ കുഴങ്ങി

ഹൌ ലോങ്ങ് ആർ യൂ ബീയിങ് ഇൻ ദിസ് ഫീൽഡ് ??

ആ..

"ജനറൽ ഇൻഷുറൻസ് ആണോ മെഡി ക്ലെയിം ആണോ ചെയ്യുന്നത്?"

"ഇപ്പോൾ ബിസിനസ്‌ എങ്ങനെ പോകുന്നു?"


"ക്യാൻ യു പ്ളീസ് റെഫർ എനി അദർ ഏജൻറ്സ്സ് ?"

കാലൻ്റെ  മനസ്സിൽ ചിത്ര ഗുപ്തന്റെയും പോത്തപ്പന്റെയും മുഖങ്ങൾ ഹൈഡ്രജൻ ബലൂൺ പോലെ പൊങ്ങി വന്നു.

"ഡു യു വാണ്ട് ടു ട്രൈ ഫോർ എ ബെറ്റർ ഓപ്പർട്യൂണിറ്റി ഇൻ ബിസിനസ്?" 

"ഉള്ള പണി തന്നെ ചെയ്യാൻ മടി, അപ്പോള !!" കാലൻ മനസ്സിൽ പറഞ്ഞു 

"ഞങ്ങൾ അതിനായി നൽകുന്ന ട്രെയിനിംഗ്പ്രോഗ്രാമിൽ പങ്കെടുക്കാൻ താല്പര്യം ഉണ്ടോ?"

ഫാ.... കാലൻ ഉറക്കെ ആട്ടി. കോൺക്രീറ്റ് ഒന്നിളകി. കാലൻ കാറി!!

സ്വപ്ന കുളി മുടങ്ങിയ കലിപ്പിൽ ഇരുന്ന കാലന് തൻ്റെ എഫിഷെൻസിയെ ചോദ്യം ചെയ്തതിലും കൂടുതൽ പിടിക്കാതിരുന്നത് മലയാളം അറിഞ്ഞിട്ടും ഇംഗ്ലീഷിൽ പറഞ്ഞു എന്നതാണ് .അതിൻ്റെ കൂടെ കോൺക്രീറ്റ് ഇളകിയപ്പോളത്തെ വേദനയും.

ദേഷ്യത്തിൽ വിറച്ച കാലൻ്റെ ചകിരി ബ്രഷ് പോലത്തെ   മീശയിൽ പറ്റി പിടിച്ചിരുന്നുറങ്ങിയിരുന്ന ഈച്ചകൾ തെന്നി തെറിച്ചു താഴെവീണു!!

ഫോൺ കട്ട് ചെയ്തു ടാബ് എടുത്ത് തോണ്ടി ഫോണിൽ വിളിച്ചവൻ്റെ ഡീറ്റെയിൽസ് എടുത്ത് അവൻ്റെ ആയുസ്സ് ഒരാഴ്ച ആയി വെട്ടിച്ചുരുക്കി.

"ലീവ് കഴിഞ്ഞ ഉടൻ അവനെ പൊക്കി ഇവിടെ കൊണ്ടുവന്നു തീയിൽ പൊരിക്കുന്നുണ്ട്. എന്നോടാ കളി!!
പണ്ട് "കാലൻപരീക്ഷ"യ്ക്ക് കോപ്പി അടിക്കാനുള്ള ബിറ്റ് എഴുതി മിച്ചം വന്ന പേപ്പറില്‍ അവന്‍റെ പേരെഴുതി ചുരുട്ടി ചെവിയിൽ തിരുകി.


കോമ കുറുപ്പ് മേസ്‌തിരി പറഞ്ഞതു കൊണ്ട് മാത്രം കാലൻ ആ ഒരാഴ്ച വായിൽ മുടങ്ങാതെ വെള്ളം നനച്ചു. ശരീരം നനച്ചില്ല !! അങ്ങിനെ "വാട്ടർ ബില്ലിൽ വലിയൊരു സേവിങ് " എന്ന പതിവ് ആ മാസവും തെറ്റിയില്ല !!

വായിലെ കോൺക്രീറ്റിങ്ൻ്റെ തട്ട് പൊളിച്ച അന്ന് തന്നെ കാലൻ, തന്നെ വിളിച്ചു ഇംഗ്ലീഷ് പറഞ്ഞവനെ പൊക്കാനായി, വെറുതെ കിടന്നുറങ്ങിയിരുന്ന  പോത്തപ്പനേയും കുത്തിപ്പൊക്കി യാത്ര തിരിച്ചു.

*******************

പല്ല് കേസ്സിൽ കാലൻ അപ്രതീക്ഷിത ലീവിൽ പോയതറിഞ്ഞ കാലാദികാലനായ "ശിവപ്പ",തൻ്റെ ഭൂതഗണങ്ങളിലെ കുഞ്ഞി പൂതങ്ങങ്ങളിൽ ഒന്നായ കൊറോണ പൂതത്തെ വിളിച്ച് വേൾഡ് ടൂർ പാക്കേജ്ജ് ഒപ്പിട്ടു കൊടുത്തു. ചൈനീസ് ന്യൂഡിൽസ് തിന്നാൻ ദീർഘ നാളായി കൊതിച്ചിരുന്ന കുട്ടി പൂതം നേരെ ഗൂഗിൾ മാപ്പിട്ട് ചൈനയ്ക്ക് വച്ച് പിടിച്ചു.

കാലപുരിയിലെ ഒരാഴ്ച എന്നാൽ, ഭൂമിയിലെ കാക്കത്തൊള്ളായിരം മണിക്കൂറുകൾ ആയതിനാൽ,കാലൻ ലീവ് കഴിഞ്ഞു വന്നപ്പോളേക്കും കൊച്ചു പൂതം, കപ്പയും മീനും തിന്നാനായി കേരളത്തിലും എത്തിച്ചേർന്നിരുന്നു.

കൊച്ചു പൂതത്തിൻ്റെ ടൂർ പ്ലാനറിയാത്ത കാലൻ ആനമുട്ട ലിമിറ്റഡിന് മുന്നിൽ പോത്തിറങ്ങി!!

സംഗതി പൂട്ടി കിടക്കുന്നു.എന്നാ പിന്നെ അടുത്ത കടയിൽ ചോദിക്കാം എന്ന് കരുതി നോക്കിയപ്പോൾ അതും താഴിട്ടിരിക്കുന്നു."ഇനി വല്ല ഹർത്താലും ആണോ??"

ന്തായാലും അവൻ്റെ വീട്ടിൽ പോയി പൊക്കാം.എന്ന് കരുതി നടന്നു തുടങ്ങിയപ്പോൾ ആണ് ഒരു പോലീസ് വണ്ടി വന്ന് വലിയ ശബ്ദത്തിൽ പോത്തിനെ വട്ടം വച്ച് ബ്രെക്കിട്ടു നിന്നത്.ബ്രേക്ക് നിലവിളി കേട്ട് പേടിച്ച പോത്തച്ചൻ അപ്പോൾ തന്നെ വാലും പൊക്കി കണ്ടം വഴി ഓടി തള്ളി.

"ലോക്ക് ഡൗണിലാണോടാ പെരുവയറാ പോത്തിനെ അറക്കാൻ കൊണ്ടുപോണേ? നിൻ്റെ മാസ്ക്ക് എവിടെടാ അലവലാതി ?"   

"മാസ്‌ക്കോ??, അതെന്തിനാ?? " കാര്യമറിയാതെ കാലൻ വാപൊളിച്ചു.

"കൊറോണ കാലത്ത് മാസ്ക്ക് എന്തിനാണെന്നോ ?"

ഏതാടാ നീ ... 

കാ...ലൻ!!"

"ഫ...പന്ന................. പൊക്കിയെടുത്ത് വണ്ടീലിടവനെ, ലോക്‌ഡൌൺ തെറ്റിച്ചതും പോരാഞ്ഞു എന്നെ ഇരട്ടപ്പേരും വിളിക്കുന്നോ @$%^&*....."

കാലൻമത്തായി എന്ന സർക്കിൾ ഏമാൻ ഉറഞ്ഞു തുള്ളി തീരും മുന്നേ കൊറോണ കിറ്റ് ധരിച്ച കോൺസ്റ്റബിൾ ബാബു കാലനെ പൊക്കി വണ്ടീൽ കയറ്റി. വണ്ടി നേരെ കൊറോണ വാർഡിലെ ബെഡിനു സമീപം കൊണ്ടോയി നിർത്തി.കാലനെ ബെഡിലേയ്ക്ക് മറിച്ചിട്ട ഉടൻ സർക്കിൾ മത്തായി മീശ വിറപ്പിച്ച് കൊണ്ട് ആക്രോശിച്ചു
.
"ക്വാററ്റൈൻ എങ്ങാനും തെറ്റിച്ച ചവുട്ടി എല്ലൂരിക്കളയും പന്നി"

നടന്നതൊന്നും പിടികിട്ടാതെ നിലാവത്ത് പെട്ട കോഴിയെ പോലെ അന്തിച്ചു പോയ കാലനെ ആരൊക്കെയോ ചേർന്ന് പിടിച്ച് കെട്ടി മൂക്കിൽ കോലിട്ടു കുത്തി ആന്റിജൻ ടെസ്റ്റ് നടത്തി, 14 ദിവസം നിരീക്ഷണത്തിന് വച്ചു.

പതിനഞ്ചാം ദിവസം രാവിലെ ആരും കാണാതെ പുറത്തിറങ്ങിയ കാലൻ  നേരെ ആനമുട്ടക്കാരനെ തപ്പി നടന്നു തുടങ്ങി.ആദ്യത്തെ വളവ് തിരിഞ്ഞു  കഴിഞ്ഞപ്പോൾ ആണ് ചെക്കിങ്ങിനായി സൈഡാക്കിയ പോലീസ്സ് ജീപ്പ് കണ്ണിൽ പെട്ടത്.ജീപ്പിനടുത്ത് നിന്ന് തന്നെ തുറിച്ചു നോക്കുന്ന പോലീസിനെ കണ്ട ഉടൻ ആണ് മാസ്ക് മറന്ന കാര്യം ഓർമ്മ വന്നത്.ഒട്ടും വൈകിയില്ല, ഉടു വസ്ത്രത്തിൻ്റെ  അറ്റം കൊണ്ട് മൂക്കും വായും പൊത്തി കാലൻ ഞെളിഞ്ഞു നടന്നു.

"ഞെളിഞ്ഞിതെവിടെ പോകുന്നു?പോകും മുന്നേ ദേ ഇതും കൂടി അടച്ചെക്കൂ"
പോലീസ് വച്ചു നീട്ടിയ സ്ലിപ്പ് വാങ്ങി വായിച്ച കാലൻ അന്തിച്ചു പോയി
.
"മാസ്ക് ഇല്ലാത്തതിന് 200 രൂപയെ പിഴ ഉള്ളൂ എന്ന് ഇന്നലത്തെ പേപ്പറിൽ വായിച്ചല്ലോ!! ഇതെന്താ ആയിരം? ഇതെന്തു ന്യായം"

"മാസ്ക് ഇല്ലാത്തതിന് പിഴ 200 തന്നെ, പക്ഷേ പോലീസിനെ തുണി പൊക്കി കാണിച്ചതിന് പിഴ 800 ആണ്!! "

വെപ്രാളത്തിൽ മാസ്ക് ആക്കുവാൻ പൊക്കിയ മുണ്ട് പതിയെ താഴ്ത്തിയ ശേഷം കാലൻ  ഒറ്റ ഓട്ടം വച്ചു കൊടുത്തു.

ആ ഓട്ടം നിന്നത് കാടിനുള്ളിലെ ഒരു നീർചോലയ്ക്ക് അടുത്താണ്.അല്‍പ്പ നേരം ഇരുന്ന് കിതപ്പകറ്റിയപ്പോള്‍ ആണ് വയറ്റില്‍ ഒരുരുണ്ട് കയറ്റം, ഒപ്പം മുണ്ട് വലിച്ചു കീറും പോലെ ഒരു ശബ്ദവും!!

"വായുഗുളിക വണേണ്ടതായിരുന്നു!! ങ്ങ... അടുത്ത തവണ ആവട്ടെ"

വയറും തിരുമ്മി കാലന്‍ അടുത്ത് കണ്ട പൊന്ത കാട്ടില്‍ പോയി കുത്തി ഇരുന്നു രണ്ടാം ക്ലാസ്സ്‌ പരീക്ഷ വിജയകരമായി എഴുതി തീര്ത്ത് മടങ്ങി.

********************

 ആന മുട്ട ലിമിറ്റഡ്  തപ്പി നടന്നു മടുത്ത കാലന്‍, പോലീസ്സ് ജീപ്പ് കണ്ട് പേടിച്ചോടിയ പോത്തനെ, പലവട്ടം തെറി വിളിച്ചത് കേട്ടറിഞ്ഞ പോത്തച്ചന്‍ കുണ്ഠിത പെട്ട് കുണ്ടിയും കുലുക്കി തിരിച്ചു വന്നു.ഒടുവിൽ പോത്തച്ചൻ്റെ സഹായത്തോടെ കാലൻ, മുട്ടക്കാരൻ്റെ വീട്ടിൽ എത്തി ചേർന്നു. അപ്പോളേക്കും മുട്ടക്കാരൻ കൊറോണ ഭൂതത്തിൻ്റെ പിടിയിൽ അമർന്നു ഒരു പിടി ചാരമായി മാറിയിരുന്നു.ഭൂതം ചപ്പിയ ആനമുട്ടക്കാരൻ്റെ ആത്മാവിനേയും കെട്ടി വരിഞ്ഞു തിരികെ പോകും വഴി "മുണ്ടുപൊക്കി" എന്നും പറഞ്ഞു  "സംഗതി"യ്ക്ക് വിലയിട്ട പോലീസിനേയും നൈസ് ആയി പൊക്കി. 



****************************************************************


മുന്‍ ഭാഗങ്ങള്‍:
ഭാഗം 1- “ഗുണ്ട്മേരി”
ഭാഗം 2- “കാലന്‍ കോഴി”
ഭാഗം 3- “കേശുമ്മാവന്‍”
ഭാഗം 4- "ന്യൂട്ടയന്ത്രം"
ഭാഗം 5- “കോരപ്പന്‍ ആന്‍റ് പോത്തന്‍സ്സ്”
ഭാഗം 6- “ചാത്തലീല”
ഭാഗം 7- “കോപ്പന്‍സ്സ് ഓണ്‍ ഡ്യൂട്ടി”
ഭാഗം 8- "കുരുക്കഴിച്ച് ശാന്തമ്മ"
ഭാഗം 9- "കാലപുരി മേള"
ഭാഗം 10- "കാശിനെട്ട്"
ഭാഗം 11- "മാക്രി ഒരു പോക്രി"
ഭാഗം 12- "കേരള ടൈ"
ഭാഗം 13- പോ.. പട്ടി

ഭാഗം 14- ബൃഹ്

Thursday, 19 November 2020

കാലന്‍ കഥകള്‍ (ഭാഗം 14)

 മുന്നത്തെ 2 ഭാഗങ്ങൾ വായിച്ച്  വായിക്കുക  
***************************************************************

                      മൂട്ടില്‍ തൂങ്ങിയ പട്ടിയുമായി ഓടും വഴി ആണ്  ഗുരുവായൂരെ അപ്പന്‍ തമ്പ്രാന്‍ വക "ഗരുഢ മോട്ടോഴ്സ്" അപ്പൻ തമ്പ്രാൻ അറിയാതെ അന്തി മോന്താൻ പോയി വരുന്നത് കണ്ടത്.

പട്ടി കടിയേറ്റു കുറഞ്ഞ ചന്തിയോടെ ഇനി ഒരടി വയ്യ എന്നും പറഞ്ഞു, അന്തി മോന്തി താണു പറന്നു പോകുന്ന ഗരുഢ മോർട്ടേഴ്സ്സിനെ ലാക്കാക്കി കുതിക്കാൻ പാകത്തിന് കാലൻ ഒരാന്റിക് എടുക്കാൻ കുത്തിയിരുന്ന ഇരുപ്പിൽ പട്ടിയുടെ പിടി അയഞ്ഞു.കിട്ടിയ ലാക്കിനു ചാടിയ കാലൻ ഗരുഢ മോർട്ടേഴ്സ്സിന്‍റെ  മടക്കി വച്ച ലാൻഡിംഗ് ടയറിൽ പിടുത്തമിട്ടു. അപ്രതീക്ഷിത പിടിത്തത്തിൽ ഒരു ടയർ അൽപ്പം താഴേയ്ക്ക് വലിഞ്ഞു നീണ്ടു. അന്ന് മുതൽ ഗരുഢ തലമുറക്കാർ നടക്കുമ്പോൾ മേ.. കോ എന്ന് ഇരു വശങ്ങളിലേയ്ക്കും കുണുങ്ങി കുണുങ്ങി ഞൊണ്ടി തുടങ്ങി.

ആദ്യമൊന്നു ബാലൻസ് പോയി എങ്കിലും സംഗതിയുടെ "തൂങ്ങി" കിടപ്പു മനസ്സിലാക്കിയ ഗരുഢൻ കാലനേയും കൊണ്ട് പാഞ്ഞു.

പോകുന്ന വഴി ലാടവൈദ്യൻ ബൃഹസ്പതി ഗുരുക്കളുടെ പൊടി പിടിച്ചുകിടന്ന വീട്ട് മുറ്റത്ത് കാലനെ അൺലോഡ് ചെയ്തശേഷം ഗരുഢ മോട്ടോഴ്സ് സ്കൂട്ടായി.

വാതത്തിനു കഷായം കുടിച്ചും പെടലി വേദനയ്ക്ക് ബെൽറ്റിട്ടും, മുട്ടും തടവി മുറുക്കാനും ചവച്ച് കോലായിൽ മൂത്തുനരച്ചു കിടന്നിരുന്ന ഗുരു ശബ്ദം കേട്ട് വടിയും കുത്തി വേച്ച് വേച്ച് കാലനരികിൽ ചെന്നു.തൻ്റെ വീട്ടിലേയ്ക്കുള്ള റോഡ് പണിക്ക് വന്ന ദേവേന്ദ്രൻ്റെ ആളുകൾ കൊണ്ടിട്ടിട്ടു പോയ ടാറിൻ വീപ്പ ആണെന്നാണ് ഗുരു ആദ്യം കരുതിയത്.

ബൃഹു ഗുരുനെ കണ്ടയുടൻ, തൻ്റെ മീൻ ചട്ടിപോലത്തെ ചന്തിയേൽ പട്ടി കടിച്ച കാര്യം എട്ടു വട്ടം പറഞ്ഞു പൊട്ടികരഞ്ഞ കാലൻ്റെ,  പട്ടി നുഴഞ്ഞുകയറിയ പിന്നിലെ രഹസ്യ ബങ്കറുകളിൽ കമ്യുണിസ്റ്റു പച്ച പിഴിഞ്ഞൊഴിച്ച ശേഷം ബൃഹു ഗുരു കാലനെ എടുത്ത് വെയിലത്ത് ഉണങ്ങാൻ ഇട്ടു.

അപ്പോളാണ് മൂക്കിനിടയിൽ വിരലിട്ടു കിള്ളിക്കൊണ്ട്, പൊട്ടന് ലോട്ടറി അടിച്ചപോലത്തെ ചിരിയും ചിരിച്ചുകൊണ്ടൊരു രൂപം കടന്നു വന്നത്.

മൂപ്പിലാനേ ഇതേതാണ്ടപ്പ ഈ ശവി?? ആഗതൻ മൂക്കേന്നു വിരലെടുക്കാതെ തന്നെ വെയിലത്ത് തിരിഞ്ഞു കിടന്നിരുന്ന കാലനെ ചൂണ്ടി കളിയാക്കി ചിരിച്ചു.

"ആല്ല ഗഡിയേ   ... ഇതെന്തൂട്ടാണ് ഈ കുരുപ്പിൻ്റെ മൂട്ടില് ?? "

ഹോ ഹോ ഹോ ഹോ ഹോ ....

ആസ്മ പിടിച്ച പട്ടി കുരയ്ക്കുന്ന പോലെ ചിരിക്കുന്നവൻ ആരെടാ എന്നറിയാൻ ചാടി എണീറ്റപ്പോൾ ആണ് കാലന് ആഗതനെ പിടികിട്ടിയത്.

ചാക്ക് ചരടിട്ടു മുറുക്കിചുറ്റിയ കീറിയ മുണ്ടും, ഉണങ്ങിയ ചെമ്പരത്തി പൂമാലയും,ഇടംകൈയിലൊരു ചിരവ പോലത്തെ കമ്പി പൊട്ടിയ വീണയും, വലത് കൈയിൽ രണ്ടു ചിരട്ട പൊട്ടുകളും , വെടല ചിരിയുമായി ദേവഋഷി നാരദർ !!

താനെന്താണ്ടോ ഇബടെ  ??

കാലനെ കണ്ട നാരദർ ചോദിച്ചു.

എന്തേ എനിക്കിവിടെ വരാൻ പാടില്ലേ ??

തന്നെ ഇവിടെ കണ്ടപ്പോ "ബൃഹു കിളവൻ്റെ കാര്യം പോക്കാണോ"  എന്ന് കരുതി ചോദിച്ചതാ!!

അത് പോട്ടെ ... തന്നെ കണ്ടത് നന്നായി .
"ഗുണ്ട് മേരി സുഖമായിട്ടിരിക്കുന്നോ? കാലപുരിക്ക് ഞാനൊന്നു വരുന്നുണ്ട്!!"

"ഇനി അവിടേം വന്നു കലക്കാൻ ആണോ ? തൻ്റെ നാരദ പണി കാലപുരിക്ക് പുറത്ത് മതി"കടിച്ച പട്ടിയോടുള്ള ചൊരുക്ക്  നാരദരോട് തീർത്താലോ എന്നു കാലനൊന്നു ചിന്തിച്ചു.ദേവർഷി അല്ലേ.. തന്നേമല്ല.. ആടിനെ പട്ടി ആക്കുന്ന സ്വഭാവവും.

വേണ്ട, പിണക്കിയാൽ പണി ബ്ലൂ ഡാർട്ട് വഴി വരും.

നാരദരെ നോക്കി ഒന്നിളിച്ചു കാണിച്ച ശേഷം കാലൻ ചരിഞ്ഞു കിടന്നു വെയിൽ കൊള്ളൽ തുടർന്നു.

ഉച്ച വരെ നീണ്ട ബൃഹ-നാരദ ഉച്ചകോടിയ്ക്ക് ശേഷം, നാരദർ വന്ന പോലെ ചിരവയും തൂക്കി തിരിച്ചു പോയി.

ബൃഹന്റെ മരുന്ന് ഫലിച്ചു.പട്ടി കടിച്ച ത് കരിഞ്ഞു തുടങ്ങിയ ഉടൻ കിടന്ന കിടപ്പിൽ നിന്നും ഒന്നാം ക്ലാസ്സിൽ പോകാൻ വേണ്ടി കാലൻ ചാടി എണീറ്റു.പോയി നിന്നു തപ്പി നോക്കിയപ്പോ ദേ ഒരെണ്ണം എസ്ട്ര.

പടച്ചോനെ... ഈ കിളവൻ തന്ന മരുന്നിനു സൈഡ് എഫ്ക്റ്റോ?? എന്നു കരുതി സൂക്ഷിച്ചു നോക്കിയപ്പോൾ ആണ് കാര്യം പിടി കിട്ടിയത്.വെയിലത്ത് ഉണങ്ങാൻ കിടന്ന കിടപ്പിൽ ഒന്നാം ക്ലാസ് വാതിലിനടുത്ത് പറ്റി കൂടിയ അട്ട ചോര കുടിച്ചു വളർന്നൊരു പ്രസ്ഥാനമായി മാറിയത് ആണ്.

തീക്കട്ടയിൽ ഉരുമ്പരിക്കുന്നോ??
അട്ട മോന്റെ ചീട്ട് ഉടൻ കീറിയ കാലൻ ഒന്നാം ക്ലാസ് കഴിഞ്ഞ ഉടൻ ഒന്നും മിണ്ടാതെ ഫീസും കൊടുക്കാതെ ബൃഹു കാണാതെ കാലപുരി ലക്ഷ്യമാക്കി ഒറ്റ മുങ്ങൽ!!

**********
കയ്യിലെ അട്ടയെ കണ്ടു തെറ്റിദ്ധരിച്ച കാലത്തി ചേമ്പ് പുഴുങ്ങാനുള്ള കലമെടുത്ത് വെള്ളം ഒഴിച്ച് അടുപ്പത്ത് വച്ചിട്ട് മുളക് അരയ്ക്കാൻ പോയി.


****************************************************************


മുന്‍ ഭാഗങ്ങള്‍:
ഭാഗം 1- “ഗുണ്ട്മേരി”
ഭാഗം 2- “കാലന്‍ കോഴി”
ഭാഗം 3- “കേശുമ്മാവന്‍”
ഭാഗം 4- "ന്യൂട്ടയന്ത്രം"
ഭാഗം 5- “കോരപ്പന്‍ ആന്‍റ് പോത്തന്‍സ്സ്”
ഭാഗം 6- “ചാത്തലീല”
ഭാഗം 7- “കോപ്പന്‍സ്സ് ഓണ്‍ ഡ്യൂട്ടി”
ഭാഗം 8- "കുരുക്കഴിച്ച് ശാന്തമ്മ"
ഭാഗം 9- "കാലപുരി മേള"
ഭാഗം 10- "കാശിനെട്ട്"
ഭാഗം 11- "മാക്രി ഒരു പോക്രി"
ഭാഗം 12- "കേരള ടൈ"
ഭാഗം 13- പോ.. പട്ടി

Tuesday, 1 March 2016

കാലന്‍ കഥകള്‍ (ഭാഗം 13)


നീയമപരമായ മുന്നറിയിപ്പ്:
ഭാഗം 12- "കേരള ടൈ" വായിച്ച ശേഷം മാത്രം വായന തുടരുക ......



                     ഗൂഗിള്‍ മാമന്‍റെ മുന്നില്‍ പ്രാര്‍ത്ഥനയും മിമിക്ക്രിയും കാണിച്ചു നിവര്‍ന്ന വ്യാജന്‍ മുഖത്തെ വൃത്തികേട് ഇനി എങ്ങനെ മാറ്റും എന്നറിയാതെ ഉഴറി നില്‍ക്കുമ്പോള്‍ അങ്ങകലെ,കേരള ടൈ ഇല്ലാതെ പുറത്തിറങ്ങാന്‍ പറ്റാതെ വീട്ടില്‍ കുടുങ്ങിയ ചാത്തന്‍, ചാത്തിവക ചിരവയ്ക്കടിയും കൂമ്പിനു കുത്തും ഏറ്റ് വാങ്ങി, നെഞ്ചത്തടിയും നിലവിളിയും ആയി കഴിഞ്ഞു പോന്നു.

**********************************************************

അതെ സമയം , ഈച്ചപിടിക്കുന്ന ടൈയും കെട്ടി,പാണ്ടി ലോറീടെ ഗ്ലാസ്സ് പോലുള്ള കണ്ണടയും വച്ച് “പുളുസ്സോ പിളുസ്സോ” എന്ന് നടക്കുന്ന കാലന്‍റെ പുറകെ പോത്തന്‍സ്സ് ആന്‍ഡ്‌ ഗുപ്തന്‍സ്സ് കേരളകരയില്‍ കയറിയിരുന്നു.ചെന്നു കയറിയതാവട്ടെ ഏതോ ഒരു ഗ്രാമ പ്രദേശത്തും!!

വിജനമായ വഴിയിലൂടെ മൂവര്‍ സംഘം നടക്കുമ്പോള്‍ ആണ് പിന്നില്‍ നിന്നും ഒരു കുര കേട്ടത്.തിരിഞ്ഞ് നോക്കിയപ്പോള്‍,മഹാവിഷ്ണുവിന് ക്ഷയം പിടിച്ച പോലെ നിര്‍ത്താതെ ഒന്നര കട്ടയില്‍ കുരച്ചു കൊണ്ട് ഒരു കൊടിച്ചി പട്ടി!!

കുരയ്ക്കും പട്ടി കടിക്കില്ല എന്നറിയാത്ത പോത്തന്‍ ഉടന്‍ തന്നെ അടുത്ത് കണ്ട കുറ്റികാട്ടിലേയ്ക്ക് എടുത്ത് ചാടി.

ചാടി കഴിഞ്ഞാണ് മനസ്സില്ലായത് അത് ഒരു പൊട്ടകുളത്തിലോട്ടുള്ള ഇറക്കം ആണെന്ന്.ചാടിയ ചാട്ടം തിരിച്ചെടുക്കാനുള്ള തത്രപ്പാടില്‍ ചുവടു പിഴച്ചത് മൂക്ക് കുത്തി അഡ്ജസ്റ്റ് ചെയ്തു എങ്കിലും, കിട്ടിയ ചാന്‍സ് മുതലെടുത്ത്‌ കാലുമാറിയ കാലുകളുടെ സഹായത്തോടെ, ആസനം കുത്തി കാലുകള്‍ "മേ..." "കോ..." എന്ന് വച്ച്, ജീവനകലയ്ക്ക് പുതിയോരാസനം സമ്മാനിച്ച്‌ കൊണ്ട്,ചന്തി ചൊറിയാന്‍ കുത്തി ഇരുന്ന പോലെ ആയിപ്പോയി പാവം പോത്തപ്പന്‍.ഇരുന്ന ഇരുപ്പില്‍ ചാണ്ടി സര്‍ക്കാരിന്റെ ആപ്തവാക്യം പോലെ “അതിവേഗം..., ബഹുദൂരം ” കുളത്തിലോട്ട് പൊയ്ക്കൊണ്ടിരുന്ന പോത്തന്, ആ യാത്രയില്‍ ഒരു സുഖമൊക്കെ തോന്നി തുടങ്ങിയപ്പോള്‍ ആണ് പണി പാറകഷ്ണങ്ങളായി വഴിയില്‍ എത്തി തുടങ്ങിയത്.ആദ്യത്തെ പറ കഷ്ണവും പോത്തപ്പന്റെ “പോത്തത്തവും” ചേര്‍ന്ന്, “ഡിഷും” എന്നൊരു പള്ളി മണി മുഴക്കിയപ്പോള്‍ തന്നെ അഞ്ചാറ് കിളികള്‍ എങ്ങോ പറന്നു പോയി.


കമാ” എന്നൊരക്ഷരം മിണ്ടാതെ എല്ലാം സഹിച്ച പോത്തപ്പന്‍ “കമാ” എന്നത് പിരിച്ചെഴുതികിട്ടിയത് കൊണ്ട്, പാറ ഉണ്ടാക്കിയ ദൈവത്തെ രണ്ട് തെറി വിളിച്ചു.തെറി വിളി പൂര്‍ത്തിയാക്കും മുന്നേ തന്നെ താഴോട്ടുള്ള വഴിയില്‍ കണ്ട പാറകളില്‍ എല്ലാം മുട്ടി ഒരു കൂട്ട മണി തന്നെ മുഴങ്ങി.എല്ലാം കഴിഞ്ഞപ്പോള്‍  പോത്തപ്പന്‍ നല്ലൊരു "ഒമ്ലെറ്റ്" ഉണ്ടാകി അല്പം കുരുമുളക് തൂകി മറിച്ചിട്ട ശേഷം,കുളത്തിലോട്ടു തന്നെ  മറിഞ്ഞടിച്ച് വീണു.പോത്തത്തം തണുപ്പിക്കാന്‍ വേണ്ടി  തല മാത്രം വെള്ളത്തിന്‌ മേലെ ആക്കി കുളത്തില്‍ പൊങ്ങി കിടന്നു.

അന്ന് മുതല്‍ പോത്തപ്പന്റെ പിന്മുറക്കാര്‍,പിന്‍ഭാഗം മുങ്ങും വിധം വെള്ളം കണ്ടാല്‍ ഉടന്‍ അതില്‍ കിടപ്പ് തുടങ്ങിക്കൊണ്ട്,പോത്തത്തം തണുപ്പിക്കാനുള്ള ശ്രമം തുടര്‍ന്ന് പോന്നു.കഥയറിയാത്ത മണ്ടന്മാര്‍ “കന്നിനെ കയം കാണിച്ചപോലെ” എന്ന് പാടി നടന്നു.
*********************
അതേസമയം,കുരയ്ക്കും പട്ടിയെങ്ങാനും കടിക്കുമോ എന്ന് പേടിച്ച ചിത്രപ്പന്‍,പട്ടി മൂന്നുവട്ടം കുരയ്ക്കും മുന്നേ തന്നെ കാലനെ പട്ടിക്ക് ഒറ്റികൊടുത്ത ശേഷം  തൊട്ടടുത്തുകണ്ട ചെടികള്‍ക്കിടയിലോട്ടു സ്കൂട്ടായി.ചെടികള്‍ക്കിടയില്‍ മറഞ്ഞിരുന്നു "കാല-പട്ടി" സംഗമ കാഴ്ചകാണാന്‍  കുത്തിയിരുന്ന വകയില്‍ ഗുപ്തപ്പന്റെ കഴുത്തില്‍ എന്തോ ഉടക്കി.നോക്കിയപ്പോ ഒരു വള്ളി.

കാലന് കടി കിട്ടുന്ന അടിപൊളി കാഴ്ചകള്‍ കാണാന്‍ ഇരിക്കുമ്പോളാ വള്ളിയുടെ വക കളിയും ചിരിയും!! 

വലിച്ചു പറിച്ച് നിലത്തിട്ടു രണ്ട് ചവിട്ട്.ചവിട്ട്നാടകം കഴിഞ്ഞ ഉടന്‍ ചൊറിഞ്ഞ് തുടങ്ങിയപ്പോള്‍ ആണ്, ചതഞ്ഞരഞ്ഞ വള്ളിയിലേയ്ക്കും വള്ളിയില്‍ ഉണ്ടായിരുന്ന കായിലേയ്ക്കും ഗുപ്തപ്പന്‍ സൂക്ഷിച്ചു നോക്കിയത്.

പടച്ചോനേ... നയിക്കുരുണം!!

നത്തോലി പോലിരുന്ന ഗുപ്തന്‍ ചൊറിഞ്ഞ് ചൊറിഞ്ഞു വീര്‍ത്ത് തടിച്ചു.

                അതെ സമയം,കുരയ്ക്കും പട്ടി കടിക്കില്ല എന്നുറച്ച് വിശ്വസിച്ച കാലന്‍ ആവട്ടെ, "പോ.. പട്ടിഎന്ന് പറഞ്ഞൊരു കല്ലെടുത്തൊരു കീച്ചു കീച്ചി.ഏറോട്ട് കൊണ്ടും ഇല്ല, പട്ടിക്കു ശൌര്യം കൂടുകയും ചെയ്തു.കാലന് നേരെ കുതിച്ച പട്ടിയെ കാലുമടക്കി തൊഴിച്ച കാലന്‍റെ കാലിനു തന്നെ ആദ്യത്തെ കടി കിട്ടി.കടികൊണ്ട കാലന് കലി മൂത്തു.പിന്നെ രണ്ട് കൈകള്കൊണ്ടും പട്ടിയെ പൊതിരെ തല്ലി.ഒറ്റ തല്ല് പോലും പാഴായില്ല, എല്ലാം കറക്റ്റ് ആയി തറയില്‍ തന്നെ കൊണ്ടു.പട്ടി സേഫ്!!

തല്ലുകഴിഞ്ഞു നോക്കിയാ കാലന്‍ ഞെട്ടി.കാളാമുണ്ടന്‍ പോലിരുന്ന തന്‍റെ കൈകള്‍ കടി കൊണ്ട് തുളഞ്ഞ് കൊതുകുവല പോലെ!!

സങ്കടം സഹിക്ക വയ്യാഞ്ഞു കുത്തിയിരുന്നു മോങ്ങിയ കാലന്‍ മൂക്ക് പിഴിഞ്ഞോണ്ട് വിളിച്ച് പറഞ്ഞു....

“ങ്ങീ........... ഞീ.............. ങീ........
തിരിച്ചു ചെല്ലട്ടെടാ പട്ടീ.... നിന്നെ ഞാന്‍ പോക്കും!!”

ഇതും പറഞ്ഞ് നിലത്ത് നിന്നും പൊങ്ങിയ കാലന്‍റെ ആസ്സനത്തില്‍ തന്നെ കൊടുത്തു പട്ടി അടുത്ത കടി.അടിച്ചു മാറ്റിയത് കീറി പൊളിഞ്ഞ് കഴിഞ്ഞ ഓണത്തിന് ഇട്ട "മഞ്ഞ പൂക്കളം" തെളിഞ്ഞു വന്നു.അങ്ങിനെ സംഗതി നാട്ടാരറിഞ്ഞു.

ഇത്രയും ആയപ്പോളേയ്ക്ക് കാലന്‍റെ സകല നിയന്ത്രണവും പോയി.പിന്നോരോറ്റ ഓട്ടമായിരുന്നു......

ഓടിയ കാലന്‍റെ മൂട്ടില്‍ കടിച്ച് തൂങ്ങിയ പട്ടി ആവട്ടെ,ആസനത്തില്‍ വച്ച കുടുമ പോലെ കാലന്റെ ഓട്ടത്തിനനുസരിച്ച് താളത്തില്‍ ആടിക്കൊണ്ടിരുന്നു....

Thursday, 17 December 2015

കാലന്‍ കഥകള്‍ (ഭാഗം 12)



            കാലപുരിയിലെ ഒരു ഒഴിവുദിനത്തില്‍, കേന്ദ്രത്തില്‍ കൈയും തിരുകി,കമ്പിളിക്കടിയില്‍ ചുരുണ്ടുറങ്ങുന്ന കാലന്‍, “ക്രേ.. ക്രേ..” എന്ന ഒരു അപശബ്ദം കേട്ട് ഞെട്ടിയുരുണ്ട് മറിഞ്ഞു കട്ടിലേന്നു താഴെ!!

അപ്പോളാണ് ആ ശബ്ദം വീണ്ടും.
കാലേ....ട്ടാ...   കാലേ....ട്ടാ..........
കാലത്ത് തന്നെ കാലത്തി കാലനെ കാലിചായ അടിക്കാന്‍ വിളിച്ചതാണ്.
വീണിടത്ത് നിന്നും ചന്തിയും തിരുമി എണീറ്റ കാലന്‍, ഉടുമുണ്ട് തപ്പിയെടുത്തുടുത്ത് കാലിയടിക്കാന്‍ ചെന്നു.

കാലത്തി”യുടെ സ്പെഷ്യല്‍ ചേന തോരന്‍ കൂട്ടിയ അന്നുമുതല്‍,അണ്‍ലിമിറ്റഡ് ഇന്കമിംഗ് ഉണ്ടേലും, കാലന്‍റെ വയറ്റില്‍ നിന്നുള്ള “ഔട്ട്‌ഗോയിംഗ്” കട്ടായതാ.പല പല മരുന്നുകളും മാറി മറിച്ചു നോക്കി,ഒടുവില്‍ “ഗുലുമാല്‍” വൈദ്യന്‍ പറഞ്ഞതനുസരിച്ചാണ് “കാജാബീഡി” വച്ചു റീചാര്‍ജ് ചെയ്തു നോക്കിയത്.സംഗതി ക്ലിക്ക് ആയി.

അങ്ങനെ കാലത്തി വക,“കാലിചായ” കാലിയാക്കി ഒരു കാജാബീഡിയും കത്തിച്ചു വലിച്ച് കുത്തിയിരുന്ന്, ഇന്നലത്തെ  “ലോഡിറക്കി”ക്കൊണ്ടിരിക്കുമ്പോളാണ്- “ചുമ്മാ ഇരുന്ന് കാലത്തിയുടെ തെറിയും കേട്ട് ഇരിക്കുന്നതിനു പകരം,ഒരു ട്രിപ്പ്‌ പോയാലോ” എന്ന് തലയില്‍ ബള്‍ബ് കത്തിയത്.

വിസ്തരിച്ചൊരു കുളി കഴിഞ്ഞ് മേക്കപ്പിട്ടു വന്നപ്പോളേയ്ക്കും പതിവുപോലെ ഒരു ചെമ്പ് പഴങ്കഞ്ഞി തയാര്‍.പച്ചമോരും,കാന്താരിയും ഉള്ളിയും, മാങ്ങാ ചമ്മന്തിയും,ഉപ്പും കൂട്ടി, “അളിച്ചു പിളിച്ചു” ഒറ്റയിരുപ്പിന് മോന്തിയിട്ട്‌ കാലത്തിയോട് പറയാതെ ഒറ്റ മുങ്ങല്‍!!
************************
കാലപുരിയും കള്ളിയംകാടും, കഴിഞ്ഞ് ഭൂമിയില്‍ കയറിയപ്പോള്‍ ദാ തൊട്ടുമുന്നില്‍ വെളുക്കെചിരിച്ചുകൊണ്ട്‌ “പോത്തന്‍”.
"ഈ പരട്ട കാണാതെ മുങ്ങിയിട്ട്, ഇതിപ്പോ എവിടുന്നു വന്നു ചാടി??
ങാ!! സാരമില്ല, നടന്നു മടുക്കുമ്പോള്‍ ഉപകാരമാകും" എന്ന് കരുതി കൂടെപോന്നോളാന്‍ ആംഗ്യം കാണിച്ചു കഴിഞ്ഞാണ് കണ്ടത്, പോത്തപ്പന്‍റെ പിന്നിലായി ബര്‍മുഡയും ബനിയനും ഇട്ടുകൊണ്ട്, “പാതാളത്തില്‍ ട്യൂബ് കത്തിച്ചപോലെ” കൊന്ത്രപല്ല് മുഴുവന്‍ കാട്ടി “ചിത്രഗുപ്തന്‍”!!

“ബര്‍മുഡഗുപ്തന്‍റെ” കോലം കണ്ട് കാലനും മോഡേണ്‍ ആവാന്‍ മോഹം.
ആദ്യം കണ്ട വീട്ടില്‍ നിന്നും, കാലന് ഒരു ജീന്‍സും,ഫുള്‍കൈ ഷര്‍ട്ടും ഒരു ഷൂവും അടിച്ചുമാറ്റി വാരി വലിച്ച് കയറ്റി.

ഇനി ഒരു “ടൈ” കൂടി വേണം.ഇത്തവണത്തെ യാത്ര എക്സിക്യൂട്ടീവ് സ്റ്റൈലില്‍ തന്നെ ആവട്ടെ.”
കാലന്‍ തന്‍റെ ആഗ്രഹം കുടഞ്ഞ് പുറത്തിട്ടു.
കേട്ട പാതി “ദാ ദിപ്പോ ശരിയാക്കാട്ടാ...” എന്നും പറഞ്ഞ് “ബര്‍മുഡ ഗുപ്തന്‍” പോത്തന്‍റെ പുറത്ത് കയറി ഒറ്റ പോക്ക്.
*******************
നേരെ ചെന്നത് കള്ളിയന്‍കാടിനു നടുവിലുള്ള “ചാത്തന്‍റെ” വീട്ടില്‍.ഒറ്റയ്ക്ക് ചോരകുടിച്ചിരുന്ന ചാത്തന്‍,അംഗബലം കൂട്ടുന്നതിന്‍റെ ഭാഗമായി  ചാത്തന്‍റെ കൂലികളായ - ചാത്തി,കുട്ടി ചാത്തന്‍, “കള്ളിയന്‍കാട്നീലി” എന്നീ അണികളെ കൂടെ ചേര്‍ത്തു.അങ്ങനെ ഇപ്പൊ 3 ആളുടെ ബോസ്സ്!!

ബോസ്സ് ആയപ്പോ ടൈയു കെട്ടി തുടങ്ങിയ ചാത്തന്‍റെ അലക്കി ഇട്ടിരുന്ന ടൈയും അടിച്ചു മാറ്റി, രാത്രീലെ ചോരകുടിയും കഴിഞ്ഞ് ഉറങ്ങിയിരുന്ന “ചാത്തന്‍സ് ആന്‍ഡ്‌ പര്ട്ടീസ്സ്” അറിയാതെ അവരോറ്റ മുങ്ങല്‍!!

ഡ്യൂട്ടി സമയത്ത് കഴുത്തിലും, അല്ലാത്തപ്പോള്‍ “കേരളാ ടൈ”(കൌപീനം) ആയും “ടു ഇന്‍ വണ്‍” ആയി ഉപയോഗിച്ചിരുന്ന,ആകെ ഉണ്ടായിരുന്ന ആ  പുരാവസ്തു കാണാതായതോടെ ചാത്തന്‍ പഴേപോലെ ചാത്തീടെ “ചിരവയ്ക്കടിയും” കൊണ്ട് “ഓണ്‍ ലീവില്‍” വീട്ടിലിരിപ്പായി.കിട്ടിയ ചാന്‍സിന് “കൂലി നീലി” കള്ളിയംകാട്ടില്‍വച്ച്,കഞ്ഞിവെള്ള സൂപ്പിനു പേറ്റന്ടെടുത്തവളേയും ഒപ്പം കൂട്ടിക്കൊണ്ട്, “ചോര കുടി വാരം” ആഘോഷിച്ചു.
******************
       ഈച്ച പിടിക്കുന്നതാണേലും,കിട്ടിയ ടൈയും കെട്ടി അവര്‍ മൂന്നുംകൂടി ആ അവധിക്കാലം ആഘോഷിക്കാന്‍ യാത്ര തുടങ്ങി.പോണ പോക്കിന്, “ജന്മന ഉള്ളത്” എന്ന ഭാവേന, പാണ്ടിലോറിടെ ചില്ലുപോലെ വലിയൊരു കണ്ണട കൊണ്ട് മുഖത്തെ വൃത്തികെട് മറച്ചു വച്ചിരുന്ന “വ്യാജ CID”യുടെ ആ കണ്ണട കൂടി അടിച്ചു മാറ്റാന്‍ മറന്നില്ല.കണ്ണട പോയ വ്യാജന്‍, ഗൂഗിള്‍ മാമന്‍റെ മുന്നില്‍ പോയി മുട്ടിപ്പായി പ്രാര്‍ഥിച്ചു.

                                (ജും... ജും...)


  ****************************************************************


മുന്‍ ഭാഗങ്ങള്‍:
ഭാഗം 1- “ഗുണ്ട്മേരി”
ഭാഗം 2- “കാലന്‍ കോഴി”
ഭാഗം 3- “കേശുമ്മാവന്‍”
ഭാഗം 4- "ന്യൂട്ടയന്ത്രം"
ഭാഗം 5- “കോരപ്പന്‍ ആന്‍റ് പോത്തന്‍സ്സ്”
ഭാഗം 6- “ചാത്തലീല”
ഭാഗം 7- “കോപ്പന്‍സ്സ് ഓണ്‍ ഡ്യൂട്ടി”
ഭാഗം 8- "കുരുക്കഴിച്ച് ശാന്തമ്മ"
ഭാഗം 9- "കാലപുരി മേള"
ഭാഗം 10- "കാശിനെട്ട്"
ഭാഗം 11- "മാക്രി ഒരു പോക്രി"



Monday, 6 July 2015

കാലന്‍ കഥകള്‍ (ഭാഗം 11)

കാലനെയും,കാലത്തിയെയും,ചിത്രഗുപ്തനേയും പറ്റിച്ച്,കശുവണ്ടി മോഷ്ടിക്കുന്ന കഥ വായിക്കാന്‍ മുന്‍ഭാഗം (കാലന്‍ കഥകള്‍ (ഭാഗം 10)) വായിക്കുക. മോഷ്ടാവിനെ പൊക്കാന്‍ അവര്‍ മൂന്നും തയാറാവുന്നു....ബാക്കി വായിക്കുക.
==============================


മാക്രി ഒരു പോക്രി
 
                          നീണ്ട് വരുന്ന പരുപരുത്തവൃത്തിഹീനമായ ആ വസ്തു ഒരു നാവാണെന്ന് മനസ്സിലാക്കിയ ചിത്രപ്പന്‍, അതിന്മേല്‍ "കശുവണ്ടി ചൊന" തേച്ചുകൊടുത്തു.കൂടാതെ,കാ‍ന്താരി അരച്ചതെടുത്ത് കാലത്തി ഒറ്റ കമഴ്ത്ത്.കാലന്‍ കുറച്ച് ചൂട് വെള്ളമെടുത്തു മറിച്ചു.നീണ്ട് വന്ന നാവ് അണ്ടി തിന്നാതെ പിന്‍വലിഞ്ഞു.തിരിച്ച് പോകുന്ന നാവില്‍ പിടിച്ച് മൂവരും ചേര്‍ന്നൊരോറ്റ.......വലി. എല്ലാം കൂടി ആയപ്പോ,സംഗതി വഷളായി.നാവുപോള്ളി മുള്ളിയ പോത്തന്‍ മൂക്കും കുത്തി താഴെ!!

ഊത്ത” പിടുത്തത്തിനടില്‍ രണ്ടാംക്ലാസ്സില്‍ പോയ ഗുപ്തപ്പന്‍, ഏന്തി വലിഞ്ഞു പത്താം ക്ലാസ്സ് കടന്നിട്ടും മടങ്ങി വരാത്തത് കൊണ്ട്,തപ്പി വന്നതാ പാവം പോത്തന്‍.അപ്പൊ ദേ മൂവരും കൂടി ഇരുന്ന് കശുവണ്ടി ചുട്ടടിക്കുന്നു.പിന്നെ ഒന്നും നോക്കിയില്ല,ചുമരിനു മറഞ്ഞിരുന്ന് നാക്ക്‌ നീട്ടി "ചുട്ടണ്ടി" അടിച്ച് മാറ്റി.
അണ്ടി കട്ട പോത്തന്‍, ചണ്ടി പോലെ കിടന്ന് കാറിക്കൊണ്ടിരുന്നപ്പോഴാണ്മഴകാരണം വൈകി എത്തിയ പേപ്പറും കക്ഷത്തില്‍ വച്ചോണ്ട് കോരപ്പന്‍  ആ വഴി വന്നത്.പത്രം വായിക്കാഞ്ഞതിനാല്‍ രണ്ടാം ക്ലാസ്സില്‍ പോയിരുന്നു താമസ്സമെന്തേ..... വരൂ..വാന്‍” പാടാന്‍ പറ്റാത്ത വിമ്മിഷ്ടത്തില്‍ കഴിഞ്ഞ കാലന്‍, പേപ്പര്‍ വലിച്ചുപറിച്ച് വായന തുടങ്ങി.



കൊടുത്ത യുദ്ധം!!
കടുത്ത”...(കാലത്തി തിരുത്തി)
"ങാ അതന്നെ!!"
"രാമ-രാവണ യുദ്ധം!!"

ബാക്കി വായിക്കാന്‍ നിന്നില്ല.രണ്ടാംകാസ്സു ലക്ഷ്യമാക്കി കാലന്‍ ഓട്ടം തുടങ്ങി.ഓടുന്ന ഓട്ടത്തില്‍ വിളിച്ച്‌ പറഞ്ഞു.

കളസ്സംകീറി മാസ്സത്തിലെ ദാരിദ്ര്യം തീരാന്‍ വഴി തെളിഞ്ഞു.പോത്തച്ചന്‍ ആന്‍ഡ്‌ പാര്‍ട്ടീസ്സിനോട് റെഡി ആകാന്‍ പറയൂ.ഞാനിപ്പോ വരാം.

രണ്ടാംക്ലാസ്സില്‍ നിന്നും ഫസ്റ്റ് ക്ലാസ്സോടെ പാസ്സായി തിരികെ എത്തിയ കാലന്‍ ഓടിനടന്ന് ചാക്കുകള്‍ പെറുക്കി കൊണ്ടുവന്ന് വണ്ടിയില്‍ അടുക്കി വച്ചു. "ചുട്ടണ്ടി" മുഴുവന്‍ കൊടുക്കാമെന്നു പറഞ്ഞപ്പോ പോത്തച്ചന്‍ വണ്ടിയുടെ സാരഥി ആയി.അങ്ങനെ 5-6 ബോഗികള്‍ ഉള്ളപോത്തച്ചന്‍ നയിക്കുന്ന പോത്തും വണ്ടി യുദ്ധക്കളം ലക്ഷ്യമാക്കി, കാലനെയും കയറ്റി പാഞ്ഞു. പോകുന്ന പോക്കില്‍, വണ്ടിയിലിരുന്നു കാലന്‍ ആക്രി വ്യാപാരികളെ വിളിച്ച്‌ വില ചോദിച്ചു.ഇത് കാലന്‍റെ സൈഡ് ബിസ്സിനസ്സ്- ആക്രി  പെറുക്കല്‍.

യുദ്ധം നടക്കുന്ന സ്ഥലങ്ങളില്‍ ചെന്ന്ഒടിഞ്ഞു വീഴുന്ന വാള്‍,കുന്തം,അമ്പ്,പരിച,ഗദ,കിരീടം,രഥ ചക്രം,മലപ്പുറം കത്തി,പാക്കുവെട്ടി,കോളാമ്പി,ചെവിത്തോണ്ടി...... അങ്ങനെ കിട്ടുന്നതെന്തും പെറുക്കി കൂട്ടി ചാക്കിലാക്കി,ചാക്കോടെ എടുത്തു പോത്തിന്‍വണ്ടിയില്‍ കയറ്റും.എന്നിട്ടും മിച്ചമുള്ളത്ഓരോ കെട്ടാക്കി ആത്മാക്കളുടെ തലയില്‍ വച്ച്,അവരേയും കൂട്ടി യമപുരിയിലേയ്ക്ക്!!

പോകുന്ന വഴി ആക്രി മൊത്തംമൊത്തവ്യാവാരികള്‍ക്ക് മറിച്ച് വില്‍ക്കും.അതാണു പതിവ്.

പിന്നെ കുറേ നാളത്തേയ്ക്ക് കാലന്‍ മുതലാളി” ആയി മാറും.ചാക്ക് കണക്കിന് പിണ്ണാക്ക് വാങ്ങി കൊടുക്കുന്നതിനാല്‍ പോത്തന്‍സ്സും ഹാപ്പി,കാഞ്ചിപുരം പട്ടുസാരി കൊടുക്കുന്നതിനാല്‍ കാലത്തി ധൂമോർണ്ണ” ഹാപ്പിഎള്ളുണ്ട കൊടുക്കുന്നതിനാല്‍ ചിത്രഗുപ്തന്‍ ഹാപ്പി,വിരയ്ക്കുള്ള ഗുളിക കൊണ്ട് പോകുന്നതിനാല്‍ കോരപ്പന്‍ ഹാപ്പി, ഊണിനു 2 പപ്പടം കൂടുതല്‍ കൊടുക്കുന്നതിനാല്‍ മറ്റെല്ലാവരും ഹാപ്പി.അങ്ങനെ "ഹാപ്പിജാം" സ്വപ്നം കണ്ടുകൊണ്ട്,എല്ലാരും ചേര്‍ന്ന് കാലനും പോത്തനും നല്ലൊരു ആക്ക്രി ഭാഗ്യത്തിനായി കര്‍ത്താവിനോടു മുട്ടിപ്പായി നിസ്ക്കരിച്ചു.

*********************************************

കാലനും പോത്തനും ചെല്ലുമ്പോള്‍ യുദ്ധം സെമി ഫൈനല്‍ കഴിഞ്ഞ് ഫൈനലില്‍ എത്തി നില്‍ക്കുന്നു.രാവണന്‍റെ മച്ചാന്‍മാര്‍ പലരും കൊരങ്ങന്‍മാരുടെ മുന്നില്‍ തോറ്റ് തുന്നം പാടിതൊപ്പി കച്ചവടത്തിന് പോയി.കൊരങ്ങന്‍മാര്‍ ആകട്ടെ, "ചാടി കളിക്കടാ കുഞ്ചി......രാമഎന്ന രാമ മന്ത്രം ഉരുവിട്ടുകൊണ്ട് എന്തിനെന്നറിയാതെ ചാടി കളിച്ചോണ്ടിരുന്നു.

ബാലിയെ "ശശി" ആക്കിയതിന് കിട്ടിയ "കൊരങ്ങുരാജന്‍പട്ടത്തിനു പ്രത്യുപകാരമായി സുഗ്രന്‍ മര്‍ക്കടന്‍ ആണ് യുദ്ധ തന്ത്രം രാമന് ഓതികൊടുത്തത്.

"കൊരങ്ങന്‍മാരെ ഇറക്കി ,യുദ്ധത്തിനു വരുന്ന രാക്ഷസ്സന്‍മാരെ കൊഞ്ഞനം കുത്തിക്കാണിച്ചും,ഗോഷ്ടി കാണിച്ചും പ്രകോപിതരാക്കുക.പിടിക്കാന്‍ വരുമ്പോള്‍,എല്ലാ  മങ്കന്‍മാരും ഓടി മരത്തില്‍ കേറി മറയുക.പല തവണ ആവര്‍ത്തിക്കുമ്പോള്‍ രാക്ഷസ തീവ്രവാദികള്‍ തളരും.അപ്പോള്‍ അവരെ പുളിങ്കുരുവിനെറിഞ്ഞു വീഴ്ത്താം!!"

"കൊരങ്ങുരാജന്‍റെ" പുത്തി കുറിക്കു കൊണ്ടു.അതുകണ്ട രാമന്‍ സന്തോഷ പ്രകടനത്തിനിടയില്‍, കാശിക്ക് പോയ ഏതോ ഒരണ്ണാറകണ്ണന്‍റെ പുറത്ത് മാന്തി.മാന്തു കൊണ്ട മൂന്നു പാടുമായി അണ്ണാറകണ്ണന്‍, വാലുതല്ലി  കരഞ്ഞും കൊണ്ട് നൂറ്റാണ്ടുകള്‍ താണ്ടി യാത്രതുടര്‍ന്നു.

*********************************************

                 യുദ്ധ ഭൂമിയിലെത്തിയ കാലന്,ഓടി നടന്ന് ആക്രി പെറുക്കി.ഉടല് പോയ തലകളില്‍ നിന്നും കീരീടം വലിച്ചൂരി ചാക്കിലിട്ടു.ബാക്കി വന്ന തലകള്‍ കുറ്റികാട്ടിലെറിഞ്ഞു."തവിട് ഷേക്ക്‌ വാങ്ങി തരാംഎന്ന കലന്‍റെ ഓഫറില്‍ ചവുട്ടി തെന്നി വീണ പോത്തന്‍, നിറ വണ്ടിയുമായി ആക്രി കടയിലേയ്ക്ക് പാഞ്ഞു മടങ്ങിയെത്തി.ചത്തു വീണവരുടെ ആത്മാക്കളുടെ തലയിലും വച്ചു കൊടുത്തു പറ്റാവുന്ന പോലെ ആക്രി കെട്ടുകള്‍.രണ്ടു മൂന്ന്‍ ലോഡ് ആക്രി പെറുക്കികളമൊന്നു തെളിഞ്ഞപ്പോളാണ്.......
എന്തോ ചാടി മറയുന്നത് കാലന്‍റെ കണ്ണില്‍ പെട്ടത്.

പടച്ചോനേ......... മാക്രി!!!

മാക്രി കണ്ട കാലന് "നോസ്റ്റ്അലര്‍ജി" ആയി കേറി വന്നു.സന്തോഷത്താല്‍ വെളിച്ചപ്പാടായ "ആക്രി കാലന്‍" ,ആക്രി പെറുക്കല്‍ ആത്മാക്കളെ ഏല്‍പ്പിച്ച്പഴയഓര്‍മ്മകള്‍ ചവച്ചിറക്കിക്കൊണ്ട്  "മാക്രി കാലനായി" മാറി.മാക്രീടെ പുറകെ, ചാടി ചാടി യുദ്ധകളത്തിനു നടുവിലെത്തിയത് കാലന്‍ അറിഞ്ഞില്ല.

അപ്പോഴേയ്ക്കും ഫൈനല്‍ തുടങ്ങി കഴിഞ്ഞിരുന്നു.തന്‍റെ പ്രജകളെ കൊന്നൊടുക്കിയതിന്‍റെ വീറും വാശിയും രാവണനെ തടുക്കാന്‍ പറ്റാത്ത അത്രയും ഉഗ്രമൂര്‍ത്തി ആക്കി മാറ്റിയിരുന്നു.രാമ- ലക്ഷ്മണന്‍മാര്‍ ഓതിരം മാറി "കടുകമ്മ"യെ മനസ്സില്‍ ധ്യാനിച്ച്  കടുക് വറുത്ത്,ഒലക്ക കൊണ്ട് കുത്തി നോക്കിയിട്ടും ങേ ഹേ!! കുരങ്ങന്‍മാര്‍ ഓരോന്നായി സ്ഥലം വിട്ടു തുടങ്ങി.രാവണനോട് എതിരിട്ട പലരുടെയും വീര്യം "സ്നഗ്ഗിക്കിടയിലൂടെയും ചോര്‍ന്നൊലിച്ചോണ്ടിരുന്നു.ചോര്‍ച്ചഅടയ്ക്കാന്‍ ഡാം കമ്മറ്റി വന്നെങ്കിലുംഫലം നാസ്തി.

അങ്ങനെ രാക്ഷസ സൈന്യം മുന്നേറിക്കൊണ്ടിരിക്കുമ്പോഴാണ്കാലന്‍ മാക്രിയെ തേടി അവിടെത്തിയത്.

"ബ ബ ബ ബ ബാ......"
തുടയില്‍ രണ്ടു തട്ടും തട്ടിസുമോ ഗുസ്തിക്കാരനെ പോലെ തന്‍റെ പിന്നാലെ വരുന്ന കാലനെ കണ്ട്മാക്രി തൊട്ടടുത്ത രഥത്തില്‍ ചാടി കയറി.
മാക്രി കേറിയതറിയാതെരാവണന്‍ യുദ്ധം തുടര്‍ന്നു.
"നിന്നെ അല്ലനിന്‍റെ അപ്പൂപ്പനെ വരെ പിടിക്കും" എന്നും പറഞ്ഞ് കൊണ്ട് കാലനും രഥത്തില്‍ കയറി കൂടി.

യുദ്ധത്തില്‍ മുഴുകിയിരുന്ന പത്ത് തലയന്‍ ഇതൊന്നും അറിയാതെ കത്തിക്കയറി.കാലനെ കണ്ട മാക്രി ഒറ്റ ചാട്ടം.ചട്ടം പിഴച്ചില്ല,നേരേ ലങ്കാതിപന്‍റെ കളസ്സത്തിനുള്ളിലേക്ക്.അതുകണ്ട കാലന്‍,കുത്തിയിരുന്നോണ്ട് രാവണന്‍റെ കളസ്സം പൊക്കി നോക്കി.

"കര്‍ത്താവേ......,ദേ രണ്ട് മാക്രി !! "

പട്ടുകളസ്സത്തിനുള്ളില്‍ ഒന്നിന് പകരം രണ്ടു മാക്രികളെ കണ്ട കാലന് ആവേശം മൂത്തു.കണ്ണടച്ച്കൊണ്ട് ചാടികേറി ഒരൊറ്റ പിടുത്തവും,കൂടെ ഒരു വലിയും ഒപ്പം കഴിഞ്ഞു.

**********************

കാലന്‍റെ പ്രയോഗം ശരിക്കേറ്റു.രാഫണന്‍റെ ബാലന്‍സ്സ് തെറ്റി.ആക്രാന്തം മൂത്ത കാലന്‍ പിടിച്ചു വലിച്ചത് മാക്രിയെ അല്ല, പകരം കളസ്സത്തിന്‍റെ "വള്ളിയേല്‍" ആയിരുന്നു.കളസ്സം ഊരി താഴെ വീണു.കളസ്സം പോയ ഉടന്‍, ഒരു മാക്രി ചാടി മറഞ്ഞു. മറ്റേ മാക്രി!!!???

കിട്ടിയ അവസ്സരം പാഴായില്ല.പ്ലക്കോ... പ്ലക്കോ എന്ന് ദേ കിടക്കുന്നു 9 തലകള്‍ താഴെ.അതിലൊരു തല കാലന്‍റെ മണ്ടയ്ക്ക് തന്നെ വീണു.അപ്പോളാണ് കക്ഷിക്ക് പരിസര ബോധം വന്നത്.നോക്കുമ്പോള്‍,തുറിച്ച കണ്ണുകളുമായി, കലിതുള്ളി രാവണന്‍ തന്‍റെ മുന്നില്‍.
 
അതു... പിന്നെ...., ഞാന്‍... ഈ.... മാക്രിപിടിക്കാന്‍......

ഫ്ഹൂൂൂൂൂ.... എന്‍റെ ...........ല്‍ ആണോടാ പരട്ടെ നിന്‍റെ  മാക്രി............”

പിന്നെ അവിടെ ഒരു ഭരണിപാട്ടുത്സവം തന്നെ ആയിരുന്നു.ഉത്സവം കൊടിയിറങ്ങും മുന്‍പേ തന്നെ,
ഓം........ ശൂം....... ന..ശൂം.....” എന്ന മന്ത്രം ചൊല്ലി രാമനൊരു കോലെടുത്തെറിഞ്ഞു- "കൊരങ്ങുമോറന്‍ അസ്ത്രം!!"

വലിയ വായില്‍  “അയ്യട പുളുസ്സോ” എന്ന് പറഞ്ഞ്, രാവണന്‍ പോസ്റ്റായി.


യുദ്ധം തോറ്റതും,തല പോയതും ക്ഷമിച്ച രാവണന്,പക്ഷെ പൊതു മദ്ധ്യത്തില്‍ തന്‍റെ കളസ്സം ഊരിയത് സഹിക്കാനാവില്ലാരുന്നു.രാവണ പ്രേതം, കാലന് നേരെ തിരിഞ്ഞു.

നിന്‍റെ കളസ്സം ഊരി ഞാന്‍ ചാണകത്തില്‍ താഴ്ത്തുമെടാ

എന്ന് പറഞ്ഞ് തന്‍റെ നേരെ വരണ പ്രേതത്തെ കണ്ട കാലന്‍ മുങ്ങി.പിന്നെ, പൊങ്ങിയത് കാക്കകൂട്ടത്തിനിടയില്‍.കലനുടനെ ഒരു കാക്ക ആയി കണ്ണും അടച്ചങ്ങിരുന്നു.കാലനെ തപ്പി വന്ന രാവണ പ്രേതം,കണ്ണടച്ച് അനങ്ങാതിരിക്കുന്ന കാലനെ കണ്ട്, "കരി ഓയില്‍" അടിക്കുന്ന ബ്രഷ് ഉണങ്ങാന്‍ വച്ചേക്കുവാ എന്ന് കരുതി എങ്ങോ പോയി.പിന്നീട്, ഗുരുവായൂരെ “അപ്പന്‍ തമ്പുരാന്‍” വന്ന് രാവണനെ തളച്ച് തന്‍റെ മൂക്കിപ്പൊടി ഡപ്പിയിലാക്കി  കൊണ്ടോയി.

*******************************

ആക്രി പണം കൊണ്ട് കാലപുരിക്ക് തിരിക്കും മുന്‍പേ, കാക്കകളോടുള്ള പ്രത്യുപകാരമായി, “ബലി ചോറുണ്ണാനുള്ള” അധികാരം കാക്കകളുടെ പേരില്‍  തീറാധാരമാക്കി, നീക്ക്പോക്ക് നടത്തി കൊടുത്തു കാലന്‍.

കൈനിറയെ കാശുമായി കാലപുരിക്ക് മടങ്ങിയ കാലന്‍റെ മനസ്സില്‍ രണ്ടു കാര്യങ്ങള്‍ ഉത്തരം കിട്ടാതെ അപ്പോഴും ചാടി  ചാടി നടന്നിരുന്നു– "രാവണന്‍റെ കളസ്സത്തില്‍ നിന്നും ചാടി പോയ ആദ്യത്തെ മാക്രി എങ്ങോട്ട് പോയി എന്നതും, ആ രണ്ടാമത്തെ മാക്രി എവിടുന്ന് വന്നു എന്നതും!!"
(ഫിങ്ങ്...ഫിംഗ്)